M4 Malayalam
Connect with us

Latest news

അടുത്തുപോകാം, സെൽഫി എടുക്കാം, ഒപ്പം പ്രകൃതി ഭംഗിയും അസ്വദിയ്ക്കാം; വരയാടുകളെ കാണാൻ രാജമലയിലേയ്ക്ക് സന്ദർശക പ്രവാഹം ഊർജ്ജിതം

Published

on

മൂന്നാർ; ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലേയ്ക്ക് നിലയ്ക്കാത്ത സന്ദർശകപ്രവാഹം.ഇന്ന് രാവിലെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇവിടേയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചത്.രാവിലെ 7 മണിയോടെ തന്നെ പ്രവേശന പാസിനായി വിനോദ സഞ്ചാരികൾ ക്യൂവിൽ ഇടംപിടിച്ചിരുന്നു. 8 മണിയോടെ നിറയെ സഞ്ചാരികളുമായി ആദ്യ ബസ്് പുറപ്പെട്ടു.

പ്രവേശന കവാടത്തിൽ നിന്നും 4 കിലോമീറ്ററോളം ദൂരെ മലമുകളിലേയ്ക്ക് വനംവകുപ്പിന്റെ ബസ്സിലാണ് സഞ്ചാരികളെ എത്തിയ്ക്കുന്നത്.ഇവിടെ നിന്നും നടപ്പാതയിലേയ്ക്ക് നീങ്ങിയാൽ ഒട്ടുമിക്ക സമയങ്ങളിലും വരയാടുകളെ കാണാം.

ദക്ഷിണേന്ത്യയിൽ വരയാടുകൾക്കായി ഒരുക്കിയിട്ടുള്ള പ്രധാന സംരക്ഷണ കേന്ദ്രമാണ് രാജമല.കുഞ്ഞുങ്ങളുമായി വരയാടിൻ കൂട്ടം ഇവിടെ മേയാൻ എത്തുന്നുണ്ടെന്നും കോട ശക്തമാവുന്നതോടെയാണ് ഇവ പ്രദേശത്തുനിന്നും വിട്ടുമാറുന്നതെന്നും ജീവനക്കാർ പറയുന്നു.

വരയാടുകളുടെ പ്രജനന കാലം കണക്കിലെടുത്ത് കഴിഞ്ഞ ജനുവരി 31 മുതൽ ഇവിടേയ്ക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിരുന്നു.ഇക്കുറി 100 ലേറെ കുഞ്ഞുങ്ങൾ പിറന്നതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

ചുറ്റും പച്ചപുതച്ച മലനിരകളും താഴ്‌വാരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാടും ഉൾപ്പെടുന്ന രാജമല പ്രകൃതി സൗന്ദര്യത്താൽ സമ്പൽസമൃദ്ധമാണ്. വളഞ്ഞും പളഞ്ഞുമുള്ളപാതയിലൂടെയുള്ള യാത്രയും കുളിരുള്ള അന്തരീക്ഷവും ഇവിടെ എത്തുന്ന സന്ദർശകർക്ക് നവ്യാനുഭൂതി പകരും എന്ന കാര്യത്തിൽ തർക്കമില്ല.

വരയാടുകളെ കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ നിന്നിടക്കം ഇവിടേയ്ക്ക് വിനോദസഞ്ചാരികളെത്തുന്നുണ്ട്.വർഷം 5 ലക്ഷം വിനോദ സഞ്ചാരികൾ രാജമല സന്ദർശിയ്ക്കാൻ എത്തുന്നുണ്ട്.

വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ പ്രത്യേക സംരക്ഷണ മേഖലയായ ഇരവികുളം ദേശീയോദ്യാനത്തിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള മേഖലയാണ് രാജമല.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാറിൽ നിന്നും 8 കിലോമീറ്റർ അകലെ ,തേയിലത്തോട്ടങ്ങൾക്കും സ്വാഭാവികമായ ഷോലവനങ്ങൾക്കും മദ്ധ്യേയാണ് രാജമല.ഇടയ്ക്കിടെ തണുത്ത കാറ്റും കോടയും പ്രത്യക്ഷപ്പെടുന്നതാണ് ഇവിടുത്തെ സാധാരണ കാലാവസ്ഥ.

രാജമല ഉൾപ്പെടുന്ന മലനിരകളുടെ വടക്കു പടിഞ്ഞാറെ അറ്റത്താണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്നത്.പുൽമേടുകളും ഷോലവനങ്ങളും ഇടകലർന്ന രാജമലയിൽ സന്ദർശകർക്ക് വരയാടുകളെ അടുത്തുകാണാം എന്നതാണ് പ്രധാന സവിശേഷത.രാജമലയുടെ ചില ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നീലക്കുറിഞ്ഞി പൂത്തിരുന്നു.

ഇപ്പോൾ ഇവിടെ വനംവകുപ്പ് നീലക്കുറിഞ്ഞി ഗാർഡനും ഒരുക്കിയിട്ടുണ്ട്.പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ അറിവ് പകരുകയാണ് ഇതുകൊണ്ട് ല്ക്ഷ്യമിട്ടുള്ളതെന്ന് അസിസ്്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരിയംപറമ്പിൽ അറിയിച്ചു.

പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്രവേശന പാസ് ലഭിക്കും.പാസുമായി എത്തുന്നവർക്ക് മലമുകളിലേയ്ക്കും തിരിച്ചും എത്തുന്നതിനായി വനംവന്യജീവി വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനം നിർത്തുന്ന പോയിന്റിൽ നിന്നും മലമമുകളിലേയ്ക്കുള്ള പാതയിൽ ഇരുവശങ്ങളിലും ഒട്ടുമിക്ക സമയങ്ങളിലും കൂട്ടത്തോടെ വരയാടുകളെത്തുന്നുണ്ട്.വഹനം ഇറങ്ങിയാൽ മലമുകളിലേയ്ക്കുള്ള നടപ്പപാതയുടെ പ്രവേശന കവടാത്തിലേയ്ക്കാണ് എത്തിച്ചേരുക.

നടപ്പാതയിൽ ഒട്ടുമിക്കപ്പോഴും വരയാടുകളെ കാണാമെങ്കിലും തൊടാൻ അനുവാദമില്ല.പകർച്ചവ്യാധികൾ പിടികൂടുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജിവനക്കാർ വ്യക്തമാക്കി.

പ്രവേശന കവാടത്തോടനുബന്ധിച്ച് കുറിഞ്ഞി കഫേ എന്ന പേരിൽ ഭക്ഷണശാല പ്രവർത്തിയ്ക്കുന്നുണ്ട്.മലമുകളിൽ വാഹനം നിർത്തുന്ന സ്ഥലത്തും ലഘുഭക്ഷണവും വെള്ളവും മറ്റും ലഭിക്കും.സന്ദർശകർക്കായി വിശ്രമ കേന്ദ്രങ്ങളും വ്യൂപോയിന്റുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: