Local News
പിതാവിനെ തലക്കടിച്ചു കൊലപെടുത്തി ; 24 കാരൻ അറസ്റ്റിൽ
തൃശൂര്‍ ; ചാലക്കുടിയില്‍ മകന്‍ പിതാവിന്റെ തലക്കടിച്ചു കൊലപെടുത്തി. പരിയാരം വര്‍ഗീസ്(54)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഇക്കഴിഞ്ഞ 20നാണ് വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ നല്‍കിയ വിവരം.തിങ്കഴാഴ്ച ചികിത്സയിലിരിക്കെയാണ് പോള്‍ മരിച്ചത്.
മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.
സംഭവ ദിവസം വീട്ടില്‍ മൂത്ത മകന്‍ മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസിലായി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. മകന്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.
Latest news
ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം കണ്ടെത്തി: വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമെന്ന് വനപാലകർ
പാലക്കാട്: കഞ്ചിക്കോട് വനമേഖലയിൽ മനുഷ്യന്റെ അസ്ഥികൂട അവശിഷ്ട്ടങ്ങൾ കണ്ടെത്തി.
ഉമനികുളം ഭാഗത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. പിന്നാലെ ഇവിടെ ആന, ചെന്നായ, തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിര സാന്നിധ്യമുള്ള ഇടമാണെന്നും വനം വകുപ്പ് വ്യക്തമാക്കി.
പോലീസ് സർജ്ജന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി. അസ്ഥികൂടം പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന കാര്യത്തിൽ പരിശോധന തുടരുകയാണ്.
കസബ പോലീസ് അവശിട്ടങ്ങൾ പാലക്കാട് ജില്ലാ ആശുപത്രയിലേക്ക് മാറ്റി.
Local News
രാത്രി 16-കാരിക്ക് പിറന്നാള്‍ കേക്കുമായെത്തിയ യുവാവിനെ മർദ്ദിച്ചെന്ന് പരാതി
കൊല്ലം; പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്.കൊല്ലം തേവലക്കരയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം. പിറന്നാള്‍ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ പൊതിഞ്ഞ് അടിച്ചെന്നും തൂണില്‍ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
നഹാസിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.
Latest news
മാറമ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: മാറാപ്പിള്ളിയിൽ 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡിഷ സ്വദേശി സുരാജ് ബുറയാണ് പിടിയിലായത്.
എറണാകുളം റൂറൽ എസ്.പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.ഒഡിഷയിൽ നിന്നും കനം കുറച്ച് പ്രത്യക പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപനക്കായി എത്തിച്ചത്.
ട്രെയിൻ മാർഗം ആലുവയിൽ ഇറങ്ങിയ ഇയാൾ പെരുമ്പാവൂരിലേക്ക് പോകുബോൾ പിടിയിലാകുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വികരിച്ചുവരുന്നു.
Latest news
സമരം ചെയ്തവരെ പിരിച്ചുവിട്ടു:എയർ ഇന്ത്യ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലേബർ കമ്മിഷണർ
ന്യൂഡൽഹി: അവധിയെടുത്തത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടി സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്‌പ്രസ്. അപ്രതീക്ഷിത പണിമുടക്ക് ആയിരക്കണക്കിന് യാത്രക്കാരെ പ്രയാസത്തിലാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം തൊഴിൽ നിയമത്തിൽ ചട്ടലംഘനം നടന്നു എന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ മാനേജ്മെന്റിനെതീരെ ലേബർ കമ്മിഷണർ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നു. ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലിലാണ് വിമർശനം ഉയർത്തിയത്.
ജീവനക്കാരുടെ പരാതികൾ ശെരിയാണെന്നും നിയമലംഘനം നടന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയതോടൊപ്പം അനുനയ ശ്രമങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ആരെയും നിയോഗിച്ചില്ല എന്നും കമ്മീഷൻ പറഞ്ഞു.
നടപടി പിൻവലിക്കണമെങ്കിൽ ജീവനക്കാർ ഇന്ന് 4 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് മാനേജ്‌മന്റിൻ്റെ തിരുമാനം. പിന്നാലെ ഇന്ന് 2 മണിക്കാണ് ജീവനക്കാരുമായുള്ള ചർച്ച തിരുമാനിച്ചിരിക്കുന്നത് .
യാത്രകൾ പിൻവലിച്ചതിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിദേശത്തെത്താതെ കുടുങ്ങിക്കിടക്കുന്നത്.
Local News
ഹൈറേഞ്ചിലേയ്ക്കുള്ള വിനോദയാത്ര ; ദുരന്തം ഒഴിവാക്കാനുള്ള വഴികൾ, കളക്ടരുടെ മുന്നറിയിപ്പ്
ഇടുക്കി ; അവധിക്കാലമാണ് ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം! ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ് സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടിരിക്കുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ച് കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.
കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കും.
” സൈറ്റ് സിസ്റ്റൻസ്” കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്
1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.
2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല
3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.
4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.
ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?
1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
2. ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).
3.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.
4. റോഡ് സൈൻസ് ശ്രദ്ധിക്കുക
5. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.
6. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.
7. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക
8. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
9. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
10. അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
11. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.
12. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക
13. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക
14. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.
നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം. യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ…
ശുഭയാത്ര നേരുന്നു.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news1 week ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം