M4 Malayalam
Connect with us

Latest news

കയറിപ്പോടാന്ന് പറഞ്ഞു, ചക്കകൊമ്പൻ അനുസരണയുള്ള കുട്ടിയായി; വീഡിയോ വൈറൽ,താരമായത് ശക്തിവേൽ

Published

on

 

മൂന്നാർ; കയറിപ്പോടാന്ന് പറഞ്ഞു…അപ്പോ അവൻ തിരിഞ്ഞുനോക്കി….കുറച്ചുനേരം അങ്ങിനെ നിന്നു…പിന്നെ അവൻ കയറിപ്പോയി ..അതാ.അവിടെ സംഭവിച്ചത്.വോറൊന്നുമില്ല സാർ.നിഷ്‌കളങ്കമായി ചിരിയോടെ ശക്തിവേൽ പറയുന്നു.

മൂന്നാർ -പൂപ്പാറ പാതയിൽ നിലയുറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ നാട്ടാനയോടെന്ന പോലെ ഇടപെട്ട് കാടുകയറ്റിയ സംഭവത്തെക്കുറിച്ച് ശക്തിവേലിന് പറയാനുള്ളത് ഇത്രമാത്രം.നാട്ടിലെ സ്ഥിരം ശല്യക്കാരനായ ചക്കകൊമ്പനെയാണ് കയറിപ്പോടാന്ന് പറഞ്ഞ് ശക്തിവേൽ തുരത്തിയത്. ആനയും ശക്തിവേലും തമ്മിലുള്ള ‘കൂടികാഴ്ച’ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഫോറസ്റ്റ് വാച്ചർമാരിൽ ഒരാളാണ് ശക്തിവേൽ.

പാതയിൽ ആനയിറങ്ങലിന് സമീപം ചക്കകൊമ്പൻ ഇറങ്ങിയിട്ടുണ്ടെന്ന് വിവരം കിട്ടിയപ്പോൾ തന്റെ സ്‌കൂട്ടറിൽ ശക്തിവേൽ പാഞ്ഞെത്തുകയായിരുന്നു.നോക്കുമ്പോൾ ആന പാതയോരത്ത് നിൽക്കുന്നു.ഒട്ടും സമയം കളയാതെ അൽപ്പം കൂടി വാഹനം കൊമ്പന്റെ സമീപത്തേയ്ക്ക് അടുപ്പിച്ച്,ആനയോട് കയറിപ്പോടാന്ന് ഉച്ചത്തിൽ പറഞ്ഞു.

ഇത് കേട്ടിട്ടെന്നവണ്ണം ആന പെട്ടെന്ന് തിരിഞ്ഞു.ഈ സമയം ആനയും ശക്തിവേലും മുഖാമുഖം.ആനയുടെ തുമ്പികൈ എത്തുന്ന ദൂരത്തിലാണ് ശക്തിവേൽ നിന്നിരുന്നത്.ആനയുടെ അപ്രതീക്ഷത പെരുമാറ്റത്തിൽ കാഴ്ചക്കാർ അമ്പരന്നു.പക്ഷെ ശക്തിവേൽ കുലുങ്ങിയില്ല.

വീണ്ടും സ്വരം കടുപ്പിച്ച് കയറിപ്പോടാന്ന് ശക്തി ഒരുവട്ടം കൂടി പറഞ്ഞു.അൽപ്പനേരം ശക്തിവേലിനെ നോക്കി നിന്ന ശേഷം ആന കാടികയറി.ഇതോടെയാണ് കാഴ്ചക്കാരുടെ ശ്വാസം നേരെ വീണത്.ഈ സമയം ഇതുവഴി എത്തിയ വാഹന ഡ്രൈവർ  ശക്തിവേലിന്റെ നീക്കങ്ങൾ ചിത്രീകരിയ്ക്കുകയും സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോ വൈറലായി.സുഹൃത്തുക്കളിൽ ഒരാൾ കാണിയ്ക്കുമ്പോഴാണ് വീഡിയോയെക്കുറിച്ച് ശക്തിവേൽ അറിയുന്നത്.ജോലി ഉത്തരവാദിത്വത്തോടെ ചെയ്‌തെന്നും മറ്റൊന്നും ഇതെക്കുറിച്ച് പറയാനില്ലന്നുമാണ് ശക്തിവേലിന്റെ പക്ഷം.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ കാട്ടുകൊമ്പൻ ബൈക്കിലെത്തിയ ദമ്പതികളിൽ ഭാര്യയെ  ചവിട്ടികൊന്നിരുന്നു.രണ്ട് ദശാബ്ദത്തിനുള്ളിൽ 10 -ളം പേരെ ചക്കകൊമ്പൻ കൊന്നൊടുക്കിയിട്ടുണ്ടാവാമെന്നാണ് നാട്ടുകാരുടെ നിഗമനം.

പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും മറ്റുമാണ് ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനകൂട്ടത്തെ തുരത്തുന്നത്.ആ ശൈലിയോട് ശക്തിവേലിന് യോജിപ്പില്ല.ഇത് ആനകളിൽ ആക്രമവാസന വളർത്തുമെന്നാണ് ഈ ആനയിറങ്ങൽ സ്വദേശിയുടെ കണക്കുകൂട്ടൽ.

ചെറുപ്പം മുതൽ കാടുമായി ബന്ധമുണ്ട്. ചക്കകൊമ്പൻ ഉൾപ്പെടെ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിയ്ക്കുന്ന കാട്ടുകൊമ്പന്മാരുടെ സ്വഭാവം കുഞ്ഞായിരിയ്ക്കുമ്പോൾ മുതൽ നിരീക്ഷിച്ചുവരികയാണ്്. ഇതിന്റെ അടിസ്ഥാനത്തിൽ ,ഭാവമാറ്റങ്ങൾ തിരച്ചറിഞ്ഞ ശേഷമാണ് ആനകളുമായി അടുത്തിടപഴകുന്നത്.തൊട്ടടുത്തെത്തി ചക്കകൊമ്പനെ കാടുകയറ്റാനുള്ള മനോധൈര്യം ലഭിച്ചതിന്റെ കാരണവും ഇതുതന്നെ.ശക്തി വിശദമാക്കി.

എനിയ്ക്ക് ആനയെ അറിയാം.സ്വഭാവം അറിയാം.അതുകൊണ്ടാണ്് അടുത്തുപോയതും കയറ്റിവിട്ടതും.ശക്തിവേൽ ഇങ്ങിനെ ചെയ്തു എന്ന് കരുതി ആരും ഇത് അനുകരിയ്ക്കരുത്.അനയെ കാണുമ്പോൾ സെൽഫിയെടുക്കാനും ഓടിച്ച് സന്തോഷിയ്ക്കാനും ഒന്നും പോകരുത്.അത് ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമായയേക്കാം.ശക്തിവേലൽ വ്യക്തമാക്കി.

 

Latest news

കൊടും ചൂട് ; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദ്ദേശം

Published

on

By

തിരുവനന്തപുരം ; ഉഷ്ണതരംഗ സാധ്യതയെത്തുടർന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം.ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്റേതാണ് നിർദേശം.

സ്കൂള്‍ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികള്‍, കർഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച്‌ ജോലിസമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Continue Reading

Latest news

കശ്മീരിലേയ്ക്ക് വിനോദയാത്ര പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം ട്രക്കില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

Published

on

By

ന്യൂ ഡൽഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്‌നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Latest news

പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

Published

on

By

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ (72) അന്തരിച്ചു. ഇന്നലെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

1977ല്‍ ഭർത്താവ് രമണനൊപ്പം ആലപിച്ച ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ഉമ ആലപിച്ചിട്ടുണ്ട്. ‘പൂ മാനേ’, ‘ അന്തരാഗം കേള്‍ക്കും കാലം’, തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉമയ്‌ക്ക് സാധിച്ചു.

2005ല്‍ വിജയ് നായകനായി പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന സിനിമയിലെ ‘ കണ്ണും കണ്ണുംതാൻ കലന്താച്ച്‌” എന്ന ഗാനമാണ് ഉമ അവസാനമായി ആലപിച്ചത്. ധാരാളം തത്സമയ സംഗീത പരിപാടികളിലൂടെയും ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാൻ ഉമയ്‌ക്ക് സാധിച്ചിരുന്നു.

Continue Reading

Latest news

കോതമംഗലത്ത് നിന്നും കാണാതായ എസ്.ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും കണ്ടെത്തി

Published

on

By

കോതമംഗലം:കാണാതായതിനെത്തുടർ ന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന എസ് ഐ ഷാജി പോളിനെ മൂന്നാറിൽ നിന്നും പോലീസ് കണ്ടെത്തി

ഇന്ന് രാവിലെ 9.30 തോടെയാണ് പോലീസ് സംഘം ഷാജിയെ കണ്ടെത്തുന്നത്. പോത്താനിക്കാട് പോലീസ് ഷാജിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നു. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് കോതമംഗലം കോടതിയിൽ ഹാജരാക്കും.

കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂർ മാമുട്ടത്തിൽ ഷാജി പോളി(53)നെ  ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു.ചൊവ്വാഴ്ച രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്നറങ്ങിയ ഇദ്ദേഹം സ്റ്റേഷനിൽ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.തുടർന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എസ്ഐക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി ഒരു പ്രശ്നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ഇന്നലെ രാത്രി 8.15 ഓടെ ഷാജി പോൾ മൂന്നാറിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.കാണാതായത് മുതൽ സൈബർ സെല്ലുവഴി മൊബൈലൊക്കേഷൻ കണ്ടെത്താൻ പോലീസ് നീക്കം ആരംഭിച്ചിരുന്നു.

ഇടയ്ക്ക് മൊബൈൽ ഓൺ ചെയ്യുകയും പെട്ടെന്ന് ഓഫാക്കുകയും ചെയ്യുന്ന ഷാജി പോൾ
അന്വേഷക സംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.പൈങ്ങോട്ടൂരിൽ നിന്നും കറുകടത്തെത്തി കോതമംഗലം,നേര്യമംഗലം വഴിയായിരിക്കാം ഷാജി മുന്നാറിൽ എത്തിയതെന്നാണ് പ്രാഥമീക നിഗമനം.ഇവിടം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസ് തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു.

 

Continue Reading

Latest news

വേനൽ കടുത്തു;റെയിൽവെയുടെ കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

Published

on

By

തിരുവനതപുരം: വേനൽ കടുത്തതോടെ കുടിവെള്ള പ്രതിസന്ധയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മിക്ക ഇടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ വന്ദേ ഭാരതിൽ യാത്രക്കാർക്ക് നൽകിയിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം ഇനി ഉണ്ടാകില്ല.

പകരം അര ലിറ്റർ കുപ്പിയിൽ വെള്ളം നൽകിയാൽ മതിയെന്നാണ് ജീവനക്കാരുടെ തീരുമാനം. ജലം പാഴാക്കുന്നതിന്റെ അളവ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശമെങ്കിലും കൂടുതൽ യാത്രക്കാരും അധിക ദൂരം യാത്ര ചെയ്യാത്തതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഇന്ത്യൻ റെയിൽവേയെ പ്രേരിപ്പിച്ചു.

എങ്കിലും കൂടുതൽ ജലം ആവശ്യമായി വന്നാൽ വീണ്ടും 500 മില്ലി ലിറ്ററിന്റെ കുപ്പിവെള്ളം യാത്രക്കാർക്ക് സ്വാജന്യമായി നൽകും. കുടിവെള്ളം അനാവശ്യമായി പാഴാക്കുന്നത് താടയാനാണ് ഇത്തരത്തിലൊരു നടപടി സ്വാകരിക്കുന്നത് എന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.

ശതാബ്ദി ട്രെയിനുകളിലും വെള്ളം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി യാത്രക്ക് 500 മില്ലി ലിറ്റർ ബോട്ടിലിന്റെ വെള്ളമാണ് ലഭിക്കുക. കൂടാതെ ജലസംരക്ഷണത്തിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിന് 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത്.

Continue Reading

Trending

error: