Latest news
കാട്ടുകൊമ്പൻ കിണറ്റിൽ അകപ്പെട്ടത് പുലച്ചെ 2-ന് ,15 മണിക്കൂറിന് ശേഷം കരയ്ക്ക് കയറ്റി, കാടുകയറ്റൽ ,പ്രദേശത്ത് വീണ്ടും പ്രതിഷേധം
കോതമംഗലം; പുലർച്ചെ 2 മണിയോടെ വഴിതെറ്റി കാട്ടുകൊമ്പൻ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണു.4 മണിയോടെ രക്ഷപ്രവർത്തനത്തിന് വനപാലകസംഘം എത്തി.
പിന്നാലെ നഷ്ടപരിഹാരത്തെച്ചൊല്ലിയും സുരക്ഷപ്രശ്‌നങ്ങൾ ഉയർത്തിയും നാട്ടുകാരുടെ പ്രതിഷേധം.തുടർന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മാരത്തോൺ ചർച്ച.10 മണിക്കൂറിന് ശേഷം ഒത്തുതീർപ്പ്.വൈകിട്ട് 5 മണിയോടുത്ത് കാട്ടുകൊമ്പനെ കയ്‌ക്കെത്തിച്ച് ,കാടുകയറ്റൽ.പിന്നാലെ പതിഷേധവും.
ഇന്നലെ കോട്ടപ്പടി പ്ലാച്ചേരിയിൽ കാട്ടാന സ്വകാര്യവ്യക്തിയുടെ കിണറ്റിൽ അകപ്പെട്ടതുമുതൽ കരകയറ്റി, കാട്ടിൽ എത്തിക്കുന്നതുവരെയുള്ള സംഭവപരമ്പരകളുടെ ഏകദേശ രൂപം ഇങ്ങിനെ.
ഇന്നലെ പുലർച്ചെ 2 മണിയോടടുത്താണ് മൂന്ന് ആനകൾ കോട്ടപ്പടി പ്ലാച്ചേരിയിലെ ജനവാസ മേഖലയിൽ എത്തിയത്.ആന കൂട്ടം എത്തിയതറിഞ്ഞ് ടോർച്ചും വെളിച്ചവുമൊക്കെ തെളിച്ച് നാട്ടുകാർ ഇവയെ ജനവാസ കേന്ദ്രങ്ങളിൽനിന്നും തുരത്താൻ ശ്രമം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പൻ കിണറ്റിൽ വീണത്.പത്തോളം വീട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറായിരുന്നു ഇത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലർച്ചെ 4 മണിയോടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തി.
വനംവകുപ്പിന്റെ നീക്കം പാളി
കിണിറിന്റെ തീരം ഇടിച്ച് കൊമ്പനെ കരയ്ക്കുകയറ്റി വിടുന്നതിനായി പദ്ധതി തയ്യാറാക്കി,മണ്ണുമാന്തി യന്ത്രവും അനുബന്ധ സജ്ജീകരണങ്ങളുമായിട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
ആന അകപ്പെട്ട സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേയ്ക്ക് വഴി തീർത്താലെ മണ്ണുമാന്തിയന്ത്രം എത്തിക്കാൻ കഴിയുമായിരുന്നുള്ളു.ഉദ്യോഗസ്ഥ സംഘം ഇതിനുള്ള മാർഗ്ഗങ്ങൾ ആരായവെയാണ് നാട്ടുകാർ പൊടുന്നനെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
കിണറിന്റെ അറ്റകുറ്റ പണികൾ നടത്താൻ ആവശ്യമായ തുക നൽകണം,മേലിൽ ആനശല്യം ഉണ്ടാകാതിരിയ്ക്കാൻ നടപടികൾ സ്വീകരിയ്ക്കണം തുടങ്ങിയവയായരുന്നു നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ് സ്വീകരിയ്ക്കില്ലന്നും മന്ത്രിയോ കളക്ടറോ അടക്കമുള്ള ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നം പരിഹരിയ്ക്കണമെന്നുമായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.
നേരം പുലർന്നതോടെ ആനയെ കാണാൻ നാട്ടുകാർ കിണറിന് ചുറ്റും തടിച്ചുകൂടി.ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു.കാണികളുടെ തിരക്ക് കൂടിയതോടെ കിണറിന് ചുറ്റും വടം വലിച്ച് കെട്ടി പോലീസ് കാണികൾക്ക് സുരക്ഷയൊരുക്കി.ഇതിനിടയിൽ ആന കിണറിന്റെ ഒരു വശം ഇടിച്ചിട്ട് രക്ഷപെടാൻ പരിശ്രമം ആരംഭിച്ചിരുന്നു.
കാണികളുടെ തിരക്ക് ,പോലീസ് വലഞ്ഞു
കാണികളുടെ തിക്കും തിരക്കും വർദ്ധിച്ചതോടെ മാധ്യപ്രവർത്തകരെ ഒഴിച്ച് ബാക്കിയുള്ളവരെ കിണറിന്റെ തൊട്ടടുത്തുനിന്നും മാറ്റി.ഇതോടെ നാട്ടുകാരിൽ ഒരു വിഭാഗം ഇടഞ്ഞു.മാധ്യമപ്രവർത്തകരെയും മാറ്റണമെന്നായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.
സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസിലാക്കി,പോലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെയും ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കാൻ കെട്ടിയ വടത്തിന് അപ്പുറം കടത്തി.അപ്പോൾ സമയം ഉച്ചയ്ക്ക് 12 മണിയോടടുത്തിരുന്നു.ഇതിനിടയിൽ സ്ഥത്തെത്തുണ്ടായിരുന്ന നാട്ടുകാർ പിരവിട്ട് ഉച്ചഭക്ഷണം തയ്യാറാക്കി.കൂടി നിന്നവരിൽ ഒട്ടുമിക്കവരും കഞ്ഞിയും പറയും കഴിയ്ക്കാനെത്തി.
ഇതിനിടയിൽ മലയാറ്റൂർ ഡിഎഫ്ഒയും ഏതാനും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീട്ടുകാരും ജനപ്രതിനിധികളും നാട്ടുകാരുമായി പ്രശനം ചർച്ച ചെയ്ത് പരിഹരിയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരുന്നു.പിന്നാലെ ആർഡിഒയും സ്ഥലത്തെത്തി.
കോതമംഗലം എംഎൽഎ ആന്റണി ജോൺ,പെരമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി,ജില്ല യൂഡിഎഫ് ചെയർമാൻ ഷിബുതെക്കുംപുറം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ,മെമ്പർമാർ,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവരും പ്രശ്‌നപരിഹാരത്തിനുള്ള ചർച്ചകളിൽ പങ്കാളികളായി.
നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് അധികൃതർ
ഉച്ചയ്ക്ക് ഒന്നരയോടടുത്ത് വൻപോലീസ് സംഘം സ്ഥലത്തെത്തി.ഇതോടെ നിരവധി ഊഹാഭോഹങ്ങളും പ്രചരിച്ചു.ഇതോടെ പ്രതിഷേധക്കാരിൽ ചിലർ രോക്ഷപ്രകടനവുമായി ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു.
കിണറ്റിൽ വീണ ആന സ്ഥിരം പ്രശ്‌നക്കാരനാണെന്നും അതിനാൽ മയക്കുവെടി വച്ച് ആനയെ ഇവിടെ നിന്നും മാറ്റണമെന്നുമായിരുന്നു ജനക്കൂട്ടത്തിന്റെ മുഖ്യ ആവശ്യം.പിന്നാലെ റവന്യു-പോലീസ് -വനം വകുപ്പുകളിലെ ഉന്നതർ തമ്മിൽ ആശയവിനിമയം നടത്തി ആക്ഷൻപ്ലാൻ തയ്യാറാക്കി.
തുടർന്ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ആർഡിഒ തീരുമാനങ്ങൾ ജനക്കൂട്ടത്തെ അറിയിച്ചു.നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിയ്ക്കുന്നെന്നും തന്റെ പരിധിയിൽപ്പെടാത്ത കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറയിച്ച് പരിഹാരം കാണുമെന്നുമായിരുന്നു ആഡിഒയുടെ അറയിപ്പിന്റെ ചുരുക്കം.
പിന്നാലെ കോട്ടപ്പടി പഞ്ചായത്തിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇതെത്തുടർ മാധ്യമ പ്രവർത്തകർ ഒഴിച്ചുള്ള എല്ലാവരെയും പോലീസ് പ്രദേശത്തുനിന്നും നീക്കി.സമീപ റോഡുകളിൽ പോലീസ് പെട്രോളിംഗും ഏർപ്പെടുത്തി.
ഇതിനകം ആനയെ കരയ്ക്ക് കയറ്റി വിടും വരെ പാതയോരത്തെ വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറയിപ്പും നൽകിയിരുന്നു.
കൊമ്പനെ കരയ്ക്ക് കയറ്റിയത് മഴയത്ത് ,പ്രതിഷേധം തുടരുന്നു
താമസിയാതെ വഴിയൊരുക്കി,മണ്ണുമാന്തി യന്ത്രം സ്ഥലത്തെത്തിച്ചു.പിന്നയെും തിരക്കിട്ട ചർച്ചകൾ.അപ്പോൾ സമയം 5 മണിയോടടുത്തു.ഈ സമയം മഴ ആരംഭിച്ചിരുന്നു.പിന്നെയെല്ലാം ശരവേഗത്തിൽ.കിണറിന്റെ തിട്ടിടിച്ച് ആനയെ കരയ്ക്കുകയറ്റാൻ ഉദ്യോഗസ്ഥ സംഘം നീക്കം ആരംഭിച്ചു.
ഈ സമയം സ്ഥലം ഉടമയുടെ വീട്ടിലുണ്ടായിരുന്ന ആർഡിഒയുടെ മുന്നിൽ ആശങ്ക അറിയിച്ച് വീണ്ടും നാട്ടുകാരെത്തി.എല്ലാം താൻ പറഞ്ഞതുപോലെ തന്നെ നടക്കുമെന്ന് ഈ സന്ദർഭത്തിലും ആർഡിഒ ഉറപ്പുനൽകി.ഏതാണ്ട് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആന കരയ്ക്കുകയറി.
കരയ്ക്കുകയറി കൊമ്പൻ മണ്ണുമാന്തി യന്ത്രത്തിന് നേരെ അക്രമാസക്തനായി.പിന്നാലെ ഒറ്റപ്പാച്ചിൽ ,പടക്കം പൊട്ടിച്ചും ഒച്ചവച്ചും വനംവകുപ്പിന്റെ വാച്ചർമാരും ഉദ്യോഗസ്ഥരും പിന്നാലെ ഒട്ടം അവസാനിച്ചത് ഏതാനും കിലോമീറ്റർ അകലെ 50 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ.പിന്നീട് ആന ഏങ്ങോട്ടുപോയി എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
ആനയയെ കരയ്ക്ക് കയറ്റി വീട്ടതിന് പിന്നാലെ വീ്ണ്ടും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.ഉദ്യോഗസ്ഥർ ഉറപ്പുപാലിച്ചില്ലന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പാലിയ്ക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
തങ്ങളുടെ ആവശ്യം അംഗീകരിയ്ക്കാതെ മണ്ണുമാന്തി യന്ത്രം സ്ഥലത്തുനിന്ന് നീക്കാൻ അനുവദിയ്ക്കില്ലന്നാണ് നാട്ടുകാരുടെ നിലപാട്.ഇന്ന് രാവിലെയും പ്രതിഷേധം തുടരുകയാണ്.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ഏഴ് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്കൂളിന് തീയിട്ട് നാട്ടുകാർ
പാട്‌ന: ബീഹാറിലെ ദിഘ സ്‌കൂളിൽ ഓടയിൽ ഏഴ് വയസ്സുകാരന്റെ മൃതദ്ദേഹം കണ്ടെത്തി.ടൈനി ടോട്ട് അക്കാദമി സ്‌കൂളിലെ ആയിഷ് കുമാർ ആണ് മരണപ്പെട്ടത്.
ട്യൂഷന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടുകാർ നടത്തിയ തിരച്ചിലാണ് പുലർച്ചെ മൂന്നുമണിയോടെ സ്‌കൂളിലെ ഓടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തൊട്ട് പിന്നാലെ രോക്ഷാരായ നാട്ടുകാർ സ്‌കൂൾ അടിച്ച് തകർക്കുകയും തീവയ്ക്കുകയുമായിരുന്നു.സ്‌കൂളിലെ ക്ലാസ്സ് കഴിയുമ്പോൾ കുട്ടി അവിടെത്തന്നെ ട്യൂഷന് പോകാറുണ്ടെന്നാണ് പിതാവ് ശൈലേന്ദ്ര റായ് പറയുന്നത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ഗാർഹിക പീഡനം:രാഹുൽ വിദേശത്ത്, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പെൺകുട്ടി
കോഴിക്കോട്: പന്തീരാങ്കാവിൽ നടന്ന ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുൽ പി.ഗോപാൽ രാജ്യം വിട്ടതായി സൂചന. രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂരിൽ നിന്ന് ജർമ്മനിയിൽ കടന്നതായാണ് പോലീസിൻറെ നിഗമനം.
രാഹുലിനെ വിദേശത്ത് എത്തിക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ പോലീസ് പിടികൂടി. കൂടാതെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.
സംഭവത്തിന് പിന്നാലെ രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി.
വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പിന്നാലെ ഛർദിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ രാഹുലിന്റെ സുഹൃത്തും അമ്മ ഉഷ കുമാരിയും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നാണ് പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പെൺകുട്ടിയുടെ മൊഴി പ്രകാരം രാഹുലിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി .
പെൺകുട്ടിയുടെ അച്ഛൻറെ പരാതി പ്രകാരം കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാൻ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.നിലവിൽ ഫാറോക്ക് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർക്കാണ്അന്വേഷണ ചുമതല.
രാഹുലിന്റെ ജർമ്മനിയിലെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശ ഏജൻസികളുടെ സഹായം തേടാനും പോലീസ് ശ്രമിക്കുന്നുണ്ട്.വിവാഹശേഷം ജർമ്മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ പറഞ്ഞതും കളവാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
ന്യൂഡൽഹി ; ഇന്നലെ രാവിലെയോടെയാണ് ഭാരതത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്ന കാര്യം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്. മിനിറ്റുകള്‍ക്കകം വിവരം ലോകവ്യാപകമായി. പിന്നാലെ ഭാരതത്തിലെ പല കായിക താരങ്ങളും ഇത് ഏറ്റെടുത്തു.
മുന്‍ ഭാരത ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി അഭിമാനം എന്നാണ് എക്‌സില്‍ കുറിച്ചത്.ഭാരതത്തിന്റെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കുറിച്ചതിങ്ങനെ- താങ്കളൊരു പ്രചോദനമാണ്, കൂടാതെ ഭാരത കായിക രംഗത്ത് നിങ്ങള്‍ ഉണ്ടാക്കിയ പ്രതിഫലനം ഒരുകാലത്തും മായ്ച്ചുകളയാനാവാത്തതാണ്.
ഇത്തരത്തിലൊന്ന് എന്നെങ്കിലും കാണേണ്ടിവരണമെന്ന് ആഗ്രഹിച്ചിരുന്നില്ല, പക്ഷെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനറിയുന്നു, ആറിന് രാജ്യമൊന്നാകെ നിങ്ങളുടെ അന്താരാഷ്‌ട്ര കരിയറിനെ ആഘോഷിക്കും എന്ന് ഭാരത ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് കുറിച്ചു. ആശംസാ കുറിപ്പിട്ടുകൊണ്ടാണ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വരവേറ്റത്.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
ട്രെയ്നിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു
ബാംഗ്ലൂർ ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്റ് മരിച്ചു. ടിടിഇയ്ക്കും രണ്ട് യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
കര്‍ണാടക ബെല്‍ഗവിയിലെ ലോന്‍ഡ സ്‌റ്റേഷന് സമീപത്തുവച്ച് ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
വ്യാപാര സ്ഥാപനത്തിന് മുകളിൽ മരം വീണ് അപകടം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
പാലക്കാട്: മലമ്പുഴ ഡാമിന് കവാടത്തിന് കുറുകെ മരം കടപുഴകി സമീപത്തെ കടയുടെ മുകളിൽ പതിച്ച് അപകടം. ആളുകൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയാണ് പ്രദേശം വീണ്ടും പഴയപടിയാക്കിയത്.
ഇതുപോലെ ഭീഷണി ഉയർത്തുന്ന നിരവധി മരങ്ങൾ സമീപത്തുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ തുറക്കുന്ന അവസ്ഥ മുന്നിൽകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യം ഉന്നയിച്ചു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news2 weeks ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news4 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news1 week ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news2 weeks ago
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
-
Latest news4 weeks ago
സി കെ വിദ്യാസാഗറിന്റെ മകള്‍ ഡോ.ധന്യാ സാഗര്‍ അന്തരിച്ചു