M4 Malayalam
Connect with us

News

പിടവൂരിലെ ‘കോഴിക്കുരുതി’; പ്രചാരണം ആസൂത്രിതമെന്ന് സംശയം,പോലീസ് അന്വേഷണം തുടങ്ങി

Published

on

കോതമംഗലം;പിടവൂരിലെ കോഴിക്കുരുതി വിവാദത്തിന്റെ പൊരുൾതേടി പോലീസ് രംഗത്ത്.അടിവാട് സമീപം പിടവൂരിൽ നടുറോഡിൽ പൂജയ്ക്കും കോഴിക്കുരിതിയ്ക്കും ശ്രമം നടന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായിട്ടാണ് പോലീസ് രഹസ്യനീക്കം ആരംഭിച്ചിട്ടുള്ളത്.

സംഭവത്തിൽ കിംവന്തികളും അഭ്യൂഹങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് പ്രചാരണത്തിന് പിന്നിലെ കാര്യ-കാരണങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്.

സംഭവത്തിൽ രേഖാമൂലം ആരുംപാതിപ്പെട്ടിട്ടില്ലന്നാണ് പോത്താനിക്കാട് പോലീസ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പ്രദേശമാണ് പിടവൂർ പോത്താനിക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ്.

പിടവൂർ കവലയോട് ചേർന്ന് പാതയോരത്ത് കഴിഞ്ഞ ദിവസം രാത്രി ഇലയിൽ പഴങ്ങളും പച്ചകറികളും കത്തിച്ച നിലയിൽ മെഴുകുതിരിയും സമീപത്ത് പൂവൻ കോഴിയെയും കണ്ടെന്നും ഇതവഴി ബൈക്ക് യാത്രക്കാരെത്തിയപ്പോൾ കർമ്മി ഓടി രക്ഷപെട്ടു എന്നും മറ്റുമാണ് പ്രചാരണം വ്യാപകമായിരിയ്ക്കുന്നത്.ഇത് വ്യക്തമാക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

പൂജ നടന്നതായി പറപ്പെടുന്ന പ്രദേശത്തെത്തി പോലീസ് ഇന്നലെ നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.ഇങ്ങിനെ ഒരു സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലന്നാണ് പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുള്ളത്.വീഡിയോയിൽക്കാണുന്ന കോഴിയെ സമീപത്തെ വീട്ടുവളപ്പിൽ പോലീസ് കണ്ടെത്തിയതായിട്ടാണ് സൂചന.

സാമൂഹിക മാധ്യമങ്ങളിൽ ചിത്രവും വീഡിയോയും എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരെ കണ്ട് കർമ്മി ഓടി രക്ഷപെട്ടുവെന്നും ഇവർ ചിത്രവും വീഡിയോയും എടുത്ത്് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയായിരുന്നെന്നുമാണ് വ്യാപകമായിട്ടുള്ളുള്ള വിവരം.ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് കണ്ടെത്തുന്നതിനായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ചിത്രം സാമൂഹിക മാധ്യമത്തിൽ പോസ്റ്റുചെയ്തയാളെ കണ്ടെത്തി വിവരശേഖരണത്തിനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിനായി മേഖലയിൽ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി ഇടപെടുന്നവരുടെ സഹകരണം തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം പിടവൂരിൽ നടന്നത് കോഴിക്കുരുതിയ്ക്കുള്ള നീക്കമല്ലന്നാണ് ഈ ആചാരത്തെക്കുറിച്ച് അടുത്തറിയുന്നവർ വ്യക്തമാക്കുന്നത്.കോഴിക്കുരുതിക്ക് സാധാണ ഉപയോഗിയ്ക്കുന്ന പൂജാദ്രവ്യങ്ങളോ പൂജാവസ്തുക്കളോ ഇവിടെ നിന്നും കണ്ടെടുക്കാനായിട്ടില്ല എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയിട്ടുള്ളത്.

കല്ലിലോ മരത്തിലോ തീർത്ത ബിംബങ്ങളിലേയ്ക്ക കോഴിയുടെ ചുടുരക്തം വീഴ്ത്തിയാണ് കോഴിക്കുരുതി നടത്തിയിരുന്നതെന്നും കത്തിച്ചുവച്ച നിലവിളക്കും പുഷ്പങ്ങളും ചനന്തനത്തിരിയുമെല്ലാം ഈ കർമ്മത്തിനായി തയ്യാർ ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു.എന്നാൽ ഇതൊന്നും പിടവൂരിൽ കണ്ടെടുത്തതായി വിവരമില്ല.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ചിട്ടുള്ള ചിത്രത്തിലും വീഡിയോയിലും പൂവൻ കോഴിയെ കാണാം.ഇതാണ് സ്ഥലത്ത് നടന്നത് കോഴിക്കുരുതി യ്ക്കുള്ള നീക്കമെന്ന് ധാരണ പരത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടാൻ ആരെങ്കിലും ഇത്തരത്തിൽ ഒരു ഒരുക്കങ്ങൾ നടത്തി, ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിയ്ക്കുകയായിരുന്നോ എന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.

എന്തായായും സംഭവത്തിന്റെ നിജ സ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നാണ്് നാട്ടുകാരിൽ ഏറെപ്പേരുടെയും ആവശ്യം. തെറ്റിദ്ധാരണ പരത്താനും ഭീതി സൃഷ്ടിയ്ക്കാനും ലക്ഷ്യമിട്ട് ആരെങ്കിലും ആസുത്രിത നീക്കം നടത്തിയിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Latest news

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ: വിതരണം പ്രതിസന്ധിയിലെന്ന് കെഎസ്ഇബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമ്പോൾ ലോഡ് ഷഡ്ഡിംഗ് വേണ്ടെന്ന് സർക്കാർ.

വൈദ്യുതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷഡ്ഡിംഗ് അല്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാനാണ്‌
ഉന്നതാധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഉന്നത തലയോഗം ചേർന്നത്.

ലോഡ് ഷഡ്ഡിംഗ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

വേനൽ സമയം വൈദ്യുതി ആവശ്യകത കുതിച്ചുയരുന്നത് വലിയ വെല്ലുവിളിയാണ് കെഎസ്ഇബിക്ക് സൃഷ്ടിച്ചിരിക്കുന്നത് ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടവപ്പെടുമോ എന്ന ആശങ്കയും കെഎസ്ഇബിക്കുണ്ട്.

Continue Reading

Latest news

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾക്ക് നിർദേശവുമായി ദുരന്തനിവാരണ വകുപ്പ്

Published

on

By

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്‌ണതരംഗമുണ്ടാകാനുള്ള സാധ്യതകള്‍
കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്‌ മെയ് 6 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാനാമായും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദേശനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11മണി മുതൽ 3 മണിവരെയുള്ള സമയം ഒഴിവാക്കാൻ നിർദേശം നല്കിയതോടൊപ്പം പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പൂർണമായി നടത്താൻ പാടില്ല.

മൽസ്യ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ,കർഷക തൊഴിലാളികൾ, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാറ്റ് കഠിനമായ ജോലികൾ ചെയ്യുന്നവർ എന്നിവരും ജോലി സമയം ക്രമീകരിക്കണം.ടിൻ ഷീറ്റുകൾ,ആസ്ബെസ്റ്റോസ് തുടങ്ങിയ പ്രവർത്തന മേഖലകൾ അടച്ചിടുന്നതിനോടൊപ്പം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മാറണം. ഇതിനാവശ്യമായ സ്വാകര്യങ്ങൾ അധികൃതർ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ പ്ലാന്റുകൾ തുടങ്ങിയ ഇടങ്ങൾ പരിശോധിച്ച് ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റുകളാണ് അതിവേഗം പൂർത്തിയാക്കേണ്ടത്.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പും നാട്ടുകാരും ചേർന്ന് സഹകരിക്കുന്നതിനോടൊപ്പം കല കായിക മത്സരങ്ങൾ 11 മണിമുതൽ 3 വരെ നടത്താൻ പാടുള്ളതല്ല. കൂടാതെ ഉച്ചവെയിൽ കഠിനമാകുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ മേയാൻ വിടുകയോ മറ്റ് ജീവികൾക്ക് സൂര്യപ്രകശം ഏൽക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല.

യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി, ലയങ്ങൾ, ആദിവാസി  ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും പരിസ്ഥിതി ദിനമായ ജൂൺ 5ന് തണൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

Continue Reading

Film News

ഖാലിദ് റഹ്‌മാന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു: പ്രധാന വേഷങ്ങളിൽ ഗണപതിയും ലുക്ക്മാനും നെസ്‍ലിനും

Published

on

By

കൊച്ചി: തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനമികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.
ഗണപതിയെയും ലുക്ക്മാനെയും നെസ്‍ലിനെയും കൂടാതെ ചിത്രത്തില്‍ യുവനിരയിലെ ഒട്ടേറെ താരങ്ങളുണ്ടാവുമെന്നണ് സൂചന.

നസ്ലെൻ ഗഫൂർ, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാൻ അവറാൻ, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ,ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി നടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. സംഗിതം വിഷ്ണു വിജയ്.

Continue Reading

Latest news

വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.

Published

on

By

തൃശൂര്‍;വാൽപ്പാറയിൽ വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി തോട്ടം തൊഴിലാളി.വീര മണിയാണ് ഹൈടെൻഷൻ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്.

തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ വീരമണിക്ക് കഴിഞ്ഞദിവസം കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തെറ്റ് ചെയ്യാത്ത തനിക്ക് കമ്പനി നൽകിയ കാരണം കാണിക്കാൻ നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വീരമണി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പിന്നാലെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അനുനയ ശ്രമത്തിലൂടെ വീരമണിയെ താഴെയിറക്കുകയായിരുന്നു. നടപടി പുനർ പരിശോധിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് ഇയാൾ താഴെ ഇറങ്ങാൻ കൂട്ടാക്കിയത്.

ആരോഗ്യ പരിശോധനയ്ക്കായി വീരമണിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821)

Continue Reading

Latest news

ബസ്സിനും ലോറിക്കുമിടയിൽ കാർ ഞെരിഞ്ഞമർന്നു: യാത്രക്കാരായ 3 പേർക്ക് പരുക്ക്

Published

on

By

തൃശ്ശൂർ:കൊടകര ദേശീയപാതയിൽ ലോറിക്കും ബസിനും ഇടയിൽപെട്ട് കാർ 
ഞെരിഞ്ഞമർന്നു.കാർ യാത്രക്കാരായ 3 പേർക്ക് പരുക്ക്.

തൃശൂർ മുക്കാട്ടുകര സ്വേദേശി ജോസഫ് തോമസ്(62),സഹോദരൻ ക്രിസ്റ്റിതോമസ് (54) , ഭാര്യ നിഷ ക്രിസ്റ്റി (49) എന്നിവർക്കാണ് പരുക്കേറ്റത്.മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ബ്രേക്കിട്ടതാണ്‌ അപകടത്തിനിടയാക്കിയത്.

ലോറിയുടെ പിന്നിലിടിച്ച കാർ നിന്നെങ്കിലും പിന്നിലായിവന്ന വോൾവോ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർ ഫോഴ്‌സെത്തി കാറിന്റെ പല ഭാഗങ്ങളും വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

ഇവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തടസ്സപ്പെട്ട  ഗതാഗതം പോലീസ് പുനർസ്ഥാപിച്ചു.

Continue Reading

Trending

error: