M4 Malayalam
Connect with us

Latest news

നിലത്തുവീഴ്ത്തി, കമിഴ്ത്തികിടത്തി മുഖം തറയോട് ചേർത്ത് അമർത്തിയെന്ന് രാജേന്ദ്രൻ;ജോസഫ് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചതാവാമെന്ന് നിഗമനം

Published

on

നെടുംങ്കണ്ടം;പിടിവലിക്കിടയിൽ നിലത്ത് വീഴ്ത്തി.കമിഴ്ന്നുവീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി,കീഴപ്പെടുത്താൻ ശ്രമിച്ചു.പിടിവിട്ടാൽ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ തിരച്ചുള്ള ബലപ്രയോഗത്തിന്റെ ശക്തി കുറഞ്ഞു.പിന്നെ അനക്കമില്ലതായി.കടിച്ചിട്ട് ഓടി രക്ഷപെട്ടു എന്ന് പറഞ്ഞത് കേസിൽ കുടുങ്ങുമെന്ന ഭീതി മൂലം.

ഇതാണ് സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസസഫി (56)നെ കൊലപ്പെടുത്തിയ കേസിൽ പോലീസ് പിടിയിലായ ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ ഉടുംമ്പൻചോല പോലീസ് നൽകിയിട്ടുള്ള മൊഴിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഭവ പരമ്പരകളുടെ ഏകദേശ രൂപം.

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ രാജേന്ദ്രന്റെ വീട്ടിലും സമീപത്തെ റോഡിലും നടന്ന സംഭവത്തിന്റെ സത്യസ്ഥിതി തലനാരികീറി പരിശോധിക്കുന്ന തിരക്കിലാണ് പ്രത്യേക അന്വേഷണ സംഘം.

കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.എസ് പി കുറപ്പുസ്വാമിയുടെ നിർദ്ദേശാനുസരണമാണ് ഇവർ തെളിവെടുപ്പും അന്വേഷണവും മുന്നോട്ടുകൊണ്ടുപോകുന്നത്.

മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമായിരുന്നു രാജേന്ദ്രൻ ആദ്യം പോലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നത്.പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയിതിനെത്തുടർന്നാണ് മരണമെന്ന് വ്യക്തമായതോടെ രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചോദ്യം ചെയ്യലിൽ ആദ്യം രാജേന്ദ്രൻ ആദ്യം കൂടുതലെന്തെ
ങ്കിലും വെളിപ്പെടുത്താൻ തയ്യാറായില്ല.പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയെന്നും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെന്നും മറ്റും വെളിപ്പെടുത്തിയതോടെ ഇയാൾ നടന്നതെല്ലാം വെളിപ്പെടുത്തിയെന്നുമാണ് പോലീസ് പുറത്തുവിട്ട വിവരം.

ചൊവ്വാഴ്ച രാവിലെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളോട് വ്യക്തമാക്കിയത്.

രാജേന്ദ്രന്റെ മകൾ പ്രസവിച്ചിട്ട് അധികനാളായിട്ടില്ല.കുഞ്ഞുമായി മകൾ രാജേന്ദ്രനൊപ്പമാണ് കഴിഞ്ഞിരുന്നത്.ഈ ഞായറാഴ്ച ഭർത്തൃവീട്ടിലേക്ക് മകളെ ആയക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു ഇയാൾ.ഇതിനായി മകൾ എത്തിയപ്പോൾ കൊണ്ടുവന്നതും പിന്നീട് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണ്ണം കഴിഞ്ഞ ദിവസം രാജേന്ദ്രൻ തിരകെ എടുത്ത്,വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നു.

ഈ സ്വർണ്ണം ജോസഫ് അപഹരിച്ചു എന്നുള്ള സംശയമാണ്‌ജോസഫിനെ പിൻതുടർന്ന് പിടികൂടുന്നതിനും കീഴ്‌പ്പെടുത്തുന്നതിനും രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ അനുമാനം.

ജോസഫിനെ രാജേന്ദ്രൻ കരുതിക്കൂട്ടി കൊലപ്പെടുത്തിയിരിക്കാനാള്ള സാധ്യതയില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

1 / 1

Advertisement

Latest news

മുന്‍ സുഹൃത്തുമായി വാക്കേറ്റവും കയ്യാങ്കളിയും,കാറിന്റെ ചില്ലുപൊട്ടി, കൂട്ടുകാരുമായി എത്തി നൈറ്റ് കഫേ തകര്‍ത്തു;യുവതി അടക്കം 4 പേര്‍ പിടിയില്‍

Published

on

By

കൊച്ചി;നൈറ്റ് കഫേ അടിച്ചു തകര്‍ക്കുകയും ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍.

കൊച്ചി പനമ്പിള്ളിനഗര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സാപിയന്‍സ് കഫറ്റീരിയാണ് അടിച്ചുതകര്‍ത്തത്.

കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്പില്‍ ഹൗസില്‍ മുഹമ്മദ് സിനാന്‍ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദര്‍ശ് ദേവസ്യ (22) എന്നിവരാണെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുന്‍സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്.ഇതിനിടയില്‍ ഇവര്‍ എത്തിയ കാറിന്റെ ചില്ല് തകര്‍പ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലീന പനമ്പിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെയും കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു.

ബേസ് ബോള്‍ ബാറ്റ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോര്‍ട്ട്‌കൊച്ചി സ്വദേശി അമന്‍ അഷ്‌കറിനും പാര്‍ട്ണര്‍ക്കും സുഹൃത്തിനും രണ്ടു ജീവനക്കാര്‍ക്കും പരുക്കേറ്റു.
കടയിലെ സാധനസാമഗ്രികളും തല്ലിത്തകര്‍ത്തു.

സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി.എന്നാല്‍, മറ്റുള്ളവര്‍ കടന്നുകളഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

1 / 1

Continue Reading

Latest news

നിശ്ചിത സമയം കഴിഞ്ഞും ക്യൂവില്‍ 150-ലേറെപ്പേര്‍; കോതമംഗലം നെല്ലിക്കുഴിയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 9-ന്

Published

on

By

കോതമംഗലം; ഇടുക്കി പാര്‍ളിമെന്റ് മണ്ഡലത്തിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിരുന്ന 102-ാം നമ്പര്‍ ബൂത്തില്‍ രാത്രിയിലും വോട്ടെടുപ്പ് .

നിശ്ചിത സമയം കഴിഞ്ഞ് ഏകദേശം മൂന്നുമണിക്കോളം ഇവിടെ വോട്ടെടുപ്പ് നടന്നു.നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ രാത്രി 9 മണിയോടടുത്തിരുന്നെന്നാണ് അറിയുന്നത്.

ഈ ബൂത്തില്‍ 1400-ല്‍പ്പരം വോട്ടര്‍മാരുണ്ട്്.വോട്ടെടുപ്പ് സമയം അവസാനിയ്ക്കുന്ന 6 മണിയോടടുത്തപ്പോള്‍ ഏകദേശം 934 വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തിരുന്നത് എന്നാണ് സൂചന.

അറ് മണിക്ക് ശേഷംഏകദേശം 150-ലേറെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ക്യൂനില്‍ക്കുന്നുണ്ടായിരുന്നു.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കി,വോട്ട് ചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.

മറ്റുബൂത്തുകളെ അപേക്ഷിച്ച് ഈ ബൂത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍ ആയിരുന്നെന്നാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രതികരണം.

 

1 / 1

Continue Reading

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Trending

error: