Uncategorized
പോലീസിന് ബിഗ് സല്യൂട്ട് ;പാറക്കെട്ടിൽ നിന്നും താഴേയ്ക്ക് ചാടനൊരുങ്ങിയ 26 കാരിയെ അനുനയത്തിൽ “കുടുക്കി” രക്ഷിച്ചു
അടിമാലി; പോലീസിന്റെ അനുനയം ഫലം കണ്ടു.ബന്ധുവുമായി പണിങ്ങി,പാറക്കെട്ടിലെത്തി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 26 കാരി താഴെയിറങ്ങി.ഇതോടെ മണിക്കുറുകളോളം നീണ്ട ആശങ്കൾക്കും പരിഹാരമായി.
ഇന്ന് രാവിലെ അടിമാലിയ്ക്കടുത്ത് കുതിരയളക്കുടിയിലാണ് സംഭവം.ഉററ്റവരുടെയും സമീപവാസികളുടെയും സാന്നിദ്ധ്യത്തിൽ ജീവനൊടുക്കും എന്ന ഭീഷിണിയുമായി പറപ്പുറത്ത് നിലയുറപ്പിരുന്ന 26 കാരിയെയാണ് അടിമാലി പ്രിൻസിപ്പൽ എസ് ഐ കെ എം സന്തോഷ് ,എ എസ് ഐ അബ്ബാസ് റ്റി എം എന്നിവർ ചേർന്ന് അനുനയിപ്പിച്ച് താഴെ എത്തിച്ച് ,സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറിയത്.
ഇന്ന് പുലർച്ചെ 12 മണിയോടെ പെൺകുട്ടി വീടുവിട്ടിറങ്ങിയെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം.പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് പാറക്കെട്ടിൽ അപകസാധ്യതയുള്ള പ്രദേശത്ത് പെൺകുട്ടിയെ കണ്ടെത്തി.
മതാപിതാക്കളും ബന്ധുക്കളും അടുത്തെത്താനും സംസാരിയ്ക്കാനും തയ്യാറായെങ്കിലും പെൺകുട്ടി കൂട്ടാക്കിയില്ലന്നുമാത്രമല്ലാ,അടുത്തേക്കുവന്നാൽ താഴേയ്ക്ക് ചാടുമെന്ന ഭീഷിണിയും മുഴക്കി.
രാവിലെ 7.15 ഓടെയാണ് പോലീസിൽ വിവരം എത്തുന്നത്. ഒട്ടും സമയം കളയാതെ എസ് ഐ കെ എം സന്തോഷ് ,എ എസ് ഐ അബ്ബാസ് റ്റി എം എന്നിവർ സംഭവസ്ഥത്തേക്ക് തിരിച്ചു.
തെന്നലുള്ള പാറക്കെട്ടിൽ വലിഞ്ഞുകയറിയും നിരങ്ങി നീങ്ങിയുമൊക്കെ ഒരുവിധത്തിൽ പോലീസ് സംഘം പെൺകുട്ടിയുമായി മുഖാമുഖം കാണാവുന്ന ഭാഗത്തെത്തി.
പലവട്ടം എസ് ഐ പേര് വിളിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കേട്ടതായി പോലും ഭാവിച്ചില്ല.എന്ത് പ്രശ്‌നമാണെങ്കിലും പരിഹരിച്ചിട്ടെ പോകു,സംസാരിക്കാം അടുത്തേയ്ക്ക് വരു എന്ന് എസ് ഐ വിളിച്ചുപറഞ്ഞപ്പോഴാണ് പെൺകുട്ടിയിൽ നിന്നും ആദ്യ പ്രതികരണം ഉണ്ടായത്.
പിന്നെ ഓരോന്നും പറഞ്ഞ് പെൺകുട്ടിയുടെ മനസ്സുമാറ്റാന്നുന്നതിനായിരുന്നു എസ് ഐ സന്തോഷിന്റെ ശ്രമം.ഒടുവിൽ പെൺകുട്ടി സന്തോഷിന്റെ അടുത്തേക്ക് വരാൻ സന്നദ്ധയായി.
അടുത്തുവിളിച്ചിരുത്തി കൂടെപ്പിറപ്പിനെപ്പോലെ , സ്‌നേഹത്തോടെ സന്തോഷ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.പിന്നാലെ മനസ്സിൽ തട്ടും വിധമുള്ള സാന്ത്വനവും.ഇതോടെ പെൺകുട്ടി സന്തോഷിനൊപ്പം മലയിറങ്ങാൻ സമ്മതിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ച് പോലീസ് സംഘം മടങ്ങി.
ബന്ധുവായ യുവാവുമായി സ്‌നേഹത്തിലായിരുന്നെന്നും ഇയാളുമായി ഇന്നലെ തെറ്റിയെന്നും ഇതെത്തുടർന്നുള്ള മാനസീക വിഷമത്തിലാണ് താൻ പാറക്കെട്ടിൽ നിന്നും ചാടുന്നതിന് ശ്രമിച്ചതെന്നുമാണ് യുവതി പോലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
പാറക്കെട്ടിൽ ചിലയിടങ്ങളിൽ നല്ല വഴുക്കലുണ്ട്.കാലൊന്ന് തെറ്റിയാൽ പാറക്കൂട്ടിന് താഴെ അഗാതഗർത്തിലേയ്ക്കായിരുക്കും പതിക്കുക.മരണപ്പെട്ടാൽ മൃതദ്ദേഹം വീണ്ടെടുക്കാൻ പോലും പ്രയാസമായിരിക്കുമെന്നാണ് പരിസരവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.
ഇത്തരത്തിൽ അപകടം പതിയിരിയ്ക്കുന്ന പാറയിലെ ഏറ്റവും അപടസാധ്യതയുള്ള മേഖലയിലാണ് ഇന്ന് രാവിലെ പെൺകുട്ടിയെ കണ്ടെത്തിയത്.ഇവിടെ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ പെൺകുട്ടി, രക്ഷാദൗത്യം പൂർത്തിയാവുംവരെ ജീവനോടെയിരുന്നത് ആയുസിന്റെ ബലം കൊണ്ട് മാത്രമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
Latest news2 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news3 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news2 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്