News
കാടിന്റെ മക്കൾക്ക് പഠനം ഓൺലൈനിൽ മാത്രം ; ഇടമലയാറിൽ സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ

കൊച്ചി:വനമേഖലയിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായ പങ്കുവഹിയ്ക്കുന്ന ഇടമലയാർ ട്രൈബൽ യു പി സ്കൂളിൽ ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ.
കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്്.ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്കൂൾ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും.തുടർന്ന് നാളെ മുതൽ ക്ലാസ്സുകളും ആരംഭിയ്ക്കും.
എന്നാൽ ഇടമലയാർ ട്രൈബൽ യു പി സ്കൂളിലെ കുട്ടികളെ ഇന്ന നടക്കുന്ന പ്രവേശനോത്സവത്തിലേയ്ക്ക് മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.പരിപാടി കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഊരുകളിലേയ്ക്ക് മടങ്ങിപ്പോകാമെന്നും ക്ലാസ്സുകൾ എന്ന് ആരംഭിയ്ക്കുമെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടുള്ളത്.
കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ സ്കൂളൾ പഠനം അനിശ്ചിതത്വത്തിലായിട്ടുള്ളത് .

കോവിഡ് പ്രതിസന്ധിയ്ക്കുശേഷം ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുമ്പോൾ കോളനിവാസികളായ വിദ്യാർത്ഥികൾക്ക് തട്ടിയും മുട്ടിയുമുള്ള ഓൺലൈൻ പഠനം തുടരാനാണ് വിധി.
ഇടമയാർ പദ്ധതി പ്രദേശത്ത് ,വൈദ്യുതവകുപ്പിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ യു പി സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്.ഇവർക്കായി ഇവിടെ ട്രൈബൽ ഹോസ്റ്റലും പ്രവർത്തിച്ചുവന്നിരുന്നു.
ഇവിടെ താമസിച്ചാണ് ഇവർ സമീപത്തെ സ്കൂളിൽ പോയി വന്നിരുന്നത്.ചാലക്കുടിക്കടുത്ത് വനമേഖലയിൽ നിന്നും ഉരുൾപൊട്ടൽ ഭീഷിണിയെത്തുടർന്ന് സുരക്ഷിതമായ താമസൗകര്യം അന്വേഷിച്ചിറങ്ങിയ അറാക്കപ്പ് ആദവാസി കോളിനിവാസികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിൽ താമസിച്ചുവരുന്നത്.
തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിയ്ക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്.ഇതാണ് കുട്ടികളുടെ സ്കൂൾ വിദ്യാഭ്യസം പ്രതിസന്ധിയിലാവാൻ പ്രധാനകാരണം.
മൊബൈൽ റെയിഞ്ച് കൃത്യമായി ലഭിയ്ക്കാത്തതിനാൽ കോളനികളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.റെയിഞ്ച് കിട്ടുന്നതിനായി മലമുകളിലും മരത്തിനുമുകളിലുമെല്ലാം കയററേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
സ്കൂൾ തുറക്കുന്നതോടെ ഈ ദുരവസ്ഥിയ്ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നപ്പോഴാണ് പുനരധിവാസപ്രശ്നത്തിൽ ഇടഞ്ഞ ആദിവാസി കുടുംബംഗങ്ങൾ ഹോസ്റ്റൽ വിട്ടൊഴിയാൻ തയ്യാറല്ലന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്.
ആദിവാസി മേഖലകളിലും തീരദേശപ്രദേശങ്ങളിലും സ്കൂളുകളുടെ പ്രവർത്തനം കൃത്യാമായി നടക്കുന്നുണ്ടെന്നുറപ്പിയ്ക്കാൻ കളക്ടർമാരുടെ നേതത്വത്തിൽ നിരീക്ഷണം വേണമെന്ന്
സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതെത്തുടർന്ന് ഈ മേഖലകളിലെ സ്കൂളുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.എന്നാൽ ഇടമലയാർ സ്കൂളിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പിലാവില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലന്നും സർക്കാരുമായി വിവിധതലത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മൂവാറ്റുപുഴ റ്റി ഡി ഒ അറിയിച്ചു.
ഓൺലൈൻ പഠനം തുടരാനാണ് ട്രൈബൽ വകുപ്പ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുള്ളത്.ഹോസ്റ്റലിൽ താമസിയ്ക്കുന്ന കുട്ടികൾക്ക് ഭക്ഷണകാര്യങ്ങൾക്കായി 3000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹോസ്റ്റലിൽ താമസമില്ലാത്തതിനാൽ ഈ തുക ഈ അദ്ധ്യേന വർഷം ആരംഭം മുതൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നുണ്ട്. റ്റി ഡി ഒ അറിയിച്ചു.
കോളനികളിൽ നിന്നും വിദ്യാർത്ഥികളോട് സ്കൂളിലെത്തണമെന്ന് അധ്യാപകർ കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതുപ്രകാരം കുറച്ചുകുട്ടികളെങ്കിലും ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ചടങ്ങുകൾ പൂർത്തിയായശേഷം കുടികളിലേയ്ക്ക് മടങ്ങാമെന്നാണ് കുട്ടികളുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇടമലയാർ ഡാമിനടുത്ത് വൈശാലി ഗുഹയ്ക്ക് സമീപം വനമേഖലയിൽ കുടിൽകെട്ടി താമസിയ്ക്കുന്നതിനാണ് അറാക്കപ്പ് കോളനിനിവാസികൾ ഊരുവിട്ടത്.
ഇവിടെ കുടിൽകെട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ ഇവർകെട്ടിയിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി.ഇതോടെ കോളനിവാസികൾ കനത്തപ്രതിഷേധമുയർത്തി.
ഊരിലേയ്ക്ക് മടങ്ങണമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉഗ്രശാസനം വെറുതെയായി.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ തങ്ങൾ ഒരടി പിന്നോട്ടില്ലന്നായിരുന്നു കോളനിവാസികളുടെ നിലപാട്.
തുടർന്ന് ഗത്യന്തരമില്ലാതെ വനംവകുപ്പ് അധികൃതർ സർക്കാർ വാഹനത്തിൽ കോളനിവാസികളെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേയ്്ക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റൽ തുറക്കാതെ കോളനിവാസികളെ മുറ്റത്തുനിർത്തി പാഠം പഠിപ്പിയ്്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നിക്കം ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു.
പലകോണുകളിൽ നിന്നുള്ള സമ്മർദ്ധത്തെത്തുടർന്നാണ് രാത്രി വൈകി പൂട്ട് തുറന്ന് നൽകിയപ്പോഴാണ് കോളനിവാസികൾക്ക് ഹോസ്റ്റലിൽ പ്രവേശിയ്ക്കാനായത്.
ഇതാണ് ഇപ്പോൾ ഒരു കൂട്ടം ആദിവാസികുട്ടികളുടെ നേർവഴിയ്ക്കുള്ള വിദ്യാഭ്യസത്തിന് വിലങ്ങുതടിയായിത്തീർന്നിരിയ്ക്കുന്നത്.
1972-ലാണ് ഇടമലയാറിൽ സ്കൂൾപ്രവർത്തനം ആരംഭിയ്ക്കുന്നത്.ഡാം നിർമ്മാണത്തിനെത്തിയിരുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻഗണനൽകിയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
Latest news
ബീഎൽറാം സാധരണ നിലയിലേയ്ക്ക് ;അരിക്കൊമ്പൻ കാടുകയറി, വനത്തിലേയ്ക്ക് നീങ്ങാൻ മടിച്ച് ആനക്കൂട്ടം, ഭീതിവേണ്ടെന്ന് വനംവകുപ്പും

മൂന്നാർ;അരിക്കൊമ്പൻ കാടുകയറി.കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കൂട്ടത്തിന്റെ നീക്കം മന്ദഗതിയിൽ.ബിഎൽറാമിൽ ജനജീവിതം സാധാരണ നിലയിലെന്നും ജാഗ്രത തുടരുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടത്തെ തുരത്താൻ ആർ ആർ ടി സംഘം പരിശ്രമിച്ചുവരികയായിരുന്നു.പ്രദേശത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്ന അരികൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദൗത്യസംഘം കാടുകയറ്റിയത്.കുഞ്ഞുങ്ങളും പിടകളും ഉൾപ്പെടെ 10 എണ്ണം വരുന്ന കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള നീക്കം ഇനിയും വിജയിച്ചിട്ടില്ല.
പന്നിയാർ എസ്റ്റേറ്റിൽ നിലയുറപ്പിരുന്ന ആനക്കൂട്ടം പത്തേക്കർ ഭാഗത്തേയ്ക്ക് മാറിയതായിട്ടാണ് വനംവകുപ്പ് അധികൃതരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനക്കൂട്ടം വേഗത്തിൽ കാട്ടിലേയ്ക്ക് മടങ്ങാൻ കൂട്ടാക്കാത്തത് എന്നാണ് ആർ ആർ ടി സംഘത്തിന്റെ നിഗമനം.
ഒരാഴ്ചയോളമായി പന്നിയാർ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ആനക്കൂട്ടം എത്തിയിരുന്നു.പന്നിയാർ എസ്റ്റേറ്റിൽ വച്ച് ഫോറസ്റ്റ് വാച്ചർ ശക്തിവേലൽ ആന ആക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടുത്തെ റേഷൻകട രണ്ട് തവണ ആന തകർത്തിരുന്നു.

നാട്ടുകാർ അരിക്കൊമ്പൻ എന്ന് പേരിട്ടിട്ടുള്ള കാട്ടുകൊമ്പനാണ് റേഷൻകട തകർത്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.വീടും കടകളുമെല്ലാം തകർത്ത് അരിതിന്നുന്ന രീതി തുടർന്നുവരുന്നതിനാലാണ് ഈ ആനയെ നാട്ടുകാർ അരിക്കൊമ്പൻ എന്ന് വിളിച്ച് തുടങ്ങിയതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിയ്ക്കുന്ന വിവരം.
രണ്ടുദിവസത്തിനുള്ളിൽ ബിഎൽറാം പ്രദേശത്ത് അരിക്കൊമ്പൻ രണ്ട് വീടുകൾ തകർത്തിരുന്നു.പ്രദേശവാസികളായ ബെന്നി,ഷൺമുഖവേൽ എന്നിവരുടെ വീടുകൾക്കാണ് ആനആക്രണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
വീടുകളുടെ കേടുപാടുകൾ പരിഹരിയ്ക്കുന്നതിന് വനംവകുപ്പധികൃതർ ആരംഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ്.
Latest news
കാട്ടുകൊമ്പനെ ശകാരിച്ച് കാടുകയറ്റി താരമായി, ജീവന്‍പൊലിഞ്ഞത് ആന ആക്രമണത്തില്‍; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന് ദാരുണാന്ത്യം

മൂന്നാര്‍;സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍താരം ,ഫോര്‍സ്റ്റ് വാച്ചര്‍ ആനയിറങ്ങല്‍ അയ്യപ്പന്മുടി സ്വദേശി ശക്തിവേല്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ഞെട്ടല്‍ വിട്ടൊഴിയാതെ ഉറ്റവരും നാട്ടുകാരും.
ഇന്ന് ഉച്ചയോടെ പന്നിയാര്‍ എസ്റ്റേറ്റിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.രാവിലെ പാതയോരത്ത് ശക്തിവേലിന്റെ സ്കൂട്ടര്‍ ഇരിയ്ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.ഏറെ നേരമായിട്ടും സ്കൂട്ടര്‍ എടുക്കാന്‍ ആള് തിരകെ എത്താതിരുന്നതിനെത്തിടര്‍ന്ന് ഇവരില്‍ ചിലര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.
ആനയുടെ കുത്തും ചവിട്ടും ഏറ്റാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനയും വ്യക്തത വരുത്താനായിട്ടില്ലന്നാണ് വനംവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.
ഇന്നലെ രാത്രി ഈ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നെന്നും ഇത് മനസ്സിലാക്കി,ആനക്കൂട്ടിന്റെ സഞ്ചാരപദം തേടിയായിരിക്കാം ശക്തിവേല്‍ ഈ ഭാഗത്തെത്തിയതെന്നും തിരച്ചിലിനടയില്‍ ആനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടിരിയ്ക്കാമെന്നുമാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍.

മേഖലയില്‍ ആനകളുമായി ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകിയിരുന്ന വാച്ചര്‍മാരില്‍ ഒരാളായിരുന്നു ശക്തിവേല്‍.ശാന്തന്‍പാറ -പൂപ്പാറ റോഡില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ശക്തിവേല്‍ ശക്തിവേല്‍ ശകാരിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായരുന്നു.
Latest news
പൂജയുടെഭാഗമെന്ന് പറഞ്ഞ് പെൺകുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം; മാറാടിയിലെ “സിദ്ധൻ” അമീർ പിടിയിൽ

കോലഞ്ചേരി:മന്ത്രവാദ പൂജയെന്ന പേരിൽ പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.സൗത്ത് മാറാടി പാറയിൽ അമീർ (38) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തുനിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി.തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി ചുറ്റിക്കറങ്ങുകയായിരുന്നു.

നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷാലയം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.
ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ , ജിഷ മാധവൻ, എസ്.സി.പി.ഒ മാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Latest news
മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടു; ജോഷി അറയ്ക്കലിന് ആദരം

കോതമംഗലം: മാധ്യമ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ജോഷി അറയ്ക്കലിന് വ്യാപാരി വ്യവസായി സമിതിയുടെ ആദരം.
വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമർ ഉപഹാരം സമർപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം യു അഷറഫ് അധ്യക്ഷനായി.
ആന്റണി ജോൺ എംഎൽഎ ,സമിതി ജില്ലാ സെക്രട്ടറി സി കെ ജലീൽ, പ്രസിഡന്റ് റോബിൻ വൻനിലം ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ്, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി , കെ എം പരീത് ,കെ എ നൗഷാദ് , സി ഇ
നാസർ ,കെ എം ബഷീർ, കെ എ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Latest news
അലിയും അബിലിയും മുങ്ങിമരിച്ചത് ബന്ധുക്കളുടെ കണ്മുന്നില്;ദുരന്തം കുളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍, സങ്കടക്കടലായി കുട്ടമ്പുഴ

കോതമംഗലം:കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു.ഇന്നലെ വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ മകൻ ആബിലി (14) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും അപകടത്തിൽപ്പെട്ട ഉടൻ കൂടെയുണ്ടായിരുന്നവർ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

-
News12 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News11 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News11 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news8 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news7 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News1 year ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News1 year ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Film News1 year ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ