Latest news
കണ്ടാൽ കല്ലാണെന്ന് തോന്നും, തിരിച്ചറിയാനും പ്രയാസം, ശരീരത്തിൽ കൊടുംവിഷവും; സ്‌റ്റോൺ ഫിഷിന്റെ വിശേഷങ്ങൾ ഇങ്ങിനെ
ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽ മത്സ്യം ആയിട്ടാണ് സ്റ്റോൺഫിഷ് അറിയപ്പെടുന്നത്.തൊട്ടുമുന്നിലെത്തിയാലും ഇവയെ തിരച്ചറിയാൻ ബുദ്ധിമുട്ടാണെന്നാണ് റിപ്പോർട്ടുകൾ.
കണ്ടെത്തിയാൽ തന്നെ വിദഗ്ധരുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ തിരച്ചറിയാൻ സാധിയ്ക്കു എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
കല്ലോ പാറയോ പോലെ തോന്നിക്കുന്ന രൂപ ഘടനയാണ് ഇതിന് കാരണം.ഇന്ത്യൻ മഹാസമുദ്രം, പസിഫിക് സമുദ്രം എന്നിവയുടെ തീരപ്രദേശങ്ങളിൽ സ്റ്റോൺഫിഷുകൾ കാണപ്പെടുന്നത്.
പല വിഭാഗങ്ങളിലുള്ള ജീവികൾ ഇക്കൂട്ടത്തിലുണ്ടെങ്കിലും റീഫ് സ്റ്റോൺഫിഷ് എന്ന വകഭേദമാണ് കൂടുതൽ പ്രശസ്തി നേടിയിട്ടുള്ളത്. സിനൻഷ്യ വെറുകോസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
സ്റ്റോൺഫിഷ് 40 സെന്റിമീറ്റർ വരെയൊക്കെ വലുപ്പം വയ്ക്കും.
Latest news
താപനില താഴുന്നു: 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: ജില്ലകളിൽ ഉയർന്ന താപനില കുറയുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട്.
ഈ ജില്ലകളിൽ ബുധനാഴ്ച വരെ മഴ തുടരും.15ാം തിയതി വരെയാണ് അലർട്ട് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് ഒരു ജില്ലകളിലും താപനില ഉയരാനുള്ള സഹജര്യമില്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.
എങ്കിലും സംസ്ഥാനത്തെ എറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽസ്യസ്. സമാനമായ രീതിയിൽ ചൂട് അനുഭവപ്പെട്ട മറ്റൊരു ജില്ലയായ പാലക്കാട് 33.7 ലേക്ക് താപനില ചുരുങ്ങി.
വരും ദിവസങ്ങളിലും മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Latest news
കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം: അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: പെരിന്തൽമണ്ണ തേക്കിൻ കാട് അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന സ്‌ഫോടക വസ്ത്തുവിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് അപകടം.
തമിഴ് നാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്ഫോടക വസ്തുവിന് തീ കൊളുത്തി തിരികെ കയറുമുൻപ് പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നാലെ ഗുരുതര പരിക്കുകളോടെ കിണറ്റിലേക്ക് തന്നെ വീണ രാജേന്ദ്രനെ ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക മുടിയതിനാൽ ഉള്ളിലെക്ക് ഇറങ്ങാൻ സാധിച്ചില്ല.
ശേഷം അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് രാജേന്ദ്രനെ പുറത്തെടുത്തത്. ഉടനെ അടിയന്തര ചികിത്സയ്ക്കായി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ രാജേന്ദ്രൻ മരിക്കുകയായിരുന്നു.
Latest news
രോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ: കേസെടുത്ത് പോലീസ്
കൊച്ചി:ത്രിപ്പൂണിത്തുറയിൽ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി.ഏരൂരിൽ വാടകക്ക് താമസിച്ചിരുന്ന അജിത്താണ് അച്ഛനായ ഷൺമുഖനെ(70) ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്.
10 മാസമായി ഇവർ വാടകക്കാണ് താമസിച്ചിരുന്നത്. ഇതുമായി ബന്ധപെട്ട് വീട്ടുടമയുമായി തർക്കങ്ങൾ നിലനിന്നിരുന്നു.വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ പരിഹരിക്കാൻ വീട്ടുടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പിന്നീട് “2 ദിവസങ്ങൾക്കുളിൽ ഒഴിയാം” എന്ന് ഉറപ്പുനൽകിയാണ് ഇവർ വീട്ടുടമയെ മടക്കിയയച്ചത്.ഷൺമുഖന്റെ മകനായ അജിത്തിനെ പോലീസ് ബെന്ധപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഷൺമുഖന് 2 പെൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഇവരെയും ഒന്നും അറിയിച്ചിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Latest news
ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു
ഒമാൻ: സലാലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫി (35)ആണ് മരിച്ചത്.
മുഹമ്മദ് ജോലി ചെയ്തിരുന്ന കടയിൽ നിന്നും സാധങ്ങൾ എത്തിച്ചുനൽകനായി പോകുമ്പോഴായിരുന്നു അപകടം.
വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. മൃതദ്ദേഹം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.
കെഎംസിസിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
Latest news
കുഞ്ഞ് കാറിനുള്ളിൽ: താക്കോൽ മറന്നു, രക്ഷയായത് അഗ്നിശമനസേനയുടെ ഇടപെടൽ
കൊച്ചി:അബദ്ധത്തിൽ കാറിനുള്ളിൽ കുടിങ്ങിയ കുരുന്ന് ജീവന് രക്ഷയായി അഗ്നിശമനസേനയുടെ ഇടപെടൽ. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസിക്കുന്ന ഷാജുവിന്റെ മകൻ ഋതിക് (2) ആണ് രാവിലെ 8 മണിയോടെ കാറിനുള്ളിൽ കുടുങ്ങിയത്.
താക്കോൽ കാറിൽ നിന്നും ഊരാൻ മറന്നതും സ്പെയർ കീ ഇല്ലാതിരുന്നതും രക്ഷാദൗത്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിച്ചു. സംഭവത്തിന് പിന്നാലെ ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഇളക്കിമാറ്റിയത്.
കുട്ടിക്ക് ആരോഗ്യ പ്രേശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. ഏലൂരിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി. ഹരിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിമോൻ, എം.വി സ്റ്റീഫൻ, എസ്.എസ് നിതിൻ, വി.പി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചെറിയ കുട്ടികളുളള വീട്ടിൽ വാഹനങ്ങളുടെ സ്പെയർ കീ കരുതുന്നത് ഇത്തരം സാഹചര്യങ്ങളിൽ സഹായകരമായിരിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news5 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം