Connect with us

Latest news

ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവാകുന്നു; നാടുവിട്ടവരിൽ കൗമാരക്കാരും, കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ

Published

on

തൊടുപുഴ:ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവായി.നാടുവിട്ടവരിൽ കൗമാരക്കാരും.കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.

15 കാരനായ കാമുകനൊപ്പമാണ് മൂലമറ്റം സ്വദേശിനി ഒളിച്ചോടിയത്.പുറപ്പുഴ സ്വദേശിനിയായ 17 കാരി സമീപവാസിയായ 17 കാരനൊപ്പമാണ് നാടുവിട്ടിട്ടുള്ളതെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെങ്ങല്ലൂരിലെ 16 കാരി വീടുവിട്ടത് അഥിതി തൊഴിലാളിക്കൊപ്പമാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.കുമാരമംഗലത്തുനിന്നും 18 കാരിയെ കൂട്ടിക്കൊണ്ടുപോയത് 19 കാരനാണെന്നും പോലീസ് കണ്ടെത്തി.

ഒരാഴ്ച മുമ്പാണ് മൂലമറ്റത്തുനിന്നും കൗമാരക്കാരായ കമിതാക്കളെ കാണാതാവുന്നത്.കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയിൽ നിന്നും കാഞ്ഞാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കണ്ടെത്തി,നാട്ടിലെത്തിച്ചു.

മകളെ കാണാനില്ലന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാഞ്ഞാർപോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത്.നടത്തിയ അന്വേഷണത്തിലാണ് കാമുകനായ 15 കാരനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന് സ്ഥിരീകരിച്ചത്

ഇത് മൂന്നാം തവണയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്നത്.മൂവാറ്റുപുഴയിൽ വർക്ക് ഷോപ്പിൽ സഹായിയാണ് 15 കാരൻ.മൂന്നുമാസം മുമ്പ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായിരുന്നു.അന്ന് അടിമാലിക്കടുത്ത് ആനച്ചാലിൽ നിന്നും പോലീസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.

ഇതിന് മുമ്പ് മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിൽ താമസിയ്ക്കുമ്പോഴും പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടിരുന്നു.താമസിയാതെ പോലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടിരുന്നു.

ഒളിച്ചോട്ടം പതിവായതോടെ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ച് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താം എന്ന്് ധാരണയായിരുന്നു.ഇത് കമിതാക്കൾക്ക് സ്വകാര്യമായിരുന്നില്ല.തങ്ങൾക്ക് ഒന്നിച്ച് ജീവിയ്ക്കണം എന്നായിരുന്നു ഇവരുടെ നിലപാട്.ഇപ്പോൾ മൂന്നാംവട്ടം പോലീസ് പിടികൂടി ,നാട്ടിലെത്തിച്ചപ്പോഴും പെൺകുട്ടി ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

നടപടികൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ഒരു രാത്രി ഈ പെൺകുട്ടിയെ റെസ്‌ക്യൂഹോമിൽ താമസിപ്പിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധതരായി. ഈക്കാര്യം അറിയിച്ചപ്പോൾ പെൺകുട്ടി പോലീസിനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് അറിയിയുന്നത്.ഒടുവിൽ മാതാവിനെക്കൂടി ഒപ്പം നിർത്താമെന്ന് അറിയിച്ചപ്പോഴാണ് പെൺകുട്ടി പോലീസിന്റെ ആവശ്യം അംഗീകരിയ്ക്കാൻ തയ്യാറായത്.

പുറപ്പുഴ സ്വദേശിയായ 17 കാരനെയും സമീപ വാസിയായ 17 കാരിയെയും കാണാതായതായുള്ള പരാതിയിൽ കരിങ്കുന്നം പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് മിസിംങ് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ സി സി ടി വി ക്യാമറയിൽ നിന്നും ഇവർ ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ കൈവശമുള്ള മൊബൈൽ സ്വച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.ഇരുവരുടെയും കൈയ്യിൽ കാര്യമായി പണം ഇല്ലാത്തതിനാൽ താമസിയാതെ തിരച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടും ഇവർ തിരിച്ചെത്തിയിട്ടില്ല.

ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം സംസ്ഥാനത്തിനേ പുറത്തേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

വെങ്ങല്ലൂരിൽ നിന്നും 16 കാരിയെ കാണാതായതായുള്ള സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അഥിതി തൊഴിലാളിയായ സുഹൈലിനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന്് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായി.ഇവരെ കണ്ടെത്താൻ പോലീസ് സംഘം കൽക്കട്ടയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

കാമുകനുമായി രാത്രി സംസാരിയ്ക്കുന്നത് വിലക്കുകയും പിതാവ് മൊബൈൽ വാങ്ങിയെടുക്കുകയും ചെയ്തിന് പിന്നാലെയാണ് കുമാരമംഗലത്തുനിന്നും 18 കാരി 19 കാരനൊപ്പം നാടുവിട്ടത്.ഈ സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത്, ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest news

അരിക്കൊമ്പന്റെ ജീവൻ അപകടത്തിൽ, തിരികെ കേരളത്തിൽ എത്തിയ്ക്കണം; ആദിവാസികൾ റോഡ് ഉപരോധിച്ചു,പ്രതിഷേധം തുടരുമെന്നും സൂചന

Published

on

By

ഇടുക്കി:തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തിരികെ കേരളത്തിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ റോഡ് ഉപരോധം .

ചിന്നക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി , ആറാം വാർഡിലെ പച്ചപ്പുൽക്കൂടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും അടക്കം 500-ളം പേർ ഇന്നലെ വൈകിട്ട് 6.30തോടെയാണ് സൂര്യനെല്ലി-ബോഡിമെട്ട് റോഡ് ഉപരോധിച്ചത്്.

ഏറെ വൈകാരികമായിട്ടാണ് വിഷയത്തിൽ പ്രതിഷേധക്കാർ പ്രതികരിച്ചത്.ആനയെ തമിഴ്‌നാടിന് വിട്ടുനൽകിയത് അംഗീകരിയ്ക്കാൻ ആവില്ലന്നും കൃഷിയും വീടും എല്ലാം നശിപ്പിച്ചിട്ടും ആനയോട് തങ്ങൾക്ക് സ്‌നേഹം മാത്രമാണെന്നും ഇപ്പോൾ മുറിവേറ്റ് അവശനിലയിലാണെന്നും ആനയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും ഇത് വലിയ ദുഖമാണ് തങ്ങളിൽ സൃഷ്ടിച്ചിരിയ്ക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ഇവർ വ്യക്തമാക്കി.രാത്രി 10 മണിയോടടുത്താണ് ഉപരോധം അവസാനിപ്പിച്ച് കോളനിവാസികൾ പിരിഞ്ഞത്.

ഇന്ന് രാവിലെ വീണ്ടും റോഡ് ഉപരോധം ആരംഭിയ്ക്കും എന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.നീതി ലഭിയ്ക്കും വരെ പോരാട്ടം എന്നതാണ് ഊരുനിവാസികളുടെ നിലപാട്.

അരിക്കൊമ്പൻ അവശ നിലയിലാണെന്നും ചികത്സ ലഭിച്ചില്ലങ്കിൽ ഈ ആന മരണപ്പെട്ടേക്കാമെന്ന് തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കോളനി നിവാസികൾ അറിയിച്ചു.

 

Continue Reading

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Trending

error: