Uncategorized
പോണ്ടി യാത്ര സാധ്യമായതിന്റെ സന്തോഷത്തില്‍ നന്ദു ശേഖരന്‍
(വീഡിയോ കാണാം)
കോതമംഗലം;”പോണ്ടി” തുഴഞ്ഞുപോകുന്നത് കണ്ടാല്‍ ആരും നോക്കി നിന്നുപോകും.ജലപ്പരപ്പില്‍ ഒഴുകി നീങ്ങും പോലെയുള്ള പോണ്ടിയുടെ മുന്നോട്ടുള്ള പ്രയാണം കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നാട്ടില്‍ ഇത്തരത്തില്‍പ്പെട്ട ജലയാനം ഉപയോഗിയ്ക്കുന്നവര്‍ കുറവാണ്.അതുകൊണ്ട് തന്നെ പോണ്ടിയിലെ യാത്ര കണ്ടിട്ടുള്ളവരും ചുരുക്കമായിരിയ്ക്കും.കിഴക്കന്‍ ആദിവാസി മേഖലകളില്‍ പോണ്ടി ഉപയോഗം സര്‍വ്വസാധാരണമാണ്.നാലോ അഞ്ചോ ഇല്ലികള്‍കൂട്ടി കെട്ടിയാണ് പോണ്ടി എന്നറിയപ്പെടുന്ന തങ്ങളുടെ ജലവാഹനം ഇവര്‍ തയ്യാറാക്കുന്നത്.
മീന്‍പിടുത്തത്തിനും പുഴയിലൂടെ സമീപപ്രേദേശത്തേയ്ക്കുള്ള യാത്രകള്‍ക്കുമാണ് ഇവര്‍ പോണ്ടി ഉപയോഗിയ്ക്കുന്നത്.അടുത്തകാലത്ത് ചാലക്കുടി വനമേഖലയില്‍ താമസിയ്ക്കുന്ന അറക്കപ്പ് ആദിവാസി ഊരിലെ അന്തേവാസികള്‍ പോണ്ടിയില്‍ യാത്ര ചെയ്ത് ഇടമലയാറില്‍ എത്തിയിരുന്നു.
35 കിലോമീറ്ററോളം ദൂരം തുഴഞ്ഞ് ഏറെ സാഹസപ്പെട്ടാണ് ഇവര്‍ ഇടമലയാറില്‍ എത്തിയത്.തിരയിളക്കമുള്ള സമയങ്ങളില്‍ പോണ്ടി തുഴഞ്ഞ് മുന്നോട്ടുപോകുക ഏറെ ശ്രമകരമായ ദൗത്യമാണെന്നും പലപ്പോഴും അടിയുലഞ്ഞ് തങ്ങള്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്നും ഈ അവസരത്തില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
അതിജീവന പോരാട്ടത്തിന്റെ ഭാഗമായുള്ള ഇവരുടെ ഈ പോണ്ടി യാത്രവിശേഷങ്ങള്‍ മാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു.അങ്ങിനെയാണ് കോതമംഗലം സ്വദേശി നന്ദു ശേഖരനും പോണ്ടിയെക്കുറിച്ച് അറിയുന്നത്.
ഇപ്പോള്‍ അപ്രതീക്ഷതമായി പോണ്ടിയില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നന്ദു.’കാണാന്‍ കൗതുകമാണ്.പക്ഷെ പോണ്ടി നിയന്ത്രിച്ച് മുന്നോട്ടുപോകുക അത്ര എളുപ്പമായിരുന്നില്ല.’ഇതായിരുന്നു ആദ്യത്തെ യാത്ര അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നന്ദുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഇടമലയാര്‍ ജലാശയത്തിലെ കപ്പായം ഭാഗത്ത് മീന്‍പിടുത്തത്തിനെത്തിയ അറാക്കപ്പ് കോളനിവാസികള്‍ക്കൊപ്പമായിരുന്നു നന്ദുവിന്റെ ആദ്യ പോണ്ടി യാത്ര.
സുഹൃത്ത് വിജയനെ കാണാനാണ് നന്ദു കഴിഞ്ഞ ദിവസം അറാക്കപ്പ് ഊരിലേയ്ക്ക് പുറപ്പെട്ടത്.അവിടെ എത്തിയപ്പോഴാണ് പോണ്ടിയില്‍ വിജയനും സുഹൃത്തുക്കളും മീന്‍പിടിയ്ക്കാന്‍ പോകാറുണ്ടെന്നറിഞ്ഞത്.പോണ്ടി തുഴയാനും മീന്‍പിടക്കാനും തനിയ്ക്കും താല്‍പര്യമുണ്ടെന്ന് നന്ദു അറിയിച്ചപ്പോള്‍ വിജയനും കൂട്ടരും എല്ലാവിധ പിന്‍തുണയും വാഗ്ദാനം ചെയ്യുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ പ്രോത്സാഹനം കൂടിയായതോടെ നന്ദു പോണ്ടിയുമായി ജലാശയത്തിലേയ്ക്ക് ഇറങ്ങി.സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുഴയെറിഞ്ഞു.പിന്നെ മണിക്കൂറികള്‍ നീണ്ട ചുറ്റിക്കറക്കത്തിന് ശേഷമാണ് നന്ദു കരതൊട്ടത്.
ഇടമലയാര്‍ ജലാശയത്തിന്റെ അവസാന ഭാഗത്തോട് അടുത്ത പ്രദേശമാണ് കപ്പായം.എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിലാണെങ്കില്‍ ഇടമലയാറില്‍ നിന്നും ഒന്നര മണിക്കൂര്‍ സമയം കൊണ്ട് ഇവിടെ എത്താം.
കൃഷിയില്ലാത്ത സമയങ്ങളില്‍ അറാക്കപ്പ് ആദിവാസി ഊരിലെ അന്തേവാസികള്‍ മീന്‍ പിടുത്തത്തിന് എത്തുന്ന പ്രധാന ഭാഗമാണ് കപ്പായം.15, 20 കിലോ തൂക്കം വരെയുള്ള മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നുണ്ടെന്ന്് ആദിവാസികള്‍ അറിയിച്ചതായി നന്ദു പറഞ്ഞു.
Uncategorized
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.
കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.
റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം
Uncategorized
വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.
കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.
സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
Latest news
കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.
കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Uncategorized
സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും
തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.
കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച് വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.
പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല
Uncategorized
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.
വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
-
Latest news3 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news4 days ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news3 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ