M4 Malayalam
Connect with us

News

ദൈവ വഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരക്ക് നൂറിന്റെ നിറവ്

Published

on

 

കോതമംഗലം:ദൈവവഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരയ്ക്ക് നൂറിന്റെ നിറവ്.

മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ സ്വന്തമാക്കിയ കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ സാധു ഇട്ടിയവിരക്ക് 100 വയസ് പിന്നിട്ടു.

ദൈവസ്‌നേഹത്തിന്റെ മഹത്വവും ശക്തിയും സഹജീവികളെ പറഞ്ഞ് പഠിപ്പിക്കാൻ സാധു നടത്തിയ ഇടപെടലുകൾ വേറിട്ടുനിൽക്കുന്നതാണ് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇതിനായി അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ ചെറുതല്ല.ചിലപ്പോഴൊക്കം വിശപ്പും ദാഹവുമെല്ലാം മാറ്റിവച്ചും നഗ്നപാദനായും അദ്ദേഹം ഇതിനായി കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്.വർഷങ്ങളോളം ഈ ലക്ഷ്യത്തിലേയ്ക്കായി സാധു പലനാടുകളിൽ ചുറ്റിക്കറങ്ങി.

നാലാൾ കൂടുന്നിടത്തെല്ലാം അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ദൈവസ്‌നേഹത്തെക്കുറിച്ച് മാത്രമായിരുന്നു.മുഖത്തെ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.വാക്കുകളിലും നോട്ടത്തിലും സ്‌നേഹം തുളുമ്പും.അതുകൊണ്ട് തന്നെ എവിടെച്ചെന്നാലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചിരുന്നു.ലാളിത്യമാർന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹം പിൻതുടർന്നിരുന്നത്.

1981 -ലാണ് ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് സാധു ഇട്ടിയവിരക്ക്ലഭിക്കുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമായി ഏകദേശം 150-ഓളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഈ ദൈവദാസൻ.1983-ൽ അൽബേറിയൻ അന്തർദേശീയ അവാർഡ്,97-ൽ ദർശന അവാർഡ് 98-ൽ മങ്കുഴിക്കരി അവാർഡ് 2005-ൽ ബിഷപ് വയലിൽ അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

1960-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി പിതാവും പുത്രനും 80000 കോപ്പികൾ വിറ്റഴിക്കപ്പെട്ടു.ഇത് പത്തോളം ഇൻഡ്യൻ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.7000-ത്തിൽപ്പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും 5 -ാമത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.1978 ൽ തന്റെ 56-ാം വയസിലാണ് തിരുവല്ല മണലേൽ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകൾ ലാലിയെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിക്കുന്നത്.

മകൻ ജിജോ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്.ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകൾ എമ്മ എന്നിവർ അടങ്ങുന്നതാണ് കുടുംബം.കാണാൻ എത്തുവന്നരോട് ആവും വിധം ദൈവസ്‌നേഹത്തെക്കുറിച്ച് ഇന്നും സാധു ഇട്ടിയവിര വാചാലനാവും.സ്‌നേഹത്തിന് മേലെ മറ്റൊന്നുമില്ല.പരസ്പരം സ്‌നേഹിച്ചാൽ എല്ലാം ശരിയാവും.സാധു പുഞ്ചിരിയോടെ പറയുന്നു.

സാധു ഇട്ടിയവിര സ്‌നേഹസംസ്‌കാരത്തിന്റെ പ്രവാചകൻ:മാർ ജോസഫ് കല്ലറങ്ങാട്ട്

കൊച്ചി:ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും,സമകാലിക ലോകത്തിന് ഒരു പുതിയ സ്‌നേഹസംസ്‌കാരവും പ്രദാനം ചെയ്ത വ്യക്തിയാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

തന്റെ ബാല്യ-കൗമാരങ്ങളിലും,മെത്രാൻ ശുശ്രൂഷയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ്. ഇന്നത്തെ ലോകത്തിലെ സഞ്ചരിക്കുന്ന സിനഡിനു സമാനമാണ് ഇട്ടിയവിര സാറിന്റെ ജീവിതം.എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകൃതവും,പ്രായ- ദേശ-അവസ്ഥാ വ്യത്യാസമില്ലാതെ വി.പൗലോസിനെപ്പോലെ തന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സ്‌നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സവിശേഷ പ്രകൃതവുമാണ്.

ദൈവസ്നേഹത്തിന്റെ വഴിയിലൂടെ നടക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലാളിത്യവും മനുഷ്യത്വവും കൊണ്ട് മാതൃക കാണിച്ചു.കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധു ഇട്ടിയവിര ഇന്നും നിലകൊള്ളുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ജീവിതവ്രതങ്ങളായി സ്വീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള അന്വേഷണതൽപരത പ്രത്യേകം പ്രസ്താവ്യമാണ്.’ദൈവം സ്‌നേഹമാണ്’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജീവിത ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ ജീവിതം.നൂറാം വയസ്സിലും വളരെ ഊർജസ്വലതയോടെ ദൈവവചനങ്ങൾ ഉരുവിട്ടും പഠിപ്പിച്ചും ജീവിക്കുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അൽമായ കമ്മീഷന്റെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലത്തെ ഇരമല്ലൂരിലെ സാധു ഇട്ടിയവിരയുടെ വസതിയോടനുബന്ധിച്ചുള്ള ജീവജ്യോതിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും,ഉപഹാരം നൽകിയും മാർ കല്ലറങ്ങാട്ട് ആദരിച്ചു.സീറോ മലബാർ സഭ പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷനായിരുന്നു.അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ,ജിജോ ഇട്ടിയവിര തുടങ്ങിയവർ സംസാരിച്ചു.അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം നൽകി.സാധു ഇട്ടിയവിര മറുപടി പ്രസംഗവും നടത്തി.

 

Latest news

നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

By

ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം  ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

Continue Reading

Latest news

കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ

Published

on

By

മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.

കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.

2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും

 

 

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം,സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക് ;അക്രമി പിടിയില്‍

Published

on

By

പത്തനംതിട്ട:  സ്‌കൂട്ടറില്‍  സഞ്ചരിച്ച യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം.  പോലീസ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘഷാവസ്ഥ സൃഷ്ടിച്ചിരുന്നു.ഇതിനിടയില്‍ ഇതുവഴി സ്‌കൂട്ടറില്‍ എത്തിയ യുവതിയെയാണ് ഇയാള്‍ ആക്രമിച്ചത്.

സഹോദരിയെ ഫോൺ വിളിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍  ഇയാള്‍
താക്കോൽ ഊരിയെടുത്തു.ഇത് ചെറുത്ത യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും വലിച്ച് താഴെയിടുകയുമായിരുന്നു. ആക്രമണത്തിൽ വേങ്ങൽ സ്വദേശിനിയായ 25കാരിക്ക് കൈയ്ക്കും താടക്കും പരിക്കേറ്റു.

സംഭവമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ പറയുന്നത് ഇങ്ങനെ

“5 മീറ്റർ അകലെയായി പെൺകുട്ടിയുമായി ഒരാൾ പിടുത്തവും വലിയയും ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി. പെൺകുട്ടിയോട് ചോദിച്ചപ്പോൾ താക്കോൽ ഊരിയെടുത്തതായും കയ്യിൽ പിടിച്ച് തിരിച്ചതായും പറഞ്ഞു. ശേഷം പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു.”

ഓട്ടോ ഡ്രൈവറും പോലീസും മാധ്യമപ്രവർത്തകരും ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.താക്കോൽ കൊണ്ട് പെൺകുട്ടിയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്.

പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

ഹെൽമറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ചതിനെതിരെ തിരുവല്ല പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നെന്നും ഇത് ചോദ്യം ചെയ്ത് ഇയാൾ സ്‌റ്റേഷനിൽ ബഹളം വച്ചെന്നും പോലീസ് ഇയാളെ ബലാമയി പുറത്താക്കുകയായിരുന്നെന്നുമാണ് സൂചന.

ഇതിന് പിന്നാലെ റോഡിലേക്ക് ഇറങ്ങിയ മദ്യപാനി ഇരുചക്രവാഹനങ്ങളുടെ അടക്കം മുന്നിലേക്ക് ചാടി സംഘർഷാവസ്ഥ സൃഷ്ടിച്ചു.ഈ സമയം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വേങ്ങൽ സ്വദേശിനിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.

തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെൺകുട്ടിക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരാക്കും

 

Continue Reading

Trending

error: