Connect with us

Uncategorized

ജൈവകൃഷി; കുളമാംകുഴിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം,ഒത്തൊരുമയുടെ വിജയമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Published

on

അടിമാലി;ആദിവാസി ഊരുകളിലെ ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസികോളിനി നിവാസികള്‍

ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് കുളമാംകുഴിക്ക് ലഭിച്ചിട്ടുള്ളത്.തികച്ചും ജൈവ രീതിയില്‍ നടന്നു വരുന്ന കൃഷിയാണ് അവാര്‍ഡിന് കുളമാംകുഴി ആദിവാസി സങ്കേതത്തെ അവാര്‍അര്‍ഹമാക്കിയത്.

കുരുമുളക്, കമുക്, ജാതി, കൊക്കോ, റബ്ബര്‍, മലയിഞ്ചി, മഞ്ഞള്‍, ഇഞ്ചി, മഞ്ഞകൂവ, വെള്ളകൂവ, മഞ്ഞക്കുവ ,ഔഷധ സസ്യങ്ങള്‍, പച്ചക്കറി, തേന്‍ തുടങ്ങി എല്ലാ കൃഷികളും ജൈവ രീതിയിലാണ് നടന്നുവരുന്നത്.കൃഷിയോടൊപ്പം
മത്സ്യകുളം, ആട്, കോഴി, കന്നുകാലി ഫാം എന്നിവയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

മുതുവാന്‍ സമുദായത്തില്‍ പെട്ട 85 കുടുംബങ്ങളിലായി 300 ളം പേരാണ് കുടിയില്‍ ഉള്ളത്. 500 ഏക്കറോളം സ്ഥലത്താണ് കൃഷി നടന്നു വരുന്നത്. കമ്പോസ്റ്റ് യൂണിറ്റ്, മഴക്കുഴി, ബണ്ട് എന്നിവ നിര്‍മിച്ച് മണ്ണൊലിപ്പ് തടയുന്ന തിനും കൃഷിക്കാവശ്യമായ വളങ്ങള്‍ നിര്‍മിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നുണ്ട്.

രോഗ-കീടബാധക ള്‍ പൊതുവേ കുറവായതിനാല്‍ ജൈവ കീടനിയന്ത്രങ്ങള്‍ കൃഷിയില്‍ നടടപ്പിലാക്കുന്നു.ചാണകവും പിണ്ണാക്കും പച്ചിലകളും സംയോജിപ്പിച്ച നിര്‍മ്മിക്കുന്ന മിശ്രിതം വളമായി ഉപയോഗിക്കുന്നു.

കാട്ടുചെടികളുടെ ചാറുചേര്‍ത്ത മിശ്രിതമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, കൃഷി ഓഫീസര്‍ ഇ.കെ. ഷാജി, വാര്‍ഡ് മെംബര്‍ ദീപ രാജീവ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും കൃഷിക്കാര്‍ക്ക് പോത്സാഹനമാവുന്നുണ്ട്.

ജൈവകൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ഇവിടുത്തെ കൃഷിക്കാര്‍ക്കുണ്ട്.കുടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അടിമാലിക്ക് വീണ്ടും അഭിമാന നേട്ടം

മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപനവും അടിമാലിക്ക് നേട്ടമായി

കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷി അസിസ്റ്റന്‍മാര്‍ക്കുള്ള അവാര്‍ഡില്‍ മൂന്നാം സ്ഥാനം അടിമാലി കൃഷിഭവനിലെ അസിസ്റ്റന്റ് എന്‍ ഉമേഷിനാണ് ലഭിച്ചിട്ടുള്ളത്.

2007-ലാണ് സര്‍വ്വീസില്‍ പ്രവേസിക്കുന്നത്.വട്ടവട കൃഷിഭവനിലായിരുന്നു ആദ്യ നിയമനം. പിന്നീട് പള്ളിവാസല്‍ വെള്ളത്തൂവല്‍ മൂന്നാര്‍, ഇടമലക്കുടി, കൃഷിഭവനില്‍ സേവനമനുഷ്ഠിച്ചു.

അടിമാലി കൃഷിഭനില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്നു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അടുക്കളത്തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ , സ്വയംസഹായകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്‍ഷിക മേഖലയോട് അടുപ്പിക്കുനന്നതിനും വിവിധയിനത്തില്‍പ്പെട്ട പച്ചക്കറി-ഫല വ്യക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും ഉമേഷിന്റെ ഇടപെടല്‍ ശ്രദ്ധേയമായി.

കൂടാതെ എക്കര്‍ കണക്കിന് തരിശുഭൂമി നെല്‍പ്പാടങ്ങളാക്കുന്നതിനും യു.എന്‍ ഡി പി പോലെയുള്ള സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ പേരെ കൃഷിലേയ്ക്ക് അടുപ്പിക്കുന്നതിനും ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കാര്‍ഷിക കുടുംബത്തില്‍ ജനിച്ചത് കൊണ്ട് ചെറുപ്പത്തിലെ കൃഷിയില്‍ താല്പര്യം ഉണ്ടായിരുന്നു.പച്ചക്കറി കൃഷി മുതല്‍ സുഗന്ധവ്യഞ്ജന കൃഷിയും ആദിവാസികള്‍ക്കിടയിലെ പരമ്പരാഗത കൃഷിരീതികളും അറിയാം.ആദിവാസികുടികളിലെ പരമാവധി കോളനിവാസികളെ പങ്കാളികളാക്കുന്നതിനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.സ്‌കുള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷിക ക്ലബ്ബുകളും രൂപികരിച്ചു.ഉമേഷ് പറഞ്ഞു.

അടിമാലി ചാറ്റുപ്പാറ ഉള്ളേലികുന്നേല്‍ കുഞ്ഞു നാരായണന്‍ – ജാനകി ദമ്പതികളുടെ മുന്നാമത്തെ മകനാണ് ഉമേഷ് , സഹോദരങ്ങള്‍ മനീഷ് നാരായണന്‍ (അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ) , അനു ഷൈജന്‍ (കൃഷി അസിസ്റ്റന്റ കൊന്നത്തടി കൃഷി ഭവന്‍) ഭാര്യ മോനിഷ ഉമേഷ് , മകള്‍ ഋത്വിക ഉമേഷ്

 

Uncategorized

വീട്ടുമുറ്റത്ത് ആള്‍പൊക്കത്തോളം വളര്‍ന്ന കഞ്ചാവ് ചെടി;രാജാക്കാട് സ്വദേശി അറസ്റ്റില്‍

Published

on

By

അടിമാലി;വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.

രാജാക്കാട് പഴയവിടുതി കോളനി ഭാഗത്ത് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് സനീഷ് എം.ജി(27) പിടിയിലായത്.

ഇയാള്‍ നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന ചെടികളില്‍ ഒന്നിന് 246 സെന്റീമീറ്റര്‍ ഉയരവും മറ്റൊരുചെടിക്ക് 66 സെന്റീമീറ്റര്‍ ഉയരവും ഉണ്ടായിരുന്നു.

ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി,റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കെ. വി, ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

English description-A young man was arrested for growing cannabis plants in his backyard

 

 

 

Continue Reading

Uncategorized

അടിമാലിയില്‍ ചപ്പാത്ത് കടക്കവെ നയന്ത്രണം വീട്ട് ബൈക്ക് തോട്ടില്‍ പതിച്ചു;യുവാവിന് ദാരുണാന്ത്യം

Published

on

By

അടിമാലി;ബൈക്ക് യാത്രക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.കല്ലാറുകൂട്ടി പുത്തന്‍പുരയ്ക്കല്‍ അനീഷ്(29)ആണ് മരണപ്പെട്ടത്.

അടിമാലി അപ്‌സരകുന്ന് ഭാഗത്ത് മലമുകളില്‍ താമസിക്കുന്ന സുഹൃത്ത് നൗഫലിനെ കണ്ട് മടങ്ങി വരും വഴി ചപ്പാത്തില്‍ നിന്നും ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടില്‍ പതിിയ്ക്കുകയായിരുന്നു.ഇന്നലെ പെയ്ത കനത്തമഴിയില്‍ പ്രദേശത്ത് നീരൊഴുക്കിന്റെ ശക്തി വര്‍ദ്ധിച്ചിരുന്നു.

ഇന്നലെ രാത്രി 8.30 തോടടുത്തായിരുന്നു അപകടം.ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലില്‍ തോട്ടില്‍ ബൈക്ക് കാണപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവഴിയെത്തിയവര്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടടുത്താണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ ബൈക്ക് കണ്ടെത്തിയ ഭാഗത്തുനിന്നു 200 മീറ്ററോളം അകലത്തില്‍ പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.അടമാലി താലുക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.ഭാര്യയും 2 വയസായ മകളുമുണ്ട്.പെയിന്റിംഗ് തൊഴിലാളിയായ അനീഷ് അടിമാലിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

 

Continue Reading

Latest news

ഓടുന്ന ലോറിയിൽനിന്നുവീണ കയറിൽ കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

Published

on

By

കോട്ടയം:ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ വീണ കയർ ശരീരത്തിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.ദമ്പതികൾക്കും ശാന്തിക്കാരനും പരിക്ക്.ലോറി പിടിച്ചെ
ടുത്തെന്നും ഡ്രൈവർക്കെതിരെ
നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ്.

സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണ് മരണപ്പെട്ടത്.

കയറിൽ ശരീരത്തിൽ കുരുങ്ങിയ മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാൽ ശരീരത്തിൽനിന്ന് അറ്റുപോയി. അറസ്റ്റിലായ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജയ്ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമുള്ള നരഹത്യയ്ക്കാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് എംസി റോഡിൽ സംക്രാന്തിക്ക് സമീപമായിരുന്നു ദുരന്തം. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി ഓട്ടത്തിനിടയിൽ എങ്ങിനെയോ റോഡിലേക്ക് വീഴുകയായിരുന്നു.

ഇതിൽ കുരുങ്ങിയ മുരളിയെ ലോറി മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ഇതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും താമസിയാതെ മരണപ്പെടുകയുമായിരുന്നു.

മുരളി അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് കയർ ഹെൽമറ്റിൽ തട്ടി ,ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും പരുക്കേറ്റിരുന്നു.

പിന്നാലെ ബൈക്കിലെത്തിയ പുന്നത്തറ ക്ഷേത്രം ശാന്തിക്കാരൻ ഹരിനാരായണനും അപകടത്തിൽപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതൊന്നുമറിയാതെ, റോഡിൽ വീണ കയർ അന്വേഷിച്ചെത്തിയ ‍ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ചേർത്തല സ്വദേശിയുടേതാണ് ലോറി. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമാണ് മുരളി. കുടുംബം വർഷങ്ങളായി കട്ടപ്പനയിലാണ് താമസം.

രാവിലെ സംക്രാന്തി ജംക്‌ഷനിലെ കടയിൽ ചായ കുടിക്കാൻ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.

ഭാര്യ: മനോഹരി (സുനി), മക്കൾ:ശ്രീദേവി (ബിഫാം), ശ്രീഹരി. (പത്താം ക്ലാസ്).

 

Continue Reading

Latest news

ഉറിയംപെട്ടിയിൽ മെഡിയ്ക്കൽ ക്യാമ്പ് നടത്തി

Published

on

By

കോതമംഗലം :പീസ് വാലിയുടെയും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഉൾ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഉറിയംപെട്ടി ആദിവാസി ഊരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോററ്റിയും കൊച്ചിൻ യൂണിവേഴ്സിറ്റി എൻ എസ് എസ് യൂണിറ്റും ക്യാമ്പ് നടത്തിപ്പുമായി സഹകരിച്ചു.

പെറിയാർ കടന്ന്,വനപാതയിൽക്കൂടി 4 മണിക്കൂറിലേറെ സഞ്ചരിച്ചാണ് മെഡിയ്ക്കൽ സംഘം ഊരിലെത്തിയത്.

 

 

Continue Reading

Uncategorized

പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റ്  രൂപീകരിച്ചു

Published

on

By

കോതമംഗലം: പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പല്ലാരിമംഗലം യൂണിറ്റ് രൂപികരണ സമ്മേളനം അടിവാട് നായനാർ ഭവനിൽ നടന്നു.

ഏരിയ സെക്രട്ടറി ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ്‌ അധ്യക്ഷനായി.

സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ ഇ അബ്ബാസ്, പി കെ മുഹമ്മദ്‌, ടിപിഎ ലത്തീഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : എം ഐ ലോമി (പ്രസിഡന്റ്‌), വി എം അനിൽ കുമാർ, സി ടി സാബു (വൈസ് പ്രസിഡന്റുമാർ), കെ എ യൂസുഫ് (സെക്രട്ടറി ), കെ എ മുഹമ്മദ്‌, പി എം കബീർ (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ് കുമാർ (ട്രഷറർ ), പി വി കുമാരൻ, കെ ആർ രതീഷ്, എ കെ ശങ്കരൻ, എം ഇ അനസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ).

 

 

Continue Reading

Trending

error: