Connect with us

Latest news

കയറിപ്പോടാന്ന് പറഞ്ഞു, ചക്കകൊമ്പൻ അനുസരണയുള്ള കുട്ടിയായി; വീഡിയോ വൈറൽ,താരമായത് ശക്തിവേൽ

Published

on

 

മൂന്നാർ; കയറിപ്പോടാന്ന് പറഞ്ഞു…അപ്പോ അവൻ തിരിഞ്ഞുനോക്കി….കുറച്ചുനേരം അങ്ങിനെ നിന്നു…പിന്നെ അവൻ കയറിപ്പോയി ..അതാ.അവിടെ സംഭവിച്ചത്.വോറൊന്നുമില്ല സാർ.നിഷ്‌കളങ്കമായി ചിരിയോടെ ശക്തിവേൽ പറയുന്നു.

മൂന്നാർ -പൂപ്പാറ പാതയിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ നാട്ടാനയോടെന്ന പോലെ ഇടപെട്ട് കാടുകയറ്റിയ സംഭവത്തെക്കുറിച്ച് ശക്തിവേലിന് പറയാനുള്ളത് ഇത്രമാത്രം.നാട്ടിലെ സ്ഥിരം ശല്യക്കാരനായ ചക്കകൊമ്പനെയാണ് കയറിപ്പോടാന്ന് പറഞ്ഞ് ശക്തിവേൽ തുരത്തിയത്. ആനയും ശക്തിവേലും തമ്മിലുള്ള ‘കൂടികാഴ്ച’ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഫോറസ്റ്റ് വാച്ചർമാരിൽ ഒരാളാണ് ശക്തിവേൽ.

പാതയിൽ ആനയിറങ്ങലിന് സമീപം ചക്കകൊമ്പൻ ഇറങ്ങിയിട്ടുണ്ടെന്ന് വിവരം കിട്ടിയപ്പോൾ തന്റെ സ്‌കൂട്ടറിൽ ശക്തിവേൽ പാഞ്ഞെത്തുകയായിരുന്നു.നോക്കുമ്പോൾ ആന പാതയോരത്ത് നിൽക്കുന്നു.ഒട്ടും സമയം കളയാതെ അൽപ്പം കൂടി വാഹനം കൊമ്പന്റെ സമീപത്തേയ്ക്ക് അടുപ്പിച്ച്,ആനയോട് കയറിപ്പോടാന്ന് ഉച്ചത്തിൽ പറഞ്ഞു.

ഇത് കേട്ടിട്ടെന്നവണ്ണം ആന പെട്ടെന്ന് തിരിഞ്ഞു.ഈ സമയം ആനയും ശക്തിവേലും മുഖാമുഖം.ആനയുടെ തുമ്പികൈ എത്തുന്ന ദൂരത്തിലാണ് ശക്തിവേൽ നിന്നിരുന്നത്.ആനയുടെ അപ്രതീക്ഷത പെരുമാറ്റത്തിൽ കാഴ്ചക്കാർ അമ്പരന്നു.പക്ഷെ ശക്തിവേൽ കുലുങ്ങിയില്ല.

വീണ്ടും സ്വരം കടുപ്പിച്ച് കയറിപ്പോടാന്ന് ശക്തി ഒരുവട്ടം കൂടി പറഞ്ഞു.അൽപ്പനേരം ശക്തിവേലിനെ നോക്കി നിന്ന ശേഷം ആന കാടികയറി.ഇതോടെയാണ് കാഴ്ചക്കാരുടെ ശ്വാസം നേരെ വീണത്.ഈ സമയം ഇതുവഴി എത്തിയ വാഹന ഡ്രൈവർ  ശക്തിവേലിന്റെ നീക്കങ്ങൾ ചിത്രീകരിയ്ക്കുകയും സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോ വൈറലായി.സുഹൃത്തുക്കളിൽ ഒരാൾ കാണിയ്ക്കുമ്പോഴാണ് വീഡിയോയെക്കുറിച്ച് ശക്തിവേൽ അറിയുന്നത്.ജോലി ഉത്തരവാദിത്വത്തോടെ ചെയ്‌തെന്നും മറ്റൊന്നും ഇതെക്കുറിച്ച് പറയാനില്ലന്നുമാണ് ശക്തിവേലിന്റെ പക്ഷം.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ കാട്ടുകൊമ്പൻ ബൈക്കിലെത്തിയ ദമ്പതികളിൽ ഭാര്യയെ  ചവിട്ടികൊന്നിരുന്നു.രണ്ട് ദശാബ്ദത്തിനുള്ളിൽ 10 -ളം പേരെ ചക്കകൊമ്പൻ കൊന്നൊടുക്കിയിട്ടുണ്ടാവാമെന്നാണ് നാട്ടുകാരുടെ നിഗമനം.

പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും മറ്റുമാണ് ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകൂട്ടത്തെ തുരത്തുന്നത്.ആ ശൈലിയോട് ശക്തിവേലിന് യോജിപ്പില്ല.ഇത് ആനകളിൽ ആക്രമവാസന വളർത്തുമെന്നാണ് ഈ ആനയിറങ്ങൽ സ്വദേശിയുടെ കണക്കുകൂട്ടൽ.

ചെറുപ്പം മുതൽ കാടുമായി ബന്ധമുണ്ട്. ചക്കകൊമ്പൻ ഉൾപ്പെടെ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിയ്ക്കുന്ന കാട്ടുകൊമ്പന്മാരുടെ സ്വഭാവം കുഞ്ഞായിരിയ്ക്കുമ്പോൾ മുതൽ നിരീക്ഷിച്ചുവരികയാണ്്. ഇതിന്റെ അടിസ്ഥാനത്തിൽ ,ഭാവമാറ്റങ്ങൾ തിരച്ചറിഞ്ഞ ശേഷമാണ് ആനകളുമായി അടുത്തിടപഴകുന്നത്.തൊട്ടടുത്തെത്തി ചക്കകൊമ്പനെ കാടുകയറ്റാനുള്ള മനോധൈര്യം ലഭിച്ചതിന്റെ കാരണവും ഇതുതന്നെ.ശക്തി വിശദമാക്കി.

എനിയ്ക്ക് ആനയെ അറിയാം.സ്വഭാവം അറിയാം.അതുകൊണ്ടാണ്് അടുത്തുപോയതും കയറ്റിവിട്ടതും.ശക്തിവേൽ ഇങ്ങിനെ ചെയ്തു എന്ന് കരുതി ആരും ഇത് അനുകരിയ്ക്കരുത്.അനയെ കാണുമ്പോൾ സെൽഫിയെടുക്കാനും ഓടിച്ച് സന്തോഷിയ്ക്കാനും ഒന്നും പോകരുത്.അത് ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമായയേക്കാം.ശക്തിവേലൽ വ്യക്തമാക്കി.

 

Latest news

നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

Published

on

By

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

Latest news

ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

Published

on

By

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.

യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.

 

Continue Reading

Latest news

കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

Published

on

By

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.

രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English description – The thief, accused in more than 30 theft cases, has been arrested by the police

Continue Reading

Latest news

കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

Published

on

By

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.

പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.

സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.

ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.

English Description -Police found missing woman and 5 children from Wayanad in Guruvayur

Continue Reading

Latest news

മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

Published

on

By

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.

രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.

 

 

Continue Reading

Trending

error: