M4 Malayalam
Connect with us

Latest news

കുട്ടികളുമായി സ്‌റ്റേഷനിൽ ഹാജരാകാമെന്ന് സൂരജ് ; ഊഹാഭോഗങ്ങൾക്കും ആശങ്കകൾക്കും താൽക്കാലിക പരിസമാപ്തി

Published

on

അടിമാലി;ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി,മുഴക്കി നാലും ഏഴും വയസുള്ളമുള്ള കൂട്ടികളെയും കൊണ്ട് ഭർത്താവ് നാടുവിട്ട സംഭവത്തിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഊഹാഭോഗങ്ങൾക്കും ആശങ്കൾക്കും താൽക്കാലിക പരിസമാപ്തി.

ഇരുനൂറേക്കർ സ്വദേശി കവലയിൽ സൂരജ് രാത്രി ഭാര്യ ഹരിതയുടെ കൺമുന്നിൽ നിന്നും കൂട്ടികളെ കടത്തിക്കൊണ്ടുപോകുകുകയായിരുന്നു.പിന്നീട് നേരിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാൾ കൂട്ടികളെയും കൊണ്ട് രക്ഷപെടുകയായിരുന്നു.

അടിമാലി പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ നൽകിയിട്ടുള്ള വിവരമാണ് ഇപ്പോൾ ഈ സംഭവത്തിൽ ആശ്വാസത്തിന് വക നൽകുന്നത്.മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് സൂരജ് അറിയിച്ചതായിട്ടാണ് പ്രസിഡന്റ് പോലീസിനെ അറിയിച്ചിട്ടുള്ളത്.ഇത് മാതാവിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം വലിയൊരളവിൽ ആശ്വാസമായിട്ടുണ്ട്.

ഇന്നലെ രാത്രി ഏറെ വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സൂരജിനെയും കൂട്ടികളെയും കണ്ടെത്തിയിരുന്നില്ല,ഇതോടെ സൂരജ് എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന ആശങ്ക വ്യാപകമായിരുന്നു.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവ പരമ്പരകളുടെ തുടക്കം.തന്നോട് ഭർത്താവ് വഴക്കിട്ടെന്നും തുടർന്ന് കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി,ആത്മഹത്യഭീഷിണി മുഴക്കിയെന്നും പിന്നാലെ കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്നുമായിരുന്നു സൗത്ത് കത്തിപ്പാറ പാറയിലിൽ ഹരിതയുടെ വെളിപ്പെടുത്തൽ.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ് ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ ഹരിതയുടെ വീട്ടിലെത്തി.മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ സൂരജ് വീട്ടിലേക്ക് എത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.

കുട്ടികൾ എവിടെ എന്ന് എസ് ഐ ചോദിച്ചപ്പോൾ തന്റെ വീട്ടിലുണ്ടെന്നും കാണിച്ചുതരാമെന്നും കൂട്ടായി പറഞ്ഞു.തുടർന്ന്് കൂട്ടായി കാണിച്ച വഴിയിലൂടെ പോലീസംഘം ഇയാളെ പിൻതുടർന്നു.

ഇതിനിടയിൽ മറ്റൊരുവഴിക്ക് സൂരജ് എൽദോസിന്റെ വീട്ടിലെത്തി കൂട്ടികളെയും കൊണ്ട് സ്ഥലം വീട്ടു.വീട്ടിലേയ്ക്കുള്ള ശരിയായ വഴിയിലൂടെ അല്ല എൽദോസ് തങ്ങളെ കൂട്ടികൊണ്ട് പോയതെന്നും സൂരജിന് രക്ഷപെടാൻ ഇയാൾ മനപ്പൂർവ്വം അവസരം സൃഷ്ടിച്ചെന്നും പോലീസിന് മനസ്സിലായി.

ഇതെക്കുറിച്ച് എസ് ഐ സന്തോഷ് ചോദിച്ചപ്പോൾ കൂട്ടായി രോക്ഷാകൂലനാവുകയും പോലീസിനെ അസഭ്യംപറയാൻ തുടങ്ങുകയുമായിരുന്നു.സൂരജിന് പുറകെ പോകാൻ തുടങ്ങിയ പോലീസ് സംഘത്തെ തടഞ്ഞുനിർത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.വാക്കുതർക്കത്തിനിടെ കുട്ടായി എസ് ഐയെ കയ്യേറ്റം ചെയ്തു.

കഴുത്തിൽ കുത്തിപ്പിടിയ്ക്കുകയും ചിവിട്ടി വീഴുത്തുകയുമായിരുന്നു.പിടിവലിക്കിടയിൽ യൂണിഫോമിനും കേടുപാടുകളുണ്ടായി.അപ്രതീക്ഷിത ആക്രമണത്തിൽ എസ് ഐ നിലംപതിച്ചു.ക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി,സ്റ്റേഷനിൽ എത്തിച്ചത്.

മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ ക്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റ്രേഖപ്പെടുത്തിയതായും പോലീസ് അറയിച്ചു.ഇന്ന് കോടതിയിൽ ഹാജരാക്കും.

 

 

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: