Latest news
രാത്രിയിൽ മഴ കുറഞ്ഞു, ചാക്കോച്ചിവളവിലെ മണ്ണിടിച്ചിന് താൽക്കാലിക ശമനം; ഒറ്റവരി ഗതാഗതം തുടരും

അടിമാലി;രാത്രിയിൽ മഴ കുറഞ്ഞു.ചാക്കോച്ചിവളവിലെ മണ്ണിടിൽ പ്രദേശത്ത് തൽസ്ഥിയിൽ മാറ്റമില്ല.ഗതാഗതം ഒറ്റവരിയിൽ തുടരാൻ ധാരണ.
ഇന്നലെ രാവിലെയാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കോച്ചിവളവിന് സമീപം റോഡ് അപകടാവസ്ഥയിലായത്.ഇതെത്തുടർന്ന് ഇതിവഴിയുള്ള വാഹനയാത്ര ഭീതിജനിപ്പിക്കുന്നതായി മാറിയിരുന്നു.ടാറിംഗ് ഉൾപ്പെടെ റോഡ് അഗാതയിലേയ്ക്ക് പതിക്കാൻ സാധ്യതയെന്നുള്ള വിലയിരുത്തലുകളാണ് ഭീതിക്ക് കാരണമായത്.
ഇന്ന് രാവിലെയാണ് ഇവിടെ റോഡിന് അടിയിൽ നിന്നും മണ്ണ് ഇടിയാൻ തുടങ്ങിയിയിരുന്നു.കുറഞ്ഞ സമയത്തിനുള്ളിൽ ഇത് 10 മീറ്ററോളം ദുരത്തിലേയ്ക്ക് വ്യാപിയ്ക്കുകയും ഇവിടെയുണ്ട്ായിരുന്ന കരിങ്കൽകെട്ട് ഉൾപ്പെടെ അഗാതയിലേയ്ക്ക് പതിക്കുകയുമായിരുന്നു.
രാവിലെ മുതൽ നിർത്താതെ മഴപെയ്തിരുന്നതിനാൽ തുടർന്നും ചെറിയ തോതിൽ ഇവിടെ മണ്ണിടിച്ചിൽ തുടർന്നിരുന്നു.ഇതിനിടെ മണ്ണിടിഞ്ഞതിന്റെ എതിർവശത്ത് റോഡിനോട് ചേർന്ന്് ഉയർന്നുനിൽക്കുന്ന പ്രദേശത്തുനിന്നും മണ്ണിടിഞ്ഞുവീണത് പരിഭ്രാന്തി ഒന്നുകൂടി വർദ്ധിപ്പിച്ചു.
വിവരം ശേഖരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകർ ഇവിടെയുള്ളപ്പോഴാണ് മണ്ണിടിഞ്ഞുവീണത്.ഇതെത്തുടർന്ന് ഇവിടെ ഗതാഗത നിയന്ത്രണത്തിന് നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരും അങ്കലാപ്പിലായി.
ഇനിയും മണ്ണിടിഞ്ഞാൽ ടാറിംഗ് ഉൾപ്പെടെ റോഡ് താഴെ പതിയ്ക്കും എന്നതാണ് നിലവിലെ സ്ഥിതി.നിലവിൽ ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയിൽ കത്രമീകരിച്ചിരിയ്ക്കുകയാണ്.അപകടസ്ഥിതിയിലായ ഭാഗം വള്ളികെട്ടി തിരിച്ചിട്ടുണ്ട്.ഗതാഗതം നിയന്ത്രിയ്ക്കാൻ ഇവിടെ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
നേര്യമംഗലം പാലത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് മണ്ണിടിഞ്ഞിട്ടുള്ളത്.വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മൂന്നാറിലേയ്ക്കുള്ള തിരക്കേറിയ പാതകളിൽ ഒന്നാണിത്.ദിനം പ്രതി ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനമാണ് ഈ പാതവഴി കടന്നുപോകുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന ചാക്കോച്ചി ഇപ്പോൾ മണ്ണിടിഞ്ഞതിന് സമീപത്ത് കൊക്കയിലേക്ക് പതിച്ചിരുന്നു.അപകടത്തിൽ നിരവധിപേർ മരണപ്പെട്ടിരുന്നു.ഇതെത്തുടർന്നാണ് ഈ ഭാഗം ചാക്കോച്ചി വളവ് എന്നപേരിൽ അറിയാൻ കാരണമെന്നാണ്് നാട്ടകാർ പറയുന്നത്.
Latest news
ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ്ണം തെളിഞ്ഞു; ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി ; 75-ാം സ്വാന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലപ്രവാഹത്തിൽ ത്രിവർണ വെളിച്ചം വിതറി ഹൈഡൽ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
Latest news
പേവിഷബാധ സ്ഥിരീകരിച്ച അഥിതി തൊഴിലാളി ആശുപത്രിയിൽ നിന്നും മുങ്ങി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കോട്ടയം;നായുടെ കടിയേറ്റതിനെത്തുടർന്ന് ചികത്സയ്ക്കെത്തി.പരിശോധനയിൽ സ്ഥിരീകരിച്ചത് പേ വിഷബാധ.പിന്നാലെ രോഗി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായി.ജാഗ്രത നിർദ്ദേശം നൽകി പോലീസും ആരോഗ്യവകുപ്പും.
ഇന്നലെ രാത്രി കോട്ടയത്താണ് സംഭവം.നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവ (39)യെയാണ് പോലീസ് തിരയുന്നത്.അർത്ഥരാത്രിയോടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇ.ാൾ കടന്നുകളഞ്ഞത്.ആശുപത്രി അധികൃതർ അറയിച്ചതിനെത്തുടർന്ന് പോലീസ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി, വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ജീവൻ ബറുവ (39) ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടി എത്തിയത്.വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തിയത്.തുടർന്നുള്ള പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
സാംക്രമികരോഗ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും ഇറങ്ങിയോടിയെന്നാണ് ആശുപത്രി അധികൃതർ പോലീസിന് നൽകിയ വിവരം.യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പോലീസ് ലഭിച്ച വിവരം.
Latest news
പൂട്ടിയ ബഡ്സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിക്കണം; സിപിഎം പഞ്ചാത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കോതമംഗലം;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രവർത്തനം നിറുത്തിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക.പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെടുന്ന സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.ഭരണ പരാജയവും, അഴിമതിയും കടുകാര്യസ്ഥതയും,അലങ്കാരമാക്കിയ ഭരണസമിതി രാജി വയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പാർട്ടി ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ പി ജയിംസ് അദ്ധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ഏ കെ സിജു , ഏരിയ കമ്മിറ്റി അംഗം പി എം ശശികുമാർ , കെ റ്റി അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് ഇരുപതാം തീയതിക്കകം ഒരു സർവ്വകക്ഷി യോഗം വിളിച്ച് സ്കൂളിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടി ഉറപ്പു നൽകിയതായി പാർട്ടി നേതാക്കൾ അറയിച്ചു.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News10 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ