Latest news
വില്‍പ്പന എംഡിഎംഎയും എല്‍എസ്ഡിയും, ഇടപാടുകാരുടെ കണ്ണില്‍പ്പെടാതെ വിതരണവും;നൈറ്റ് ഡ്രോപ്പര്‍ സംഘം അറസ്റ്റില്‍
കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്‌സൈസിന്റെ പിടിയില്‍.
കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍ (24), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ് (27) വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍ (23) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 10 എല്‍എസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും 3000 രൂപയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
നീണ്ട ഇടവേളക്ക് ശേഷമാണ് വ്യാപാര അളവിലുള്ള എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ചെടുക്കുന്നത്. എല്‍എസ്ഡി സ്റ്റാമ്പ അഞ്ച് എണ്ണം കൈവശം വച്ചാല്‍ തന്നെ 20 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നതാണ് നിലിവിലെ സ്ഥിതി.
വിതരണത്തിന് നൂതന സാങ്കേതിക വിദ്യകള്‍
മയക്ക് മരുന്നുകളുമായി ഒരു തരത്തിലും പിടിക്കപ്പെടാതിരിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പര്‍മാര്‍.
സോഷ്യല്‍ മീഡിയ വഴി ഇവരോട് മയക്ക് മരുന്ന് ആവശ്യപ്പെട്ടാല്‍ ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ ടീമിന്റെ അക്കണ്ടിലേക്ക് പണം അയക്കുവാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യ പടി.
പണം ലഭിച്ചാല്‍ അതികം ആളുകള്‍ ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ വെള്ളം നനയാത്ത രീതിയില്‍ മയക്ക് മരുന്ന് പയ്ക്ക് ചെയ്ത് സുരക്ഷിതമായി വക്കുന്നു.
അതിന് ശേഷം പ്രത്യേക തരം കോഡ് ഉള്ള ഒരു നമ്പറില്‍ നിന്ന് മരുന്ന് ആവശ്യപ്പെടുന്നവരുടെ വാട്ട്‌സാപ്പിലേക്ക് ഇത് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ ഷാര്‍പ്പ് ലൊക്കേഷനും മയക്ക് മരുന്ന് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും അയച്ചു കൊടുക്കുന്നു.
കൂടാതെ ഡ്രോപ്പ് കംപ്ലീറ്റഡ് എന്ന മെസേജും വരുന്നു.ആവശ്യക്കാരന്‍ ലൊക്കേഷന്‍ പ്രകാരം ഈ സ്ഥലത്ത് എത്തി മയക്ക് മരുന്ന് എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരുന്നത്.
ഇത് മൂലം ഡ്രോപ്പ് ചെയ്യുന്നവരും ഡ്രോപ്പ് ചെയ്ത മയക്ക് മരുന്ന് എടുക്കുവാന്‍ വരുന്നവരും തമ്മില്‍ ഒരിക്കലും പരസ്പരം കണ്ട് മുട്ടുന്നില്ല.പണം വാങ്ങി കഴിഞ്ഞാല്‍ സാധനം കൃത്യമായി എത്തിച്ച് നല്‍കുന്നു എന്ന വിശ്വാസ്യത ഇവര്‍ ആവശ്യക്കാരുടെ ഇടയില്‍ നിന്ന് നേടിയിരുന്നു.
അടുത്തിടെ പിടിയിലായ ആളുകള്‍ ഇവരുടെ കാര്യം തന്നെ ആവര്‍ത്തിച്ച് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു.
വഴിത്തിരിവായത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം
ഇവര്‍ പറഞ്ഞ പ്രകാരം മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥലങ്ങളില്‍ എല്ലാം ചുവപ്പ് നിറത്തിലുളള ആഡംബര കാറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അര്‍ദ്ധരാത്രിയോട് കൂടി മാത്രം പുറത്തിറങ്ങുന്ന ഈ വാഹനം എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഈ വാഹനത്തെ അതീവരഹസ്യമായി പിന്‍ തുടര്‍ന്ന എക്‌സൈസ് സംഘം വൈറ്റില പൊന്നുരുന്നി സര്‍വ്വീസ് റോഡില്‍ ഈ വാഹനം നിറുത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്ക് മരുന്ന് ഡ്രോപ്പ് ചെയ്യാന്‍ എത്തിയ ഇവരെ വളയുകയായിരുന്നു.
അക്രമാസക്തരായ ഇവര്‍ പെട്ടെന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗം കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം കുറുകെയിട്ട് സര്‍വ്വീസ് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച മൂവരേയും നാട്ടുകാരുടെയും കൂടി സഹായത്തോടെ എക്‌സൈസ് പിടിക്കൂടുകയായിരുന്നു.
കീഴടക്കിയത് മല്‍പ്പിടുത്തത്തിലൂടെ
ഏറെ നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷമാണ് എക്‌സൈസ് സംഘത്തിന് ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ആയത്.450 മൈക്രോണ്‍സ് വരെ കണ്ടന്റ് ഉള്ള അത്യന്തം വിനാശകാരിയായ ‘അള്‍ട്രാ ഗണേഷ് ‘വിഭാഗത്തില്‍ പെടുന്ന ത്രീ ഡോട്ടഡ് സ്റ്റാമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
സാധരണ ഡിജെ പാര്‍ട്ടി പോലുള്ളവയില്‍ ക്ഷീണമറിയാതെ മണിക്കൂറുകളോളം നിന്ന് ഡാന്‍സ് ചെയ്യാനാണ് ഇവ വ്യാപകമായി ഉപയോഗിച്ച് വരുന്നത്.
ഇതിന്റെ ഉപയോഗം പതിയെ പതിയെ വിഷാദരോഗത്തിന് അടിമയാകുവാന്‍ ഇടയാക്കുന്നതാണ് എന്നാണ് വിദഗ്ധ ഭാഷ്യം. ഇവര്‍ പിടിയിലായതോടുകൂടി കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന വന്‍ സംഘത്തെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
ഈ കേസ്സിന്റെ അന്വേഷണം ഏറ്റെടുതതായും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണര്‍ ടി.എന്‍. സുധീര്‍ അറിയിച്ചു.
ഐ.ബി. ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍ , എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി.ടോമി, എന്‍.എം.മഹേഷ്, സി.ഇ.ഒ മാരായ പത്മഗിരീശന്‍ പി, ബിജു.ഡി ജെ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Latest news
പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്
തിരുവനന്തപുരം ; സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിക്കും.ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.
hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്.
create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.
ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
Latest news
ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്; പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്.
Latest news
ഡിഗ്രി വിദ്യാര്‍ത്ഥിയെയും പ്ലസ്ടുക്കാരിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം;ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡിഗ്രി വിദ്യാര്‍ത്ഥിയും പ്ലസ്്ടുക്കാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്
വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്.
കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടന്നുവന്ന ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുന്‍പാണ് പരിചയപ്പെട്ടത്.
സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്.
വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
Health
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
മലപ്പുറം ; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററില്‍ തുടരുന്നത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം.
കേരളത്തില്‍ മുമ്ബ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Latest news
ഗതാഗത മന്ത്രിയുമായി ഡ്രൈവിംഗ് സ്കൂള്‍ സംഘടനകളുടെ ചര്‍ച്ച നാളെ
തിരുവനന്തപുരം ; ഡ്രൈവിങ് സ്കൂള്‍ സംഘടനകള്‍ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയില്‍ ഒത്തുതീർപ്പായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എംഐടി വാഹനം ഒഴിവാക്കും, ഒരു ദിവസം 40 ടെസ്റ്റുകള്‍ നടത്തും, ഡ്യുവല്‍ ക്ലച്ചുള്ള വാഹനങ്ങള്‍ തുടർന്നും ഉപയോഗിക്കാം, രണ്ട് എംവിഡിയുള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റുകള്‍ വരെ നടത്താം തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയില്‍ ഉണ്ടായത്.
വളരെ പോസിറ്റീവ് ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും സമരം പിൻവലിക്കാമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. പെൻഡിങിലുള്ള ലേണേഴ്സുകളുടെ കണക്കെടുക്കുമെന്നും ലേണേഴ്സ് കാലാവധി കഴിയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.
15 വർഷം എന്നുള്ള വണ്ടികളുടെ പഴക്കം 18 വർഷമായി നീട്ടി. ഡ്രൈവിങ് പഠിപ്പിക്കുന്നതിനുള്ള തുക ഏകോപിക്കാൻ ഒരു സമിതിയെ നിയോഗിക്കും. എച്ച് ആദ്യം എടുത്ത ശേഷം റോഡ് ടെസ്റ്റ് നടത്തുമെന്നും ചർച്ചയില്‍ തീരുമാനമായി.കെഎസ്‌ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നും ജീവനക്കാർക്കുള്ള ശമ്ബളം റെഡിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news4 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news5 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ