M4 Malayalam
Connect with us

Latest news

മൂവാറ്റുപുഴ ബൈപാസ്; സ്ഥലം കല്ലിട്ട് തിരയ്ക്കല്‍ അടുത്ത ആഴ്ച ആരംഭിയ്ക്കും, റോഡ് നിര്‍മ്മിയ്ക്കുന്നത് 30 മീറ്റര്‍ വീതിയില്‍

Published

on

കൊച്ചി;മൂന്നുപതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് വിരാമം.മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് സൂചന.

പാതയ്ക്കായുള്ള സ്ഥലം കല്ലിട്ട് തിരിയ്ക്കുന്ന ജോലികള്‍ ആടുത്ത ബുധാനഴ്ചയോടെ തുടങ്ങുമെന്നാണ് അറിയുന്നത്.പദ്ധതിയുടെ 3 A (3എ) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രാരംഭ പ്രവത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ദേശീയപാത അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

30 മീറ്റര്‍ വീതിയിലാണ് പാതയ്ക്കായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുക.ഏതൊക്കെ സര്‍വ്വെ നമ്പറുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

പരാതികള്‍ പരിഹരിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്ന ഘട്ടത്തിലേയ്ക്ക് കാര്യങ്ങള്‍ എത്രയും വേഗം അടുപ്പിയ്ക്കുന്നതിനാണ് അധികൃതരുടെ നീക്കം.

3D (3ഡി) നോട്ടിഫിക്കേഷന് ശേഷമാണ് അര്‍ഹമായ നഷ്ടപരിഹാരതുക നല്‍കുന്ന പ്രക്രിയയിലേക്ക് കടക്കുക.

പൂര്‍ണമായും പഴയത്,പഴയതും പുതിയതും കൂട്ടി ചേര്‍ത്ത് തയ്യാറക്കിയത്,പൂര്‍ണമായും പുതിയ അലൈന്‍മെന്റ് എന്നിങ്ങനെ 3 അലൈന്‍മെന്റുകളാണ് മൂവാറ്റുപുഴ -കോതമംഗലം ബൈപ്പാസുകള്‍ക്കായി ദേശിയ പാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ.) പരിഗണിച്ചത്.

ഇതില്‍ പുതിയതും പഴയതുമായി കൂട്ടിചേര്‍ത്തുള്ള രണ്ടാമത്തെ അലൈന്‍മെന്റ് പ്രൊപ്പോസലിനാണ് അവസാനം അംഗീകാരം നല്‍കിയിരിക്കുന്നത്.

പഴയ അലൈമെന്റ് പ്രകാരം പാത നിര്‍മ്മിയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.എന്നാല്‍ സങ്കേതിക തികവ് പരിഗണിച്ച്,ചില മേഖലയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാണ് അധികൃതര്‍ പുതിയ അലൈമെന്റ് ക്രമപ്പെടുത്തിയിട്ടുള്ളത്.

ഇപ്പോഴത്തെ അലൈമെന്റിൽ  വാഴപ്പിള്ളി ശക്തി ബിൽഡിംഗിന് സമീപം എം സി റോഡ് അണ്ടർ പാസായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത് (ബൈപാസ്  തൂണുകളിൽ ഉയർന്നുനിൽക്കുന്ന വിധത്തിൽ ) .നിർദ്ദിഷ്ട ബൈപാസിലേയ്ക്ക് എം സി റോഡിൽ നിന്നും പ്രവേശിയ്ക്കുന്നതിനും തിരികെ പോകുന്നതിനും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി നടത്തിയാൽ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

ഇതോടൊപ്പം തന്നെ മുറിക്കല്ല് പാലത്തോട് അനുബന്ധിച്ചുള്ള ബൈപാസ് കൂടി പൂർത്തിയാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതുകൂടി പൂർത്തിയായാൽ എം സി റോഡ് വഴി മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിലേയ്ക്കുള്ള യത്ര കൂടുതൽ സുഗമമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തുക നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്.പരമാവധി താമസ സ്ഥലങ്ങളും, ആരാധനാലയങ്ങളും, പൊതു സ്ഥാപനങ്ങളും ഒഴിവാക്കണമെന്നാണ് ദേശീയപാതാ നിര്‍മ്മാണത്തിന്റെ പുതിയ മാനദണ്ഡം.

ഇതുപ്രകാരം തയ്യാറാക്കിയിട്ടുള്ള അലൈമെന്റില്‍ കെട്ടിടങ്ങളെ ഒഴിവാക്കുന്നതിന് മുഖ്യ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.

 

 

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Latest news

ആലുവ മാഞ്ഞാലിൽ മിന്നൽ പരിശോധന: ആയുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട നേതാവ് അനസിൻ്റെ കൂട്ടാളികൾ പിടിയിൽ

Published

on

By

കൊച്ചി: ആലുവ മാഞ്ഞാലിൽ നടത്തിയ തിരച്ചിലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്ത തോക്കുകൾ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തിലുള്ളവരുടേതാണെന്ന് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

 

സംഭവവുമായി ബന്ധപെട്ട് കോലാപതാക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമായാ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫ് എന്നിവർ പിടിയിലായി.

തിരച്ചിലിന്റെ ഭാഗമായി റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും 2 റിവോൾവറും 2 എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും കണ്ടെടുത്തു. പിന്നാലെ റിയാസിന്റെ അറസ്റ്റ് ആലുവ വെസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന നടന്നിരുന്നു. അനസിന്റെ മറ്റൊരു കൂട്ടാളിയായ അൽത്താഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് സൂക്ഷിക്കുന്നതിനാവശ്യമായ കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.

അനൻസുമായി ബന്ധം തുടരുന്നവരുടെയും കൂട്ടാളികളുടെയും വീടുകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും കൂട്ടാളി ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ കെട്ടിടത്തിനുള്ളിലും തമിഴ്നാട് പോലീസ് നടത്തിയ തിരച്ചിലിൽ വടിവാൾ പിടികൂടിയിരുന്നു.

കുട്ടാളികളിൽ ഒരാളായ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.

ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന തുടരുന്നതിനിടയിൽ റെയ്ഡ് വിവരം മനസ്സായിലാക്കി ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Continue Reading

Latest news

കള്ളക്കടൽ പ്രതിഭാസം ; ഇന്നും കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശം

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് ഇന്നും തുടരും.ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തില്‍ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മുന്നറിയിപ്പുകള്‍ ഒരുകാരണവശാലും അവഗണിക്കരുത്.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

  • കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്നലെ വൈകിട്ട് 03.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണം ഉണ്ടായി.
  •  കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  •  മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  •  ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  • മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം.
  •  കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
  •  കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
Continue Reading

Latest news

മഴ മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം ; മൂന്നു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം.

ഈ മാസം പത്താം തിയതിവരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇത് പ്രകാരം ഇന്ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതില്‍ തന്നെ രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  9ആം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10ആം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വ്യഴാഴ്ച മലപ്പുറം, വയനാട്, വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്

Continue Reading

Latest news

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

Published

on

By

തിരുവനന്തപുരം ; കെ എസ്‌ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎല്‍എ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവർക്കെതിരെയായിരുന്നു യദുവിൻറെ പരാതി.

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിർദേശം നല്‍കിയിരിക്കുന്നത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹർജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്‌ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയാണ് പരാതി.

എന്നാല്‍ സമാനസ്വഭാവമുളള ഹർജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Continue Reading

Trending

error: