Latest news
കന്നി 20 പെരുന്നാള്‍; നഗരസഭ ഹരിത പ്രൊട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും, വിപുലമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍
കോതമംഗലം;മാര്‍തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് നഗരസഭ വിപുലമായ കര്‍മ്മ പദ്ധതികല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്ന് ചെയര്‍മാന്‍ കെ കെ ടോമി.
ഗതാഗത നിയന്ത്രണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമാണ് മുന്തിയ പരിഗണന നല്‍കുന്നത്.പെരുന്നാള്‍ ദിവസങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടുപോകുന്ന രീതിയാണ് കണ്ടുവരുന്നത്.ഇത് ഗതാഗത തടസത്തിന് കാരണമാവുന്നു.
ഇക്കുറി നഗരസഭ വാഹന പാര്‍ക്കിംഗിന് സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തുണ്ട്.
ബൈപാസില്‍ പാതയുടെ ഒരുവശത്ത് മാത്രമണ് പാര്‍ക്കിംഗിന് അനുമതി നല്‍കുക.ഇത് ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കും.നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആവശ്യമായ പരസ്യപ്രചാരണം നടത്തും.പദ്ധതി നടത്തിപ്പിന്റെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം തുറക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കും.
പെരുന്നാളിന് ഭക്ഷ്യവസ്തുക്കല്‍ സ്റ്റീല്‍ പ്ലേറ്റ് ,ഗ്ലാസ് എന്നിവയില്‍ വിതരണം നടത്താനാണ് തീരുമാനം.ഉണ്ടാവുന്ന ജൈവമാലിന്യങ്ങള്‍ പൂര്‍ണമായും വളം ആക്കി മാറ്റും. അജൈവ പാഴ് വസ്തുക്കള്‍ കള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ വ്യാപക പ്രചാരണ പരിപാടികളും ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും എന്‍എസ്എസ് വാളണ്ടിയേഴ്‌സിനും പരിശീലനവും നല്‍കിയിട്ടുണ്ട്.
സാരി തരു ,സഞ്ചി തരാം,വലിച്ചെറിയേണ്ട..തിരികെ നല്‍കു…സമ്മാനങ്ങള്‍ നേടാം.. എന്നി പേരുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി കൗണ്ടറുകള്‍ തുറക്കും.ഹരിത കേരള മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ഹരിത ചട്ടം പാലിയ്ക്കാം എന്ന സന്ദേശം ഉള്‍ക്കൊള്ളിച്ച് ബാനറുകളും പോസ്റ്ററുകളും പുറത്തിറക്കും.
പെരുന്നാള്‍ ദിവസങ്ങളില്‍ നഗരത്തിലെത്തുന്ന വിശ്വാസികള്‍ക്ക് ലഘുഭക്ഷണവും പാനിയങ്ങളും പല സ്ഥലത്തും നല്‍കുന്നുണ്ട്.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത് നല്‍കുന്നതെന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.ചെയര്‍മാന്‍ വിശദമാക്കി.
സംസ്ഥാനത്തിന് തന്നെ അഭിമാനിയ്ക്കാവുന്നതരത്തിലേയ്ക്ക് പദ്ധതി വിജയിപ്പിയ്ക്കണമെന്നാണ് നഗഗസഭ ആഗ്രഹിയ്ക്കുന്നത്.ഈ ബൃഹത്ത് പദ്ധതി പൂര്‍ണ്ണതോതില്‍ വിജയിക്കണമെങ്കില്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.അതുകൊണ്ട് എല്ലാവരും ഇതിന് പിന്‍തുണ നല്‍കുകയും സഹകരിയ്ക്കുകയും വേണം.ചെയര്‍മാന്‍ വിശദമാക്കി.
പത്രസമ്മേളനത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി തോമസ്,കൗണ്‍സിലര്‍മാരായ ഏ ജി ജോര്‍ജ്ജ് കെ എ നൗഷാദ്,എല്‍ദോസ് പോള്‍,പി ആര്‍ ഉണ്ണികൃഷ്ണന്‍,ക്ലീന്‍സിറ്റി മാനേജര്‍ വില്‍സണണ്‍ എം എക്‌സ് എന്നിവരും പങ്കെടുത്തു.
Latest news
ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം കുറ്റിപ്പുഴയിലെ സെന്റ് തോമസ് നഗറില്‍
തിരുവല്ല ;അമേരിയ്ക്കയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികത്സയില്‍ ഇരിയ്‌ക്കെ മരണപ്പെട്ട ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാന്‍ തീരുമാനമായി.
ഇന്നലെ രാത്രി സഭാ ആസ്ഥാനത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍ നടത്തുക. തീയതി പിന്നീട് തീരുമാനിക്കും.
യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുമെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്‌കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.
ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്‍ട്ടിന്‍ മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി.ഇതെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.
Latest news
അടഞ്ഞുകിടന്ന വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ
Latest news
പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂവ് ഉണ്ടാകില്ല; വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം ; അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്‍ഡ് ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു.
Latest news
എടാ മോനെ.……; ആവേശം ഓടിടിയിൽ,ചിത്രമെത്തുന്നത് ഇറങ്ങി ഒരുമാസം പിന്നിടുമ്പോൾ
ഹൈദരാബാദ്: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ്സ് എൻ്റർടൈനറായ എറ്റവും പുതിയ ചിത്രം ആവേശം ഒടിടിയിലേക്ക്. ഇറങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നത്.
അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ആവേശം തിയേറ്ററിൽ ചുരുങ്ങിയ നാളുകൾക്കൊണ്ട് പ്രേഷകരിൽ ആവേശം സൃഷ്ട്ടിച്ച ഒരു ചിത്രം കൂടിയാണ്. കൂടാതെ ഇറങ്ങി നാളുകൾക്കുള്ളിൽ ഒരു വിജയചിത്രം ഇത്രവേഗം ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനകളിലേക്ക് എത്തുമെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്.
150 കോടിയാണ് ചിത്രം ആഗോള കളക്ഷനിൽ സ്വാന്തമാക്കിയത്. 66 കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കിയപ്പോൾ 16 കോടി കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ആവേശം വാരിക്കൂട്ടി. വിഷു റിലീസിൻ്റെ ഭാഗമായി വന്ന ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിൽ തന്നെ എറ്റവും പണം വാരിയ സിനിമകളിൽ ഒന്ന്കുടിയാണ്.
പിന്നാലെ പ്രേഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലിൻ്റെ രംഗണ്ണനെ എറ്റെടുത്തപ്പോൾ സിനിമയിലെ ഗാനങ്ങളും വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ സുഷിൻ ശ്യാം ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ രചിച്ച ജാഡയാണ് പ്രേഷകർ നെഞ്ചോട് ചേർത്ത ഗാനങ്ങളിൽ ഒന്ന്. ശ്രീനാഥ് ഭാസിയാണ് പാട്ടിന് ശബ്ദ്ദം നൽകിയിരിക്കുന്നത്.
രോമാഞ്ചത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ് ആവേശത്തിൻ്റെയും സംവിധാനം നിർവഹിക്കുന്നത്. ഒരു കോളേജ് അന്തരീക്ഷത്തിലെ കഥ പറയുന്ന ചിത്രത്തിൽ അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനൊപ്പം മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Latest news
സുഹൃത്തിനെ തടിക്കഷണം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ യുവാവ് കോടതിയിൽ കിഴടങ്ങി
കൊല്ലം: ഉറ്റ സുഹൃത്തിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ആൾ കിഴടങ്ങി. പോർട്ട് കൊല്ലം ഹാർബർ ശാലേം നഗർ നിവാസി ഡെന്നീസ് ക്ലീറ്റസ് ആണ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. ഡെന്നീസിന്റെ സുഹൃത്ത് ഷാബു സേവ്യറുമായി ചീട്ടുകളിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പിന്നാലെ രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്ന ഷാബുവിനെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയും സമീപമുണ്ടായിരുന്ന തടിക്കഷണം ഉപയോഗിച്ച് തലയ്ക്കും വാരിയെല്ലിനും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു
തുടർന്ന്, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞാ സമയം ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഡെന്നീസ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ക്കിഴ് കോടതിയിൽ ഹാജരായത്
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news4 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം