M4 Malayalam
Connect with us

Latest news

അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം

Published

on

കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.

എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.

ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.

Latest news

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

Published

on

By

തിരുവനന്തപുരം ; കെ എസ്‌ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎല്‍എ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവർക്കെതിരെയായിരുന്നു യദുവിൻറെ പരാതി.

കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിർദേശം നല്‍കിയിരിക്കുന്നത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹർജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്‌ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയാണ് പരാതി.

എന്നാല്‍ സമാനസ്വഭാവമുളള ഹർജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Continue Reading

Latest news

വന്യമൃഗങ്ങളെ കാണാം,വനസൗന്ദര്യം നുകരാം,ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം; ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്

Published

on

By

പ്രകാശ് ചന്ദ്രശേഖർ
തൃശൂർ;വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരിയിൽ പങ്കാളികളാവാൻ എത്തുന്ന വിദേശിയർ ഉൾപ്പെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന.

തൊട്ടടുത്ത്, സുരക്ഷിതമായി വന്യമൃഗങ്ങളെയും മയിലും വേഴാമ്പുകളും അടക്കം പക്ഷികൂട്ടങ്ങളെയും മറ്റും കാണുന്നതിനും വന സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും സാധിയ്ക്കും വിധമാണ് വനംവകുപ്പ് സഫാരി ഒരുക്കിയിട്ടുള്ളത്.

കൂടാതെ പ്രശസ്തമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം കൈ എത്തും ദൂരത്തിൽ കാണാനുള്ള അവസരവും ഇതുവഴി സഞ്ചാരികൾക്ക് ലഭിയ്ക്കും.

വനംവകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ,ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആനക്കല്ല്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി ഇവിടേയ്ക്ക് ജീപ്പ് സഫാരി ആരംഭിയ്ക്കുന്നത്.

ആതിരപ്പിള്ളി ഫോറസ്റ്റ് ഡിവിഷനിലെ 15-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നാണ്് സഫാരി ആരംഭിയ്ക്കുന്നത്.ആറ് പേർ വീതമുള്ള സംഘങ്ങളായിട്ടാണ് വിനോദ സഞ്ചാരികളെ സഫാരിയിൽ ഉൾപ്പെടുത്തുക.തോക്കേന്തിയ ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.

പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്രയുടെ മുന്നോട്ടുപോകുന്നത്.തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക.ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ.പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.

കരടി, പുലി,കാട്ടുപോത്ത് , മ്ലാവ് എന്നിവയും പാതയോരങ്ങളിൽ എത്തുന്നുണ്ട്.പാതയിൽ പലയിടത്തും മയിലുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാൻ സാധിയ്ക്കും.

മരക്കൊമ്പുകളിൽ കണ്ണോടിച്ചാൽ മലയണ്ണാനെയും വേഴാമ്പലിനെയും മറ്റും കാണാം.ഭീമൻ മലമ്പാമ്പുകളും ഇടയ്ക്ക് പാതയോരത്ത് ദർശനം നൽകാറുണ്ട്.

യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്.പിന്നീട് യാത്ര അവസാനിയ്ക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.

ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് തന്നെ പാതയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിലാണ് സഫാരി വാഹനം രൂപപ്പെടുത്തിയിട്ടുള്ളത്.

ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിയ്ക്കുക.

വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴ്ഭാഗത്തെത്താം.നിരവധി സിനിമകളുടെ ഗാനചിത്രീകതരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്്.

ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിയ്ക്കുന്ന മനോഹര ദൃശ്യം ആസ്വദിയ്ക്കാം.

ആനക്കല്ലിലെ ക്യാമ്പിംഗ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് ആൽപസമയം വിശ്രമത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ലഘുഭക്ഷണവും വെള്ളവും ലഭിയ്ക്കും.

യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിയ്ക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്.പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.

വൈകുന്നേരങ്ങളിൽ ഒട്ടുമിക്കപ്പോഴും കപ്പപുഴുങ്ങിയതും കാന്തരി ചമ്മന്തിയും ഏലയ്ക്കാ ഇട്ട കട്ടൻചായയുമായിരിക്കും സഞ്ചാരികൾക്ക് ലഭിയ്ക്കുക.

ജീപ്പ് സഫാരിയ്ക്ക് പുറമെ നാടുകാണി മലയിലേയ്ക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്.യാത്രയ്ക്ക് താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991

 

Continue Reading

Latest news

നടി കനകലത അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; പ്രിയം, ആദ്യത്തെ കണ്‍മണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.

കുറച്ച്‌ വർഷമായി മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ കനകലത ചികിത്സയിലായിരുന്നു.കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു

Continue Reading

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Latest news

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

Published

on

By

തിരുവനന്തപുരം ; ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981ല്‍ പുറത്തിറങ്ങിയ ആംബല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

Continue Reading

Trending

error: