Latest news
കുട്ടികളുമായി സ്റ്റേഷനിൽ ഹാജരാകാമെന്ന് സൂരജ് ; ഊഹാഭോഗങ്ങൾക്കും ആശങ്കകൾക്കും താൽക്കാലിക പരിസമാപ്തി

അടിമാലി;ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി,മുഴക്കി നാലും ഏഴും വയസുള്ളമുള്ള കൂട്ടികളെയും കൊണ്ട് ഭർത്താവ് നാടുവിട്ട സംഭവത്തിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഊഹാഭോഗങ്ങൾക്കും ആശങ്കൾക്കും താൽക്കാലിക പരിസമാപ്തി.
ഇരുനൂറേക്കർ സ്വദേശി കവലയിൽ സൂരജ് രാത്രി ഭാര്യ ഹരിതയുടെ കൺമുന്നിൽ നിന്നും കൂട്ടികളെ കടത്തിക്കൊണ്ടുപോകുകുകയായിരുന്നു.പിന്നീട് നേരിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാൾ കൂട്ടികളെയും കൊണ്ട് രക്ഷപെടുകയായിരുന്നു.
അടിമാലി പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ നൽകിയിട്ടുള്ള വിവരമാണ് ഇപ്പോൾ ഈ സംഭവത്തിൽ ആശ്വാസത്തിന് വക നൽകുന്നത്.മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് സൂരജ് അറിയിച്ചതായിട്ടാണ് പ്രസിഡന്റ് പോലീസിനെ അറിയിച്ചിട്ടുള്ളത്.ഇത് മാതാവിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം വലിയൊരളവിൽ ആശ്വാസമായിട്ടുണ്ട്.
ഇന്നലെ രാത്രി ഏറെ വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സൂരജിനെയും കൂട്ടികളെയും കണ്ടെത്തിയിരുന്നില്ല,ഇതോടെ സൂരജ് എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന ആശങ്ക വ്യാപകമായിരുന്നു.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവ പരമ്പരകളുടെ തുടക്കം.തന്നോട് ഭർത്താവ് വഴക്കിട്ടെന്നും തുടർന്ന് കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി,ആത്മഹത്യഭീഷിണി മുഴക്കിയെന്നും പിന്നാലെ കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്നുമായിരുന്നു സൗത്ത് കത്തിപ്പാറ പാറയിലിൽ ഹരിതയുടെ വെളിപ്പെടുത്തൽ.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ് ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ ഹരിതയുടെ വീട്ടിലെത്തി.മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ സൂരജ് വീട്ടിലേക്ക് എത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.
കുട്ടികൾ എവിടെ എന്ന് എസ് ഐ ചോദിച്ചപ്പോൾ തന്റെ വീട്ടിലുണ്ടെന്നും കാണിച്ചുതരാമെന്നും കൂട്ടായി പറഞ്ഞു.തുടർന്ന്് കൂട്ടായി കാണിച്ച വഴിയിലൂടെ പോലീസംഘം ഇയാളെ പിൻതുടർന്നു.
ഇതിനിടയിൽ മറ്റൊരുവഴിക്ക് സൂരജ് എൽദോസിന്റെ വീട്ടിലെത്തി കൂട്ടികളെയും കൊണ്ട് സ്ഥലം വീട്ടു.വീട്ടിലേയ്ക്കുള്ള ശരിയായ വഴിയിലൂടെ അല്ല എൽദോസ് തങ്ങളെ കൂട്ടികൊണ്ട് പോയതെന്നും സൂരജിന് രക്ഷപെടാൻ ഇയാൾ മനപ്പൂർവ്വം അവസരം സൃഷ്ടിച്ചെന്നും പോലീസിന് മനസ്സിലായി.
ഇതെക്കുറിച്ച് എസ് ഐ സന്തോഷ് ചോദിച്ചപ്പോൾ കൂട്ടായി രോക്ഷാകൂലനാവുകയും പോലീസിനെ അസഭ്യംപറയാൻ തുടങ്ങുകയുമായിരുന്നു.സൂരജിന് പുറകെ പോകാൻ തുടങ്ങിയ പോലീസ് സംഘത്തെ തടഞ്ഞുനിർത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.വാക്കുതർക്കത്തിനിടെ കുട്ടായി എസ് ഐയെ കയ്യേറ്റം ചെയ്തു.
കഴുത്തിൽ കുത്തിപ്പിടിയ്ക്കുകയും ചിവിട്ടി വീഴുത്തുകയുമായിരുന്നു.പിടിവലിക്കിടയിൽ യൂണിഫോമിനും കേടുപാടുകളുണ്ടായി.അപ്രതീക്ഷിത ആക്രമണത്തിൽ എസ് ഐ നിലംപതിച്ചു.ക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി,സ്റ്റേഷനിൽ എത്തിച്ചത്.
മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ ക്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റ്രേഖപ്പെടുത്തിയതായും പോലീസ് അറയിച്ചു.ഇന്ന് കോടതിയിൽ ഹാജരാക്കും.
Latest news
ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
Latest news
പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.
ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.
Latest news
പൂട്ടിയ ബഡ്സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം ശശികുമാർ , കെ റ്റി അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News10 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ