Latest news
ഭിന്നശേഷിക്കാരനെ കൊന്നത് അതിക്രൂമായി ; മരക്കമ്പിന് അടിച്ചു, വാക്കത്തികൊണ്ട് വെട്ടി, പിന്നാലെ അക്രമി കുപ്പി പൊട്ടിച്ച് കുത്തിയെന്നും പോലീസ്
മൂന്നാർ: മരക്കമ്പിന് അടിച്ചും വാക്കത്തികൊണ്ട് വെട്ടിയും കലിതിരാകെ കുപ്പിപൊട്ടിച്ച് കുത്തിയും യുവാവ് ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി.മറയൂർ പോലീസ് സ്‌റ്റേഷൻ പരിധയിലാണ് സംഭവം.
ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നി(59)യാണ് കൊല്ലപ്പെട്ടത്. മറയൂരിനടുത്ത് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ(27) പോലീസ് അറസ്റ്റുചെയ്തു.ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാൾ സമ്മതിച്ചെന്നും മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ ബെന്നിയുമായി സൗഹൃദത്തിലായിരുന്നെന്നും പോലീസ് അറയിച്ചു.
.
ഭാര്യയുമായി അകന്നു ജീവിയ്ക്കുന്ന ബെന്നി മൂന്ന് വർഷത്തിലേറെക്കാലമായി അടയ്ക്കാ തോട്ടത്തിൽ ജോലി നോക്കി വരികയായിരുന്നു.തോട്ടത്തിലെ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു താമസം.സ്ഥിരമായി മദ്യപിയ്ക്കുമായിരുന്ന ബെന്നിയ്ക്കൊപ്പം മൂന്ന് ദിവസത്തോളമായി യദുകൃഷ്ണയും ഉണ്ടായിരുന്നതായിട്ടാണ് സൂചന.
രാത്രി വൈകി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.വടി കൊണ്ട് അടിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കുപ്പിക്ക് കുത്തിയുമാണ് കൊല നടത്തിയിരിക്കുന്നത്.
നേരത്തെയുണ്ടായ ഒരു അപകടത്തിൽ ബെന്നിയുടെ ഒരു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു.ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മറയൂർ സിഐ ബിജോയ് പി.ടിയുടെ നേതൃത്വത്തിൽ എസ്ഐ ബജിത് ലാൽ, എഎസ്ഐ ഗോപി, അശോകൻ സിപിഒമാരായ ഷെമീർ, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മൃതദേഹം മറയൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.യദുകൃഷ്ണനെ തെളിവെടുപ്പിന് ശേഷം കോടതയിൽ ഹാജരാക്കി.
കൊല്ലപ്പെട്ട് ബെന്നി അംഗപരിമിതർക്ക് ആനൂകൂല്യങ്ങളും മരുന്നുകളും മറ്റും ലഭ്യമാക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങളിലും സജീവമായ ഇടപെടൽ നടത്തിയിരുന്നു.
Latest news
മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
കൊച്ചി ; മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി 75 അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.
Latest news
രാമേശ്വരം കഫേ സ്‌ഫോടന കേസ് ; മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി അറസ്റ്റിൽ
ബെംഗളൂരു ; രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫ് പിടിയിൽ.സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി.
കർണാടകയില്‍ 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്.
കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ.
ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന മറ്റു ചില കേസുകളിലെ പ്രതിയാണ്. ഒളിവില്‍ കഴിയുന്ന മുസ്സവിറും താഹയും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും ഉടൻ പിടികൂടുമെന്നും എൻഐഎ അറിയിച്ചു.
മൂന്ന് പ്രതികളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. പണവും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായും എൻഐഎ വ്യക്തമാക്കി.
Latest news
കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.
വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.
സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.
ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.
ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.
ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.
സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.
സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
Latest news
ചൂട് മേൽപ്പോട്ട്,വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ;വിതരണ ശൃംഘല കനത്ത പ്രതിസന്ധിയിൽ എന്നും സൂചന
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി; സംസ്ഥാനത്ത് ചൂട് അനുദിനം ഉയരുന്നു.വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ.നില തുടർന്നാൽ വോട്ടേജ് ക്ഷാമത്തിനും വൈദ്യിതി തടസത്തിനും സാധ്യതയെന്നും വിലയിരുത്തൽ.
സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.സംസ്ഥാനത്ത് ഇത്തരത്തിൽ വൈദ്യുത ഉപയോഗ നിരക്ക് ഉയരുന്നത് ഇത് ആദ്യാമയിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചത്.ഇക്കുറി മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടിയെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.
വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം വിതരണ ശൃംഘലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.താങ്ങാവുന്നതിന്റെ പരമാവധിയും ചിലപ്പോൾ ഇതിൽ കൂടുതലും അളവിലുള്ള വൈദ്യുതിയാണ് ഫീഡറുകൾ വഴി കടന്നുപോകുന്നത്.
സബ്്‌സ്‌റ്റേഷനുകൾ മുഴുവൻ സമയവും ഫുൾലോഡിൽ ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ട്രാൻഫോർമറുകളിലും ലോഡ് വർദ്ധന പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും.ഇത് വോൾട്ടേജ് ക്ഷാമത്തിനും ചിലപ്പോൾ വൈദ്യുതി വിതരണം തടസപ്പെടുന്നതിനും കാരണമാവും.
ശ്രദ്ധിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം
വൈകിട്ട് 6 നും 11 നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.
അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക.
ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക
Latest news
സപ്ലൈകോ ഈസ്റ്റര്‍, റംസാൻ, വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം ; സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകള്‍ ഇന്ന് ( മാർച്ച് 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.
മാർച്ച് 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.
താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.
-
Latest news4 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
-
Latest news2 weeks ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news4 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ