M4 Malayalam
Connect with us

Latest news

മകനെ കൊന്ന കേസിലെ പ്രതിയെ എത്തിക്കാമെന്നും പറഞ്ഞ് പണം കൈപ്പറ്റി, കബളിപ്പിച്ചതായി സംശയം; പിതാവ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published

on

കോലഞ്ചേരി:മകനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് ഉറപ്പുനല്‍കി.മൂന്‍കൂര്‍ ആയി 25000 രൂപയും കൈപ്പറ്റി.കാര്യത്തോടടുത്തപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നീക്കം.രോക്ഷകൂലനായ പിതാവ് 42 കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

പട്ടിമറ്റം വീട്ടുരിലാണ് സംഭവം.വീട്ടൂര്‍ വനത്തിന് സമീപം കുന്നക്കുരുടി മേങ്കോട്ടുമാരിയില്‍ പൂണിയറ എം.കെ. എല്‍ദോസ്(42)ആണ് കൊല്ലപ്പെട്ടത്.വനമേഖലയോട് അടുത്തുള്ള തോട്ടത്തിലാണ് ജഡം കാണപ്പെട്ടത്.ഇതുവഴി എത്തിയ ടാപ്പിംഗ് തൊഴിലാളികളാണ് വിവരം പുറത്തെത്തിച്ചത്.

സംഭവത്തില്‍ കീഴില്ലം പറമ്പിപീടിക വട്ടപ്പറമ്പില്‍ സാജുവിനെ(61)ഇന്നലെ പോലീസ് അറസ്റ്റുചെയ്തു.കൃത്യത്തിന് ശേഷം മുങ്ങിയ സാജുവിനെ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.

2022 ജനുവരി 12ന് എം.സി. റോഡില്‍ കീഴില്ലം ഭാരത് പെട്രോളിയം പമ്പില്‍ കാര്‍ പര്‍ക്ക് ചെയ്ത സംഭവവവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ (28) കുത്തേറ്റ് മരണപ്പെട്ടിരുന്നു.

ഈ സംഭവത്തില്‍ പമ്പ് ജീവനക്കാരായ പിണ്ടിമന മാലിപ്പാറ ആലങ്കരത്ത് ബിജു(37), രായമംഗലം വൈദ്യശാലപ്പടി ചാലക്കല്‍ എബിന്‍ ബെന്നി എന്നിവര്‍ (22) പോലീസ് പിടിയിലായിരുന്നു.

ബിജു ജോലി ചെയ്തിരുന്ന പമ്പില്‍ അന്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തു പോയിരുന്നു.രാത്രി വൈകിയെത്തിയപ്പോള്‍ ബിജു അന്‍സിലിനോട് ഇക്കാര്യം ചോദിച്ചെന്നും ഇതെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഒച്ചപ്പാടും ഉന്തും തള്ളും ഉണ്ടായെന്നുമാണ് അന്ന് പ്രചരിച്ച വിവരം.

ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി ബജു സുഹൃത്തായ എബിനെയും കൂട്ടി അന്‍സിലിന്റെ വീടിന് സമീപം എത്തി.തുടര്‍ന്ന് ബിജു, എബിന്റെ മൊബൈല്‍ ഫോണില്‍ അന്‍സിലിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവം സംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ ഇങ്ങിനെ..

അന്‍സിലിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റ് ചെയ്യപ്പെട്ട ബജു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അങ്കമാലി ഭാഗത്ത് ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു.

മകനെ കൊലപ്പെടുത്തിയ ബജുവിനെ വകവരുത്താന്‍ സാജു പല പദ്ധതികളും ആസൂത്രണം ചെയ്‌തെങ്കിലും പാളിപ്പോയി.തുടര്‍ന്നാണ് കൊല്ലപ്പെട്ട എല്‍ദോസിന്റെ സഹായം തേടിയത്.

ബിജുവിനെ പറയുന്ന സ്ഥലത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് എല്‍ദോസ്് സാജുവില്‍ നിന്നും 25000 രൂപ കൈപ്പറ്റി.എന്നാല്‍ ഉറപ്പ് പാലിയ്ക്കുന്ന കാര്യത്തില്‍ പിന്നീട് എല്‍ദോസ് കാര്യമായി താല്‍പര്യം പ്രകടമാക്കിയില്ല.മാത്രമല്ല സാജുവിനെ കാണുമ്പോള്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറാനും എല്‍ദോസ് ശ്രമം നടത്തിയിരുന്നു.

ഇതുമൂലം എല്‍ദോസ് തന്നെ കബളിപ്പിക്കുകയാണെന്ന് സാജുവിന് ബോദ്ധ്യമായെന്നും തുടര്‍ന്ന് അവസരം ഒത്തുവന്നപ്പോള്‍ സാജു എല്‍ദോസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.ുകയായിരുന്നെന്നുമാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.

കൊലപ്പെടുത്തിയത് കല്ലിന് ഇടിച്ചെന്നും സംശയം

ഇന്‍ക്വസ്റ്റില്‍ തലയ്ക്ക് പിന്നില്‍ സാരമായി പരിക്കേറ്റതായി പോലീസ് കണ്ടെത്തിയിരുന്നു.കല്ലിന് ഇടിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകള്‍ ആയിരുന്നു കാണപ്പെട്ടത്.

എല്‍ദോസിന്റെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയോട്ടിക്ക് പൊട്ടലും വാരിയെല്ല് ഒടിഞ്ഞതായും കണ്ടെത്തി.

എല്‍ദോസിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണിലാണ് സംഭവത്തില്‍ സാജുവിന്റെ പങ്ക് വ്യക്തമായതെന്നാണ് അറിയുന്നത്.ഇന്ന് തെളിവൈടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം സാജുവിനെ കോടതിയില്‍ ഹാജരാക്കും.

സംഭവം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നും ഇത് പൂര്‍ത്തിയായ ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നുമാണ് പോലീസ് നിലപാട്.

 

 

Latest news

വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം ; കളമശേരിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍

Published

on

By

കൊച്ചി ; വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരൻ അറസ്റ്റില്‍.

എറണാകുളം റൂറല്‍ എ.ആർ.ക്യാമ്പിൽ ജോലി ചെയ്യുന്ന വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി.

സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരനെഅറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

Continue Reading

Latest news

മഞ്ഞപ്പിത്തം പടരുന്നു ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

on

By

തിരുവനന്തപുരം ;  മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങള്‍ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ഞപിത്തം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. മഞ്ഞപ്പിത്തം കൂടുതലായി വ്യാപിക്കുന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച്‌ മുൻകരുതല്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.

മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികള്‍ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

Continue Reading

Latest news

അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: മകൻ പോലീസ് കസ്റ്റഡിയിൽ, മർദ്ദിച്ചിരുന്നതായി നാട്ടുകാർ

Published

on

By

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മകൻ പോലീസ് കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) മരിച്ച സംഭവവുമായി ബന്ധപെട്ട് മകൻ അപ്പു എന്ന് വിളിക്കുന്ന ബിജുവിനെയാണ് (35 ) പോലീസ് കസ്റ്റഡിയിലെടുത്തത്.

സമീപവാസിയായ സ്ത്രീ വന്ന് നോക്കിയപ്പോഴാണ് ജയയെ ആനകമാറ്റ നിലയിൽ കട്ടലിൽ കണ്ടെത്തുന്നത്. ഈ സമയം ഇവരുടെ മകൻ ബിജു സമീപമുണ്ടായിരുന്നു.

തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മകൻ ഒരു മദ്യപാനിയായിരുന്നു എന്നാണ് പ്രേദേശവാസികൾ പറയുന്നത്.

അതിനാൽ മകൻ്റെ മർദ്ദനമേറ്റാണോ ജയാ മരിച്ചത് എന്ന സംശയത്തെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടൽ ബഹളമുണ്ടാക്കുകയും ജയയെ മർദ്ദിക്കാറുണ്ടെന്നുമാണ് നാട്ടുകാരിൽ ചിലർ തന്നെ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മാറാനല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. .

സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തൊട്ടടുത്തുള്ള മെഡിക്കൽ കൊളേജിലേക്ക് മാറ്റി. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപകരുടെ അശ്രദ്ധ: വിദ്യാർഥികൾ മുങ്ങി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

By

മലപ്പുറം: കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾക്ക് ദാരുണന്ത്യം. സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസം ഒമ്പതാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് അതിദാരുണമായ രീതിയിൽ മുങ്ങി മരിച്ചത്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ ക്യാമ്പിൽ ഉണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തലിൻ്റെ പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിലവിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കിയാണ് 304 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരൂർ കൽപ്പകഞ്ചേരി എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ

Continue Reading

Latest news

പ്ലാസ്റ്റിക് കൂമ്പാരത്തിൽ വൻ തീ പിടുത്തം: രൂക്ഷഗന്ധവും പുകയും, ഒഴിവായത് വൻദുരന്തമെന്ന് നാട്ടുകാർ

Published

on

By

കോഴിക്കോട്: പൂവാട്ടുപറമ്പ് സ്വാകാര്യ പ്ലാസ്റ്റിക് സംസ്കരണകന്ദ്രത്തിൽ വൻ തീ പിടുത്തം.ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് പെരുവയിൽ പരിസരത്തെ സ്വകാര്യ സംസ്കരണകന്ദ്രത്തിൽ തീ പിടുത്തമുണ്ടായത്.

സംസ്കരണകന്ദ്രത്തിന്റെ 4 ഭാഗവും ഒരേ സമയം തീ പിടിക്കുകയായിരുന്നു എന്നാണ് സൂചന. ഈ സമയം ഉള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല.

പിന്നാലെ വെള്ളിമാടികുന്നിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുടിക്കിടന്ന മാലിന്യങ്ങളിലേക്ക് വേഗത്തിൽ തീ പടർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിരുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പുകയും മൂലം പ്രദേശവാസികൾ ബുട്ടിമുട്ടി.

പിന്നാലെ സംസ്കരണകന്ദ്രത്തിന് ലൈസൻസില്ല എന്നും പെരുവയിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
8 യൂണിറ്റുകൾ എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധെയമാക്കിയത്.

തീ പിടുത്തത്തിൽ സമീപമുള്ള മരങ്ങൾ കത്തി നശിച്ചു. എന്നാൽ അഗ്നിശമനസേനയുടെ ഇടപെടലിൽ വ്യാപാര സഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസകരമായ വാർത്തയായി.

Continue Reading

Trending

error: