Connect with us

Latest news

ചുറ്റും മനംമയക്കും പ്രകൃതിഭംഗി,കൂട്ടിന് കോടയും ചെറിയ തണുപ്പും വരയാടുകളും;രാജമല സന്ദർശകർക്ക് സമ്മാനിക്കുന്നത് നവ്യാനുഭൂതി

Published

on

മൂന്നാർ;ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും ചെറിയ തണുപ്പും.ചുറ്റും പച്ചപുതച്ച മലനിരകളും താഴ്‌വാരങ്ങളും.യാത്രയാകട്ടെ നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാട്ടിലെ വളഞ്ഞും പളഞ്ഞുമുള്ളപാതയിലൂടെയും. കൂട്ടിന് തുള്ളിക്കളിച്ച് ഒപ്പം കൂടുന്ന വരയാടുകളും.

സുന്ദര ദൃശ്യങ്ങളാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന് സമീപത്തെ രാജമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്ന കാഴ്ചകളുടെയും വിശേഷങ്ങളുടെയും ഏകദേശ രൂപം ഇങ്ങിനെ.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ മൂന്നാറിലെ രാജമല വിനോദസഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞു.

വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ നിന്നിടക്കം ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം കഴിഞ്ഞ ദിവസങ്ങളിൽ ഊർജ്ജിതമായിട്ടുണ്ട്.

വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാറിൽ നിന്നും 8 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല.ചുറ്റുമുള്ള തേയിലക്കാടുകളും പച്ചപുതച്ച മലനിരകളുമെല്ലാം പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്്.

ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.ഇപ്പോൾ ചിലദിവസങ്ങളിൽ പെട്ടെന്ന് പെയ്‌തൊഴിയുന്ന മഴയുമുണ്ട്.

രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പുപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.മലയെ ചുറ്റിയുള്ള നടപ്പുപാതയിലെ യാത്ര നവ്യാനുഭൂതി പകരുന്നതാണെന്നും ഇത് അനുഭവിച്ചറിയുക തന്നെ വേണമെന്നുമാണ്് സന്ദർശകരുടെ പക്ഷം.

പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിയ്ക്കുന്നുണ്ട്.മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.

1 / 1

Latest news

നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Published

on

By

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 കുട്ടികൾ മരിച്ചു. തോരാമഴയ്ക്കിടെ രക്ഷപ്പെടുത്തിയ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്ടിൽ 20 പേർ ഉണ്ടായിരുന്നതായാണ് സൂചന. ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. സ്കൂള്‍ വിദ്യാർത്ഥികളാണ് കൂടുതലായും അപകടസമയം ബോട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം.

കഴിഞ്ഞ ഏതാനം ദിവസങ്ങളിൽ ജമ്മു കശ്മീരിൽ കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് ഝലം നദിയിൽ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ശ്രീനഗറിലെ ഗന്ദ്ബാലിൽ നിന്ന് ബട്വാരയിലേക്ക് കുട്ടികളെ കയറ്റി പോവുകയായിരുന്ന ബോട്ട്  കെട്ടിയ കയർ പൊട്ടിയതിനെ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു . മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടം നടന്നതിന് തൊട്ടുപിന്നാലെ ഝലം നദിയിൽ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്) സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡിവിഷണൽ കമ്മീഷണർ, ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പോലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്തുണ്ട്.

ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കുന്നുവെന്നുവെന്നും ഈ നഷ്ടം താങ്ങാനുള്ള ശക്തി അവർക്ക് ഈശ്വരൻ നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ, ജമ്മു, ശ്രീനഗർ ജില്ലകളിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തെ മൂലം പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു

1 / 1

Continue Reading

Latest news

മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനം കാട്ടിയിട്ടില്ല:തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

ദില്ലി : മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതിൽ വിവേചനം  കാട്ടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

ഇതിൽ 161 പരാതികളിലും നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണ രംഗത്ത് എല്ലാവർക്കും തുല്യ പരിഗണനക്കുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്മീഷൻ അവകാശപ്പെട്ടു.

ബിജെപി രാഷ്ട്രിയത്തിന് അനുകൂലമായ രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 13 ദിവസത്തിനിടെ പണം ഉള്‍പ്പെടെ 4,650 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തതായി പറയുന്നത്.

ഇത് ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3,475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4,600 കോടിയായി ഇത് കവിഞ്ഞു.

പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. കൂടാതെ 2,000 കോടിയുടെ മയക്കുമരുന്ന്, സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങൾ, 1,142 കോടി രൂപയുടെ സാധനങ്ങൾ, 489 കോടി മൂല്യമുള്ള 3 കോടി 58 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തതായി കമ്മിഷൻ പറഞ്ഞു.

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയും തമിഴിനാട്ടില്‍ നിന്ന് 460 കോടിയും കണ്ടുകെട്ടിയപ്പോൾ മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും കേരളത്തില്‍ നിന്ന് പണമായി 10 കോടിയുമാണ് കമ്മീഷൻ പിടിച്ചെടുത്തത്.

1 / 1

Continue Reading

Latest news

മൂവാറ്റുപുഴ ആൾക്കൂട്ടകൊലപാതകം: അശോക് ദാസിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

Published

on

By

മൂവാറ്റുപുഴ: ആൾക്കൂട്ട കൊലപാതകത്തിനിരയായ അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ. നാട്ടിലെത്തിച്ച് സംസ്കാരിച്ചാൽ ഗ്രാമവാസികൾ കുടുംബത്തിന് എതിരാകുമെന്ന് ബന്ധുക്കൾ ഭയക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതര സംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകൾ കഴിഞ്ഞ് നാട്ടിൽ സംസ്കരിക്കുന്നതിനെതിരെ ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കൃത്യം നടന്ന മൂവാറ്റുപുഴയിൽ  സംസ്ക്കരിക്കുനതിന് തടസ്സമില്ലെന്ന് അശോക് ദാസിൻ്റെ വീടിന് സമീപമുള്ള വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പൊലീസ് സ്റ്റേഷനിൽ നിന്നും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് ലഭിച്ചു.

തുടർനടപടിക്കായി അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കലക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ 4ന് കോല്ലപ്പെട്ട അശോകിൻ്റെ മൃതദേഹം 13 ദിവ സമായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

1 / 1

Continue Reading

Latest news

വരൻ മദ്യപിചെത്തി: രംഗം വഷളായതോടെ പിന്മാറി വധു, കേസെടുത്ത് പോലീസ്

Published

on

By

പത്തനംതിട്ട: കോഴഞ്ചേരി തടിയൂരിൽ വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി.

പള്ളിമുറ്റത്തെത്തിയ വരൻ വളരെ പണിപ്പെട്ടാണ് പുറത്തിറങ്ങിയത്. ചടങ്ങുകൾ നിർവഹിക്കാൻ എത്തിയ വൈദികനോട് വരെ മോശമായി സംസാരിച്ചതോടെ വധുവും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരോടും വരൻ തട്ടിക്കയറിയതോടെ വരനെതിരെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി  കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു.

വിദേശത്ത് നിന്നും വിവാഹത്തിന് എത്തിയ വരൻ രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ ആരോപിച്ചു.വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

1 / 1

Continue Reading

Latest news

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ഹൈഡ്രോജെൽ: പരിസ്ഥിതി സംരക്ഷണത്തിന് അവസരോചിത കണ്ടുപിടുത്തവുമായി ഐ.ഐ.എസ്സി

Published

on

By

ബെംഗളൂരു: വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി).സൂക്ഷ്മ പ്ലാസ്റ്റിക് തരികളായ മൈക്രോപ്ലാസ്റ്റിക്കുകൾ ജലത്തിൽ നിന്നും ആഗിരണം ചെയ്ത് നശിപ്പിക്കുന്നതിൽ ഹൈഡ്രോജെൽ 95% ഫലപ്രദമാണെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൻ്റെ വ്യത്യസ്ത പി.എച്ച് മൂല്യങ്ങൾക്കും താപനിലകൾക്കും അനുസരിച്ച് ഇത് ഫലപ്രദമായി പ്രവർത്തിക്കും എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐ.ഐ.എസ്.സി മെറ്റീരിയൽസ് എൻജിനീയറിങ് പ്രഫസർ സൂര്യസതി ബോസിൻ്റെ അഭിപ്രായം.

എന്താണ് മൈക്രോ പ്ലാസ്റ്റിക്?

പ്രകൃതിദത്ത പോളിമർ സംയുക്തങ്ങളായ റബ്ബർ, ഷെല്ലാക്ക്, സെല്ലുലോസ് തുടങ്ങിയ പ്രകൃതിജന്യമോ കൃത്രിമമോ ആയ പോളിമർ സംയുക്തങ്ങളെയാണ് പൊതുവേ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. ചെറിയ മോണോമർ തന്മാത്രകൾ കൂട്ടി യോജിപ്പിച്ചാണ് പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം.

വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങൾ മൂലവും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ കാരണവും ചെറിയ പ്ലാസ്റ്റിക് തരികളായി രൂപം കൊള്ളുന്നു. വലിപ്പം കുറവായതിനാൽ ഇത് ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്.

മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യനെ ബാധിക്കുമോ ?

 

മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ചുവന്ന രക്താണുക്കളുടെ ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കും. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ ഇടയാക്കും.

ഒരു വർഷം ജീവിതശൈലി ഭക്ഷണം വെള്ളം എന്നിവയിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിൽ 39,000 മുതൽ 52,000 വരെ പ്ലാസ്റ്റിക് കണികകൾ എത്തുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മത്സ്യങ്ങൾ ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് മൂലവും മനുഷ്യനെയും ഭക്ഷ്യശൃംഖലയെയും ഇത് ഒരുപോലെ ബാധിക്കും.

2024ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ കാൽലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്താനാകും എന്ന് തെളിയിച്ചിരുന്നു.
ഇത് മൂലം പ്രധാന അവയവങ്ങളിലെ വ്യക്തിഗത കോശങ്ങളിലേക്കും ഞാനോ പ്ലാസ്റ്റിക്കുകൾക്ക് പ്രവേശിക്കാനാകും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

2004 മുതൽ തന്നെ മൈക്രോ പ്ലാസ്റ്റിക്കുകളെ കുറിച്ചുള്ള പഠനങ്ങൾ സമുദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. മണ്ണ് ജലം വായു എന്നിവയെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ

 

1 / 1

Continue Reading

Trending

error: