M4 Malayalam
Connect with us

Latest news

ഓട്ടോ പോലീസ് കസ്റ്റഡിയില്‍ ,ഉപജീവന മാര്‍ഗ്ഗം നഷ്ടമായി; പ്രതികാര നടപടിയെന്ന് നടന്‍ വിനായകന്റെ സഹോദരന്‍ വിക്രമന്‍

Published

on

കൊച്ചി;നടന്‍ വിനായകന്റെ സഹോദരന്‍ വിക്രമന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം വിവാദത്തില്‍.

പോലീസ് തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് വിക്രമന്‍ രംഗത്തെത്തിയതാണ് വിവാദത്തിന് വഴിതെളിച്ചിട്ടുള്ളത്.

വിക്രമന്‍ പറയുന്നത് ഇങ്ങിനെ..

എംജി റോഡ്  മെട്രോ സ്റ്റേഷന്‍ ഭാഗത്ത് യാത്രക്കാരെ  ഇറക്കിയ ശേഷം കെപിസിസി ജംഗ്ഷനിലേക്ക് പോകുകയായിരുന്നു.വണ്ടിയുടെ മുന്നിലേക്ക് ട്രാഫിക് പോലീസ് ചാടി വീഴുകയായിരുന്നു.

വണ്ടി പെട്ടെന്ന് നിര്‍ത്തി എന്താണെന്ന് ചോദിച്ചപ്പോള്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തുവെന്നും പിഴ ഈടാക്കും എന്നുമായിരുന്നു ട്രാഫിക് പോലീസ് പറഞ്ഞത്.

വാഹനം പാര്‍ക്ക് ചെയ്തിട്ടില്ല,മത്രമല്ല, യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ പോരുകയായിരുന്നു.അല്‍പ്പസമയത്തിനകം മേലുദ്യോഗസ്ഥന്‍ വന്നു. ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ ബുക്കും പേപ്പറും ഈ ഉദ്യോഗസ്ഥന്‍ പരിശോധിച്ചു.

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാള്‍ തങ്ങളെ ഭീഷണിപ്പെടുത്തി എന്നും ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നും മറ്റും ഈ ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു.

ഇതെത്തുടര്‍ന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ഈ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചു.
സ്റ്റേഷനില്‍ ചെന്നപ്പോള്‍ രേഖകളില്‍ ഒപ്പുവയ്പ്പിച്ച ശേഷം ആള്‍ ജാമ്യത്തില്‍ പറഞ്ഞയക്കുകയും ചെയ്തു.

പോകുന്നതിന് മുമ്പ് പോലീസുകാരന്‍ വിനായകന്റെ ചേട്ടനാണോ എന്ന് ചോദിച്ചു,അതെയെന്ന് ഞാന്‍ പറഞ്ഞു.പിന്നാലെ കേസില്‍ ഒരു ചാര്‍ജ്ജ് കൂടി പോലീസ് ഉള്‍പ്പെടുത്തി.

ആദ്യം പറഞ്ഞത് പെറ്റിയടച്ച് വാഹനം കൊണ്ടുപോകാം എന്നാണ്. വിനായകന്റെ ചേട്ടനാണെന്ന് അറിഞ്ഞതിന് ശേഷം ഒരു ചാര്‍ജ് കൂടി ഉള്‍പ്പെടുത്തി വാഹനം കോടതിയില്‍ നിന്നും മാത്രമേ കിട്ടുകയുള്ളൂ എന്നും പറഞ്ഞ് പോലീസ് തിരച്ചയയ്ക്കുകയായിരുന്നു.

വാഹനം ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് ഓട്ടോറിക്ഷ ഓടിച്ചാണ് താന്‍ കുടംബം പുലര്‍ത്തിയിരുന്നത്.ഇപ്പോള്‍ ഓട്ടോ ഓടിയ്ക്കല്‍ മുടങ്ങി,വരുമാനവും നിലച്ചു.കേസിന്റെ പുറകെ നടക്കേണ്ട ഗതികേടിലുമായി .വിക്രമന്‍ വാക്കുകള്‍ ചുരുക്കി.

കേസ് കേസിന്റെ വഴിയ്ക്ക് പൊയ്‌ക്കോട്ടെ എന്നാണ് ഇക്കാര്യത്തില്‍ വിക്രമന്റെ നിലപാട്.
എറണാകുളം നഗരത്തില്‍ അനധികൃതമായി ഒരുപാട് സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗ് ഉണ്ടെന്നും ഇതില്‍ പലതും ഗതാഗതം സൃഷ്ടിയ്ക്കുന്നുണ്ടെന്നും എന്നിട്ടും പോലീസ് കാര്യമായ ഇടപെടല്‍ നടത്താറില്ലന്നും വിക്രമനെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നു.

ആംബുലന്‍സുകള്‍ക്കുപോലും കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലുള്ള അനധികൃത പാര്‍ക്കിംഗ് നഗരത്തില്‍ പയിടത്തും ഉണ്ടെന്നും
ഇക്കാര്യത്തില്‍ ട്രാഫിക് പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവില്ലന്നും മറ്റുമുള്ള ആക്ഷേപവും ശക്തമാണ്.

വിനായകന്‍ ചേട്ടനായതിന്റെ പേരില്‍ വിക്രമന്റെ തൊഴില്‍ നഷ്ടപ്പെടുത്തുകയും വാഹനം പിടിച്ചെടുക്കുകയാണ് ട്രാഫിക് പോലീസ് ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

ഇത് സാധരണക്കാരന്റെ തൊഴിലെടുത്ത് ജീവിയ്ക്കുന്നതിനുള്ള അവകാശത്തിന്മേലുള്ള അധികാരി വര്‍ഗ്ഗത്തിന്റെ കൈകടത്തലാണെന്ന തരത്തിലുള്ള ആരോപണവും ഇതിനകം ശക്തിപ്പെട്ടിട്ടുണ്ട്.

 

 

Latest news

അടഞ്ഞുകിടന്ന വീട്ടിൽക്കയറി  വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ

Published

on

By

കോതമംഗലം ;അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു; കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.
തേനിങ്കൽ റ്റി സി വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ കൊച്ചുമകൾ ഏഞ്ചൽ ജോൺ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഉടമകൾ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.
വീടിൻ്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകൾ, മേശകൾ, സാനിട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിൻ്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.
ആൻ്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് വിരലടയാള വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് ആവശ്യപ്പെട്ടു.
News, House vandalized, Ramallur Kothamangala
Continue Reading

Latest news

പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂവ് ഉണ്ടാകില്ല; വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published

on

By

തിരുവനന്തപുരം ; അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.

ദേവസ്വംബോര്‍ഡ് ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു.

Continue Reading

Latest news

എടാ മോനെ.……; ആവേശം ഓടിടിയിൽ,ചിത്രമെത്തുന്നത് ഇറങ്ങി ഒരുമാസം പിന്നിടുമ്പോൾ

Published

on

By

ഹൈദരാബാദ്: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ്സ് എൻ്റർടൈനറായ എറ്റവും പുതിയ ചിത്രം ആവേശം ഒടിടിയിലേക്ക്. ഇറങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നത്.

അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ആവേശം തിയേറ്ററിൽ ചുരുങ്ങിയ നാളുകൾക്കൊണ്ട് പ്രേഷകരിൽ ആവേശം സൃഷ്ട്ടിച്ച ഒരു ചിത്രം കൂടിയാണ്. കൂടാതെ ഇറങ്ങി നാളുകൾക്കുള്ളിൽ ഒരു വിജയചിത്രം ഇത്രവേഗം ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനകളിലേക്ക് എത്തുമെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്.

150 കോടിയാണ് ചിത്രം ആഗോള കളക്ഷനിൽ സ്വാന്തമാക്കിയത്. 66 കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കിയപ്പോൾ 16 കോടി കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ആവേശം വാരിക്കൂട്ടി. വിഷു റിലീസിൻ്റെ ഭാഗമായി വന്ന ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിൽ തന്നെ എറ്റവും പണം വാരിയ സിനിമകളിൽ ഒന്ന്കുടിയാണ്.

പിന്നാലെ പ്രേഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലിൻ്റെ രംഗണ്ണനെ എറ്റെടുത്തപ്പോൾ സിനിമയിലെ ഗാനങ്ങളും വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ സുഷിൻ ശ്യാം ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ രചിച്ച ജാഡയാണ് പ്രേഷകർ നെഞ്ചോട് ചേർത്ത ഗാനങ്ങളിൽ ഒന്ന്. ശ്രീനാഥ് ഭാസിയാണ് പാട്ടിന് ശബ്ദ്ദം നൽകിയിരിക്കുന്നത്.

രോമാഞ്ചത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ് ആവേശത്തിൻ്റെയും സംവിധാനം നിർവഹിക്കുന്നത്. ഒരു കോളേജ് അന്തരീക്ഷത്തിലെ കഥ പറയുന്ന ചിത്രത്തിൽ അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനൊപ്പം മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Continue Reading

Latest news

സുഹൃത്തിനെ തടിക്കഷണം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ യുവാവ് കോടതിയിൽ കിഴടങ്ങി

Published

on

By

കൊല്ലം: ഉറ്റ സുഹൃത്തിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ആൾ കിഴടങ്ങി. പോർട്ട് കൊല്ലം ഹാർബർ ശാലേം നഗർ നിവാസി ഡെന്നീസ് ക്ലീറ്റസ് ആണ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയത്.

കഴിഞ്ഞ മാർച്ച് 31നാണ് സംഭവം. ഡെന്നീസിന്റെ സുഹൃത്ത് ഷാബു സേവ്യറുമായി ചീട്ടുകളിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പിന്നാലെ രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്ന ഷാബുവിനെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയും സമീപമുണ്ടായിരുന്ന തടിക്കഷണം ഉപയോഗിച്ച് തലയ്ക്കും വാരിയെല്ലിനും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു

തുടർന്ന്, ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞാ സമയം ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ഡെന്നീസ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ക്കിഴ് കോടതിയിൽ ഹാജരായത്

Continue Reading

Latest news

പിതാവിനെ കെട്ടിയിട്ട് മർദ്ദിച്ചു: പിന്നാലെ മരണം, മകൻ പിടിയിൽ

Published

on

By

കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി. കരാട്ടെ പരിശീലകനായിരുന്ന ദേവദാസാണ് (61) മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ദേവദാസിന് മർദ്ദനമേറ്റത്. എന്നാൽ ഉയരത്തിൽ നിന്നും വീണ് പരുക്കുപറ്റി എന്നാണ് അക്ഷയ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ദേവദാസ് മരണത്തിന് കിഴടങ്ങുകയും പിന്നാലെ അധികൃതരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ അക്ഷയ്‌യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്തപ്പോഴാണ്‌ ദേവദാസും അക്ഷയ്‌യും ഒരുമിച്ചിരുന്ന് മദ്യം കഴിച്ചപ്പോഴുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് തെളിഞ്ഞത്.

ദേവദാസിനെ വീടിനുളളിൽ കെട്ടിയിട്ട ശേഷം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരിൽ മുൻപും വീട്ടിൽ വഴക്കുകൾ പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിലെ പ്രേശ്നങ്ങൾ മൂലം മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിച്ചിരുന്നത്. അക്ഷയ് ലഹരിക്കടിമയായിരുന്നു എന്നാണ് സൂചന.

Continue Reading

Trending

error: