M4 Malayalam
Connect with us

Latest news

2 വയസുകാരനെ മുങ്ങിയെടുത്തത് 16 അടി ആഴത്തിൽ നിന്ന്,ജീവൻ രക്ഷപതക് നൽകി രാജ്യത്തിന്റെ ആദരം;ജയോച്ചന്റെ ഓർമ്മകളിൽ വിതുമ്പി നാട്ടുകാർ

Published

on

തൊടുപുഴ;ജയോച്ചൻ വിടപറഞ്ഞത് നാടിന് അഭിമാനമായി മാറിയ രക്ഷാദൗത്യത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി.ഇന്നലെ രാവിലെയാണ് ജയോച്ചൻ എന്ന ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസ്(69)നിര്യാതനായത്.

33 വർഷം മുമ്പ് ജയോച്ചൻ നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മരണവാർത്ത അറിഞ്ഞ അഭ്യുദയകാംക്ഷികളുടെയും അടുത്തസുഹൃത്തുക്കളുടെയുമെല്ലാം മനസ്സിൽ ആദ്യമെത്തിയത്.

വീടിനടുത്തെ 25 അടിയോളം ആഴമുള്ള കിണറ്റിൽ മുങ്ങാംകുഴിയിട്ട് ,16 അടിയോളം താഴ്ചയിൽ അകപ്പെട്ട കുരുന്നിന്റെ കൈയ്യും പിടിച്ച് കൈയ്യിൽപിടിച്ച് ജലപ്പരപ്പിന് മുകളിലേയ്ക്ക് ജയോച്ചൻ പൊങ്ങിവന്നത് ഇപ്പോഴും ഇവരുടെ മനസ്സിലുണ്ട്.

രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് ബഹുമതി ജയോച്ചന് ലഭിയ്ക്കുന്നതിനും ഇതുവഴി ആലക്കോട് എന്ന ഗ്രാമം വാർത്തമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനും ഈ രക്ഷാദൗത്യം വഴിയൊരുക്കി.

1989 ഡിസംമ്പർ 27-ന് ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറയും ഒച്ചപ്പാടു കേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെത്തിയത്.കിണറ്റിലേയ്ക്ക് നോക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നിനെ ജയോച്ചന്റെ ശ്രദ്ധയിൽപ്പെട്ടു.

ഉടൻ ജയോച്ചൻ കിണറ്റിലേയ്ക്ക് എടുത്തുചാടി.എന്തും സംഭവിയ്ക്കാവുന്ന സ്ഥിതി.കരയിൽ കൂടിനിന്നവർ പ്രാർത്ഥന നിരതരായി.ഏതാനും നിമഷങ്ങൾ കടന്നുപോയപ്പോൾ കുഞ്ഞിന്റെ കയ്യും പിടിച്ച് ജയോച്ചൻ വെള്ളത്തിന്റെ മുകൾപരപ്പിലെത്തി.ഇതോടെ കിണറിന്റെ ചുറ്റും നിന്നവരുടെ മുഖത്ത് ആശ്വസത്തിന്റെ തിരയിളത്തം ദൃശ്യമായി.

പിന്നെയെല്ലാം വേഗത്തിലായി.ഓടിക്കൂടിയവർ ഇട്ടുകൊടുത്ത വടത്തിൽ തൂങ്ങി,കുഞ്ഞിനെ നെഞ്ചോട്് ചേർത്ത് ജയോച്ചൻ കരയ്ക്കെത്തി.കൂടി നിന്നവർ ആർപ്പുവിളകളോടെയാണ് അന്ന് ജയോച്ചനെയും കുഞ്ഞിനെയും കരയിലേയ്ക്ക് എതിരേറ്റത്.പഴയേരിൽ അലിയാരിന്റെ മകൻ അഫ്സലിന്റെ ജീവനാണ് അന്ന് ജയോച്ചന്റെ ധീരമായ ഇടപെടൽ മൂലം ഒരു പോറൽ പോലും എൽക്കാതെ രക്ഷപെട്ടത്.കളിയ്ക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു.

16 അടിയോളം താഴ്ചയിൽ നിന്നാണ് താൻ കുഞ്ഞിനെ തപ്പിയെടുത്തതെന്ന് ജയോച്ചൻ വെളിപ്പെടുത്തിയപ്പോൾ കൂടി നിന്നവർ അക്ഷരാർത്ഥത്തിൽ അന്തംവിട്ടു.നിമഷങ്ങളുടെ വ്യത്യാസത്തിലാണ് നഷ്ടപ്പെടുമായിരുന്ന ജീവനാണ് തക്കസമയത്തുള്ള ജയോച്ചന്റെ രക്ഷാപ്രവർത്തനം മൂലം രക്ഷപെട്ടതെന്ന് ഇതോടെ വ്യക്തമായി.

മുന്നും പിന്നും നോക്കാതെ കുഞ്ഞിന്റെ ജീവൻ രക്ഷിയ്ക്കാൻ ജയോച്ചൻ നടത്തിയ ഇടപെടൽ പരക്കെ പ്രശംസിക്കപ്പെട്ടു.പഞ്ചായത്ത് അനുമോദനത്തിനൊപ്പം 500 രൂപ ക്യാഷ് അവാർഡും ജയോച്ചന് നൽകി.

ആവർഷത്തെ രാഷ്ട്രപതിയുടെ ജീവൻ രക്ഷപതക് ബഹുമതിക്ക് ജയോച്ചനും തിരഞ്ഞെടുക്കപ്പെട്ടു.ഇത് നാടിനും അഭിമാനിയ്ക്കാനുള്ള വകയായി.അന്ന് ഈ ബഹുമതിനേടിയ 12 മലയാളികളിൽ ഉൾപ്പെട്ട ഏക ഇടുക്കി ജില്ലക്കാരനായിരുന്നു ജയോച്ചൻ.

ഇതെ വർഷം സ്വതന്ത്ര്യദിനത്തോടനുബന്ധുച്ച് നടന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനിൽ നിന്നാണ് ജയോച്ചൻ ബഹുമതി ഏറ്റുവാങ്ങിയത്.

ഇന്ന് രാവിലെ 11-ന് സഹോദരൻ സേവിയുടെ വീട്ടിൽ ശൂശ്രൂഷ ചടങ്ങുകൾ ആരംഭിയ്ക്കും.സംസ്‌കാരം കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ റോസമ്മ ഉള്ളനാട് മാടയ്ക്കൽകുടുംബാംഗം.
മക്കൾ:അജിത്ത്,ഷീജ,അനിത.മരുമകൻ:ജിയോ,മലേക്കണ്ടം,കോതമംഗലം(ദുബായ്).

 

 

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Published

on

By

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.

പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.

രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.

ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്

Continue Reading

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Trending

error: