Connect with us

Latest news

മണിയാശാന്റെ കാർ യാത്ര;കേസിന് ന്നാ താൻ കേസ് കൊട് സിനിമയുമായുള്ള സാമ്യവും ചർച്ചകളിൽ

Published

on

അടിമാലി; മുൻ മന്ത്രി എംഎം മണിയുടെ കാർ യാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവപരമ്പരകൾക്ക് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയത്തോടുള്ള സാമ്യവും ചർച്ചകളിൽ.

സംഭവത്തിന്റെ മൂല കാരണം റോഡിലെ കുഴിയാണെന്നാണ് പരിക്കേറ്റ് ചികത്സയിലുള്ള കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിന്റെ പിതാവ് ബൈജു വെളിപ്പെടുത്തിയിട്ടുള്ളത്.

റോഡിലെ കുഴി മൂലം ടെമ്പോട്രവലർ വെട്ടിച്ചപ്പോൾ മുന്നിൽപ്പോയിരുന്ന ഓട്ടോ റിക്ഷയിൽ ഇടിയ്ക്കുന്നു.ഈ ഓട്ടോ റിക്ഷ നിയന്ത്രണം തെറ്റി പാതയോരത്ത് നിന്നിരുന്ന രാജീവന്റെ നേർക്ക് (കുഞ്ചാക്കോ ബോബൻ )എത്തുന്നു.ഈ സമയം ഇയാൾ ആത്മരക്ഷാർത്ഥം എം എൽ എയുടെ വീടിന്റെ മതിൽച്ചാടുന്നു.

തുടർന്ന് രാജീവൻ പോലീസ് പിടിയിലായി. നിയമ നപടികൾ മുറുകുമ്പോൾ റോഡിലെ കുഴിയാണ് എല്ലാത്തിന്റെയും മൂലകാരണം എന്ന് രാജീവൻ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നുള്ള കേസ് നടപടികളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കുകയും ഇതുവഴി രാജീവൻ വാർത്താമധ്യമങ്ങളുടെ ശ്രദ്ധാകേന്ദമായി മാറുകയും ചെയ്യുന്നിടത്താണ് ചിത്രം പരിസമാപ്തിയാവുന്നത്.സമീപകാലത്ത് ഇറങ്ങിയതിൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നാണിത്.

കുഞ്ചിത്തണ്ണി -രാജാക്കാട് റോഡിൽ തേക്കിൻകാനത്തുനിന്നും അരകിലോമീറ്ററോളം അകലെ മുല്ലക്കാനം റോഡിൽ വച്ചാണ് എം എം മണി എം എൽ എയുടെ കാർയാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവ പരമ്പരകളുടെ തുടക്കമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ മകൻ അരുണിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.എം എം മണി എം എൽ എയെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന ഗൺമാന്റെ പരാതിയിലാണ് അരുണിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

മർദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികത്സയിൽക്കഴിഞ്ഞിരുന്ന അരുണിനെ ഇന്നലെ മൊഴിനൽകാൻ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

ബൈജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ..

അരുണു വല്യപ്പനും കൂടിയാണ് ജീപ്പുമായി വീട്ടിൽ നിന്നും ഇറങ്ങിയത്.രാജാക്കാടുനിന്നും വീട്ടിലേയ്ക്ക് ആവശ്യമായ കുറച്ചുസാധനങ്ങൾ വാങ്ങുന്നതിനാണ് ഇരുവരും പുറപ്പെട്ടത്. അരുണായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്.

ആനച്ചാൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.ഇതിനിടെ മുന്നിൽപ്പോയിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അരുണിനും ബ്രേക്കിടേണ്ടി വന്നു.തൊട്ടുമുന്നിൽപ്പോയിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിമൂലം അപകടത്തിൽപ്പെട്ടതായിരുന്നു പൊടുന്നനെയുണ്ടായ ഗതാഗത തടസത്തിന് കാരണം.

ഈ സമയത്താണ് എംഎം മണി എംഎൽഎയുടെ കാർ അരുണിന്റെ ജീപ്പിന് പിന്നിൽ നിർത്തുന്നത്.മുമ്പിൽ നടന്നത് എന്താണെന്ന് മനസ്സിലാകാത്തതിനാലാവണം കാറിന്റെ ഡ്രൈവർ തുടർച്ചയായി ഹോൺമുഴക്കുന്നുണ്ടായിരുന്നു.അടുത്തുള്ള ജംഗ്ഷനിൽ നിന്ന് ഓടിയെത്തിയവരും സ്ഥലത്തുണ്ടായിരുന്ന വാഹനയാത്രക്കാരും മറ്റും ചേർന്ന് സ്്കൂട്ടർ ഉയർത്തി ,യാത്രക്കാരനെ പറഞ്ഞുവിട്ടതോടെയാണ് വാഹനങ്ങൾ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.

ഇവിടെ നിന്നും അൽപ്പംകൂടി മുന്നോട്ടുനീങ്ങി,ജീപ്പ് ഒതുക്കി നിർത്തി അരുൺ കാറിന് കടന്നുപോകുന്നതിന് അവസരം ഒരുക്കുകയും എം എൽ എയുടെ കാർ ഓവർടേക്ക് ചെയ്ത് കടന്നുപോകുകയുമായിരുന്നു.

ഇതിനിടയിൽ കാറിലുണ്ടായിരുന്നവർ ഗ്ലാസ് താഴ്ത്തി അരുണിനെ അസഭ്യം പറഞ്ഞു.ഇതിനെ അരുൺ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇതെല്ലാം ഓട്ടത്തിനിടയിൽ നടന്നകാര്യങ്ങളാണ്.കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ എം എൽ എയുടെ കാർ ജിപ്പിന് കടന്നുപോകാൻ കഴിയാത്തവണ്ണം റോഡിൽ നിർത്തിയിരിക്കുന്നതായി അരുൺ കണ്ടു.

കാറിൽ എത്തിയവർ പാഞ്ഞടുത്തു,പിന്നാലെ അടിപിടി

ഇതുമൂലം ജീപ്പ് അരുൺ ജീപ്പ് നിർത്തി.നോക്കുമ്പോൾ കാറിൽ നിന്നിറങ്ങിയവർ പാഞ്ഞടുക്കുന്നതാണ് അരുൺ കാണുന്നത്.ഭയം മൂലും അരുൺ ജീപ്പ് സ്റ്റാർട്ടാക്കി, പിന്നോട്ടെടുത്ത ശേഷം ഒരുവിധത്തിൽ കാറിനെ മറികടന്ന് വേഗത്തിൽ മുന്നോട്ടുപോയി.

പിന്നാലെ എം എൽ എ യുടെ കാർ പാഞ്ഞെത്തി, ജീപ്പ് തടയുകയും അരുണും കാറിൽ ഉണ്ടായിരുന്നവരുമായി ഉന്തും തള്ളുമൊക്കെ ഉണ്ടാവുകയുമായിരുന്നു.അരുണിന് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികത്സ തേടുകയും ചെയ്തിരുന്നു.

ഗൺമാൻ നൽകിയ പരാതിയിൽ അരുണിന്റെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും അരുണിന് നേരിട്ട പ്രശ്‌നങ്ങളുടെ പേരിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന് തനിക്ക് താൽപര്യമില്ലന്നും ബൈജു വ്യക്തമാക്കിയിട്ടുണ്ട്.

അരുണിനെ അറസ്റ്റുചെയ്തു, ജാമ്യത്തിൽ വിട്ടു

സംഭവത്തിൽ ഇന്നലെ രാവിലെ മൊഴിയെടുക്കാൻ രാജാക്കാട് പോലീസ് അരുണിനെവിളിപ്പിച്ചിരുന്നു.എം എൽ എയുടെ ഗൺമാന്റെ പരാതിയിലാണ് അരുണിനെതിരെപോലീസ് കേസ് ചാർജ്ജുചെയ്തിരുന്നത്.

സംഭവം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തേക്കുംകാനം പോത്തുപാറയിൽ അരുണിന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ സംഘടിച്ച്് എം എം മണിയെ അസഭ്യം വിളിച്ചതിന്റെ പേരിൽ പ്രതിഷേധിച്ചിരുന്നു.

തന്റെ വാഹനം തടഞ്ഞു നിർത്തി യുവാവ് അസഭ്യം പറഞ്ഞതായുള്ള സംഭവത്തിൽ എം എം മണി എം എൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഈ സംഭവത്തിൽ രാജാക്കാട് പോലീസ് കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിന്റെ പേരിൽ കേസെടുത്തതായും വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതെ ദിവസം തന്നെ ഉച്ചകഴിഞ്ഞ് മർദ്ദനമേറ്റ പരിക്കുകളോടെ അരുണിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എം എൽ എയുടെ ഡ്രൈവറും ഗൺമാനും ചേർന്ന് മർദ്ദിച്ചതിനെത്തുടർന്നാണ് പരിക്കേറ്റതെന്നും ഭീഷിണി മൂലം അരുണോ കുടുംബാംഗങ്ങളോ പ്രതികരിയ്ക്കാൻ തയ്യാറാവുന്നിന്നും വ്യക്തമാക്കിയുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; ലോഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കിയിൽ അമ്മ ജീവനൊടുക്കി: ആത്മഹത്യ മകന് വിഷം നൽകിയ ശേഷം

Published

on

By

ഇടുക്കി: കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ മോളെ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആലപ്പുഴയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു: രോഗിക്ക് ദാരുണാന്ത്യം

Published

on

By

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. രോഗിക്ക് ദാരുണാന്ത്യം.

എസ് എൽ പുരം കളത്തിൽ ഉദയൻ (64) ആണ് മരിച്ചത്.എസ് എൻ കോളേജിന് സമീപത്തുള്ള ദേശീയപാതയിൽ ആലപ്പുഴയിലേക്ക് പോയ കാറും ചേറത്തറയിലേക്ക് പോയ ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: