Connect with us

Uncategorized

മക്കളുടെ കൺമുന്നിൽ പിതാവിന് ദാരുണാന്ത്യം; മാങ്കുളത്ത് വീണ്ടും മുങ്ങിമരണം, മരണപ്പെട്ടത് ചിത്തിരപുരം സ്വദേശി സത്യൻ

Published

on

അടിമാലി: മാങ്കുളത്ത് വെള്ളത്തിൽ അകപ്പെട്ട് മരണം തുടരുന്നു.സുരക്ഷ മുന്നിറിയിപ്പുബോർഡുകൾ സ്ഥാപിയ്ക്കണമെന്നും ബോധവൽക്കരണത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തം.

ഇന്നലെ മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാലുകയത്തിൽ അപ്പെട്ട് യുവാവ് മരണപ്പെട്ടിരുന്നു.

ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്. മാങ്കുളത്ത് വൈദ്യുതി വകുപ്പിന് കീഴിൽ കരാർ എടുത്തിട്ടുള്ള സ്വകാര്യകമ്പിനിയിലെ സബ്എഞ്ചിനീയർ ആയിരുന്നു.

മാങ്കുളത്ത് സത്യൻ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച് വരികയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് ഒപ്പം പുഴയിൽ എത്തി കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

കുട്ടികൾ ബഹളംവച്ചതിനെത്തുടർന്ന് തുടർന്ന് പരിസരവാസികൾ എത്തി രക്ഷാപ്രവർത്തനം നടത്തി സത്യനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
മക്കളായ പ്രജുലും പ്രജ്വലും നോക്കി നിൽക്കെയാണ് സത്യൻ വെള്ളത്തിൽ മുങ്ങിപ്പോയതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഒരാഴ്ച മുമ്പ് മാങ്കുളം വല്യപാറക്കുടി പുഴയിൽ എറണാകുളം നെട്ടൂർ സ്വദേശിയും അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായിരുന്നുഅമിത്ത് മാത്യു (17) ആണ് മു്ങ്ങി മരിച്ചിരുന്നു.

വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുമ്പും മാങ്കുളം മേഖലയിൽ വിനോദസഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചിട്ടുണ്ട്.2022 ജൂൺ 18-ന് ഒഴുക്കിൽപ്പെട്ട 29 കാരനായ ചാലക്കുടി ആളൂർ ക്രാസിൻ തോമസിന്റെ ജഡം ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് കണ്ടെടുക്കാനായത്.ആഴം മനസ്സിലാകാതെ പുഴയിൽ ഇറങ്ങുന്നവർ മുങ്ങിപ്പോകുന്നതാണ് അപകടത്തിന് കാരണമാവുന്നതെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.മരണങ്ങൾ പതിവായിട്ടും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല.

 

 

Uncategorized

ചിരിച്ച മുഖത്തോടെ കാഴ്ചകൾ ആസ്വദിച്ച് യുവാവ്,പിന്നലെ കൂട്ടനിലവിളിയും; കെഎസ്ആർടിസി ബസ് യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ

Published

on

By

അടിമാലി;ഇന്നലെ രാവിലെ നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറൽ.

സാമാന്യം വേഗത്തിൽ നീങ്ങുന്ന ബസിൽ നിന്നുള്ള പുറംകാഴ്ചകളും ഉള്ളിലെ കാഴ്ചകളുമാണ് വീഡിയോയിലുള്ളത്.ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹെഡ്‌ഫോൺ ധരിച്ച യുവാവോ ഇയാളുടെ കൂടെയുണ്ടായിരുന്നവരോ ആകാം വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.

ചിരച്ച മുഖഭാവത്തോടെ ഈ യുവാവ് പുറംകാഴ്ചകൾ ആസ്വദിയ്ക്കുന്നതാണ് ഒരുമിനിട്ട് 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ അവസാനഭാഗത്ത് കാണുന്നത്.അപകടത്തിൽപ്പെട്ടതിന് പിന്നാലെയുള്ള യാത്രക്കാരുടെ നിലവിളി ശബ്ദവും വീഡിയോയിലുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവന്നത്.നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.ചുരുങ്ങിയ സമയത്തുനുള്ളിൽ ഈ വീഡിയോ പതിനായിരങ്ങളാണ് കണ്ടത്.

ഇന്ന് രാവിലെ 7.30 തിനോടടുത്ത് കൊച്ചി -ധനുഷ്‌കോടി പാതയിൽ നേര്യമംഗലത്ത് വില്ലാഞ്ചിറ കയറ്റത്തിലാണ് ബസ് അപകടത്തിൽപ്പെട്ടത്്.തിരുവന്തപുരത്തുനിന്നും മൂന്നാറിന് വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സ് നിന്ത്രണം വിട്ട് മറിയുകയായിരുന്നു.

എതിർവശത്തേയ്ക്കാണ് ബസ്സ് മറിഞ്ഞതെങ്കിൽ പതിയ്ക്കുക സാമാന്യം താഴ്ചയിലേയ്ക്കായിരുന്നെന്നും ഇത് ഒരുപക്ഷെ ഒരു ദുരന്തമായി പരിണമിയ്ക്കുമായിരുന്നെന്നുമാണ്് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ചിരിഞ്ഞുകിടക്കുന്ന പ്രദേശമായതിനാൽ ബസ് തകിടം മറിയുന്നതിനും സാധ്യത നിലനിന്നിരുന്നെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

30 ളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു.ആർക്കും ഗുരുതരമായ പരിക്കുകളില്ല.ഡ്രൈവറുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.ഇയാളെ ഉടൻ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കി.

അമിത വേഗതയാണ് അപകടത്തിന് വഴിതെളിച്ചെതെന്നാണ് സൂചന.സംഭവം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നാണ് കെഎസ്ആർടിസി അധികൃതരുടെ നിലപാട്.

 

വീഡിയോ കാണാം

https://www.facebook.com/m4malayalamkerala/posts/pfbid0wiHsrjYsi1M83c5BvYpJ3itdtkSzykaFqA6qBXUQs9paHQbjwrvkm7cWnsexP8eSl

 

 

Continue Reading

Uncategorized

കെണിയിൽപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിയ്ക്കുമെന്ന് ഭീഷിണിപ്പെടുത്തി 50 ലക്ഷം ആവശ്യപ്പെട്ടു,2 യുവതികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Published

on

By

കോട്ടയം; ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. 2 യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്.നിർമാണ തൊഴിലാളിയായ മധ്യവയസ്‌കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചുവരുത്തി ,കെണിയിൽപ്പെടുത്തുകയായിരുന്നു.

ധൻസാണ് ദൃശ്യങ്ങൾ പകർത്തിയത്.നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പട്ടത്.

ധൻസ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ പ്രശനം ഒത്തുതീർപ്പാക്കാമെന്നും രതിമോൾ മധ്യവയസ്‌കനോട് പറഞ്ഞിരുന്നു.

പിന്നീട് പലപ്പോഴായി രതിയും ധൻസും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മധ്യവയസ്‌കന്റെ പരാതിയിൽ വൈക്കം എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

 

Continue Reading

Uncategorized

കടിച്ചാലും അറയില്ല, ദേഹമാകെ ചൊറിച്ചിലും നീരും,30 ളം പേർ ചികത്സ തേടി; നെടുംങ്കണ്ടത്തെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി

Published

on

By

നെടുങ്കണ്ടം:ദേഹത്ത് കടിച്ചിരുന്നിട്ടും അറിഞ്ഞില്ല.ചൊറിച്ചിലും നീരും അസ്വസ്തതകൾ.30 ളം പേർ ചികത്സ തേടി.മാവടി പൊന്നാമലയിലെ പേൻ ആക്രമണത്തിൽ പരക്കെ ഭീതി.

ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വനമേഖലയോട് ചേർന്നുള്ള കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾ
ക്കുമാണ് പ്രത്യേക ഇനത്തിൽപ്പെട്ട പേനിന്റെ കടിയേറ്റിട്ടുള്ളത്.

വയർ, മാറിടം, തുട, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ പേനുകളെ പറ്റിപ്പിടിച്ചിരിയ്ക്കുന്ന നിലയിൽ കണ്ടതായും കടിയേറ്റ ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭപ്പെടുകയും നീരുവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ചികത്സ തേടിയെത്തിയവർ ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ചെറിയ ചെള്ളിന്റെ രൂപമായിരുന്നതിനാലും വേദന ഇല്ലാത്തതിനാലും പലർക്കും പേനിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായിട്ടാണ് മെഡിയ്ക്കൽ സംഘത്തിന്റെ വിലയിരുന്നത്.

മേഖലയിലെ ഫീൽഡ് വർക്കർമാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ വച്ച് പേൻ ആക്രമണം സംബന്ധിച്ചുള്ള ഭീതിയകറ്റാൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്ന് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് പറഞ്ഞു.

പേൻ കടിച്ചിടതോ പേനിനെ നീക്കം ചെയ്തതോ ആയ ശരീര ഭാഗങ്ങൾ ചുവന്ന് നീരുവയ്ക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ്
പേനിന്റെ കടിയേറ്റവർ വെളിപ്പെടുത്തിയിട്ടുള്ളത്.

സംഭവം മേഖലയിലാകെ ഭീതി പരത്തിയിട്ടുണ്ട്. ഇതുമൂലം തൊഴിലാളികൾ ജോലിയ്ക്കുപോകാൻ പോലും പുറത്തിറങ്ങുന്നില്ലന്നുള്ള സ്ഥിയാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

Continue Reading

Uncategorized

രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം

Published

on

By

കോതമംഗലം:ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ.

തമിഴ്‌നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്‌വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി.

ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്‌നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്‌നാട് രിജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്,ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്തിയാണ് സംഘടന പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.

വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

Continue Reading

Uncategorized

നടപടി വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന് വാദം,4 ഷാപ്പിന് താഴിട്ട് എക്‌സൈസിന്റെ മറുപിടി; ആഘോഷമാക്കി പ്രതിഷേധക്കാർ

Published

on

By

കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്‌സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ.

സ്‌കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ് ലൈസൻസിയുടെ പേരിലുണ്ടായിരുന്ന മറ്റ് 3 ഷാപ്പുകൾ കൂടി എക്‌സൈസ് അധികൃതർ പൂട്ടിച്ചു.

കുട്ടമ്പുഴ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യക്കോസ് ലൈസൻസിയായ 4 കള്ളുഷാപ്പുകളാണ് എക്‌സൈസ് പൂട്ടിച്ചത്.സംഭവത്തിൽ ബിൻസുവിനെ നേരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.വിൽപ്പനക്കാരൻ തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ കേസിൽ രണ്ടാം പ്രതിയാണ്.

കുരൂർ ഷാപ്പിന് പുറമെ കോതമംഗലം ടൗൺ,കൊവേന്തപ്പടി,ചേലാട് എന്നീ ഷാപ്പുകളുടെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.യൂണിഫോം ഇട്ട് ഷാപ്പിലെത്തിയ കുട്ടികൾക്ക് മദ്യം നൽകിയിതിനാണ് കരൂർ ഷാപ്പിനെതിരെ എക്‌സൈസ് അധികൃതർ കേസെടുത്തിട്ടുള്ളത്.

അബ്കാരി ചട്ടത്തിന് വിരുദ്ധമായ നടപടി ഗൗരവമേറിയ കുറ്റകൃത്യം എന്ന നിലയിലാണ് എക്‌സൈസ് വകുപ്പ് നടപടി കടുപ്പിച്ചിട്ടുള്ളത്.ഷാപ്പിൽ നിന്നും സ്‌കൂൾ കുട്ടികൾ മദ്യം കഴിച്ച് ഇറങ്ങി പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.വീഡിയോ വൈറലായതോടെ എക്‌സൈസ് അധികൃതർ അന്വേഷണം നടത്തി,കേസെടുക്കുകയായിരുന്നു.

ഷാപ്പ് ലൈസൻസി ബിൻസു ഭരണപക്ഷ ട്രേഡ് യൂണിയൻ നേതാവിന്റെ ബിനാമിയാണെന്നും അതിനാൽ എക്‌സൈസ് കേസെടുത്തിട്ടുള്ളത് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടുന്ന നടപടിയാണെന്നും ആരോപണമുയർന്നിരുന്നു.

നേതാവിന്റെ സമ്മർദ്ധത്താൽ പാർട്ടി നേതാക്കൾ നടപടി ഒഴിവാക്കാൻ വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതായും മറ്റുമുള്ള വിവരങ്ങളും പരക്കെ ചർച്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് ഷാപ്പുകൾ പൂട്ടാൻ നിർദ്ദേശിച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.ആദ്യം കള്ളുഷാപ്പും പിന്നീട് ഷാപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാന്തോപ്പ് റസ്റ്റോറന്റും അധികൃതർ അടച്ചുപൂട്ടിക്കുകയായിരുന്നു.

എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഷാപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിന്നു.

 

Continue Reading

Trending

error: