Uncategorized
പോണ്ടി യാത്ര സാധ്യമായതിന്റെ സന്തോഷത്തില്‍ നന്ദു ശേഖരന്

(വീഡിയോ കാണാം)
കോതമംഗലം;”പോണ്ടി” തുഴഞ്ഞുപോകുന്നത് കണ്ടാല്‍ ആരും നോക്കി നിന്നുപോകും.ജലപ്പരപ്പില്‍ ഒഴുകി നീങ്ങും പോലെയുള്ള പോണ്ടിയുടെ മുന്നോട്ടുള്ള പ്രയാണം കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നാട്ടില്‍ ഇത്തരത്തില്‍പ്പെട്ട ജലയാനം ഉപയോഗിയ്ക്കുന്നവര്‍ കുറവാണ്.അതുകൊണ്ട് തന്നെ പോണ്ടിയിലെ യാത്ര കണ്ടിട്ടുള്ളവരും ചുരുക്കമായിരിയ്ക്കും.കിഴക്കന്‍ ആദിവാസി മേഖലകളില്‍ പോണ്ടി ഉപയോഗം സര്‍വ്വസാധാരണമാണ്.നാലോ അഞ്ചോ ഇല്ലികള്കൂട്ടി കെട്ടിയാണ് പോണ്ടി എന്നറിയപ്പെടുന്ന തങ്ങളുടെ ജലവാഹനം ഇവര്‍ തയ്യാറാക്കുന്നത്.
മീന്‍പിടുത്തത്തിനും പുഴയിലൂടെ സമീപപ്രേദേശത്തേയ്ക്കുള്ള യാത്രകള്‍ക്കുമാണ് ഇവര്‍ പോണ്ടി ഉപയോഗിയ്ക്കുന്നത്.അടുത്തകാലത്ത് ചാലക്കുടി വനമേഖലയില്‍ താമസിയ്ക്കുന്ന അറക്കപ്പ് ആദിവാസി ഊരിലെ അന്തേവാസികള്‍ പോണ്ടിയില് യാത്ര ചെയ്ത് ഇടമലയാറില്‍ എത്തിയിരുന്നു.
35 കിലോമീറ്ററോളം ദൂരം തുഴഞ്ഞ് ഏറെ സാഹസപ്പെട്ടാണ് ഇവര്‍ ഇടമലയാറില്‍ എത്തിയത്.തിരയിളക്കമുള്ള സമയങ്ങളില്‍ പോണ്ടി തുഴഞ്ഞ് മുന്നോട്ടുപോകുക ഏറെ ശ്രമകരമായ ദൗത്യമാണെന്നും പലപ്പോഴും അടിയുലഞ്ഞ് തങ്ങള്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്നും ഈ അവസരത്തില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
അതിജീവന പോരാട്ടത്തിന്റെ ഭാഗമായുള്ള ഇവരുടെ ഈ പോണ്ടി യാത്രവിശേഷങ്ങള്‍ മാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു.അങ്ങിനെയാണ് കോതമംഗലം സ്വദേശി നന്ദു ശേഖരനും പോണ്ടിയെക്കുറിച്ച് അറിയുന്നത്.
ഇപ്പോള്‍ അപ്രതീക്ഷതമായി പോണ്ടിയില് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നന്ദു.’കാണാന്‍ കൗതുകമാണ്.പക്ഷെ പോണ്ടി നിയന്ത്രിച്ച് മുന്നോട്ടുപോകുക അത്ര എളുപ്പമായിരുന്നില്ല.’ഇതായിരുന്നു ആദ്യത്തെ യാത്ര അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നന്ദുവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഇടമലയാര്‍ ജലാശയത്തിലെ കപ്പായം ഭാഗത്ത് മീന്പിടുത്തത്തിനെത്തിയ അറാക്കപ്പ് കോളനിവാസികള്ക്കൊപ്പമായിരുന്നു നന്ദുവിന്റെ ആദ്യ പോണ്ടി യാത്ര.
സുഹൃത്ത് വിജയനെ കാണാനാണ് നന്ദു കഴിഞ്ഞ ദിവസം അറാക്കപ്പ് ഊരിലേയ്ക്ക് പുറപ്പെട്ടത്.അവിടെ എത്തിയപ്പോഴാണ് പോണ്ടിയില് വിജയനും സുഹൃത്തുക്കളും മീന്പിടിയ്ക്കാന് പോകാറുണ്ടെന്നറിഞ്ഞത്.പോണ്ടി തുഴയാനും മീന്‍പിടക്കാനും തനിയ്ക്കും താല്പര്യമുണ്ടെന്ന് നന്ദു അറിയിച്ചപ്പോള്‍ വിജയനും കൂട്ടരും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ പ്രോത്സാഹനം കൂടിയായതോടെ നന്ദു പോണ്ടിയുമായി ജലാശയത്തിലേയ്ക്ക് ഇറങ്ങി.സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തുഴയെറിഞ്ഞു.പിന്നെ മണിക്കൂറികള്‍ നീണ്ട ചുറ്റിക്കറക്കത്തിന് ശേഷമാണ് നന്ദു കരതൊട്ടത്.
ഇടമലയാര്‍ ജലാശയത്തിന്റെ അവസാന ഭാഗത്തോട് അടുത്ത പ്രദേശമാണ് കപ്പായം.എഞ്ചിന് ഘടിപ്പിച്ച വള്ളത്തിലാണെങ്കില് ഇടമലയാറില്‍ നിന്നും ഒന്നര മണിക്കൂര്‍ സമയം കൊണ്ട് ഇവിടെ എത്താം.
കൃഷിയില്ലാത്ത സമയങ്ങളില്‍ അറാക്കപ്പ് ആദിവാസി ഊരിലെ അന്തേവാസികള്‍ മീന്‍ പിടുത്തത്തിന് എത്തുന്ന പ്രധാന ഭാഗമാണ് കപ്പായം.15, 20 കിലോ തൂക്കം വരെയുള്ള മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നുണ്ടെന്ന്് ആദിവാസികള്‍ അറിയിച്ചതായി നന്ദു പറഞ്ഞു.
Uncategorized
പിടിവീണപ്പോൾ നിലവിളി, എംഡിഎംഎ ശ്വാസം മുട്ടിനുള്ള മരുന്നെന്നും ; ചിരിക്കാൻ വകയൊരുക്കി തങ്കളത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട

കോതമംഗലം;പിടിവീണപ്പോൾ ഏങ്ങലടിച്ച് നിലവിളി,എംഡിഎംഎ കണ്ടെടുത്തപ്പോൾ ശ്വാസംമുട്ടിനുള്ള മരുന്നെന്നും പറഞ്ഞ് തടിതപ്പാൻ ശ്രമം.കാണികൾക്ക് ചിരിക്കാൻ വകയൊരുക്കി എക്സൈസിന്റെ കഞ്ചാവ് വേട്ട.
ഇന്ന് ഉച്ചയോടെ കോതമംഗലം തങ്കളം ബസ്റ്റാന്റിൽ ഏക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന് കഞ്ചാവ് വേട്ടയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ചിരിയ്ക്കാനുള്ള വക സമ്മാനിച്ചത്.ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസിനെ(31)യാണ് കഞ്ചാവ് കടത്തിയ സംഭവത്തിൽ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഷാനവാസ് കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും ഷാനവാസ് മറുപിടി നൽകിയത്
നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്.എം ഡി എം എ യും,ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്തപ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നായിരുന്നു ഷാനവാസിന്റെ മറുപിടി.ഇത് കേട്ട് ചുറ്റും നിന്ന നാട്ടുകാർ ചിരിച്ചപ്പോൾ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.
ബൈക്കിൽ കടത്തുകയായിരുന്നരണ്ടര കിലോ കഞ്ചാവാണ് എക്സ്സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് താൻ കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തതാതായി ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചെന്ന് എക്സൈസ് അധികൃതർ അറയിച്ചു.കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി കോതമംഗലത്തെത്തിയിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്,തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ഷാനവാസിനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്.
കഞ്ചാവ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന്് ഷാനവാസ് വെളിപ്പെടുത്തിയെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇയാൾ കടന്നുകളഞ്ഞെന്നും രക്ഷപെട്ട ആളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.
Uncategorized
ചെറുവട്ടൂർ സ്കൂളിന് മികച്ചവിജയം ; ഷബനാസും ഷംനാസും ഷഹനാസും മിന്നും താരങ്ങൾ

കോതമംഗലം;പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെന്റി സ്കൂളിനും അഭിമാന നേട്ടം. 19 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്.പരീക്ഷ എഴുതി 162 പേരിൽ 144 പേർ വിജയിച്ച് ഉപരിപഠനത്തിന് അർഹരായി.
സയൻസ് വിഭാഗത്തിൽ 92% വിജയവും ഹൂമാൻറീറ്റീസ് വിഭാഗം 84% വിജയവും സ്വന്തമാക്കി.സയൻസ് വിഭാഗത്തിൽ 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഹൂമാൻറിറ്റീസ് വിഭാഗത്തിൽ 4 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.
കോവിഡ് മഹാമാരിക്ക് ശേഷം നടന്ന പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ തന്നെ വിജയ ശതമാനം കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറഞ്ഞിരുന്നു.മുൻ വർഷങ്ങളിൽ ലഭ്യമായിരുന്ന വിവിധ ഗ്രേസ് മാർക്കുകൾ ഈവർഷം നൽകാതിരുന്നത് വിജയശതമാനം കുറയാൻ ഇടയാക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും പരീക്ഷ എഴുതിയ 162 പേരിൽ 144 വിദ്യാർത്ഥികൾ വിജയിച്ച് ,നാടിന് തന്നെ അഭിമായി മാറിയിരിയ്ക്കുകയാണെന്നും ഇതിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സ്ക്കൂൾ പ്രിൻസിപ്പാൽ എ നൗഫൽ അറിയിച്ചു.
പരീക്ഷഫലം ചെറുവട്ടൂർ കാട്ടാംകുഴി കുടുംബത്തിൽ മൂന്നുവിജയികളെയാണ് സമ്മാനിച്ചിട്ടുള്ളത്. അബൂബക്കർ- സീന ദമ്പതികളുടെ മക്കളായാ ഷബനാസും ഷംനാസും ഷഹനാസുമാണ് പരീക്ഷയിൽ മികച്ച് വിജയം നേടി കുടുംബത്തിനും നാടിനും അഭിമായിമാറിയിട്ടുള്ളത്.
സയൻസ് വിഭാഗത്തിൽ ഷബനാസ് ഫുൾ വിഷയങ്ങൾക്ക് എ പ്ലസ് സ്വന്തമാക്കിയപ്പോൾ ഷംനാസിന് നാല് വിഷയങ്ങളിൽ എ പ്ലസും,രണ്ട് വിഷയങ്ങളിൽ എയും സ്വന്തമാക്കി.
ഷഹനാസിന് രണ്ട് വിഷയങ്ങൾക്ക് എ പ്ലസും,മൂന്ന് വിഷയങ്ങൾക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസുമാണുളളത്.ഒന്ന് മുതൽ പ്ലസ് ടു വരെ ഒരേ ക്ലാസിൽ പഠിച്ച മൂന്ന് പേരും ബി സി എ കോഴ്സ് എടുത്ത് ഉപരി പഠനം ഒന്നിച്ച് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
Uncategorized
“പ്രതിരോധം” അതിരുകടന്നെന്ന് ആക്ഷേപം ; വനംവകുപ്പിന്റെ നടപടി കൊടുംക്രൂരതയെന്ന് നാട്ടുകാർ

ഫോട്ടോ; കടപ്പാട് -സാമൂഹിക മാധ്യമം
തൊടുപുഴ;പഴയ ആലൂവ -മൂന്നാർ രാജപാതയിൽ പെരുമ്പൻകുത്തിനും 50-ാം മൈലിനും ഇടയിൽ ട്രഞ്ച് താഴ്ത്തുകയും ജണ്ട ഇടുകയും ചെയ്ത വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തം.
പാത തുറക്കണമെന്ന ആവശ്യം വ്യാപകമായി ഉയരാൻ തുടങ്ങിയിട്ട് ദശാബ്ദളായി.അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള സാധ്യത പഠനം തുടങ്ങുകയും ചെയ്തിരുന്നു.
കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാത്ത പാതയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാമെന്നതാണ് പ്രധാന സവിശേഷത.പാത തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ തർക്കമില്ല.
ഒരു മരം പോലും വെട്ടിമാറ്റാതെ പാതതുറക്കാൻ കഴിയുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.കുട്ടമ്പുഴയിൽ നിന്നും വനപ്രദേശങ്ങൾ കടന്ന് മൂന്നാർ ലക്ഷമി എസ്റ്റേറ്റിൽ എത്തിച്ചേരുന്നതാണ് പാത.
ചരിത്ര പ്രാധാന്യമുള്ള ഈ പാതയിൽ വനംവകുപ്പ് ട്രഞ്ച് താഴ്ത്തിയ സംഭവം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.ട്രഞ്ചിന്റെ ഉദേശ്യ-ലക്ഷ്യത്തെക്കുറിച്ച് നാട്ടുകർക്ക് ഇപ്പോഴും കൃത്യമായ ധാരണയില്ല.ആനകൾ ജനവാസമേഖലകളിലേക്ക് എത്തുന്നത് തടയാനാണെന്നാണ് വനംവകുപ്പിന്റെ വാദം.
ട്രഞ്ച് താഴ്ത്തൽ,പാത തുറക്കാതിരിയ്ക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ ഇടപെടലാണെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ ആരോപണം.സംഭവം മാങ്കുളം മേഖലയിൽ കനത്ത ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്.
ഇതിനെതിരെ കുട്ടമ്പുഴ ഗ്രാമവികസന സമതി ഭാരവാഹി ഷാജി പയ്യാനിക്കൽ കോടതിയെ സമീപിച്ചിട്ടുണ്ട്.പാത തുറക്കുന്ന കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്നും നിർണ്ണായക ഇടപെടൽ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ