Latest news
ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ഡിസംബര്‍ എഴിന് ആരംഭിക്കും
കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.
കോതമംഗലം കത്തിഡ്രലില്‍ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍.
കോതമംഗലം, ഊന്നുകല്‍, വെളിയേല്‍ച്ചാല്‍, കുറുപ്പംപടി എന്നീ ഫൊറോ നകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.
കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് സമാപന സന്ദേശം നല്‍കും.
ദിവ്യ കാരുണ്യ മിഷനറി സഭ (MOBS) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാര് ജനറല്‍മാരായ മോണ്‍.
ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് ചെറുപറമ്പില്‍ കത്തീഡ്രല്‍ വികാരി, റവ. ഡോ. തോമസ് ജെ പറയിടം (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ), റവ. ഫാ. മാത്യു അത്തിക്കല്‍ (വികാരി ഊന്നുകല്‍ ഫൊറോന), റവ. ഫാ. ജേക്കബ് തലാപ്പിള്ളില്‍ (വികാരി കുറുപ്പംപടി ഫൊറോന ), ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്മറിയ, രാജേഷ് പിട്ടാപ്പിള്ളില്‍ കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യൂ വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.
Latest news
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
കോതമംഗലം;അമ്മയെ ശ്വാസം മുട്ടിച്ചുകൊന്നിട്ടും ഭാവ ഭേതമില്ല.അരുതാത്തതൊന്നും സംഭവിച്ചിട്ടില്ലന്ന മട്ടില്‍ നടപ്പും ഭാവഭേതങ്ങളും.ശാപവാക്കുകള്‍ക്കും പുല്ലുവില.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മകന്‍ ജിജോയെ അടിവാട് വെളിയംകുന്ന് കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള നേര്‍കാഴ്ചകള്‍ ഇങ്ങിനെ.
3 പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടിയാണ് താന്‍ അമ്മയെ കൊന്നതെന്ന് ജിജോ ചോദ്യം ചെയ്യലിനിടെ പോലീസില്‍ സമ്മതിച്ചതിക്കുകയായിരുന്നു.
മരണം സ്ഥിരീകരിയ്ക്കാന്‍ പഞ്ചായത്തംഗം വിളിച്ചു
കൊണ്ടുവന്ന ഡോക്ടറുടെ ഇടപെടലാണ് അരുംകൊല പുറത്തറിയുന്നതിന് വഴിയൊരുക്കിയത്.
സംഭവത്തില്‍ കലൂര്‍ക്കാട് പോലീസ്
കൗസല്യയുടെ ആണ്‍മക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യവെ ഇളയമകന്‍ ജിജോ പോലീസ് മുമ്പാകെ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.റിമാന്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി, കലൂര്‍ക്കാട് പോലീസ് തെളിവെടുപ്പ് നടത്തി.
അടിവാട്, വെളിയാംകുന്ന് കോളനിയിലെ ജിജോയുടെ വീട്ടില്‍ ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെളിയംകുന്ന് കോളനിയിലെ വീട്ടിലെത്തി, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ അഴിച്ചിട്ടശേഷം മൃതദ്ദേഹം കാണപ്പെട്ട കലൂര്‍ക്കാട്ടെ തറവാട്ടുവീട്ടിലേയ്ക്ക് പോവുകയായിരുന്നു.
കല്ലൂര്‍ക്കാട് സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ഐ എഡിസണ്‍ മാത്യു, ജിഎഎസ്ഐ ഗിരീഷ് കുമാര്‍, കെ ആര്‍ ബിനു, പോത്താനിക്കാട് എസ്ഐ ശരണ്യ എസ് ദേവന്‍ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.
Latest news
സൈബർ കുറ്റകൃത്യങ്ങളിൽ പങ്കെന്ന് സൂചന;28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം
Latest news
ഐ പാഡ് പരസ്യത്തിന് രൂക്ഷ വിമർശനവുമായി കാണികൾ: പിന്നാലെ ക്ഷമ ചോദിച്ച് ആപ്പിൾ
കാലിഫോർണിയ: പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായാണ് ഐപാഡ്പ്രോ കഴിഞ്ഞദിവസം ആപ്പിൾ പുറത്തിറക്കിയത്. 35 മിനിറ്റുകൾ മാത്രമാണ് ഇവൻ്റ് നീണ്ടുനിന്നത്.
ഇതിന് പിന്നാലെ കാണികളുടെ പ്രതീക്ഷ കൂട്ടുന്ന തരത്തിലുള്ള ഒരു പരസ്യവും കൂടി ആപ്പിൾ പുറത്ത് വിട്ടു. എന്നാൽ പരസ്യം വേണ്ട തരത്തിൽ ഉപകരിച്ചില്ല എന്ന് മാത്രമല്ല ആപ്പിളിന് തന്നെ അത് വിനയാവുകയും ചെയ്തു.
ഒരു പിയാനോ ഓഡിയോ പ്ലെയർ, വീഡിയോ ഗെയിം, പുസ്തകങ്ങൾ, ഒരു പെയിന്റ് ക്യാൻ, എന്നിവയെല്ലാം ഹൈഡ്രോളിക് പ്രസ്സിൽ തകർക്കുന്ന കാഴ്ചയാണ് പരസ്യത്തിൽ ആരാധകരെ ചൊടിപ്പിച്ചത്.
ഐ പാഡിൻ്റെ ശക്തി കാണിക്കാനാണ് മറ്റുള്ള മാർഗങ്ങളെ തകർക്കുന്നതായി കാണിക്കുന്നത് എന്നായിരുന്നു ചിലരുടെ മറുപടി. പിന്നാലെ നിരവധി താരങ്ങളും മോഡലുകളും വിമർശനങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
ഏറ്റവും പുതിയ ഐപാഡിലേക്ക് എന്ത് തന്നെ വീണാലും ഒന്നും സംഭവിക്കില്ല എന്നതാണ് കാണികളെ കാണിക്കാൻ ഉദ്ദേശിച്ചത് എന്ന് ആപ്പിൾ വിശദീകരണം നൽകിയെങ്കിലും സാങ്കേതികവിദ്യയെ നശിപ്പിക്കുന്നത് എങ്ങനെ ഒരു പരസ്യമായി കാണാൻ സാധിക്കും എന്നായിരുന്നു വിമർശകരുടെ വാദം
Latest news
മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരു മരണം
കാസർകോട്: പെരളത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുല്ലൂർ മാടിക്കൽ സ്വദേശി ശിവദാസാണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന സഹോദരൻ കൃഷ്ണകുമാർ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു മാസം മുൻപായിരുന്നു കൃഷ്ണദാസ് അവധിക്ക് നാട്ടിലെത്തിയത്. മടങ്ങാൻ രണ്ടാഴ്ച ബാക്കി നിൽക്കുകയാണ് അപകടം
Latest news
കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: ഇടനാട് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിയിൽ ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മരത്തിലിടിച്ച് അപകടം.നിരവധി പേര്‍ക്ക് പരിക്ക്.ആരൂടെയും നില ഗുരുതരമല്ല.
എറണാകുളത്ത് നിന്നും കുമളിയിലേക്ക് പോയ ബസ് മഴ വെള്ളത്തിൽ ടയർ തെന്നിയതിനെ തുടർന്ന് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടനാട് പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news5 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം