M4 Malayalam
Connect with us

Uncategorized

യുവതിയെ പീഡിപ്പിച്ചു,പിന്നീട് വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടി,തുടർന്ന് കബളിപ്പിച്ച് മുങ്ങൽ;അധ്യപകൻ അറസ്റ്റിൽ

Published

on

തൊടുപുഴ:ജോലി തേടിയെത്തിയ യുവതിയെ താമസ്ഥത്തെത്തി ലൈംഗീകമായി പീഡിപ്പിച്ചു,പിന്നീട് വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടി,തുടർന്ന് കബളിപ്പിച്ച് നാട്ടിൽ നിന്നും മുങ്ങി.പൊങ്ങിയത് അധ്യപകൻ വേഷത്തിൽ,ആന്ധ്രയിൽ.പിന്നാലെ എത്തി പോലീസ് പൊക്കി.പിയിലാവുമ്പോൾ തട്ടപ്പ് വീരൻ അനിൽ പ്രഭയ്‌ക്കൊപ്പം യുവതിയും കുഞ്ഞും ഉണ്ടായിരുന്നെന്നും പോലീസ്.

പീഡന പരാതിയിൽ അറക്കുളം കൂവപ്പള്ളി കുന്നപറമ്പിൽ അനിൽ പ്രഭ(36) യെയാണ് തൊടുപുഴ പോലീസ് ആന്ധ്രാപ്രദേശിൽ നിന്നും പിടികൂടിയത്.പിടിയിലാകുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.

തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തി ,പിടികൂടിയത്. ഇതിനായി പോലീസ് സംഘം നന്നായി ബുദ്ധിമുട്ടി എന്നാണ് വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്പാലം എന്ന ഉൾഗ്രാമത്തിലെ യുപി സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്ത് വരവെയാണ് അനിലിനെ പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുന്നത്.

ഏപ്രിൽ 4 നാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി പീഡനം സംബന്ധിച്ച് ഡിജിപിക്ക് പപരാതി നൽകിയത്.പിന്നാലെ അനിൽ നാടുവിടുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണത്തിനായി തൊടുപുഴ പോലീസിന് കൈമാറുകയായിരുന്നു.അനിലും സുഹൃത്തും ചേർന്ന് തൊടുപുഴയിൽ സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്നു.

സമൂഹിക മാധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്.ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്.തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് അനിൽ യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി.

2022 മേയ് 28 നാണ് യുവതി തൊടുപുഴയിൽ എത്തുന്നത്.നല്ലവരുമാനമുള്ള ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പ് നൽകി അനിൽ, തന്നെ താമസിച്ചിരുന്ന ലോഡ്ജിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിലെ സൂചന.

പോലീസിൽ പരാതിപ്പെടുമെന്നായപ്പോൾ വിവാഹവാഗ്ദാനം നൽകി പിൻതിരിപ്പിയ്ക്കുകയും താൻ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞ് യുവതിയെ അനിൽ കൂടെ കൂട്ടുകയുമായിരുന്നു.തുടർന്നും നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 15 വരെ തങ്ങൾ ഒരുമിച്ച് ജീവിച്ചെന്നും ഇതിന് ശേഷം അനിൽ തന്നെ കബളിപ്പിച്ച് നാടുവിട്ടെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.ഈ അവസരത്തിൽ അനിൽ ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് കടക്കുകയുമായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നേരത്തെ അനിൽ തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോൾ ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നതായുള്ള വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു.

അന്ന് ഭാര്യ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാൾ ഹാജരായില്ല. ഒടുവിൽ കുട്ടിയെ കൂവപ്പള്ളിയിലെ ഇയാളുടെ അമ്മയെ ഏൽപ്പിച്ച് തിരികെ ജോലി സ്ഥലത്തേയ്്ക്ക് പോകുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് കബളിപ്പിയ്ക്കപ്പെട്ട യുവതി പരാതിയുമായി പോലീസിനെ സമീപിയ്ക്കുന്നത്.
പരാതിയിലെ വിവരങ്ങളിലൂടെ പ്രതിയെ മനസിലാക്കിയ പോലീസ് നിരന്തരമായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ഇതിനിടയിൽ നാടുവിട്ട അനിൽ ആന്ധ്രാപ്രദേശിലെത്തി സ്‌കൂളിൽ അധ്യാപക ജോലി തരപ്പെടുത്തി,സ്‌കൂൾ അധികൃതർ ഏർപ്പാടാക്കിയ വീട്ടിൽ താമസവും തുടങ്ങി.

പോലീസ് സംഘം ലോക്കൽ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് ഇയാളെ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം.

ബുധനാഴ്ച കസ്റ്റഡിലെടുത്ത അനിലിനെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ എത്തിച്ചു.പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി ,റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ്ഐ പി.കെ. സലീം, സിപിഒമാരായ ഇ.എ. നിസാർ, പി.ജി. മനു എന്നിവരും ഉൾപ്പെട്ടിരുന്നു.

വീഡിയോ കാണാം

 

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Uncategorized

നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന

Published

on

By

കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം

Continue Reading

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

Continue Reading

Trending

error: