M4 Malayalam
Connect with us

News

105 കോടി പദ്ധതിയില്‍ അഴിമതിയെന്ന് ; സത്യം കണ്ടെത്താന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

Published

on

കൊച്ചി;കോട്ടൂരിലെ ആന ചികത്സാകേന്ദ്ര നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ സാമ്പത്തീക തട്ടിപ്പെന്ന് ആരോപണം.

105 കോടി മുതല്‍ മുടക്ക് ലക്ഷ്യമിട്ടിട്ടുള്ള കിഫ്ബി പദ്ധതിയില്‍ ഇതുവരെ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നും പദ്ധതിയുടെ ലക്ഷ്യം തന്നെ തകിടം മറിയ്ക്കുന്നതാണെന്നും ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തീക തിരമറികള്‍ നടന്നിട്ടുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

മൃഗസ്‌നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ആണ് ചികത്സ കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന നിയമപോരാട്ടവും നടത്തിവരികയാണ്.

ഇന്നലെ ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിലൂടെ സത്യം പുറത്തുവരുമെന്നാണ് സംഘടന നേതാക്കളുടെ വിശ്വാസം.

ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍ പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ച് ആനചികത്സ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചും അനുബന്ധഘടങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഇന്നലെ ഉത്തരവായി.അഡ്വ. രഘുനാഥാണ് അമിക്കസ് ക്യൂറി.

സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കോട്ടൂരില്‍ ശാസ്താംകോട്ട നീലകണ്ഠന്റെ ചരിഞ്ഞതിന് പിന്നാലെ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു.മതിയായ ചികത്സ ലഭിക്കാത്തതാണ് ആന ചരിയാന്‍ കാരണമെന്നായിരുന്നു ഇവരുടെ ആരോപണം.ഈ വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്കും എത്തി.

ഇനി ഒരാനയ്ക്കും നീലകണ്ഠന്റെ ഗതി ഉണ്ടാവരുതെന്നും ഇതിനായി ഉന്നത നിലവാരത്തില്‍ ആനചികത്സ കേന്ദ്രം ആരംഭിയ്ക്കണമെന്നും കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ദ്ദേശവുമുണ്ടായി.
ഈ സാഹചര്യത്തില്‍ കിഫ്ബിയില്‍പ്പെടുത്തി ഇത്തരത്തില്‍ ചികത്സ കേന്ദ്രം കോട്ടൂരില്‍ നിര്‍മ്മിയ്ക്കുന്നുണ്ടെന്നും താമസിയാതെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു.

കോട്ടൂര്‍ ആന പരിപാലന കേന്ദ്രം നവീകരിച്ചാണ് 105 കോടി രൂപ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന ചികത്സ കേന്ദ്രം ഒരുക്കുന്നതെന്നും ഈ വര്‍ഷം മെയ് 31 ന് അകം പൂര്‍ത്തിയാകും എന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍വെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതെക്കുറിച്ച് ആന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്‌നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് നിയമനടപടികളുമായി രംഗത്തെത്തിയത്.

ആനകളെ നിര്‍ത്തി ചികത്സിയ്ക്കാന്‍ സൗകര്യം ഇല്ലാതെയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും ഈ കെട്ടിടത്തില്‍ ക്രെയില്‍ സൗകര്യം പോലും ഇല്ലന്നും നിലവില്‍ ഒരു പട്ടികുഞ്ഞിനെ ചികില്‍സിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍സാമ്പത്തീക തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് കാണിച്ച് സംഘടന ഭാരവാഹി എംഗല്‍സ് നായര്‍ നായര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കുകയും ചെയ്തിരുന്നു.
തെളിവിനായി കെട്ടിടത്തിന്റെ ചിത്രങ്ങളും സംഘടന കോടതിയുടെ മുമ്പില്‍ എത്തിച്ചിരുന്നു.

തകരം കൊണ്ടുള്ള ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഷെഡ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതോടെ ഈ വിഷയത്തില്‍ വിവശദമായ വിവരശേഖരണത്തിന് കോടതി നേരിട്ടിടപെടുകയായിരുന്നെന്ന് സംഘടന ഭാരവാഹി ഏംഗല്‍ നായര്‍ പറഞ്ഞു.

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Latest news

കോതമംഗലം കുടമുണ്ടയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഹൃഹനാഥൻ മുങ്ങിമരിച്ചു

Published

on

By

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ  ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം.
കുടമണ്ട പുഞ്ചകുഴി ശശി (58) യാണ് മരണപ്പെട്ടത്.ഉദ്ദേശം 25 അടി ആഴവും 3 അടി വെള്ളവും ഉള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ  ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണ  ശശി മുങ്ങി പോകുകയായിരുന്നു.
ശശിയെ രക്ഷിയ്ക്കാൻ ഇറങ്ങിയ നാട്ടുകാരന് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥനായ റഷീദ് സുരക്ഷാ സംവിധാനേത്തോടെ കിണറ്റിൽ ഇറങ്ങി കരയ്ക്കെത്തിച്ച് ,ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം  അനിൽകുമാർ, എസ് എഫ് ആർ ഒ പി എം റഷീദ്,സേനാംഗങ്ങളായ വി എം ഷാജി 1വൈശാഖ്, വിഷ്ണു, അനുരാജ്,ബേസിൽ ഷാജി , രാമചന്ദ്രൻ നായർ എന്നിവർ  രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Continue Reading

Trending

error: