M4 Malayalam
Connect with us

Latest news

അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം

Published

on

കോതമംഗലം:കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുൾ നിവർന്നു.അരും കൊലയെന്നും പ്രതി പിടിയെന്നും വാർത്തകൾ.

ഒന്നര പതിറ്റാണ്ട് മുമ്പുള്ള കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപികയുടെ മരണവും ചർച്ചകളിൽ.ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇപ്പോഴും അവശേഷിയ്ക്കുന്നത് ചുരുൾ നിവരാത്ത ദുരൂഹതകൾ മാത്രമെന്നും നിഗമനം.

ഏതാനും ദിവസം മുമ്പാണ് കോഴിക്കോട് പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനു(26)വിന്റെ മൃതദ്ദേഹം വീടിന് സമീപത്തെ മുട്ടറ്റം വെള്ളമുള്ള തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അനുവിനെ ക്രൂരമായ കൊലപ്പെടുത്തിയതാണെന്നും പ്രതി പിടിയിലായെന്നും മറ്റും മുള്ള വാർത്തൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കോതമംഗലം ചെറുവട്ടൂരിലെ അംഗൻവാടി അധ്യാപിക നിനിയുടെ മരണം വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുള്ളത്.

2009 മാർച്ച് 11-ന് വൈകുന്നേരം വീടിന് സമീപത്ത് തോട്ടുവക്കിലെ മാളത്തിൽ തിരുകിക്കയറ്റിയ നിലയിലാണ് നിനിയുടെ മൃതദ്ദേഹം കാണപ്പെട്ടത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിനി കൊല്ലപ്പെടുകയായിരുന്നുവെന്ന് വ്യക്തമായത്.കോതമംഗലം പോലീസ് ചാർജ് ചെയ്ത കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.

നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ നടന്നിരുന്നു. ഇതെ തുടർന്നാണ് ഗവൺമെന്റ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

നിനിയുടെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. 150-ലേറെ പേരെ ചോദ്യംചെയ്യുകയും അയൽവാസിയായ ഒരാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഡി.വൈ.എസ്.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കി വച്ചതിനുശേഷം വീടിനടുത്തുള്ള തോട്ടിൽ കുളിക്കാനായി പോയ നിനിയുടെ മൃതദ്ദേഹം തോട്ടുവക്കിലെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകിട്ട് ബിജുവും അമ്മയും ജോലി കഴിഞ്ഞ് എത്തിയപ്പോൾ നിനിയെ വീട്ടിൽ കാണാതിരുന്നതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കുളിക്കടവിൽ നിന്ന് കഷ്ടി 10 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

നിനിയുടെ മരണം കൊലപാതകമാണന്ന് അന്നതന്നെ അന്വേഷണഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള സൂചനകൾ.

ഇതിന്റെ പശ്ചാതലത്തിൽ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുവാൻ അന്വേഷണസംഘത്തിന് സധിക്കാത്തതിന്റെ പേരിൽ തുടരന്വേഷണം ഗവൺമെന്റ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ നിനിയുടെ ഭർത്ത്യവീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണഷണം ശക്തമാവുകയും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും മറ്റും പ്രചരണവും ശക്തമായിരുന്നു.

നിനിയുടെ മരണത്തിന് ശേഷം പ്രതിയെ രക്ഷപ്പെടുത്തുന്ന രീതിയിൽ ചില രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായെന്ന ആരോപണം ഇപ്പോഴും ശക്തമാണ്.പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ നിരവധി വീഴ്ചകൾ ഉണ്ടായെന്നുംഇതിനാലാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തതെന്നുമുള്ള വിലയിരുത്തലുകളും നിലനിൽക്കുന്നു.

നിനി മരണപ്പെട്ട ശേഷം ഭർത്താവിനെക്കുറിച്ചും ഇയാളുടെ ചില സൂഹൃത്തുക്കളെക്കുറിച്ചും വീട്ടുകാർ ചില ആരോപണങ്ങൾ അന്വേഷണസംഘത്തിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു .

മരണപ്പെടുന്നതിന് തലേ ദിവസമാണ് ഭർത്താവ് ബിജു നിനിയെ സ്വന്തം വീട്ടിൽ നിന്നും തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.സുഹൃത്ത് ബിജുവിന് അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെടുന്ന സീഡീകൾ നൽകിയിരുന്നതായും ഇത് താൻ ചോദ്യം ചെയ്തിരുന്നതായും നിനി അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നാണ് നിനിയുടെ അമ്മ വത്സയും പിതാവ് കുഞ്ഞൻപിള്ളയും
അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ തന്ന വ്യക്തമാക്കിയിരുന്നു.

പട്ടാപകൽ കുളിക്കടവിൽ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ട് 15 വർഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നത് നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മുട്ടിനു താഴെ വെള്ളമുള്ള തോട്ടിൽ നിനി മുങ്ങി മരിക്കാൻ സാധ്യത വളരെ ക്കുറവാണ്.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വെള്ളം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

മുങ്ങി മരിക്കാൻ വേണ്ടത്ര വെള്ളമില്ലെങ്കിലും മുക്കികൊന്നിരിക്കാനുള്ള സാദ്ധ്യത പോലീസ് തള്ളിക്കളയുന്നില്ല. പെരുമ്പാവൂർ അല്ലപ്ര ഇടപ്പാട്ട് കുടുംബാംഗമായ നിനിയുടെ വിവാഹം കഴിഞ്ഞിട്ട് നാലുവർഷം പിന്നിരുന്നെങ്കിലും കുട്ടികളുണ്ടായിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വോഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആവശ്യം.

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Latest news

ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു ; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Published

on

By

തിരുവനന്തപുരം ; കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെ എത്തി. രാവിലെ പത്ത് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരൻ ചുമതലയേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു.

ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ നിലപാട്.സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരൻറെ സമ്മർദ്ദത്തെ തുടർന്നാണ് ഒടുവില്‍ ഹൈക്കമാൻഡ് ചുമതലയേല്‍ക്കാൻ അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു.

അതേസമയം, കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Continue Reading

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Trending

error: