Latest news
മകനെയും പെണ്‍മക്കളെയും പോലീസ് മര്‍ദ്ദിച്ചു,തടയാന്‍ ശ്രമിച്ചപ്പോള്‍ നെഞ്ചില്‍ ചവിട്ടി;ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് വീട്ടമ്മ
നിലമ്പൂര്‍;പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി തന്നെയും മകനെയും എട്ടും പൊട്ടും തിരിയാത്ത പെണ്‍മക്കളെയും മര്‍ദ്ദിച്ചെന്നും സംഭവത്തില്‍ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്നും വീട്ടമ്മ.
പുലര്‍ച്ചെ 5.30ന് വഴിക്കടവ്, പോത്തുകല്ല് സ്റ്റേഷനുകളിലെ 6 പൊലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി,മൂടിപ്പുതച്ച് ഉറങ്ങുയായിരുന്ന മകനെ പിടികൂടി മര്‍ദ്ദിച്ചെന്നും തടസം പിടിയ്ക്കാനെത്തിയപ്പോള്‍ തന്നെയും പെണ്‍മക്കളെയും തലങ്ങും വിലങ്ങും മര്‍ദ്ദിച്ചെന്നുമാണ് പോത്തുകല്‍ വെളുമ്പിയംപാടം ചേന്നന്‍പൊട്ടി കോളനിവാസി റീന(35)യുടെ വെളിപ്പെടുത്തല്‍.
റീന ,മകന്‍ സൂരജ് (17), സഹോദരി സ്‌നേഹപ്രിയ (15), എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികത്സയിലാണ്.
സൂരജിനെ പിടികൂടി,മര്‍ദ്ദിയ്ക്കുന്നത് കണ്ടപ്പോള്‍ തടയാന്‍ ശ്രമിച്ച എന്നെ ലാത്തികൊണ്ട് അടിച്ചു,നെഞ്ചത്ത് ചവിട്ടി.മക്കളായ ദൃശ്യ, സ്‌നേഹപ്രിയ ,മകന്‍ സൂരജ് എന്നിവരെ മുറിയിലിട്ട് മര്‍ദ്ദിച്ചു.ഇളയ മകള്‍(7) ദൃശ്യയുടെ പാഠപുസ്തകങ്ങള്‍ വിലിച്ചുവാരി മുറ്റത്തിട്ടു.കോളനിയില്‍ മറ്റൊരുവീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മകന്‍ ഉണ്ണിക്കുട്ടനെ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി പിടികൂടിയ ശേഷമാണ് സംഘം മടങ്ങിയത് .അവര്‍ വിശദമാക്കി.
സൂരജിന്റെ വാരിയെല്ലിന് ക്ഷതമുണ്ട്.
പോലീസിനെതിരെ നീങ്ങിയാല്‍ പൊലീസ് ജീപ്പ് കേടുവരുത്തിയെന്ന കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉണ്ണിക്കുട്ടന്‍ സ്റ്റേഷനില്‍നിന്ന് മൊബൈലില്‍ അറയിച്ചതിന്റെ ശബ്ദരേഖ കയ്യിലുണ്ട്.സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കും.റീന കൂട്ടിച്ചേര്‍ത്തു.
വിധവയായ റീനയുടെ മകന്‍ ഉണ്ണിക്കുട്ടന്‍ (23) വഴിക്കടവ് സ്റ്റേഷനില്‍ 2019 ല്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍പ്രതിയാണ്.കോടതിയില്‍ ഹാജരാകാത്തതിന് ഇയാള്‍ക്കെതിരെ വാറന്റും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് വിശദീകരണം.വാറന്റ് പ്രകാരം പിടികൂടാന്‍ മുന്‍പ് പലതവണ ശ്രമിച്ചിരുന്നെന്നും ഈസമയം ഉണ്ണിക്കുട്ടന്‍ കടന്നുകളഞ്ഞെന്നും ഇത്തവണ പിടികൂടിയപ്പോള്‍ കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് പോലീസ് വാദം.
Latest news
“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും
‘
കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ് “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.
സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.
സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.
ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.
Latest news
പങ്കാളിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ച് പീഡിപ്പിച്ച് പൂജാരി: കേസെടുത്ത് പോലീസ്
ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു.
ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക്ക് മുനി സ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായ യുവതിയുടെ പരാതി.എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.
ഒരിക്കല്‍ മദ്യപിച്ച് എത്തിയ പൂജാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതായും, ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പിന്നീട് ലൈംഗിക തൊഴിലായാവാന്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Latest news
രാഹുല്‍ ഒന്നിലധികം വിവാഹം കഴിച്ചു;നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍
കോഴിക്കോട്: എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പന്തീരാംങ്കാവ് പോലീസ് നടത്തി വരുന്ന അന്വേഷണം പുതിയ വഴിത്തിരിവിൽ.
വരൻ രാഹുൽ പി.ഗോപാലിന് വേറെയും വിവാഹ ബന്ധങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തൽ.
ഈ ബന്ധം വേർപെടുത്താതെയാണ് പറവൂർ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചത് എന്നാണ് പോലീസ് പറയുന്നത്.രാഹുൽ കോട്ടയം പൂഞ്ഞാറിൽ ഒരു യുവതിയുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായിട്ടാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ വ്്യക്തമായിട്ടുള്ളത്.
എന്നാൽ ആദ്യ വിവാഹത്തിലെ പൂഞ്ഞാർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇതുമായി ബന്ധപെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ 2 വിവാഹങ്ങൾ കൂടാതെ രാഹുൽ വേറെയും വിവാഹം കഴിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതിനെ ചുറ്റിപ്പറ്റിയും ഇപ്പോൾ അന്വേഷണം തുടരുകയാണ്.
നിലവിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമുള്ള വകുപ്പുകളുമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദ്ദേശത്തിലാണ് കേസെടുത്തിട്ടുള്ളത്.
Latest news
അഞ്ച് ദിവസത്തേക്ക് മഴ തുടരും ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇതുവരെ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
മഴയുടെ പശ്ചാത്തലത്തില്‍ മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. മേയ് 16ന് പത്തനംതിട്ട എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മേയ് 17ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Latest news
വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം ; കളമശേരിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍
കൊച്ചി ; വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരൻ അറസ്റ്റില്‍.
എറണാകുളം റൂറല്‍ എ.ആർ.ക്യാമ്പിൽ ജോലി ചെയ്യുന്ന വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി.
സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരനെഅറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
-
Latest news4 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news1 week ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news4 days ago
പെറ്റമ്മയെ കൊന്നിട്ടും ജിജോയ്ക്ക് കുലുക്കമില്ല, ശാപവാക്കുകള്‍ കൊണ്ട് എതിരേറ്റ് നാട്ടുകാരും;കൗസല്യ കൊലക്കേസ് തെളിവെടുപ്പ് അവസാനഘട്ടത്തില്‍
-
Latest news2 weeks ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം
-
Latest news4 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ