Uncategorized
ആശുപത്രിയിലും നാട്ടുകാരുടെ സാന്ത്വനം; ജീവരക്ഷാർത്ഥം പുലിയെ വകവരുത്തിയ ഗോപാലനെ കാണാൻ സന്ദർശകപ്രവാഹം
അടിമാലി;പ്രാണരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന മാങ്കുളം ചിക്കനാംകുടിയിലെ ഗോപാലനെ കാണാനും സാന്ത്വനിപ്പിക്കാനും ആശുപത്രിയിലേക്ക് സന്ദർശന പ്രവാഹം.
സാരമായി പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.ഇന്നലെ രാവിലെ വിവരം അറിഞ്ഞത് മുതൽ മാങ്കുളം നിവാസികൾ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.
ഗോപാലന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയായിരുന്നു സന്ദർശകരുടെ ലക്ഷ്യം.ആക്രമണത്തെത്തുടർന്നുള്ള ഭീതിയും മുറിവേറ്റതിനെത്തുടർന്നുള്ള ശാരീക അസ്വസ്തകളും മൂലം മണിക്കൂറുകളോളം ഗോപാലൻ ഏറെക്കുറെ അവശനിലയിലായിരുന്നു.
ഇതിനിടയിലും ആശുപത്രിയിൽ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് പുലിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചും ജീവൻ രക്ഷാർത്ഥം താൻ വാക്കത്തികൊണ്ട് പുലിയെ വെട്ടിയ വിവരത്തെക്കുറിച്ചുമെല്ലാം കഴിയുന്നതുപോലെ ഗോപാലൻ വിവിരച്ചു.
വേദന കടിച്ചമർത്തിയായിരുന്നു ഗോപാലന്റെ വിവരണമെന്ന്് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഏറെ താമസിയാതെ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ഗോപാലന്റെ രക്ഷപെടൽ പ്രധാന്യത്തോടെ റിപ്പോർട്ടുചെയ്തു.പിന്നാലെ ഗോപാലനെ നേരിൽക്കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയായിരുന്നു.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും വിവധ കർഷക സംഘടന നേതാക്കളും സന്ദർഷകരിൽ ഉൾപ്പെട്ടിരുന്നു.അക്ഷരാർത്ഥത്തിൽ മാങ്കുളത്തുകാരുടെ ഹീറോയാണിപ്പോൾ ഗോപാലൻ.
മാങ്കുളം നിവാസികളിൽ ഭൂരിപക്ഷവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.കാട്ടാനകളും കാട്ടുപന്നികളും കുരങ്ങും മെല്ലാം കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകൾ അപ്പാടെ നശിപ്പിക്കാൻ തുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു ഇവിടുത്തെ കർഷകർ.
ഇതിനിടെയാണ് പുലിയുടെ രംഗപ്രവേശം.ആട് ,താറാവ് കോഴി എന്നിവയെ വ്യാപകമായി പുലി കൊന്നുതിന്നു.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് പുലിയെപ്പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.ഈ സാഹചര്യത്തിലാണ് ഇന്നലെ ഗോപാലൻ പുലിയു
ടെ മുന്നിൽപ്പെട്ടതും പ്രാണരക്ഷാർത്ഥം പുലിയെ വകവരുത്തിയതും.
പുരയിടത്തോട് ചേർന്നുള്ള കൃഷിയിടത്തിലേയ്ക്ക് ഇറങ്ങവെ പൊടുന്നനെ പുലി ഗോപാലന്റെമേൽ ചാടി വീഴുകയായിരുന്നു.ഒരു നിമഷം പാഴാക്കാതെ ഗോപാലൻ കൈയ്യിൽ കരുതിയിരുന്ന ക്കരുതിയിരുന്ന വാക്കത്തി എടുത്ത് പുലിക്കുനേരെ വീശി.വെട്ടേറ്റ പുലി തൽക്ഷണം ചത്തു.
ഗോപാലന്റെ നിലവിളി കേട്ട് അയൽവീട്ടിലെ താമസക്കർ കൃഷി ഇടത്തിലേയ്ക്ക് ഓടിയെത്തി.ഇരാണ്് വിവരം പുറത്തറയിക്കുന്നത്.വിവരം അറിഞ്ഞെത്തിയവർ ഗോപാലനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
മാസങ്ങളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി ഗോപാലന്റെ വാക്കത്തിക്ക് ഇരയായി എന്നത് നാട്ടുകാർക്ക് വലിയൊരളവിവിൽ ആശ്വസമായിട്ടുണ്ട്.ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
കൃഷിയെ ആശ്രയിച്ചാണ് ഗോപാലനും കുടുംബവും കഴിഞ്ഞിരുന്നത്.രണ്ടര ഏക്കറിൽ കുരുമുളക് ,കാപ്പി,കൊക്കൊ എന്നിവയാണ്് പ്രധാന കൃഷികൾ.ഭാര്യ ബിന്ദുവും മക്കളായ രാമനും സനുവും സിന്ധുവുമെല്ലാം പറ്റുംപോലെ ഗോപാലനെ കൃഷിയിൽ സഹായിച്ചിരുന്നു.പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ മകൻ രാമൻ മാത്രമാണ് മാതാപിതാക്കൾ തണലായി വീട്ടിലുള്ളത്.
Latest news
സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.
ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.
വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം