Connect with us

Uncategorized

ആയ്യപ്പൻമുടിയിയിലേക്ക് വരു.. കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം

Published

on

കോതമംഗലം : സആയ്യപ്പൻമുടിയിയിലേക്ക് വരു..കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം.വിസ്മകാഴ്ചകളാണ് ഇവിടെ പ്രകൃതി നിങ്ങൾക്കായി കാത്തുവച്ചിട്ടുള്ളത്.സമീപഭാവിയിൽ ഇവിടം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല.അത്രയ്ക്കും മനോഹരമാണ് ഈ മലയും ചുറ്റുമുള്ള കാഴ്ചകളും.

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയുടെ കേന്ദ്ര ബിന്ദുവും കാർഷിക മേഖലയും ഹൈറേഞ്ചിന്റെ കവാടവുമായ കോതമംഗലത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി മനസുനിറയ്ക്കും വിസ്മയ കാഴ്ചകാണ് പ്രകൃതി ഇവിടെ കാത്തുവച്ചിട്ടുള്ളത്.ചുറ്റുമുള്ള പച്ചപ്പും അതിരുകളില്ലാത്ത ആകാശത്തെ വർണ്ണവിസ്മയവുമെല്ലാം ഏറ്റുവും നന്നായി ആസ്വദിക്കാൻ പറ്റിയ ഇടമാണ് അയ്യപ്പൻമുടി.രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ ഇടതടവില്ലാതെ ഇളം കാറ്റുവീശും.കാഴ്ചകളുടെ നിറവിനൊപ്പം ഇത് ശരീരത്തിന് നേരിയ കുളിർമ്മയും പകരും.

വിനോദ സഞ്ചാരികൾക്ക് ഇഷ്ടതാവളമായി നാടുകാണിയിലെ അയ്യപ്പൻമുടി മാറിക്കഴിഞ്ഞു.അയ്യപ്പൻമുടിയുടെ കീർത്തി നാൾക്കുനാൾ വർദ്ധിയ്ക്കുന്നതിന് ചരിത്രപരമായും ഐതീഹ്യങ്ങളാലുമുള്ള പെരുമയും പ്രധാനഘടകമാണ്.ചരിത്രാന്വേഷികളുടെ ഇഷ്ടതാവളം കൂടിയായി മേഖല മാറിക്കഴിഞ്ഞു.

ഏകദേശം 700 അടി ഉയരത്തിൽ ഒറ്റപ്പാറയിൽ വിരിഞ്ഞയിടമാണ് അയ്യപ്പൻമുടി.വേട്ടയ്ക്കിടെ സാക്ഷാൽ അയ്യപ്പൻസ്വാമി കീരംപാറയ്ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ് ഐതിഹ്യം.കുത്തനെയുള്ള പാറകയറി മുകളിലെത്തിയാൽ ആകാശം തൊട്ടടുനിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുക.

അയ്യപ്പസ്വാമി ഈമലയിലെത്തി വിശ്രമിച്ചെന്നാണ്് ഐതീഹ്യം.ഇതിന്റെ സ്മരണാർത്ഥം വിശ്വാസികൾ ഇവിടെ അയ്യപ്പക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തി വരുന്നു.

1300 ഓളം ഏക്കർ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ് അയ്യപ്പൻമുടി. കോതമംഗലം പട്ടണവും പൂയംകുട്ടിയിലെ ഹരിതവനവും പർവ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകുവും.

അയ്യപ്പൻമുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്. വളരെ പണ്ട് ഋഷിമാർ തപസ്സനുഷ്ഠിച്ചിരുന്നത് മുനിയറകളിലാണെന്നാണ് വിശ്വിസിച്ചുപോരുന്നത്.പാറക്കു മുകളിൽ ഒരു അള്ളുണ്ട്.കടുവ അള്ള് എന്ന പേരിലാണ് ഇത് പഴമക്കാർക്കിടയിൽ അറിയിപ്പെടുന്നത്. നായ്ക്കൾക്ക് ഉരുള കൊടുത്തിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്ന ഉരുളപ്പാറയും ഒരു വിസ്മയക്കാഴ്ച തന്നെ.

പണ്ട് മലമുകളിൽ ധാരളം വന്യമൃഗങ്ങൾ എത്തിയിരുന്നെന്നും നാട്ടുകാരുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെയാണ് ഇവയുടെ വരവ് നിലച്ചതെന്നും സമീപവാസികളിലെ പഴമക്കാർ പറയുന്നു.അയ്യപ്പൻമുടിയിലെ സന്ധ്യാകാഴ്ചയുടെ സൗന്ദര്യം വാക്കുകൾപ്പുറമാണ്.

മലയ്ക്ക്ചുറ്റുമുള്ള സന്ധ്യാനേരത്തെ കാഴ്ചകളും ഹൃദ്യമാണ്.ഇരുട്ടുവീഴുന്നതോടെ ബഹുവർണ്ണത്തിൽ താഴ്‌വാരങ്ങളിൽ വൈദ്യുത ദിപങ്ങൾ മിഴിതുറക്കും.വേനൽക്കാലത്ത് രാവിലെ 8 -ന് മുൻപും വൈകിട്ട് 4-ന് ശേഷവും മുടി സന്ദർശിക്കുന്നതാവും ഉചിതം.വെയിൽ കനത്താൽ മേഖലയിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.ചുറ്റുമുള്ള കാഴ്്ചകളും മങ്ങും.

മലമുകളിലെ ക്ഷേത്രത്തിനടുത്തുള്ള ചെറിയ പാലമരങ്ങളുടെ തണലാണ് കടുത്തചൂടിൽ നിന്നും രക്ഷപെടുന്നതിനുള്ള ഏക ആശ്രയം.വേനലിലും പറ്റാത്ത കുളവും പാറമുകളിലെ മറ്റൊരു കൗതുകമാണ്. കോതമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡിലാണ് അയ്യപ്പൻമുടി സ്ഥിതി ചെയ്യുന്നത്.

കോതമംഗലത്തുനിന്നും ഇലവുംപറമ്പ് വഴി നാടുകാണി റൂട്ടിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യപ്പൻമുടിയിലെത്താം.പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമായ ഇവിടം വിനോദ സഞ്ചാരമേഖലക്ക് മുതൽകൂട്ടാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അടുത്തകാലത്തായി അയ്യപ്പൻമുടിയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ട്.ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലം കിഴക്കൻ മേഖലയിലേയ്ക്കുള്ള യാത്രയിൽ വിദേശിയർ അടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രാധാന ഇടത്താവളങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.കോതമംഗലത്തെത്തുന്ന വിനോദ സഞ്ചാരികളിൽ ഒരുവിഭാഗം അയ്യപ്പൻമുടി സന്ദർശിച്ച ശേഷമാണ് മടങ്ങുന്നത്.

പ്രകൃതി സ്‌നേഹികൾക്ക് നവ്യാനുഭൂതി സമ്മാനിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.വന്നവർ തന്നെ വീണ്ടും വീണ്ടും ഇവിടേയ്‌ക്കെത്തുന്നുണ്ട് അത്രയ്ക്കുണ്ട് ഈ പ്രദേശത്തിന്റെ ദൃശ്യചാരുത.കണ്ടാലും മതിവരാത്ത കാഴ്ചകളുടെ പറദീസയാണ് അയ്യപ്പൻമുടി.അധികൃതർ മനസ്സുവച്ചാൽ സമീപഭാവിയിൽ ഇവിടെ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

 

 

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

മംഗലപുരത്ത് ഇറങ്ങിയ കാട്ടുപോത്തിനെ കണ്ടെത്തി: ആവശ്യമെങ്കിൽ മയക്കുവെടി,അനുമതി തേടിയതായി ഡിഎഫ്ഓ

Published

on

By

തിരുവനന്തപുരം: മംഗലപുരത്ത് ഇറങ്ങിയ കാട്ടുപോത്തിനെ പോത്തൻകോട് റോഡിൽ കാരാമൂടിന് സമീപം കണ്ടെത്തി.കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

വനപാലകരും ആർ ആർ ടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.ആവശ്യമെങ്കിൽ മയ്ക്കുവെടി വക്കാനാണ് തീരുമാനം.

ഇതിനുള്ള അനുമതി തേടിയതായി ഡി എഫ് ഓ അനിൽ ആന്റണി അറിയിച്ചു.മംഗലപുരം തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്ന കാട്ടുപോത്തിനെ ഹോസ്റ്റലിൽ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ആദ്യം കണ്ടത്.

പശുവാണെന്ന് തെറ്റിധരിച്ചെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് തിരിച്ചറിഞ്ഞാതോടെ നാട്ടുകാർ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിക്കുകായായിരുന്നു.തുടർന്ന് മംഗലപുരം പോലീസ് ആണ് വിവരം വനം വകുപ്പ് ജീവനക്കാർക്ക് കൈമാറിയത്.

സംഭവത്തിന് പിന്നാലെ റോഡിലെ ഗതാഗതം പൂർണാമായി നിരോധിച്ചു. കാട്ടുപോത്ത് മറ്റൊരു സ്ഥലത്തേക്ക് രക്ഷാപെടാതിരിക്കാനുള്ള നാടപടികൾ സ്വികരിച്ചതായി അതികൃതർ പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ദേശീയപാതകളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിൽ: നിരവധി വീടുകൾ അപകട ഭീഷണിയിൽ , അധികൃതർ കണ്ണടയ്ക്കുന്നെന്ന് ആരോപണം

Published

on

By

കോഴിക്കോട്: ദേശീയപാതകളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലിനെതിരെ അധികൃതർ കണ്ണടയ്ക്കുന്നെന്ന് ആരോപണം.കർണാടക ശിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയപാതയോരത്ത് താമസിക്കുന്നവർ ആരോപണവുമായി രംഗത്തെത്തിയത്.

കോഴിക്കോട് ദേശീയപാതയോരത്ത് റോഡ് നിർമ്മാണത്തിനായി വൻതോതിൽ ആണ് കുന്നുകൾ ഇടിച്ചു നിരത്തിയത്. ഇവിടങ്ങളിൽ വലുതും ചെറുതുമായ നിരവധി മണ്ണിടിച്ചിൽ സംഭവങ്ങൾ ഉണ്ടായിട്ടും ദേശീയപാത നിർമ്മാതാക്കൾ കാര്യങ്ങൾ അന്വേഷിക്കാൻ തയ്യാറാകുന്നില്ല എന്നാണ് പാതയോരത്ത് താമസിക്കുന്നവർ പറയുന്നത് .

ചിലയിടങ്ങളിൽ 100 മീറ്ററോളം ഉയരത്തിൽ മണ്ണ് ഇടിഞ്ഞ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. ഇങ്ങനെ മണ്ണിടിയുന്നതിന് മുകളിലായി നിരവധി വീടുകൾ സ്ഥിതിചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും ഭീതിജനകമായ കാര്യം.

ഓരോ ദിവസവും വലിയ ആശങ്കയോടെയാണ് തള്ളിനീക്കുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കർണാടകയിലെ കാർവാറിൽ ദേശീയപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതാണ് വൻതോതിൽ കുന്നിടിയൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

അതേസമയം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്.കേരളത്തിൽ നിന്ന് ഉൾപ്പെടെ ആളുകൾ അർജുനായി തിരച്ചിൽ നടത്തുമ്പോഴാണ് കൺമുന്നിലെ അപകടസാധ്യയ്ക്ക് മുൻപിൽ കണ്ണടയ്ക്കുന്നത് എന്നും ഇവർ പറയുന്നു.

വടകര ടൗണിലെ റോഡ് പൊളിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും വേനൽക്കാലത്ത് ഉയരുന്ന പൊടിപടലം വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും റോഡിൽ നിറയുന്നത് വലിയ യാത്ര ദുരിതമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്.

വടകര മീത്തലെ കഴിഞ്ഞ ജൂലൈ മാസം മണ്ണിടിഞ്ഞ് അപകടമുണ്ടായിരുന്നു. കോൺക്രീറ്റ് ഇട്ട് സുരക്ഷിതമാക്കിയ ഭാഗമാണ് ഇടിഞ്ഞുവീണത്. ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം അറിയിച്ചെങ്കിലും അന്ന് ചർച്ച നടത്തി പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

ഇതുപോലെ മഴക്കാലത്ത് പ്രത്യേകിച്ചും അപകട ഭീഷണി ഉയർത്തുന്ന നിരവധി പ്രദേശങ്ങളാണുള്ളത്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് കൊല്ലത്തെ കുന്ന്യോറയിൽ ഉണ്ടായ മണ്ണിടിച്ചിൽ.

85 അടി ഉയരത്തിൽ മണ്ണ് എടുത്ത തിട്ടയോട് ചേർന്ന് 15 ഓളം വീടുകളാണ് ഇപ്പോഴും സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാവുന്ന ഈ പ്രദേശത്ത് ദേശീയപാത നിർമ്മാണത്തിനിടെ നിരവധി വീടുകൾ അപകട ഭീഷണിയിലായിരുന്നു.

കഴിഞ്ഞ മെയ് മാസം പന്തീരങ്കാവ് കുടൽ നടക്കാവ് ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡിൻറെ വശത്തുള്ള സംരക്ഷണഭിത്തി തകർന്ന് വീണതിനെത്തുടർന്ന് സമീപം ഉണ്ടായിരുന്ന ഒരു വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് താമസിക്കുന്നത് അപകടകരമാണെന്നുള്ള അധികൃതരുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ചിലരെങ്കിലും വാടക വീട്ടിലേക്ക് താമസം മാറാൻ തയ്യാറായത്.

മണ്ണിടിഞ്ഞ ഭാഗത്തുനിന്നും 11 മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകൾ താഴ്ത്തി ഇതിനുള്ളിലേക്ക് കോൺക്രീറ്റ് മിശ്രിതം ഒഴിച്ച് ബലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിൽ ഫലപ്രദമായ രീതിയിൽ തടയാൻ ആകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതാണ് പ്രദേശത്തെ മണ്ണിടിച്ചിൽ കൂടാൻ കാരണമെന്നും അപകടാവസ്ഥയിൽ തുടരുന്ന വീടുകൾ ഏറ്റെടുത്ത് തട്ടുകളായി തരംതിരിച്ചാൽ മാത്രമേ മണ്ണിടിച്ചിൽ തടയാനാകൂ എന്നുമാണ് പ്രദേശവാസികൾ പറയുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

മിസ് വേൾഡ് അമേരിക്കയെ പ്രതിനിധീകരിച്ച് മലയാളി:മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം ചൂടിയ മീര തങ്കം

Published

on

By

ന്യൂയോർക്ക്: അമേരിക്കയിൽ നടക്കുന്ന മിസ് വേൾഡ് അമേരിക്കയെ പ്രതിനിധീകരിച്ച് മലയാളി യുവത്വം. 2022ൽ യുഎസിൽ മിസ്സ് ഇന്ത്യ ന്യൂയോർക് കിരീടം സ്വന്തമാക്കിയ മീരാ തങ്കം മാത്യു ആണ് മത്സരത്തിനായി തയ്യാറെടുക്കുന്നത്. ന്യൂയോർക്കിനെ പ്രതിനിധീകരിക്കുന്ന ശീർഷകങ്ങളിൽ ഒന്നായ ലിബർട്ടിയായാണ് മീര ചുവടുവയ്ക്കുന്നത്.

ന്യൂയോർക്കിലെ സ്റ്റാറ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന ഈ പത്തനംതിട്ടക്കാരി കൈപ്പട്ടൂർ ചെരുവുകാലയിൽ ജോൺ മാത്യുവിന്റെയും അടൂർ സ്വദേശിനെ രാജീവ് മാത്യുവിന്റെയും മകളാണ്. കൈപ്പട്ടൂരിൽ ജനിച്ച മീര എന്നാൽ മൂന്നാം വയസ്സിൽ യുഎസിലേക്ക് ചേക്കേറി. ഹെൽത്ത് കെയർ കമ്പനിയായ നോർത്ത് വെല്ലിന്റെ ഐടി ഉദ്യോഗതിയായിരുന്ന മീര മിസ് സ്റ്റാറ്റാറ്റൻ ഐലൻഡ് പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

 

ജോലിത്തിരക്കുകളുടെ ഇടയിലും സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കൽ, ഡാൻസിങ് തുടങ്ങിയ തൻ്റെ പേഴ്സണൽ കാര്യങ്ങൾക്കും മീര സമയം കണ്ടെത്താൻ മറക്കാറില്ല. തനിക്ക് ലഭിക്കുന്ന സമയം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതാണ് തന്റെ വിജയ രഹസ്യം എന്ന് മീര വ്യക്തമാക്കുന്നു.

 

ജോലിക്കും പഠനത്തിനും ഇടയിലുള്ള ഇടവേളകളിൽ ഉപദേശകയായ അർച്ചന ഫിലിപ്പും, മറ്റൊരു മലയാളി സുഹൃത്തായ ജൻസുവും മീരയ്ക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

ന്യൂയോർക്കിൽ കഴിഞ്ഞവർഷം നടന്ന ദുൽഹൻ എക്സ്പോയിൽ പോസ്റ്റർ ഗേൾ അവനുള്ള അവസരം മീരയ്ക്ക് ലഭിച്ചിരുന്നു.

പോലീസ് ഓഫീസർ ആകണം എന്നതായിരുന്നു മീരയുടെ ആഗ്രഹം. ചെറുപ്പം മുതലുള്ള ഈ ആഗ്രഹം മീരയെ ആ ജോലിയുടെ പടിവാതിൽക്കൽ വരെ എത്തിച്ചെങ്കിലും, പോലീസ് ജോലിയേക്കാൾ മികച്ച ഭാവിയും തൻറെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള സാവകാശവും ഐടി മേഖലയിലെ ജോലിക്ക് നൽകാൻ സാധിക്കും എന്ന് തിരിച്ചറിവിലൂടെയാണ് മീര ഐടി മേഖലയിലേക്ക് ചുവടുവച്ചത് .

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

on

By

ന്യൂഡൽഹി ; നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ലാത്തി വീശി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹി ജന്തർമന്ദിറില്‍ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച്‌ പാർലമെന്റ് മാർച്ച്‌ എന്ന നിലയില്‍ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച് രാഷ്ട്രപതി

Published

on

By

ഡൽഹി ; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: