Latest news
പണാപഹരണം, പരാതി ഒഴിവാക്കിയിട്ടും രക്ഷയില്ല, അന്വേഷണം തുടങ്ങി; പോലീസുകാരൻ ഊരാക്കുടിക്കിൽ
പീരുമേട് ; വ്യാപാരസ്ഥാപനത്തിൽ ഉടമയെ കബളിപ്പിച്ച് പോലീസുകാരൻ പണം അപഹരിച്ച സംഭവത്തിൽ രഹസ്യന്വേഷണ വിഭാഗം തെളിവെടുത്തു.
പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടുകയായിരുന്നു.പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെയും സഹപ്രവർത്തകരിൽ ചിലരുടെയും സമ്മർദ്ധത്തിന്റെ ഫലമായി കടയുടമ പരാതിയിൽ നിന്നും പിൻമാറിയിരുന്നു.
ഇതിനകം തന്നെ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം പാമ്പനാർ മാർക്കറ്റ് റോഡിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു സംഭവം.സ്ഥാപനത്തിലെ നിത്യസന്ദർശകനായ പൊലീസുകാരൻ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു.കടയുടമയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ പണപ്പെട്ടിയിൽ നിന്നും 1000 രൂപ കൈക്കലാക്കുകയും ഉടമ ഇത് കയ്യോടെ പിടികൂടുകയുമായിരുന്നു.
മുൻപു പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടിരുന്നു.ഇതുമനസ്സിലാക്കിയ കടയുടമ ജാഗ്രതയാണ് പോലീസുകാരൻ കുടുങ്ങാൻ കാരണം.ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി.
ഇതോടെ താൻ നഷ്ടപരിഹാരം നൽകാമെന്നായി പൊലീസുകാരൻ.പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയുമായിരുന്നു.ഇതിനിടെ ചില വ്യാപാരികൾ പീരുമേട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തിയെങ്കിലും നടപടികൾക്ക് തയ്യാറായില്ല എന്ന ആരോപണം വ്യാപകമായിട്ടുണ്ട്.ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സ്ഥത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ താൽപര്യം പ്രകടിപ്പിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.്.
സമ്മർദം മുറുകിയതോടെ തനിക്കു പരാതിയില്ലെന്നു മുതിർന്ന പൗരനായ വ്യാപാരി അറിയിച്ചു.മുൻപ് നിരോധിത ലഹരി ഉൽപന്നങ്ങൾ ഇതേ കടയിൽ നിന്നു പൊലീസ് പിടികൂടിയിരുന്നു.
റെയ്ഡിനെത്തിയ പോലീസ് സംഘത്തിൽ ഇപ്പോൾ പണം അപഹരിച്ച സംഭവത്തിൽ കുടുങ്ങിയ പോലീസുകാരനും ഉൾപ്പെട്ടിരുന്നു.ഈ പോലീസുകാരൻ പിന്നീട് കടയുടമയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതു മുതലെടുത്ത്, കടയിലെത്തിയാൽ ഇയാൾ കാഷ് കൗണ്ടറിൽ ഇരിക്കുക പതിവായിരുന്നു.ഈ സാഹചര്യം മുതലെടുത്ത് ഇയാൾ പണം കൈക്കലാക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
Latest news
അടഞ്ഞുകിടന്ന വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ
Latest news
പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂവ് ഉണ്ടാകില്ല; വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം ; അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്‍ഡ് ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു.
Latest news
എടാ മോനെ.……; ആവേശം ഓടിടിയിൽ,ചിത്രമെത്തുന്നത് ഇറങ്ങി ഒരുമാസം പിന്നിടുമ്പോൾ
ഹൈദരാബാദ്: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ്സ് എൻ്റർടൈനറായ എറ്റവും പുതിയ ചിത്രം ആവേശം ഒടിടിയിലേക്ക്. ഇറങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നത്.
അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ആവേശം തിയേറ്ററിൽ ചുരുങ്ങിയ നാളുകൾക്കൊണ്ട് പ്രേഷകരിൽ ആവേശം സൃഷ്ട്ടിച്ച ഒരു ചിത്രം കൂടിയാണ്. കൂടാതെ ഇറങ്ങി നാളുകൾക്കുള്ളിൽ ഒരു വിജയചിത്രം ഇത്രവേഗം ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനകളിലേക്ക് എത്തുമെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്.
150 കോടിയാണ് ചിത്രം ആഗോള കളക്ഷനിൽ സ്വാന്തമാക്കിയത്. 66 കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കിയപ്പോൾ 16 കോടി കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ആവേശം വാരിക്കൂട്ടി. വിഷു റിലീസിൻ്റെ ഭാഗമായി വന്ന ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിൽ തന്നെ എറ്റവും പണം വാരിയ സിനിമകളിൽ ഒന്ന്കുടിയാണ്.
പിന്നാലെ പ്രേഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലിൻ്റെ രംഗണ്ണനെ എറ്റെടുത്തപ്പോൾ സിനിമയിലെ ഗാനങ്ങളും വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ സുഷിൻ ശ്യാം ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ രചിച്ച ജാഡയാണ് പ്രേഷകർ നെഞ്ചോട് ചേർത്ത ഗാനങ്ങളിൽ ഒന്ന്. ശ്രീനാഥ് ഭാസിയാണ് പാട്ടിന് ശബ്ദ്ദം നൽകിയിരിക്കുന്നത്.
രോമാഞ്ചത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ് ആവേശത്തിൻ്റെയും സംവിധാനം നിർവഹിക്കുന്നത്. ഒരു കോളേജ് അന്തരീക്ഷത്തിലെ കഥ പറയുന്ന ചിത്രത്തിൽ അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനൊപ്പം മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Latest news
സുഹൃത്തിനെ തടിക്കഷണം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ യുവാവ് കോടതിയിൽ കിഴടങ്ങി
കൊല്ലം: ഉറ്റ സുഹൃത്തിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ആൾ കിഴടങ്ങി. പോർട്ട് കൊല്ലം ഹാർബർ ശാലേം നഗർ നിവാസി ഡെന്നീസ് ക്ലീറ്റസ് ആണ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. ഡെന്നീസിന്റെ സുഹൃത്ത് ഷാബു സേവ്യറുമായി ചീട്ടുകളിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പിന്നാലെ രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്ന ഷാബുവിനെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയും സമീപമുണ്ടായിരുന്ന തടിക്കഷണം ഉപയോഗിച്ച് തലയ്ക്കും വാരിയെല്ലിനും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു
തുടർന്ന്, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞാ സമയം ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഡെന്നീസ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ക്കിഴ് കോടതിയിൽ ഹാജരായത്
Latest news
പിതാവിനെ കെട്ടിയിട്ട് മർദ്ദിച്ചു: പിന്നാലെ മരണം, മകൻ പിടിയിൽ
കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. കരാട്ടെ പരിശീലകനായിരുന്ന ദേവദാസാണ് (61) മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ദേവദാസിന് മർദ്ദനമേറ്റത്. എന്നാൽ ഉയരത്തിൽ നിന്നും വീണ് പരുക്കുപറ്റി എന്നാണ് അക്ഷയ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ദേവദാസ് മരണത്തിന് കിഴടങ്ങുകയും പിന്നാലെ അധികൃതരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ അക്ഷയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തപ്പോഴാണ് ദേവദാസും അക്ഷയ്‌യും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചപ്പോഴുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് തെളിഞ്ഞത്.
ദേവദാസിനെ വീടിനുളളിൽ കെട്ടിയിട്ട ശേഷം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരിൽ മുൻപും വീട്ടിൽ വഴക്കുകൾ പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിലെ പ്രേശ്നങ്ങൾ മൂലം മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിച്ചിരുന്നത്. അക്ഷയ് ലഹരിക്കടിമയായിരുന്നു എന്നാണ് സൂചന.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news4 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം