M4 Malayalam
Connect with us

News

ദൈവ വഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരക്ക് നൂറിന്റെ നിറവ്

Published

on

 

കോതമംഗലം:ദൈവവഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരയ്ക്ക് നൂറിന്റെ നിറവ്.

മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ സ്വന്തമാക്കിയ കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ സാധു ഇട്ടിയവിരക്ക് 100 വയസ് പിന്നിട്ടു.

ദൈവസ്‌നേഹത്തിന്റെ മഹത്വവും ശക്തിയും സഹജീവികളെ പറഞ്ഞ് പഠിപ്പിക്കാൻ സാധു നടത്തിയ ഇടപെടലുകൾ വേറിട്ടുനിൽക്കുന്നതാണ് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇതിനായി അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ ചെറുതല്ല.ചിലപ്പോഴൊക്കം വിശപ്പും ദാഹവുമെല്ലാം മാറ്റിവച്ചും നഗ്നപാദനായും അദ്ദേഹം ഇതിനായി കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്.വർഷങ്ങളോളം ഈ ലക്ഷ്യത്തിലേയ്ക്കായി സാധു പലനാടുകളിൽ ചുറ്റിക്കറങ്ങി.

നാലാൾ കൂടുന്നിടത്തെല്ലാം അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ദൈവസ്‌നേഹത്തെക്കുറിച്ച് മാത്രമായിരുന്നു.മുഖത്തെ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.വാക്കുകളിലും നോട്ടത്തിലും സ്‌നേഹം തുളുമ്പും.അതുകൊണ്ട് തന്നെ എവിടെച്ചെന്നാലും അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ലഭിച്ചിരുന്നു.ലാളിത്യമാർന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹം പിൻതുടർന്നിരുന്നത്.

1981 -ലാണ് ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ് സാധു ഇട്ടിയവിരക്ക്ലഭിക്കുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമായി ഏകദേശം 150-ഓളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഈ ദൈവദാസൻ.1983-ൽ അൽബേറിയൻ അന്തർദേശീയ അവാർഡ്,97-ൽ ദർശന അവാർഡ് 98-ൽ മങ്കുഴിക്കരി അവാർഡ് 2005-ൽ ബിഷപ് വയലിൽ അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

1960-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി പിതാവും പുത്രനും 80000 കോപ്പികൾ വിറ്റഴിക്കപ്പെട്ടു.ഇത് പത്തോളം ഇൻഡ്യൻ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.7000-ത്തിൽപ്പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും 5 -ാമത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.1978 ൽ തന്റെ 56-ാം വയസിലാണ് തിരുവല്ല മണലേൽ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകൾ ലാലിയെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിക്കുന്നത്.

മകൻ ജിജോ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്.ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകൾ എമ്മ എന്നിവർ അടങ്ങുന്നതാണ് കുടുംബം.കാണാൻ എത്തുവന്നരോട് ആവും വിധം ദൈവസ്‌നേഹത്തെക്കുറിച്ച് ഇന്നും സാധു ഇട്ടിയവിര വാചാലനാവും.സ്‌നേഹത്തിന് മേലെ മറ്റൊന്നുമില്ല.പരസ്പരം സ്‌നേഹിച്ചാൽ എല്ലാം ശരിയാവും.സാധു പുഞ്ചിരിയോടെ പറയുന്നു.

സാധു ഇട്ടിയവിര സ്‌നേഹസംസ്‌കാരത്തിന്റെ പ്രവാചകൻ:മാർ ജോസഫ് കല്ലറങ്ങാട്ട്

കൊച്ചി:ക്രൈസ്തവ സമൂഹത്തിലെ സഞ്ചരിക്കുന്ന പാഠപുസ്തകവും,സമകാലിക ലോകത്തിന് ഒരു പുതിയ സ്‌നേഹസംസ്‌കാരവും പ്രദാനം ചെയ്ത വ്യക്തിയാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

തന്റെ ബാല്യ-കൗമാരങ്ങളിലും,മെത്രാൻ ശുശ്രൂഷയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ്. ഇന്നത്തെ ലോകത്തിലെ സഞ്ചരിക്കുന്ന സിനഡിനു സമാനമാണ് ഇട്ടിയവിര സാറിന്റെ ജീവിതം.എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രകൃതവും,പ്രായ- ദേശ-അവസ്ഥാ വ്യത്യാസമില്ലാതെ വി.പൗലോസിനെപ്പോലെ തന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സ്‌നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സവിശേഷ പ്രകൃതവുമാണ്.

ദൈവസ്നേഹത്തിന്റെ വഴിയിലൂടെ നടക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലാളിത്യവും മനുഷ്യത്വവും കൊണ്ട് മാതൃക കാണിച്ചു.കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധു ഇട്ടിയവിര ഇന്നും നിലകൊള്ളുന്നുവെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ജീവിതവ്രതങ്ങളായി സ്വീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള അന്വേഷണതൽപരത പ്രത്യേകം പ്രസ്താവ്യമാണ്.’ദൈവം സ്‌നേഹമാണ്’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജീവിത ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സമ്പന്നമാണ് അദ്ദേഹത്തിന്റെ ജീവിതം.നൂറാം വയസ്സിലും വളരെ ഊർജസ്വലതയോടെ ദൈവവചനങ്ങൾ ഉരുവിട്ടും പഠിപ്പിച്ചും ജീവിക്കുന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണെന്നും മാർ കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു.അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അൽമായ കമ്മീഷന്റെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലത്തെ ഇരമല്ലൂരിലെ സാധു ഇട്ടിയവിരയുടെ വസതിയോടനുബന്ധിച്ചുള്ള ജീവജ്യോതിയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചും,ഉപഹാരം നൽകിയും മാർ കല്ലറങ്ങാട്ട് ആദരിച്ചു.സീറോ മലബാർ സഭ പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷനായിരുന്നു.അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ,ജിജോ ഇട്ടിയവിര തുടങ്ങിയവർ സംസാരിച്ചു.അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചടങ്ങുകൾക്ക് നേതൃത്വം നൽകി.സാധു ഇട്ടിയവിര മറുപടി പ്രസംഗവും നടത്തി.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: