M4 Malayalam
Connect with us

Latest news

മണിയാശാന്റെ കാർ യാത്ര;കേസിന് ന്നാ താൻ കേസ് കൊട് സിനിമയുമായുള്ള സാമ്യവും ചർച്ചകളിൽ

Published

on

അടിമാലി; മുൻ മന്ത്രി എംഎം മണിയുടെ കാർ യാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവപരമ്പരകൾക്ക് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയത്തോടുള്ള സാമ്യവും ചർച്ചകളിൽ.

സംഭവത്തിന്റെ മൂല കാരണം റോഡിലെ കുഴിയാണെന്നാണ് പരിക്കേറ്റ് ചികത്സയിലുള്ള കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിന്റെ പിതാവ് ബൈജു വെളിപ്പെടുത്തിയിട്ടുള്ളത്.

റോഡിലെ കുഴി മൂലം ടെമ്പോട്രവലർ വെട്ടിച്ചപ്പോൾ മുന്നിൽപ്പോയിരുന്ന ഓട്ടോ റിക്ഷയിൽ ഇടിയ്ക്കുന്നു.ഈ ഓട്ടോ റിക്ഷ നിയന്ത്രണം തെറ്റി പാതയോരത്ത് നിന്നിരുന്ന രാജീവന്റെ നേർക്ക് (കുഞ്ചാക്കോ ബോബൻ )എത്തുന്നു.ഈ സമയം ഇയാൾ ആത്മരക്ഷാർത്ഥം എം എൽ എയുടെ വീടിന്റെ മതിൽച്ചാടുന്നു.

തുടർന്ന് രാജീവൻ പോലീസ് പിടിയിലായി. നിയമ നപടികൾ മുറുകുമ്പോൾ റോഡിലെ കുഴിയാണ് എല്ലാത്തിന്റെയും മൂലകാരണം എന്ന് രാജീവൻ കോടതിയെ ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നുള്ള കേസ് നടപടികളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജിവയ്ക്കുകയും ഇതുവഴി രാജീവൻ വാർത്താമധ്യമങ്ങളുടെ ശ്രദ്ധാകേന്ദമായി മാറുകയും ചെയ്യുന്നിടത്താണ് ചിത്രം പരിസമാപ്തിയാവുന്നത്.സമീപകാലത്ത് ഇറങ്ങിയതിൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നാണിത്.

കുഞ്ചിത്തണ്ണി -രാജാക്കാട് റോഡിൽ തേക്കിൻകാനത്തുനിന്നും അരകിലോമീറ്ററോളം അകലെ മുല്ലക്കാനം റോഡിൽ വച്ചാണ് എം എം മണി എം എൽ എയുടെ കാർയാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവ പരമ്പരകളുടെ തുടക്കമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ മകൻ അരുണിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.എം എം മണി എം എൽ എയെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന ഗൺമാന്റെ പരാതിയിലാണ് അരുണിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

മർദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികത്സയിൽക്കഴിഞ്ഞിരുന്ന അരുണിനെ ഇന്നലെ മൊഴിനൽകാൻ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

ബൈജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ..

അരുണു വല്യപ്പനും കൂടിയാണ് ജീപ്പുമായി വീട്ടിൽ നിന്നും ഇറങ്ങിയത്.രാജാക്കാടുനിന്നും വീട്ടിലേയ്ക്ക് ആവശ്യമായ കുറച്ചുസാധനങ്ങൾ വാങ്ങുന്നതിനാണ് ഇരുവരും പുറപ്പെട്ടത്. അരുണായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്.

ആനച്ചാൽ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.ഇതിനിടെ മുന്നിൽപ്പോയിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അരുണിനും ബ്രേക്കിടേണ്ടി വന്നു.തൊട്ടുമുന്നിൽപ്പോയിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിമൂലം അപകടത്തിൽപ്പെട്ടതായിരുന്നു പൊടുന്നനെയുണ്ടായ ഗതാഗത തടസത്തിന് കാരണം.

ഈ സമയത്താണ് എംഎം മണി എംഎൽഎയുടെ കാർ അരുണിന്റെ ജീപ്പിന് പിന്നിൽ നിർത്തുന്നത്.മുമ്പിൽ നടന്നത് എന്താണെന്ന് മനസ്സിലാകാത്തതിനാലാവണം കാറിന്റെ ഡ്രൈവർ തുടർച്ചയായി ഹോൺമുഴക്കുന്നുണ്ടായിരുന്നു.അടുത്തുള്ള ജംഗ്ഷനിൽ നിന്ന് ഓടിയെത്തിയവരും സ്ഥലത്തുണ്ടായിരുന്ന വാഹനയാത്രക്കാരും മറ്റും ചേർന്ന് സ്്കൂട്ടർ ഉയർത്തി ,യാത്രക്കാരനെ പറഞ്ഞുവിട്ടതോടെയാണ് വാഹനങ്ങൾ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.

ഇവിടെ നിന്നും അൽപ്പംകൂടി മുന്നോട്ടുനീങ്ങി,ജീപ്പ് ഒതുക്കി നിർത്തി അരുൺ കാറിന് കടന്നുപോകുന്നതിന് അവസരം ഒരുക്കുകയും എം എൽ എയുടെ കാർ ഓവർടേക്ക് ചെയ്ത് കടന്നുപോകുകയുമായിരുന്നു.

ഇതിനിടയിൽ കാറിലുണ്ടായിരുന്നവർ ഗ്ലാസ് താഴ്ത്തി അരുണിനെ അസഭ്യം പറഞ്ഞു.ഇതിനെ അരുൺ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇതെല്ലാം ഓട്ടത്തിനിടയിൽ നടന്നകാര്യങ്ങളാണ്.കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ എം എൽ എയുടെ കാർ ജിപ്പിന് കടന്നുപോകാൻ കഴിയാത്തവണ്ണം റോഡിൽ നിർത്തിയിരിക്കുന്നതായി അരുൺ കണ്ടു.

കാറിൽ എത്തിയവർ പാഞ്ഞടുത്തു,പിന്നാലെ അടിപിടി

ഇതുമൂലം ജീപ്പ് അരുൺ ജീപ്പ് നിർത്തി.നോക്കുമ്പോൾ കാറിൽ നിന്നിറങ്ങിയവർ പാഞ്ഞടുക്കുന്നതാണ് അരുൺ കാണുന്നത്.ഭയം മൂലും അരുൺ ജീപ്പ് സ്റ്റാർട്ടാക്കി, പിന്നോട്ടെടുത്ത ശേഷം ഒരുവിധത്തിൽ കാറിനെ മറികടന്ന് വേഗത്തിൽ മുന്നോട്ടുപോയി.

പിന്നാലെ എം എൽ എ യുടെ കാർ പാഞ്ഞെത്തി, ജീപ്പ് തടയുകയും അരുണും കാറിൽ ഉണ്ടായിരുന്നവരുമായി ഉന്തും തള്ളുമൊക്കെ ഉണ്ടാവുകയുമായിരുന്നു.അരുണിന് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികത്സ തേടുകയും ചെയ്തിരുന്നു.

ഗൺമാൻ നൽകിയ പരാതിയിൽ അരുണിന്റെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും അരുണിന് നേരിട്ട പ്രശ്‌നങ്ങളുടെ പേരിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിന് തനിക്ക് താൽപര്യമില്ലന്നും ബൈജു വ്യക്തമാക്കിയിട്ടുണ്ട്.

അരുണിനെ അറസ്റ്റുചെയ്തു, ജാമ്യത്തിൽ വിട്ടു

സംഭവത്തിൽ ഇന്നലെ രാവിലെ മൊഴിയെടുക്കാൻ രാജാക്കാട് പോലീസ് അരുണിനെവിളിപ്പിച്ചിരുന്നു.എം എൽ എയുടെ ഗൺമാന്റെ പരാതിയിലാണ് അരുണിനെതിരെപോലീസ് കേസ് ചാർജ്ജുചെയ്തിരുന്നത്.

സംഭവം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തേക്കുംകാനം പോത്തുപാറയിൽ അരുണിന്റെ വീടിന് മുന്നിൽ സിപിഎം പ്രവർത്തകർ സംഘടിച്ച്് എം എം മണിയെ അസഭ്യം വിളിച്ചതിന്റെ പേരിൽ പ്രതിഷേധിച്ചിരുന്നു.

തന്റെ വാഹനം തടഞ്ഞു നിർത്തി യുവാവ് അസഭ്യം പറഞ്ഞതായുള്ള സംഭവത്തിൽ എം എം മണി എം എൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഈ സംഭവത്തിൽ രാജാക്കാട് പോലീസ് കുഞ്ചിത്തണ്ണി മാട്ടയിൽ അരുണിന്റെ പേരിൽ കേസെടുത്തതായും വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതെ ദിവസം തന്നെ ഉച്ചകഴിഞ്ഞ് മർദ്ദനമേറ്റ പരിക്കുകളോടെ അരുണിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എം എൽ എയുടെ ഡ്രൈവറും ഗൺമാനും ചേർന്ന് മർദ്ദിച്ചതിനെത്തുടർന്നാണ് പരിക്കേറ്റതെന്നും ഭീഷിണി മൂലം അരുണോ കുടുംബാംഗങ്ങളോ പ്രതികരിയ്ക്കാൻ തയ്യാറാവുന്നിന്നും വ്യക്തമാക്കിയുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

 

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Latest news

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

Published

on

By

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്നു.

2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.  വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending

error: