Latest news
വില്‍പ്പന എംഡിഎംഎയും എല്‍എസ്ഡിയും, ഇടപാടുകാരുടെ കണ്ണില്‍പ്പെടാതെ വിതരണവും;നൈറ്റ് ഡ്രോപ്പര്‍ സംഘം അറസ്റ്റില്‍
കൊച്ചി: നൈറ്റ് ഡ്രോപ്പര്‍ ടാസ്‌ക് ടീം എന്ന മയക്ക് മരുന്ന് ശ്യംഖലയിലെ പ്രധാനികള്‍ എക്‌സൈസിന്റെ പിടിയില്‍.
കൊടുങ്ങല്ലൂര്‍, എടവിലങ്ങ് കോതപറമ്പ് സ്വദേശികളായ, തേപറമ്പില്‍ വീട്ടില്‍, ആഷിക് അന്‍വര്‍ (24), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ് (27) വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍ (23) എന്നിവരാണ് എക്‌സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 10 എല്‍എസ്ഡി സ്റ്റാമ്പ്, 0.285 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ആഡംബര കാറും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും 3000 രൂപയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
നീണ്ട ഇടവേളക്ക് ശേഷമാണ് വ്യാപാര അളവിലുള്ള എല്‍എസ്ഡി സ്റ്റാമ്പ് പിടിച്ചെടുക്കുന്നത്. എല്‍എസ്ഡി സ്റ്റാമ്പ അഞ്ച് എണ്ണം കൈവശം വച്ചാല്‍ തന്നെ 20 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നതാണ് നിലിവിലെ സ്ഥിതി.
വിതരണത്തിന് നൂതന സാങ്കേതിക വിദ്യകള്‍
മയക്ക് മരുന്നുകളുമായി ഒരു തരത്തിലും പിടിക്കപ്പെടാതിരിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നവരുടെ സംഘമാണ് നൈറ്റ് ഡ്രോപ്പര്‍മാര്‍.
സോഷ്യല്‍ മീഡിയ വഴി ഇവരോട് മയക്ക് മരുന്ന് ആവശ്യപ്പെട്ടാല്‍ ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ ടീമിന്റെ അക്കണ്ടിലേക്ക് പണം അയക്കുവാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യ പടി.
പണം ലഭിച്ചാല്‍ അതികം ആളുകള്‍ ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ വെള്ളം നനയാത്ത രീതിയില്‍ മയക്ക് മരുന്ന് പയ്ക്ക് ചെയ്ത് സുരക്ഷിതമായി വക്കുന്നു.
അതിന് ശേഷം പ്രത്യേക തരം കോഡ് ഉള്ള ഒരു നമ്പറില്‍ നിന്ന് മരുന്ന് ആവശ്യപ്പെടുന്നവരുടെ വാട്ട്‌സാപ്പിലേക്ക് ഇത് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ ഷാര്‍പ്പ് ലൊക്കേഷനും മയക്ക് മരുന്ന് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും അയച്ചു കൊടുക്കുന്നു.
കൂടാതെ ഡ്രോപ്പ് കംപ്ലീറ്റഡ് എന്ന മെസേജും വരുന്നു.ആവശ്യക്കാരന്‍ ലൊക്കേഷന്‍ പ്രകാരം ഈ സ്ഥലത്ത് എത്തി മയക്ക് മരുന്ന് എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരുന്നത്.
ഇത് മൂലം ഡ്രോപ്പ് ചെയ്യുന്നവരും ഡ്രോപ്പ് ചെയ്ത മയക്ക് മരുന്ന് എടുക്കുവാന്‍ വരുന്നവരും തമ്മില്‍ ഒരിക്കലും പരസ്പരം കണ്ട് മുട്ടുന്നില്ല.പണം വാങ്ങി കഴിഞ്ഞാല്‍ സാധനം കൃത്യമായി എത്തിച്ച് നല്‍കുന്നു എന്ന വിശ്വാസ്യത ഇവര്‍ ആവശ്യക്കാരുടെ ഇടയില്‍ നിന്ന് നേടിയിരുന്നു.
അടുത്തിടെ പിടിയിലായ ആളുകള്‍ ഇവരുടെ കാര്യം തന്നെ ആവര്‍ത്തിച്ച് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു.
വഴിത്തിരിവായത് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം
ഇവര്‍ പറഞ്ഞ പ്രകാരം മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥലങ്ങളില്‍ എല്ലാം ചുവപ്പ് നിറത്തിലുളള ആഡംബര കാറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അര്‍ദ്ധരാത്രിയോട് കൂടി മാത്രം പുറത്തിറങ്ങുന്ന ഈ വാഹനം എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഈ വാഹനത്തെ അതീവരഹസ്യമായി പിന്‍ തുടര്‍ന്ന എക്‌സൈസ് സംഘം വൈറ്റില പൊന്നുരുന്നി സര്‍വ്വീസ് റോഡില്‍ ഈ വാഹനം നിറുത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്ക് മരുന്ന് ഡ്രോപ്പ് ചെയ്യാന്‍ എത്തിയ ഇവരെ വളയുകയായിരുന്നു.
അക്രമാസക്തരായ ഇവര്‍ പെട്ടെന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് അതിവേഗം കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം കുറുകെയിട്ട് സര്‍വ്വീസ് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച മൂവരേയും നാട്ടുകാരുടെയും കൂടി സഹായത്തോടെ എക്‌സൈസ് പിടിക്കൂടുകയായിരുന്നു.
കീഴടക്കിയത് മല്‍പ്പിടുത്തത്തിലൂടെ
ഏറെ നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷമാണ് എക്‌സൈസ് സംഘത്തിന് ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ആയത്.450 മൈക്രോണ്‍സ് വരെ കണ്ടന്റ് ഉള്ള അത്യന്തം വിനാശകാരിയായ ‘അള്‍ട്രാ ഗണേഷ് ‘വിഭാഗത്തില്‍ പെടുന്ന ത്രീ ഡോട്ടഡ് സ്റ്റാമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
സാധരണ ഡിജെ പാര്‍ട്ടി പോലുള്ളവയില്‍ ക്ഷീണമറിയാതെ മണിക്കൂറുകളോളം നിന്ന് ഡാന്‍സ് ചെയ്യാനാണ് ഇവ വ്യാപകമായി ഉപയോഗിച്ച് വരുന്നത്.
ഇതിന്റെ ഉപയോഗം പതിയെ പതിയെ വിഷാദരോഗത്തിന് അടിമയാകുവാന്‍ ഇടയാക്കുന്നതാണ് എന്നാണ് വിദഗ്ധ ഭാഷ്യം. ഇവര്‍ പിടിയിലായതോടുകൂടി കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന വന്‍ സംഘത്തെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
ഈ കേസ്സിന്റെ അന്വേഷണം ഏറ്റെടുതതായും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണര്‍ ടി.എന്‍. സുധീര്‍ അറിയിച്ചു.
ഐ.ബി. ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍ , എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി.ടോമി, എന്‍.എം.മഹേഷ്, സി.ഇ.ഒ മാരായ പത്മഗിരീശന്‍ പി, ബിജു.ഡി ജെ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Latest news
16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്
തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.
Latest news
സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി
കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.
അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പോലീസിൽ ഏൽപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.
ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Latest news
മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി
കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.
ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .
നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
Latest news
മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു
മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.
ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Latest news
അമ്മയുടെയും മകളുടെയും മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ.സുവിഷത്തിൽ സുനന്ദ വി.ഷേണായി(78), മകൾ ദീപ വി.ഷേണായി(44) എന്നിവരാണ് കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിന് സമീപവും ദീപയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. മരിച്ചവർ മംഗലാപുരം സ്വേദേശികളാണെന്നും പത്ത് വർഷമായി ഇവിടെയായിരുന്നു താമാസമെന്നുമാണ് പരിസരവാസികൾ പറയുന്നത്.
ദീപ അവിവാഹിതയാണ്.പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടിയ്ക്കൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized4 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്