News
കാടിന്റെ മക്കൾക്ക് പഠനം ഓൺലൈനിൽ മാത്രം ; ഇടമലയാറിൽ സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ

കൊച്ചി:വനമേഖലയിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായ പങ്കുവഹിയ്ക്കുന്ന ഇടമലയാർ ട്രൈബൽ യു പി സ്കൂളിൽ ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ.
കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്്.ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്കൂൾ പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും.തുടർന്ന് നാളെ മുതൽ ക്ലാസ്സുകളും ആരംഭിയ്ക്കും.
എന്നാൽ ഇടമലയാർ ട്രൈബൽ യു പി സ്കൂളിലെ കുട്ടികളെ ഇന്ന നടക്കുന്ന പ്രവേശനോത്സവത്തിലേയ്ക്ക് മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്.പരിപാടി കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഊരുകളിലേയ്ക്ക് മടങ്ങിപ്പോകാമെന്നും ക്ലാസ്സുകൾ എന്ന് ആരംഭിയ്ക്കുമെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടുള്ളത്.
കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം, വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചോട് എന്നി ആദിവാസി ഊരുകളിലെ 43 വിദ്യാർത്ഥികളുടെ സ്കൂളൾ പഠനം അനിശ്ചിതത്വത്തിലായിട്ടുള്ളത് .
കോവിഡ് പ്രതിസന്ധിയ്ക്കുശേഷം ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുമ്പോൾ കോളനിവാസികളായ വിദ്യാർത്ഥികൾക്ക് തട്ടിയും മുട്ടിയുമുള്ള ഓൺലൈൻ പഠനം തുടരാനാണ് വിധി.
ഇടമയാർ പദ്ധതി പ്രദേശത്ത് ,വൈദ്യുതവകുപ്പിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ യു പി സ്കൂളിലാണ് ഇവർ പഠിച്ചിരുന്നത്.ഇവർക്കായി ഇവിടെ ട്രൈബൽ ഹോസ്റ്റലും പ്രവർത്തിച്ചുവന്നിരുന്നു.
ഇവിടെ താമസിച്ചാണ് ഇവർ സമീപത്തെ സ്കൂളിൽ പോയി വന്നിരുന്നത്.ചാലക്കുടിക്കടുത്ത് വനമേഖലയിൽ നിന്നും ഉരുൾപൊട്ടൽ ഭീഷിണിയെത്തുടർന്ന് സുരക്ഷിതമായ താമസൗകര്യം അന്വേഷിച്ചിറങ്ങിയ അറാക്കപ്പ് ആദവാസി കോളിനിവാസികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിൽ താമസിച്ചുവരുന്നത്.
തങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭിയ്ക്കാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ലന്നാണ് കോളനിക്കാരുടെ നിലപാട്.ഇതാണ് കുട്ടികളുടെ സ്കൂൾ വിദ്യാഭ്യസം പ്രതിസന്ധിയിലാവാൻ പ്രധാനകാരണം.
മൊബൈൽ റെയിഞ്ച് കൃത്യമായി ലഭിയ്ക്കാത്തതിനാൽ കോളനികളിലെ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾ നേരാംവണ്ണം നടക്കുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.റെയിഞ്ച് കിട്ടുന്നതിനായി മലമുകളിലും മരത്തിനുമുകളിലുമെല്ലാം കയററേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
സ്കൂൾ തുറക്കുന്നതോടെ ഈ ദുരവസ്ഥിയ്ക്ക് പരിഹാരമാവുമെന്ന് കരുതിയിരുന്നപ്പോഴാണ് പുനരധിവാസപ്രശ്നത്തിൽ ഇടഞ്ഞ ആദിവാസി കുടുംബംഗങ്ങൾ ഹോസ്റ്റൽ വിട്ടൊഴിയാൻ തയ്യാറല്ലന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുന്നത്.
ആദിവാസി മേഖലകളിലും തീരദേശപ്രദേശങ്ങളിലും സ്കൂളുകളുടെ പ്രവർത്തനം കൃത്യാമായി നടക്കുന്നുണ്ടെന്നുറപ്പിയ്ക്കാൻ കളക്ടർമാരുടെ നേതത്വത്തിൽ നിരീക്ഷണം വേണമെന്ന്
സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതെത്തുടർന്ന് ഈ മേഖലകളിലെ സ്കൂളുകളുടെ പ്രവർത്തനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.എന്നാൽ ഇടമലയാർ സ്കൂളിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പിലാവില്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഹോസ്റ്റലിൽ താമസിയ്ക്കുന്നവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലന്നും സർക്കാരുമായി വിവിധതലത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും മൂവാറ്റുപുഴ റ്റി ഡി ഒ അറിയിച്ചു.
ഓൺലൈൻ പഠനം തുടരാനാണ് ട്രൈബൽ വകുപ്പ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുള്ളത്.ഹോസ്റ്റലിൽ താമസിയ്ക്കുന്ന കുട്ടികൾക്ക് ഭക്ഷണകാര്യങ്ങൾക്കായി 3000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ഹോസ്റ്റലിൽ താമസമില്ലാത്തതിനാൽ ഈ തുക ഈ അദ്ധ്യേന വർഷം ആരംഭം മുതൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകുന്നുണ്ട്. റ്റി ഡി ഒ അറിയിച്ചു.
കോളനികളിൽ നിന്നും വിദ്യാർത്ഥികളോട് സ്കൂളിലെത്തണമെന്ന് അധ്യാപകർ കഴിയാവുന്ന മാർഗ്ഗങ്ങളിലെല്ലാം അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതുപ്രകാരം കുറച്ചുകുട്ടികളെങ്കിലും ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ചടങ്ങുകൾ പൂർത്തിയായശേഷം കുടികളിലേയ്ക്ക് മടങ്ങാമെന്നാണ് കുട്ടികളുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ അറിയിച്ചിട്ടുള്ളത്.
ഇടമലയാർ ഡാമിനടുത്ത് വൈശാലി ഗുഹയ്ക്ക് സമീപം വനമേഖലയിൽ കുടിൽകെട്ടി താമസിയ്ക്കുന്നതിനാണ് അറാക്കപ്പ് കോളനിനിവാസികൾ ഊരുവിട്ടത്.
ഇവിടെ കുടിൽകെട്ടിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവിടെ ഇവർകെട്ടിയിരുന്ന കുടിലുകൾ പൊളിച്ചുമാറ്റി.ഇതോടെ കോളനിവാസികൾ കനത്തപ്രതിഷേധമുയർത്തി.
ഊരിലേയ്ക്ക് മടങ്ങണമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉഗ്രശാസനം വെറുതെയായി.സുരക്ഷിതമായ താമസസൗകര്യം ലഭിയ്ക്കാതെ തങ്ങൾ ഒരടി പിന്നോട്ടില്ലന്നായിരുന്നു കോളനിവാസികളുടെ നിലപാട്.
തുടർന്ന് ഗത്യന്തരമില്ലാതെ വനംവകുപ്പ് അധികൃതർ സർക്കാർ വാഹനത്തിൽ കോളനിവാസികളെ ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലേയ്്ക്ക് മാറ്റുകയായിരുന്നു.
ഹോസ്റ്റൽ തുറക്കാതെ കോളനിവാസികളെ മുറ്റത്തുനിർത്തി പാഠം പഠിപ്പിയ്്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നിക്കം ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു.
പലകോണുകളിൽ നിന്നുള്ള സമ്മർദ്ധത്തെത്തുടർന്നാണ് രാത്രി വൈകി പൂട്ട് തുറന്ന് നൽകിയപ്പോഴാണ് കോളനിവാസികൾക്ക് ഹോസ്റ്റലിൽ പ്രവേശിയ്ക്കാനായത്.
ഇതാണ് ഇപ്പോൾ ഒരു കൂട്ടം ആദിവാസികുട്ടികളുടെ നേർവഴിയ്ക്കുള്ള വിദ്യാഭ്യസത്തിന് വിലങ്ങുതടിയായിത്തീർന്നിരിയ്ക്കുന്നത്.
1972-ലാണ് ഇടമലയാറിൽ സ്കൂൾപ്രവർത്തനം ആരംഭിയ്ക്കുന്നത്.ഡാം നിർമ്മാണത്തിനെത്തിയിരുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻഗണനൽകിയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
Latest news
മോശം പെരുമാറ്റമെന്ന് നടി അർച്ചന കവി, പരാതി ഇല്ലെങ്കിലും അന്വേഷണം ; ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് നീക്കം

കൊച്ചി: നടി അർച്ചന കവിയോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണറിപ്പോർട്ട് .ഇൻസ്പെക്ടർ വി എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തതായി സൂചന.
രാത്രി ഓട്ടോയിൽ യാത്രചെയ്യവേ പൊലീസുകാർ അർച്ചനാ കവിയോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും മോശമായി പെരുമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ എ എസ് പി നടപടിക്ക് ശുപാർശ ചെ.യ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
ഞായർ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് വാഹനത്തിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെ തനിക്കും സുഹൃത്തുക്കൾക്കും പോലീസിൽ നിന്നും ദുരനുഭവമുണ്ടായി് എന്നാണ് നടി സാമൂഹിക മാധ്യമം വഴി വെളിപ്പെടുത്തിയിട്ടുള്ളത്.
നടി നേരിട്ട് പരാതി നൽകിയില്ലെങ്കിലും പൊലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
രാത്രി പെട്രോളിംഗ് നടത്തവെ വാഹനത്തിലെത്തിയവരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ഉണ്ടായതെന്നും താൻ ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലന്നുമാണ് ഇൻസ്പെക്ടർ ബിജുവിന്റെ നിലപാട്.
Latest news
ഫോറസ്റ്റ് റെയിഞ്ചോഫീസർ ജോജി ജോൺ അറസ്റ്റിൽ; മോഷണത്തിനും പൊതുമുതൽ നശിപ്പിക്കലിനും കേസ്

അടിമാലി; റവന്യൂപുറം പോക്കിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതിചേർത്തിരുന്ന അടിമാലി മുൻ ഫോറസ്റ്റ് റെയിഞ്ചോഫീസർ കുമളി അമ്പാടി ജംഗ്ഷൻ ജോയി ഭവനിൽ ജോജി ജോണിനെ വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തു.
നേരത്തെ ജോജി ജോണിന്റെ മുൻകൂർ ജാമ്യപേക്ഷ സൂപ്രീംകോടതി തള്ളിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാനായിരുന്നു കോടതി നിർദ്ദേശം.ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
്രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മൂന്നുദിവസം ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.
2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.8 തേക്ക് മരങ്ങൾ മുറിച്ചുകടത്തിയെന്നും ഇതുവഴി സർക്കാരിന് 11 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ.കട്ടിംഗ് പെർമിറ്റ് നൽകിയ കൊന്നത്തടി വില്ലേജിലെ ഒരു ജീവനക്കാരനെതിരെയും കേസ് എടുത്തിരുന്നു.ഇയൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മരം മുറി സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈബ്രാഞ്ചിന്റെ നിർദ്ദേശാനുസരണമാണ് പോലീസ് മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുള്ളത്.
വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം കണ്ടടുത്തിരുന്നു.
ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിന് സമീപത്തെ മാതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്നാണ് തേക്കുതടി കണ്ടെടുത്തത്.
4.41 ക്യുബ്ക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്.2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് അടിമാലി റേയിഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് തേക്കുമരങ്ങൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്.
ചിന്നാറിലുള്ള ഇടനിലക്കാരൻ വഴി റേഞ്ച് ഓഫിസർക്ക് ബന്ധമുള്ള കുമളിയിലെ റിസോർട്ടും മറ്റും നോക്കി നടത്തുന്ന സൂപ്രവൈസർ ബൈജു ആണ് തടിയിൽ ഒരു ഭാഗം വാങ്ങിയത്.കോതമംഗലം ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മരം റവന്യൂ പുറംപോക്കിൽ നിന്നും മുറിച്ചുകടത്തിയെന്ന് വ്യക്തമായത്.
തുടർന്ന് ജോജി ജോണിനെ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററിയിലയ്ക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം മന്നാംങ്കണ്ടം വില്ലേജിലെ അനധികൃത മരംമുറി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് ജോജി ജോണിനെതിരെ പ്രതിയാക്കി കേസ് എടുത്തിരുന്നു.
Latest news
വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 18 കുരുന്നുകളും 3 മുതിർന്നവരും ; അമേരിക്കയെ ഞെട്ടിച്ച് 18 കാരന്റെ കൂട്ടകുരുതി

ടെക്സസ്; യുഎസിലെ ടെക്സസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2, 3, 4 ക്ലാസുകളിലെ 18 വിദ്യാർത്ഥികളെ 18 കാരൻ വെടിയുതിർത്ത് കൊലപ്പെടുത്തി.ആക്രമണത്തിൽ അധ്യപികയും അക്രമിയുടെ മുത്തശിയും മറ്റൊരാളും ഉൾപ്പെടെ 3 മുതിർന്നവരും കൊല്ലപ്പെട്ടു.
യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലെ കൂട്ടികളും അധ്യപികയുമാണ് കൊല്ലപ്പെട്ടത്.സാൻ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരൻ സാൽവദോർ റമോസാണ് അക്രമം നടത്തിയത്.ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ലന്നാണ് സൂചന.
ഏറ്റുമുട്ടലിൽ സാൽവദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്കും പരുക്കേറ്റതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്പ് നടത്തിയത് എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
-
News4 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News3 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News6 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News6 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News7 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ
-
News4 months ago
രാജാക്കാട് കുത്തുങ്കലില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേരുടെ ജഡം കണ്ടെത്തി
-
News3 months ago
മാതാവിനെ ഉപദ്രവിയ്ക്കുകയും അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു
-
News4 months ago
മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്