M4 Malayalam
Connect with us

News

മോശം കാലാവസ്ഥയും അപകടഭീഷിണിയും താണ്ടി മന്ത്രിയുടെ ആദിവാസി ഊരുസന്ദർശനം

Published

on

കൊച്ചി ; മന്ത്രി കെ രാധാകൃഷ്ണൻ അറക്കാപ്പ് ആദിവാസി ഊരിലേക്ക് തിരിച്ചത് സുരക്ഷ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് സൂചന.
മഴയും കാർമേഘം മൂടിയ ആകാശവും കണ്ടപ്പോൾ യാത്രമാർഗ്ഗത്തിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി സുരക്ഷ ഉദ്യോഗസ്ഥർ യാത്ര വിലക്കിയെങ്കിലും ‘വന്നതല്ലെ പോകാമെന്ന’ നിലപാടിൽ മന്ത്രി ഉറച്ചു നിൽക്കുകയും രാവിലെ 8 മണിയോടെ അറാക്കപ്പിലേക്ക് പുറപ്പെടുകയുമായിരുന്നെന്നാണ്് അറിയുന്നത്.
സുരക്ഷിത താമസൗകര്യം ലഭിയ്ക്കണമെന്ന ആദിവാസികളുടെ ആവശ്യം കണക്കിലെടുത്ത്,സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രി അറാക്കപ്പ് ആദിവാസി ഊര് സന്ദർശിക്കാൻ തീരുമാനിച്ചത്.
ഏകദേശം ഒന്നര മണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്ത്, കീലോമീറ്ററുകളോളം വാനപാതകളിലൂടെ സഞ്ചരിച്ചുവേണം ഊരിലെത്താൻ.
രാവിലെ മഴപെയ്യുന്നുണ്ടായിരുന്നു.മൂടിക്കെട്ടിയ അന്തരീക്ഷവും കൂടിയായതോടെ യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് സുരക്ഷ ഉദ്യഗസ്ഥരിൽ ചിലർ മന്ത്രിയോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല.
ഭൂതത്താൻകെട്ട് ഐ ബിയിലായിരുന്നു മന്ത്രി ഇന്നലെ താമസിച്ചത്.ഇവിടെ നിന്നും 7.45 -ഓടെ മന്ത്രി ഇടമലയാർ ജലാശയതീരത്തെത്തി.ഇവിടെ നിന്നും കപ്പായം എത്തി,പിന്നെയും കിലോമാറ്റുകൾ പിന്നിട്ടുവേണം ഊരിലെത്താൻ.
മഴയും കാറ്റുമുള്ള കാലാവസ്ഥയിൽ ജലാശയത്തിൽ ശക്തമായ തിരയിളക്കമുണ്ടാവുന്നതിന് സാധ്യതയുണ്ടെന്നും ഈ ഘട്ടത്തിൽ ബോട്ട് അപകടത്തിൽപ്പെടുന്നതിന് സാധ്യതയുണ്ടെന്നും അറാക്കപ്പിൽ ഉരുൾപൊട്ടൽ ഭീഷിണിയുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഉദ്യോഗസ്ഥർ മന്ത്രിയുടെ യാത്രമുടക്കാൻ ശ്രമിച്ചത്.
ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം ഊരിൽ താമസിയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വെളിപ്പെടുത്തി 11 കുടുംബങ്ങൾ മാസങ്ങൾക്ക് മുമ്പ് കോളനി വിട്ടിരുന്നു.
ഇവരിപ്പോൾ ഇടമലയാറിലെ ട്രൈബൽ സ്‌കൂൾ ഹോസ്റ്റലിലാണ് താമസിച്ചുവരുന്നത്.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ ഇവിടെ നിന്നും ഇറങ്ങില്ലന്നാണ് ഇവരുടെ നിലപാട്.ഈ സാഹചര്യത്തിൽ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും അറാക്കപ്പിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ,മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കാൻ ധാരണയാവുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രൈബൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ കോതമംഗലം തഹസിൽദാർ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചു.എന്നാൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവർ കോളനിലിലേയ്ക്ക് മടങ്ങില്ല എന്ന നിലപാട് വ്യക്തമാക്കി സ്ഥലം വിടുകയായിരുന്നു.ഹോസ്റ്റലിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടാൽ കൂട്ട ആത്മഹത്യയ്ക്കും മടിയ്ക്കില്ലന്ന് താമസക്കാർ മാധ്യമങ്ങൾ മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ അറാക്കപ്പ് ഊര് സന്ദർശനം.മന്ത്രി തിരിച്ചെത്തുമ്പോൾ തങ്ങളെ കാണുമെന്നും ദുരവസ്ഥപരിഹരിയ്ക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഹോസ്റ്റലിൽ കഴിയുന്ന ഊരുനിവാസികളുടെ പ്രതീക്ഷ.

1 / 1

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: