M4 Malayalam
Connect with us

Latest news

മലിനജലം ശേഖരിയ്ക്കുന്നത് കുളത്തില്‍,സമീപത്ത് കിണറും,മാലിന്യം സംസ്‌കരണവും തഥൈവ; ഇരുമ്പുപാലത്തെ കെട്ടിടത്തില്‍ അധികൃതര്‍ പരിശോധന നടത്തി

Published

on

നേര്യമംഗലം;പ്രാഥമീക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ ഹോട്ടലും ആശുപത്രിയും ബാങ്കും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതായി പരാതി.പരിശോധന നടത്തിയെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്നും പഞ്ചായത്ത് സെക്രട്ടറി.

ഇരുമ്പുപാലം സ്വദേശി കെ എം ജോണിന്റെ കെട്ടിടത്തില്‍ ബാങ്കും ഹോട്ടലും ആശുപത്രിയും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും പ്രാഥമീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇവിടെ മതിയായ സൗകര്യങ്ങളില്ലന്നും ഇതുമൂലം ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കഷ്ടപ്പെടുകയാണെന്നുമാണ് പരാതിയിലെ സൂചന.

ഇരുമ്പുപാലം തേക്കുംകാട്ടില്‍ ബജു ജോസഫാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാകളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.നേരത്തെ ഈ സംഭവം ചൂണ്ടികാണിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം ബിജു ജോസഫ് അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അടിമാലി പഞ്ചായത്തില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കെട്ടിടത്തില്‍ മലിനജലം ഒഴുക്കിക്കളയുന്നതിനോ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലന്നും ടാങ്കുകള്‍ നിറുയുമ്പോള്‍ സമീപത്തെ പുരയിടത്തിലെ കുളത്തിലേയ്ക്ക് മലിനജലം മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്ത് കയറ്റുകയാണെന്നും ഇത് റോഡിലൂടെയും മറ്റും ഒഴുകി പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

മലിന ജലം നിറഞ്ഞുകിടക്കുന്ന കുളം കിണറിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് കുടുംബാംഗങ്ങള്‍ക്കും തനിക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ടെന്നും അടുത്തിടെ എലിപ്പനി പിടിപെട്ടിരുന്നെന്നും സമീപവാസി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ മൂടിയില്ലാത്ത കുളത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തില്‍ പരിശോധന നടത്തിയെന്നും അരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിയ്ക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയു എന്നും അടിമാലി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

 

Latest news

റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍

Published

on

By

കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച്‌ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Latest news

മൂവാറ്റുപുഴയിലെ വളർത്തുനായ ആക്രമണം: പേവിഷബാധ സ്ഥിരീകരിച്ചു

Published

on

By

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ 8 പേരെ ആക്രമിച്ച വളർത്ത് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ അധികൃതർ. നായയുടെ ജഡം ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പഠനത്തിലാണ് നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ സുരക്ഷിതരാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. കടിയേറ്റവർക്ക് അടിയന്തരമായി 2 തവണ വാക്സിനേഷൻ നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

മരിച്ച നായയുടെ പേവിഷബാധ സ്ഥിരീകരിച്ചതിനാൽ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്നും, നായയുടെ സഞ്ചാര പാത കണക്കാക്കി പ്രദേശത്തെ നായ്ക്കൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.

നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
നാളെ രാവിലെ 6 മണിയോട് കൂടിയാണ് വാക്സിനേഷൻ ആരംഭിക്കുക.

ഇതിനായി സജ്ജമായ പ്രത്യേകസംഘം കോട്ടയത്ത് നിന്നും രാവിലെ എത്തിച്ചേരും. പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ച നായയുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിലെ തെരുവുനായ്ക്കളെയാണ് ഇപ്പോൾ പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പി.പി എൽദോസ് അറിയിച്ചു.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Latest news

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍

Published

on

By

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ 

ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.

ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.

മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.

എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.

Continue Reading

Trending

error: