M4 Malayalam
Connect with us

Latest news

ദൂരപരിധി 50 മീറ്റർ ആക്കി,2500-ലേറെ പുതിയ ലൈസൻസുകൾ; ക്വാറികളെക്കുറിച്ച് വിദഗ്ധ സമതി വിവരശേഖരണം നടത്തുന്നു

Published

on

കൊച്ചി;സംസ്ഥാനത്തെ പാറഖനം സംബന്ധിച്ച് ഉയർന്ന പരാതികൾ കേൾക്കാനും ക്വാറികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വിവരശേഖരണം നടത്തുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനോടനുബന്ധിച്ചാണ് വിവരശേഖകരണത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ക്വാറികളും ജനവാസമേഖലകളും തമ്മിലുള്ള സുരക്ഷിതമായ അകലം സംബന്ധിച്ചും മണ്ണിന്റെ ഘടന,പ്രകമ്പനം,വായുമലിനീകരണം,കെട്ടിടങ്ങൾ ,മനുഷ്യർ ,വന്യജീവികൾ എന്നിവയ്ക്കുണ്ടാവുന്ന ആഘാതം എന്നിവയെക്കുറിച്ചും പഠിയ്ക്കുന്നതിനായിട്ടാണ് 7 അംഗ വിദഗ്ധ സമതിയ്ക്ക് രൂപം നൽകിയട്ടുള്ളത്.

സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് വിവരശേഖരണം നടത്തുന്നത്.നാളെ രാവിലെ 10.30മുതൽ 1 മണിവരെ കോഴിക്കോട് ഹോട്ടൽ അളകാപുരിയിലും 24-ന് ഇതെ സമയത്ത് കൊച്ചിയിലെ മല്‌നീകരണ നിയന്ത്രണ ബോർഡിന്റെ കൊച്ചി ഗാന്ധി നഗറിലെ മേഖല ഓഫീസിലും 25-ന് ഇതെ സമയത്ത് തിരുവന്തപുരം പിഎം ജിയിലെ പ്രിയദർശിനി സ്‌പേസ് പ്ലാനറ്റോറിയം ഹാളിലുമാണ് ഹിയറിംഗ് നിശ്ചയിച്ചിട്ടുള്ളത്.

പൊതുജനങ്ങൾക്ക് സമതിയംഗങ്ങൾ മുമ്പാകെ ഹാജരായി വാക്കാലോ രേഖ മൂലമോ പരാതികളോ നിർദ്ദേശങ്ങളോ ബോധിപ്പിക്കാം.കോഴിക്കോട് നടക്കുന്ന ഹിയറിംഗിൽ പാലക്കാട്, മലപ്പുറം ,വയനാട് ,കണ്ണൂർ ,കാസർകോട് എന്നി ജില്ലകളിൽ നിന്നുള്ളവർക്കാണ് അവസരം നൽകിയിട്ടുള്ളത്.

കോട്ടയം ,ഇടുക്കി, എറണാകുളം തൃശൂർ ജില്ലകളിൽനിന്നുള്ളവർ കൊച്ചിയിലെ ഹിയറിംഗിൽ വിവരങ്ങൾ ഹോധിപ്പിക്കാം.തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട ആലപ്പുഴ എന്ന്ി ജില്ലകളിൽ നിന്നുള്ളവർക്ക്് തിരുവനന്തപുരത്തെഹിയറിംഗിൽ പങ്കെടുക്കാം.

ഓൺലൈനായി സർവ്വേയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണവും ബോർഡ് ഒരുക്കിയിട്ടുണ്ട്.കേന്ദ്ര മലിനീകതരണ നിയന്ത്രണ ബോർഡിന്റെ cpcb.nic.in എന്ന വെബ്‌സൈറ്റിലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ www.keralapcb.nic.in എന്ന വെബ്‌സൈറ്റിലും ഈ മാസം 28-ന് വൈകിട്ട് 5 വരെ പരാതികൾ സമർപ്പിക്കാം.

സ്‌ഫോടനം നടത്തിയുള്ള പാറഖനനത്തിന് ജനവാസ മേഖലയിൽ നിന്നും 200 മീറ്ററും സ്‌ഫോടനം ഇല്ലാതെയുള്ള പാറഖനനത്തിന് 100 മീറ്ററും അകലം വേണമെന്നാണ് കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിൽ ക്വാറികൾക്കുള്ള അകലം ജനവാസ മേഖലയിൽ നിന്നു0 100 മീറ്ററായി നിജപ്പെടുത്തിയിരുന്നത്. അടുത്തിടെ ഇത് 50 മീറ്ററായി ചുരുക്കിയെങ്കിലും 2020-ൽ ഹരിത ട്രൈബ്യൂണൽ ഇത് റദ്ദാക്കിയിരുന്നു.ദൂരപരിധി കുറച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് 2500-ൽപരം ക്വാറികൾക്ക് ലൈസൻസ് നൽകിയതായി ആരോപണം ഉയർന്നിരുന്നു.

 

1 / 1

Advertisement

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Latest news

കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം

Published

on

By

കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.

ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.

പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.

1 / 1

Continue Reading

Trending

error: