News
പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിലെ അനധികൃത മരം മുറിയ്ക്കൽ;ഓരാൾകൂടി അറസ്റ്റിൽ
അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽമരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.
പീച്ചാട് കൊച്ചകത്ത് ബാബു(56)നെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു.
കൈവശക്കാർ അനധികൃതമായി മരം മുറിച്ച് ഏലകൃഷി വ്യാപിക്കുന്നതിന് നീക്കം നടത്തിയത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ 100-ൽപ്പരം മരങ്ങൾ മുറിച്ചുനീക്കിയതായി കണ്ടെത്തിയെന്നും വനംവകുപ്പ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.മരം മുറിച്ച പാല സ്വദേശിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
മുറിച്ചുമാറ്റേണ്ട മരങ്ങൾ തിട്ടപ്പെടുത്തി നൽകിയത് ബാബുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഏലം കൃഷിയ്ക്കായി എത്തുന്ന അഥിതി തൊഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റിൽ ഷെഡ് സ്ഥാപിച്ചിരുന്നു.ഇത് അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി രതീഷിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്തർ പൊളിച്ചുനീക്കി.
എസ്റ്റേറ്റിന്റെ അവകാശവും നടത്തിപ്പുമെല്ലാം സംബന്ധിച്ച് കോടതികളിൽ കേസ് നിലവിലുണ്ട്.2001-ൽ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം പരിസ്ഥിതി ദുർബ്ബല പ്രദേശിമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Latest news
നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.
അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
Latest news
പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.
80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.
Latest news
പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു
കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.
അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.
Latest news
യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.
കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.
കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.
പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.
പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Latest news
ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; നടപടി വേണമെന്ന ആവശ്യം ശക്തം
ഉണ്ണികൃഷ്ണൻ വാസുദേവൻ
മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
“വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
പ്രകൃതിദുരന്തത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജിന്റെ കെട്ടിട അവശിഷ്ടങ്ങൾ വന്ന് പതിച്ച ഗാർഡന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവർത്തനാ അനുമതി ലഭിച്ചത് എന്നതിൽ സമഗ്ര അന്വേഷണം നടത്തണം.
നിരവധി വിനോദസഞ്ചാരികളെത്തുന്ന വലിയ വരുമാനമുണ്ടായിട്ടും ബൊട്ടാണിക്കൽ ഗാർഡനിൽ വിനോദസഞ്ചാരികളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാത്ത നടത്തിപ്പുകാരുടെ താളത്തിന് ഒത്ത് കുടപിടിക്കുന്ന സമീപനമാണ് ദുരന്തനിവാരണസമിതിക്കും പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളടക്കമുള്ളവർ സ്വീകരിക്കുന്നത്.
ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കാത്തത് ജനങ്ങളോട് യാതൊരു പ്രതിബദ്ധയും തങ്ങൾക്കില്ല എന്നതിന്റെ തെളിവാണ്.
മൂന്നാറിൽ ഏതൊരു നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂ എൻ.ഒ.സി നിർബന്ധമാണെന്നിരിക്കേ ഈ ഗാർഡനിലെ ചെറുതും വലുതും താത്കാലികവുമായ നിർമ്മാണപ്രവൃത്തികൾക്ക് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്ന സമീപനമാണ് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ടെലിഫോണിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ചത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം മാത്രം പ്രതീക്ഷിച്ച് യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആര് നടപടിയെടുക്കും എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്”.തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
-
Latest news3 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 week ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news3 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news1 week ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
മ്ലാവ് കുറുകെ ചാടി വീണ്ടും അപകടം; സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു, കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക്