News
മുല്ലപ്പെരിയാർ കേസ്;കോടതി ഉത്തരവ് വഴികാട്ടി,ഇനി മുഖ്യം സർക്കാർ താൽപര്യമെന്ന് ഡോ .ജോ ജോസഫ്
കോതമംഗലം;ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.നല്ലവരായ നിമയ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം നിർണ്ണായകമായി.ഈ വിജയം അവരുടേതും കൂടിയാണ്.ഇനി എല്ലാം കേരള സർക്കാരിന്റെ താൽപര്യം പോലെ നടക്കും.ഇത് സുവർണ്ണാവസരമാണ്.ഇനി ഇങ്ങിനെ ഒരു സാധ്യത ഒരു പക്ഷെ നമുക്ക് ലഭിക്കാൻ സാധ്യതയില്ല.കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം കേസിൽ തമിഴ്‌നാടിനെ അടിയറവ് പറയിച്ച് ,സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി സ്വന്തമാക്കിയതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഡാമിന്റെ മേൽനോട്ടവും നടത്തിപ്പും സൂപ്പർവൈസറി കമ്മിറ്റിയുടെ നിയന്ത്രണത്തിലാക്കാണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.ഡാമിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഡോ.ജോ ജോസഫ് നൽകിയ ഹർജ്ജിയിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.
കോടതി നിർദ്ദേശ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ ഡാം സെയിഫ്റ്റി ആക്ട് പ്രകാരം സ്വതന്ത്ര സുരക്ഷാ വിദഗ്ധരക്കൊണ്ടാവും ഡാമിൽ പരിശോധന നടത്തുക.ഈ അവസരത്തിൽ എന്തൊക്കെ പരിശോധിക്കണം എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ ഈ വിധിയിലൂടെ കേരളത്തിനും അവസരം ലഭിയ്ക്കും.ഇതുതന്നെയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധിയുടെ സുപ്രധാന നേട്ടം.ഡോ .ജോ ജോസഫ് പറഞ്ഞു.
പരിശോധനയിൽ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ പുതിയ ഡാം ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങളിലേയ്ക്ക് പോകേണ്ടിവരും.പുതിയ ഡാം നിർമ്മാണം, ജലനിരപ്പിന്റെ ക്രമീകരണം ഉൾപ്പെടെയുള്ള ഡാമിന്റെ എല്ലാകാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരമാണ് സുപ്രീം കോടതി സൂപ്പർവൈസറി കമ്മിറ്റിക്കാണ് നൽകിയിരിക്കുന്നത്.
ഡാമിന്റെ കാര്യത്തിൽ ഇതുവരെ തമിഴ്‌നാട് പറയുന്നത് കേൾക്കേണ്ട സ്ഥിതിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്.ഇതുഈ വിധിയോടെ ആ സാഹചര്യം മാറും.ലീക്ക്, ലീച്ചിംഗ്, പ്രഷറർ തുടങ്ങിയ ഡാമിന്റെ ഡാറ്റ എല്ലാവിധ കാര്യങ്ങളും കേരളത്തിന്റെകൂടി പ്രതിനിധി ഉൾപ്പെടുന്ന സമതിയ്ക്ക് പരിശോധിക്കാനുള്ള അവസരമാണ് വിധിയിലൂടെ ലഭിയ്ക്കുന്നത്.
ഡാമിൽ റൂൾക്കർവും, ഇൻസ്ട്രമെന്റേഷനും, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഡോ. ജോ ജോസഫ് കൂട്ടിച്ചേർത്തു.
2020 സെപ്റ്റംമ്പറിൽ ഡോ.ജോ ജോസഫിന്റെ നേതൃത്വത്തിൽ നൽകിയ കേസിലാണ് മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.
ഡാമിന്റെ സുരക്ഷ കാര്യങ്ങളിലെ വീഴ്ച , സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, റൂൾക്കർവ് നടപ്പാക്കുന്നതിലെ വിമുഖത എന്നിവ ചൂണ്ടിക്കാട്ടിയും സൂപ്പർവൈസറി കമ്മിറ്റി ശക്തമാക്കണം,ഡാം സൂപ്പർവൈസറുടെ കീഴിൽ കൊണ്ടുവരണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുമാണ് ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.
2021 ൽ ഈ ഹർജ്ജിയിൽ ഒരു ഇന്ററിം ഓർഡർ കോടതി നൽകിയിരുന്നു.ഇതിന്റെ തുടർച്ചയായി ഈ മാസം 8-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡാം നടത്തിപ്പിന് കോടതി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭൂകമ്പങ്ങൾ അളക്കാനും അത് ഡാമിനെ എങ്ങനെ ബാധിക്കും എന്നു പഠിക്കാനുമുള്ള രണ്ട് ഉപകരണങ്ങളാണ് സേസ്‌മോഗ്രാഫും, ആക്‌സ്‌ലോഗ്രാഫും.1991 ൽ ഇവ ഡാമിൽ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായില്ല.കഴിഞ്ഞ 30 വർഷമായി തമിഴ്‌നാട് ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറായില്ല.
പല കാരണങ്ങളും പറഞ്ഞ് അത് മാറ്റിവച്ചു. പക്ഷെ ഈ കേസിലെ ആദ്യ കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ തമിഴ്‌നാട് ഈ ഉപകരണങ്ങൾ സ്ഥാപയ്ക്കാൻ നിർബന്ധിതരായി.
തമിഴ്‌നാടിന്റെ തടസ്സവാദങ്ങളെ പൊളിച്ചടുക്കി,കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ആവലാതിയും കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴഞ്ഞതാണ് സംസ്ഥാനത്തിന് അഭിമാനിയ്ക്കാവുന്ന തരത്തിലേയ്ക്ക് മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി ഇടപെലുണ്ടായിട്ടുള്ളത്.
ഇനി സംസ്ഥാന ഗവൺമെന്റിന്റെ താൽപര്യമാണ് ഇക്കാര്യത്തിൽ പ്രധാനം.സുപ്രീംകോടതി വിധി നടപ്പിലായാൽ ഡാമിന്റെ കാര്യത്തിൽ നമുക്കും നിർണ്ണായക ഇടപെടലുകൾക്ക് അവസരം ലഭിയ്ക്കും.ഡോ.ജോ ജോസഫ് വിശദമാക്കി.
എറണാകുളം മെഡിയ്ക്കൽ കോളേജിലെ ജോലി രാജിവച്ചാണ് ഡോ.ജോ ജോസഫ് പൊതുപ്രവർത്തനിറങ്ങിയത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വൻന്റി ട്വൻന്റി സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ് കോതമംഗലത്ത് മത്സരിച്ചിരുന്നു.
കേരള-തമിഴ്‌നാട് സർക്കാരുകളെയും മേൽനോട്ടസമതിയെയും സെന്ററൽ വാട്ടർ കമ്മിഷനെയും എതിർകക്ഷികളാക്കിയാണ് ഡോ.ജോ ജോസഫ് കോടതിയിൽ ഹർജ്ജി നൽകിയിരുന്നത്.കോതമംഗലം സ്വദേശി കൂടിയായ അഡ്വ. സൂരജ് ടി ഇലഞ്ഞിക്കൽ ആയിരുന്നു മുഖ്യനിയമോപദേശകൻ.
ഡോ.ജോ ജോസഫിന്റെ ഹർജ്ജിയിൽ ഇപ്പോൾ ഇടക്കാല ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്നും ഹർജ്ജി സുപ്രീംകോടതി ഇപ്പോഴും നിലനിർത്തിയിരിയ്ക്കുകയാണെന്നും ഏത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടായാലും വീണ്ടും ഇതെ കോടതിയെ തന്നെ സമീപിയ്ക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോതമംഗലം അഡ്വ. സൂരജ് അറിയിച്ചു.
Latest news
ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം
കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest news
നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം
പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.
മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Latest news
കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.
പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.
രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.
ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്
Latest news
ആലുവ മാഞ്ഞാലിൽ മിന്നൽ പരിശോധന: ആയുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട നേതാവ് അനസിൻ്റെ കൂട്ടാളികൾ പിടിയിൽ
കൊച്ചി: ആലുവ മാഞ്ഞാലിൽ നടത്തിയ തിരച്ചിലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്ത തോക്കുകൾ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തിലുള്ളവരുടേതാണെന്ന് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
സംഭവവുമായി ബന്ധപെട്ട് കോലാപതാക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമായാ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതി എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫ് എന്നിവർ പിടിയിലായി.
തിരച്ചിലിന്റെ ഭാഗമായി റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും 2 റിവോൾവറും 2 എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും കണ്ടെടുത്തു. പിന്നാലെ റിയാസിന്റെ അറസ്റ്റ് ആലുവ വെസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന നടന്നിരുന്നു. അനസിന്റെ മറ്റൊരു കൂട്ടാളിയായ അൽത്താഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് സൂക്ഷിക്കുന്നതിനാവശ്യമായ കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.
അനൻസുമായി ബന്ധം തുടരുന്നവരുടെയും കൂട്ടാളികളുടെയും വീടുകളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിലും കൂട്ടാളി ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ കെട്ടിടത്തിനുള്ളിലും തമിഴ്നാട് പോലീസ് നടത്തിയ തിരച്ചിലിൽ വടിവാൾ പിടികൂടിയിരുന്നു.
കുട്ടാളികളിൽ ഒരാളായ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി.
ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന തുടരുന്നതിനിടയിൽ റെയ്ഡ് വിവരം മനസ്സായിലാക്കി ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
Latest news
വന്യമൃഗങ്ങളെ കാണാം,വനസൗന്ദര്യം നുകരാം,ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്താം; ആനക്കല്ല് ജംഗിൾ സഫാരി ബംബർ ഹിറ്റ്
പ്രകാശ് ചന്ദ്രശേഖർ
തൃശൂർ;വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരിയിൽ പങ്കാളികളാവാൻ എത്തുന്ന വിദേശിയർ ഉൾപ്പെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധന.
തൊട്ടടുത്ത്, സുരക്ഷിതമായി വന്യമൃഗങ്ങളെയും മയിലും വേഴാമ്പുകളും അടക്കം പക്ഷികൂട്ടങ്ങളെയും മറ്റും കാണുന്നതിനും വന സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും സാധിയ്ക്കും വിധമാണ് വനംവകുപ്പ് സഫാരി ഒരുക്കിയിട്ടുള്ളത്.
കൂടാതെ പ്രശസ്തമായ ആതിരപ്പിള്ളി വെള്ളച്ചാട്ടം കൈ എത്തും ദൂരത്തിൽ കാണാനുള്ള അവസരവും ഇതുവഴി സഞ്ചാരികൾക്ക് ലഭിയ്ക്കും.
വനംവകുപ്പ് വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ,ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആനക്കല്ല്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി ഇവിടേയ്ക്ക് ജീപ്പ് സഫാരി ആരംഭിയ്ക്കുന്നത്.
ആതിരപ്പിള്ളി ഫോറസ്റ്റ് ഡിവിഷനിലെ 15-ാം ബ്ലോക്കിൽ ഉൾപ്പെടുന്ന ആതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നാണ്് സഫാരി ആരംഭിയ്ക്കുന്നത്.ആറ് പേർ വീതമുള്ള സംഘങ്ങളായിട്ടാണ് വിനോദ സഞ്ചാരികളെ സഫാരിയിൽ ഉൾപ്പെടുത്തുക.തോക്കേന്തിയ ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറുമാണ് സംഘത്തിലെ മറ്റംഗങ്ങൾ.
പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്തിട്ടുള്ള തോട്ടങ്ങളിലൂടെയാണ് യാത്രയുടെ മുന്നോട്ടുപോകുന്നത്.തോട്ടങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാഴ്ചയിൽ നിബിഡ വനത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുക.ആനക്കൂട്ടങ്ങളുടെ പ്രധാന താവളമാണ് ഈ തോട്ടങ്ങൾ.പാതയുടെ ഇരുപുറത്തും ഒട്ടുമിക്ക സമയങ്ങളിലും ആനകളെ കാണാം.
കരടി, പുലി,കാട്ടുപോത്ത് , മ്ലാവ് എന്നിവയും പാതയോരങ്ങളിൽ എത്തുന്നുണ്ട്.പാതയിൽ പലയിടത്തും മയിലുകളെ ഒറ്റയ്ക്കും കൂട്ടമായും കാണാൻ സാധിയ്ക്കും.
മരക്കൊമ്പുകളിൽ കണ്ണോടിച്ചാൽ മലയണ്ണാനെയും വേഴാമ്പലിനെയും മറ്റും കാണാം.ഭീമൻ മലമ്പാമ്പുകളും ഇടയ്ക്ക് പാതയോരത്ത് ദർശനം നൽകാറുണ്ട്.
യാത്രയിൽ കുറച്ചുഭാഗം മാത്രമാണ് ടാർ റോഡുള്ളത്.പിന്നീട് യാത്ര അവസാനിയ്ക്കുന്ന ആനക്കല്ല് ക്യാമ്പ് സ്റ്റേഷൻ വരെ ഓഫ് റോഡ് യാത്രയാണ് സാധ്യമാവുക.
ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് തന്നെ പാതയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിലാണ് സഫാരി വാഹനം രൂപപ്പെടുത്തിയിട്ടുള്ളത്.
ആനക്കല്ലിനോട് അടുത്താണ് ആതിരപ്പിള്ളി വെള്ളച്ചാട്ടിന്റെ മറുപുറം കാണാൻ സന്ദർശകർക്ക് അവസരം ലഭിയ്ക്കുക.
വനപാതയിലുടെ ഏതാണ്ട് 150 മീറ്റളോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് താഴ്ഭാഗത്തെത്താം.നിരവധി സിനിമകളുടെ ഗാനചിത്രീകതരണം ഈ ഭാഗത്ത് നടന്നിട്ടുണ്ട്്.
ജീപ്പ് നിർത്തുന്ന ഭാഗത്ത് നിന്നാൽ പരന്നൊഴുകുന്ന പുഴ, പാറയിടുക്കിലൂടെ താഴേയ്ക്ക് പതിയ്ക്കുന്ന മനോഹര ദൃശ്യം ആസ്വദിയ്ക്കാം.
ആനക്കല്ലിലെ ക്യാമ്പിംഗ് സ്റ്റേഷനിൽ സഞ്ചാരികൾക്ക് ആൽപസമയം വിശ്രമത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ലഘുഭക്ഷണവും വെള്ളവും ലഭിയ്ക്കും.
യാത്രയ്ക്കിടയിൽ വനമധ്യത്തിൽ ഏദേശം 30 മീറ്ററോളം ഉയരത്തിൽ വലിയ മരത്തിൽ തീർത്തിട്ടുള്ള ഏറുമാടത്തിൽ കയറുന്നതിനും ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിയ്ക്കുന്നതിനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചാലക്കൂടി പുഴയുടെ തീരപ്രദേശത്തുകൂടി കൂടിയാണ് പാത കടന്നുപോകുന്നത്.പുഴയിലെ പാറപ്പുറത്ത് മുതലകൾ വിശ്രമിയ്ക്കുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.
വൈകുന്നേരങ്ങളിൽ ഒട്ടുമിക്കപ്പോഴും കപ്പപുഴുങ്ങിയതും കാന്തരി ചമ്മന്തിയും ഏലയ്ക്കാ ഇട്ട കട്ടൻചായയുമായിരിക്കും സഞ്ചാരികൾക്ക് ലഭിയ്ക്കുക.
ജീപ്പ് സഫാരിയ്ക്ക് പുറമെ നാടുകാണി മലയിലേയ്ക്ക് ട്രക്കിംഗും ചാലക്കുടി പുഴയോരത്ത് ക്യാമ്പിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ആറ് പേർ അടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയും ഒരാൾക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമാണ് സഫാരിയുടെ ഫീസ് നിരക്ക്.യാത്രയ്ക്ക് താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ- 8547601991
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍