Latest news
15 വേദികള്‍,305 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികളും; റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും
പിറവം ;റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും.കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ജില്ലാ തല കലോത്സവത്തിന് പിറവം വേദിയാകുന്നത്.
14 വിദ്യാഭ്യസ ഉപ ജില്ലകളില്‍ നിന്നായി എത്തുന്ന 8000 കലപ്രതിഭകള്‍ 15 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.305 ഇനങ്ങളിലാണ് മത്സരം നടക്കുക.ജനറല്‍ കലോത്സവത്തിന് പുറമെ അറബിക് സാഹിത്യോത്സവം,സംസ്‌കൃത സാഹിത്യോത്സവം എന്നിവയും നടക്കും.
ഇന്ന് രാവിലെ ഒമ്പതിന് പിറവം വലിയ പള്ളി പാരിഷ് ഹാളില്‍ മന്ത്രി പി. രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്യും. അനുപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഊട്ടുപുര ഉണര്‍ന്നു
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര പ്രവര്‍ത്തിക്കുന്നത്.പാലുകാച്ചല്‍ ചടങ്ങോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
അനൂപ് ജേക്കബ് എംഎല്‍എ, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. പി. സലിം തുടങ്ങിയവര്‍ പങ്കെടുത്തു.പദേശത്തെ കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഭങ്ങളില്‍ ഉപയോഗിയ്ക്കുന്നത്.
ഊട്ടുപുരയിലെ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ നേൃത്വത്തില്‍ വിഭവസാമാഹരണവും നടന്നു.മത്തങ്ങയും, ചേനയും, ചേമ്പും,വാഴക്കുലകള്‍ക്കും പുറമെ രണ്ടായിരത്തോളം ഇവരുടെ ശ്രമഫലമായി കലവറയിലെത്തി.
നാട്ടിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളാണ് സബ് ജില്ലയിലെ 42 സ്‌കൂളുകളില്‍ നിന്നായി ശേഖരിച്ചത്.
ഇന്നലെ വൈകിയും പിറവത്തെ വാര്‍ഡുകളില്‍ നിന്നും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍ ഊട്ടുപുര സ്ഥിതി ചെയ്യുന്ന എം കെ എം സ്‌കൂളിലേക്ക് എത്തിച്ചിരുന്നു.
ഒരേ സമയം അഞ്ഞൂറ് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇവിടെ സജ്ജീകരണം. ആറായിരം സ്‌ക്വയര്‍ ഫീറ്റ് പന്തലാണ് ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍, അനുഗമിക്കുന്ന നിശ്ചിത എണ്ണം അധ്യാപകര്‍, സംഘാടകര്‍ ,വോളന്റിയേഴ്‌സ്, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് സൗജന്യ ഭക്ഷണ സൗകര്യം
ഒരുക്കിയിട്ടുള്ളത്.
ഇന്നു മുതല്‍ വെള്ളി വരെ 2500 മുതല്‍ 3500 പേര്‍ക്ക് ദിനവും പായസം ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണവും, രാവിലെ ചായ, വൈകിട്ട് ചായ, സ്‌നാക്‌സ്, രാത്രി ഭക്ഷണം എന്നിവ ഒരുക്കുന്നുണ്ട്.
പിറവം ടൗണില്‍
ഗതാഗത നിയന്ത്രണം
ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇന്നു മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ പിറവം ടൗണില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് ക്രമീകരണവും നടപ്പാക്കുന്നു.
ടൗണിലെ റോഡുകളുടെ വശങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ കൊച്ചുപള്ളി ഗ്രൗണ്ട്. കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളിലും, ചെറുവാഹനങ്ങള്‍ പിഷാരു കോവില്‍ മൈതാനം ,കൊച്ചുപള്ളി ഗ്രൗണ്ട്, ഗവ.സ്‌കൂള്‍ ഗ്രൗണ്ട്, കൊള്ളിക്കല്‍ ഗസ്റ്റ് ഹൗസ് ഏരിയ, എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
വാട്ടര്‍ അതോറിറ്റി – എംകെഎം സ്‌കൂള്‍ – കൊച്ചുപള്ളി റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് മുതല്‍ കൊച്ചുപള്ളി ഗ്രൗണ്ടിലേക്കുള്ള ദിശയിലേക്ക് വണ്‍വേ പ്രവേശനം മാത്രമേ ഉണ്ടാകു.എംകെഎം സ്‌കൂളിലേക്ക് ഈ റോഡില്‍ നിന്ന് മാത്രമേ പ്രവേശനം ഉണ്ടാകു. എംകെ എം സ്‌കൂള്‍ പള്ളിക്കവല റോഡില്‍ സ്‌കൂളില്‍ നിന്നും പള്ളിക്കവല യിലേക്ക് വണ്‍വേ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കലോല്‍സവ ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു
റവന്യൂ ജില്ല കലോല്‍സവത്തിന്റെ പ്രോഗ്രാം റിപ്പോര്‍ട്ട് അടങ്ങിയ ബുക്ക് ലെറ്റ് അനുപ് ജേക്കബ് എംഎല്‍ എ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്തു.
പ്രോഗ്രാo കമ്മിറ്റി ചെയര്‍മാന്‍ രാജു പാണാലിക്കല്‍ അധ്യക്ഷനായിരുന്നു.മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.പി. സലീം ,ഡിഡിഇ ഹണി ജെ അലക്‌സാണ്ടര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ: ബിമല്‍ ചന്ദ്രന്‍ ,വത്സല വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്ര ശാന്ത് ആര്‍, ഷെബി ബിജു, സിനി ജോയി, രാജു പാണാലിക്കല്‍, രമാ വിജയന്‍ , ഗിരീഷ് കുമാര്‍ ,ബാബു പാറയില്‍, ജോജി മോന്‍ സി ജെ ,അജയ് മനോഹര്‍, തോമസ് മല്ലിപ്പുറം, മോളി വലിയ കട്ടയില്‍, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, അഡ്വ: ജൂലി സാബു, മോളി ബെന്നി, ഡോ: സന്ജിനി പ്രതീഷ്,പി റ്റി എ, പ്രസിഡന്റ് പി.എസ് ജോബ്, പ്രിന്‍സിപ്പല്‍ എ ഓനാന്‍ കുഞ്ഞ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു കെ ജോണ്‍, പബ്ലിസിറ്റി ജോ: കണ്‍വീനര്‍ കെ.എ നൗഷാദ്, പ്രോഗ്രാം കമ്മിറ്റി ജോ: കണ്‍വീനര്‍മാരായ സൈബി സി കുര്യന്‍, ബിജു എം പോള്‍, അനുപ് ജോണ്‍, ജൂണോ, ജോബി കുര്യാക്കോസ് പങ്കെടുത്തു.
Latest news
റിവ്യൂ ബോംബിങ് ; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍
കൊച്ചി ; സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Latest news
വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം
കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.
വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.
2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
Latest news
വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു ; സീരിയല്‍ താരം ആര്യ അനിലിനെതിരെ യുവാവിന്റെ വെളിപ്പെടുത്തല്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ.ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
ആര്യയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ
ഹലോ ഫാമിലി, എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാൻ ഈ നിലയില്‍ എത്താൻ എൻറെ കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വർഷമായി ഞാൻ ശരത്തേട്ടനുമായി എൻഗേജ്ഡ് ആണ് എന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം ചെയ്തത് എന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്.
ഈ നാല് വർഷത്തിനിടയില്‍ നടന്ന എന്റെ വിവാഹ നിശ്ചയം, വിവാഹം എല്ലാം തന്നെ പബ്ലിക് ആയി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകളാണ്.ആ സമയത്ത് ഒന്നും തന്നെ എനിക്കെതിരെ ഉന്നയിക്കാത്ത ആരോപണങ്ങളാണ് എന്നെയും എൻറെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ വേണ്ടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായി പോകുന്ന എൻറെ ഈ ജീവിതത്തെ ടാർഗറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ എനിക്കെതിരെ ഫെയ്‌ക്ക് അലിഗേഷൻ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി എൻറെ അച്ഛനുമായി സാമ്ബത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ്. അതിൻറെ പേരില്‍ എന്നെ അപകീർത്തിപ്പെടുത്തുവാൻ ആണ് അയാള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ആർട്ടിസ്റ്റും ഇൻഫ്ലുവൻസറും ആയ എനിക്കെതിരെ ഇത്തരത്തില്‍ ഒരു ഫേക്ക് എലിഗേഷൻ നടത്തിയാല്‍ അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്ന വ്യക്തമായ പ്ലാനിങ് ഓടുകൂടിയാണ് ഇത് ചെയ്തിരിക്കുന്നത്.
മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നും തന്നെ വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒന്നും തന്നെ പുറത്തു കാണിച്ചിട്ടില്ല. രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി പുറത്തുവിട്ട വീഡിയോയിക്കുള്ള എൻറെ പ്രതികരണം മാത്രമാണ് ഇത്.
എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ ഉടൻ തരണം എന്ന് എനിക്ക് തോന്നി. ഞാൻ ഇനിയും ക്ലിയർ എവിഡൻസുകളും ക്ലാരിഫിക്കേഷനും ആയി വരുന്നതാണ്”.
Latest news
കൊല്ലത്ത് വനിതാ ഡോക്ടർക്ക് കുട്ടിരിപ്പുകാരിയുടെ മർദ്ദനം
കൊല്ലം: ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ കുട്ടിരിപ്പുകാരിയുടെ ക്രൂര മർദ്ദനം. ആശുപത്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാൻസി ജെയിംസിനാണ് മുഖത്തടിയേറ്റത്. പോലീസ് എത്തിയങ്കിലും കേസെടുക്കാൻ തയാറായില്ല.
ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 2 സ്ത്രികൾ ശാരീരിക അസ്വസ്തകൾ വിവരിക്കുന്നതിനിടയിൽ കുട്ടിരിപ്പുക്കാരായി എത്തിയവർ ഉള്ളിൽ പ്രേവേശിക്കുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീ വനിതാ ഡോക്ടറുടെ മുഖത്തടിക്കുകയുമായിരുന്നു.
18 വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് അലർജിയുമായി ബന്ധപെട്ട് പരിശോധിക്കാതെ മരുന്ന് നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പിന്നാലെ ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
Latest news
താമരശ്ശേരി ചുരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം. ചിപ്പില തോടിന് സമീപമുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മേൽ നടപടികൾ സ്വികരിച്ചുവരുന്നു
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം