M4 Malayalam
Connect with us

Latest news

ഭാര്യയെ തലക്കിടിച്ച് കൊലപ്പെടുത്തി , ശേഷം ആശുപത്രിയിൽ എത്തിച്ച് ” രക്ഷിയ്ക്കാൻ ” ശ്രമം ; ശശിയുടെ കൊടുംക്രൂരതയിൽ ഞെട്ടി നാട്ടുകാർ

Published

on

ആലപ്പുഴ;തലയിൽ കൈകൊണ്ട് ആഞ്ഞിടിച്ചതിനെത്തുടർന്ന് പിടഞ്ഞ് മരണം.പിന്നാലെ സങ്കടം നടിച്ച് ആമ്പുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു.എന്തുപറ്റിയെന്നുള്ള ഡോക്ടറുടെ ചോദ്യത്തിന് കസേരയിൽ നിന്നും വീണ് പരിക്കേറ്റെന്ന് മറുപിടി.

മകൻ സംശയം പ്രകടിപ്പിച്ചപ്പോൾ പോസ്റ്റുമോർട്ടം.തെളിഞ്ഞത് ആരുംകൊല.ആസ്മയും പാർക്കിൻസൺസ് രോഗവുമായി കഴിഞ്ഞിരുന്ന 63 കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

അമ്പലപ്പുഴ തെക്കേനട കരൂർ ശ്യാംനിവാസിൽ രമയുടെ (63) കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശിയെ (66)യാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ശശിയുടെ കൊടുംക്രൂരത നാട്ടുകാരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.വഴക്കിടുമായിരുന്നെങ്കിലും എഴുന്നേറ്റ്് നിൽക്കാൻ പോലും ശേഷിയിലില്ലാത്ത് രമയെ ഇത്തരത്തിൽ കൊല്ലാക്കൊല ചെയ്യുമെന്ന് ഇവർ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.

സിഐ എസ്.ദ്വിജേഷ്, എസ്‌ഐ ടോൾസൺ പി.ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.

രാവിലെ വീട്ടിൽ വച്ച് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ട രമയെ ആംബുലൻസ് വിളിച്ച് ശശി തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

രമയുടെ മുഖത്തും തലയിലും കണ്ടെത്തിയ 6 മുറിവുകളും മറ്റു 2 മുറിവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. തുടർന്ന് ശശിയെ കസ്റ്റഡിയിൽ എടുത്തു.

അന്വേഷണത്തിൽ കണ്ടെത്തിയ 12 സാഹചര്യത്തെളിവുകൾ മുൻനിർത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്യൽ.പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും ഇടയ്ക്ക് അടിപതറി സംഭവിച്ചതെല്ലാം ശശി പോലീസിന് മുമ്പാകെ തുറന്ന് സമ്മതിച്ചു.

രമയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് വിദഗ്ധൻ ഡോ. സ്‌നേഹൽ അശോകും പൊലീസും രമയുടെ വീട്ടിലെത്തി കുറ്റകൃത്യം നടന്നിരിക്കാൻ ഇടയുള്ള സാഹചര്യം പുനഃസൃഷ്ടിച്ചത് അന്വേഷത്തിൽ വഴിത്തിരിവായി.

20 വർഷമായി രമയ്ക്ക് ആസ്മയും 12 വർഷമായി പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. രമയുടെ തലയിൽ കൈ കൊണ്ടുള്ള ശക്തമായ ഇടിടിയേറ്റിരുന്നെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.

പൊലീസ് പറയുന്നത്: എംബിഎ പരീക്ഷയ്ക്കായി ദമ്പതികളുടെ മകൻ ശരത് സംഭവദിവസം രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയിരുന്നു.തുടർന്ന് ശശി രമയുമായി വാക്കേറ്റമുണ്ടാവുകയും ശശി മർദ്ദിയ്ക്കുകയുമായിരുന്നു.

രമയുടെ സഹോദരി രാവിലെ 9.51ന് രമയെ വിളിച്ചിരുന്നു.സംഭാഷണത്തിനിടെ രമ കരയുകയും തുടർന്ന് ഫോൺ കട്ടാവുകയുമായിരുന്നു.പിന്നീട് സഹോദരി ശശിയെ വിളിക്കുമ്പോൾ രമ മരിച്ചെന്നായിരുന്നു മറുപിടി.

തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി രമയെ അതിൽ കയറ്റി 10.20ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ രമ മരിച്ചതായി ഡോക്ടർസ്ഥിരീകരിച്ചു.

രോഗിയായ രമ കസേരയിൽ നിന്നു വീണെന്നും തുടർന്ന് അനക്കമറ്റെന്നുമായിരുന്നു ശശിയുടെ വിശദീകരണം. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കായി പിന്നീട് ശശിയുടെ നീക്കം.

വിവരം അറിഞ്ഞ് ശരത് ആശുപത്രിയിലെത്തി അമ്മയുടെ മൃതദ്ദേഹം കണ്ടതോടെ നീക്കം പാടി.മാതാവിന്റെ ശരീരത്തിൽ മുറിലുകൾ കാണപ്പെട്ടതിൽ ശരത്ത് സംശയം പ്രകടിപ്പിച്ചു.ഇതെത്തുടർന്ന് പൊലീസ് സർട്ടിഫിക്കറ്റ് നൽകിയില്ല.

തുടർന്ന് നടന്ന് പോസ്റ്റുമോർട്ടത്തിലാണ് മർദ്ദനത്തെത്തുടർന്നാണ് രമ മരണപ്പെട്ടതെന്ന് വ്യക്തമായത്.ഇതിനു മുൻപും ശശി രമയെ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 

1 / 1

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Latest news

അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Published

on

By

കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.

ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്  മാറ്റി.

 

1 / 1

Continue Reading

Trending

error: