M4 Malayalam
Connect with us

News

“പടയപ്പ”ഭീതിയിൽ യാത്രക്കാർ ; ജാഗ്രത പാലിക്കണമെന്ന് പോലീസും വനംവകുപ്പും

Published

on

(വീഡിയോ കാണാം)
മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല.

വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ് കൂടുതലും ഇവനെക്കൊണ്ടുള്ള ശല്യം.ആരരയെങ്കിലും ആക്രമിച്ചതായി ഇതുവരെ കേട്ടുകേൾവി പോലുമില്ല.

ഒരു പരിധിവരെ പറഞ്ഞാൽ നാട്ടുകാരിൽ ചിലരൊക്കെ പടയപ്പ ഫാനായി മാറിയിട്ടുണ്ട്.നീണ്ട ലക്ഷണമൊത്ത കൊമ്പും ആരെയും കൂസാത്ത ഭാവത്തിലുള്ള അവന്റെ നടപ്പുമൊക്കെ ആരും നോക്കി നിന്നുപോകും.

കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ് തടഞ്ഞിട്ട് ,ചില്ല് തകർത്ത പടയപ്പയുടെ പ്രകടനം വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിയ്ക്കുകയാണ്.ഈ പടയപ്പയ്ക്കിത് എന്ത് പറ്റിയെന്നോർത്ത് മൂക്കത്ത് വിരൽവയ്ക്കുകയാണ് ആരാധകർ.

ഉദുമൽപേട്ടയിൽ നിന്നും മൂന്നാറിന് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ചില്ലാണ് പടയപ്പയുടെ കൊമ്പുകൊണ്ട് പൊട്ടിയത്.തലപൊക്കിയപ്പോൾ കൊമ്പ് ബലമായി തട്ടിയതാണ് ചില്ല് തകരാൻ കാരണമെന്നാണ്് സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യത്തിൽ നിന്നും വ്യക്തമാവുന്നത്.കന്നിമലയിൽ വച്ചായിരുന്നു സംഭവം.

റോഡിന് നടുവിൽ ആനയെ കണ്ടതോടെ ഡ്രൈവർ ബസ്സ് നിർത്തി.അൽപ്പസമയം നിന്നിടത്ത് നിന്ന് പരിസരം വീക്ഷിച്ച ശേഷം പടയപ്പ ബസ്സിനടുത്തേയ്ക്ക് എത്തി ,ഒന്നുരണ്ടുവട്ടം തൂമ്പികൈ ഉയർത്തി ചില്ലിൽ ഉരസി,ഇതിനിടയിലാണ് ചില്ല് പൊട്ടുന്നത്.തുമ്പികൈ ഉയർത്തുമ്പോൾ ആനയുടെ കൊമ്പ് ചില്ലിൽ മുട്ടുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം.

അൽപ്പനേരം കഴിഞ്ഞ് ആന വഴിമാറിയതോടെയാണ് ബസ്സ് യാത്ര തുടർന്നത്.ആന ബസ്സിന് നേരെ എത്തിയതോടെ യാത്രകക്കാരിൽ ചിലർ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇവരെ ഒപ്പമുണ്ടായിരുന്നവർ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിയ്ക്കുകയായിരുന്നു.

സംഭവം വാഹനയാത്രക്കാരിൽ ഭിതി സൃഷ്ടിച്ചിട്ടുണ്ട്.പെട്ടെന്ന് വാഹനങ്ങൾ മുന്നിലെത്തിയാൽ ആന ആക്രമിച്ചേയ്ക്കാമെന്നും അതിനാൽ യാത്രകളിൽ കൂടുതൽ കരുതലും ശ്രദ്ധയും വേണമെന്ന് പോലീസും വനംവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്.

1 / 1

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

By

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

1 / 1

Continue Reading

Latest news

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം

Published

on

By

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Trending

error: