Connect with us

Local News

മൂവാറ്റുപുഴയിലെ ഇരട്ടകൊലപാതകം; ആക്രമണത്തിന് ഉപയോഗിച്ചത് മൂര്‍ച്ചയുള്ള ആയുധം,കഴുത്തിലെ മുറിവ് മരണകാരണം, ഗോപാല്‍ മാലിക്ക് ഒളിവില്‍

Published

on

മൂവാറ്റുപുഴ;അടൂപ്പറമ്പിലെ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ കുടുക്കാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം.

കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹന്തോയുടെയും ദീപാങ്കറിന്റെയും ഒപ്പം ഗോപാല്‍ മല്ലിക്കിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇയാളെ കണ്ടെത്തുന്നിനായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍മാരും സംഘത്തിലുണ്ട്.

്അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ 5 പേര്‍ ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചതായിട്ടാണ് സൂചന.ഞായറാഴ്ച വൈകിട്ട് 3.30 തോടെയാണ് മൃതദേഹങ്ങള്‍ അടൂപ്പറമ്പിലെ തടിമില്ലില്‍ കണ്ടെത്തിയത്.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഗോപാല്‍ മാലിക്കിനെ സംഭവത്തിന് പിന്നാലെ കാണാതായതായുള്ള വിവരം പുറത്തുവന്നിരുന്നു.ഇയാള്‍ ഒഡീഷയിലേക്കാണോ പോയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമല്ലന്നാണ് പോലീസില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

മൊഹന്തോയുടെയും ദീപാങ്കറിന്റെയും ഫോണുകള്‍ കാണാതായിട്ടുണ്ട്.ഇവ സ്വിച്ച്ഡ് ഓഫ് ആണ്. ഇവ ഗോപാല്‍ മാലിക് കൊണ്ടുപോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ പൊലീസ് പരിശോധനയിലും ഡോഗ് സ്‌ക്വാഡ് പരിശോധനയിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയില്ല.ഗോപാല്‍ മാലിക്കിനെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവു എന്നാണ് പോലീസ് നിലപാട്.

കഴുത്തിലേറ്റ മുറിവുകളാണ് ഇരുവരുടെയും മരണത്തിന് കാരമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.ഇന്നലെ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്

കോഴിക്കോടും പെരുമ്പാവൂരും താമസിച്ചിരുന്ന ബന്ധുക്കള്‍ എത്തി മൊഹന്തോയുടെയും ദീപാങ്കറിന്റെയും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്.ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ ഇന്ന് അസമിലേക്കു കൊണ്ടു പോകും.

തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ തടിമില്ലുടമ പോലീസിന് കൈമാറിയിരുന്നില്ലന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.വര്‍ഷങ്ങളായി തടിമില്ലില്‍ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ തടിമില്‍ നടത്തിപ്പുകാരന്‍ കൈമാറിയിരുന്നില്ലന്നാണ് പൊലീസ് കണ്ടെത്തല്‍.

ജില്ലയില്‍ അടുത്ത കാലത്ത് നടന്ന കുറ്റകൃത്യങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ തുടര്‍ച്ചയായി പങ്കാളികളായതോടെയാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്യാംപുകള്‍ പൊലീസ് സംഘടിപ്പിച്ചത്.

ഇതിന് ശേഷവും പല തൊഴിലുടമകളും അതിഥിത്തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറുന്നതില്‍ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപം ഉയരുന്നിരുന്നു.

ഇതിന് പിന്നാലെയാണ് അടൂപ്പറമ്പിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിലും അഥിതി തൊഴിലാളിയാണെന്ന സംശയം ഉയര്‍ന്നിട്ടുള്ളത്.ഇക്കാര്യത്തില്‍ പോലീസ് ഇടപെടന്‍ ശക്തമാക്കാന്‍ നീക്കം ആരംഭിച്ചതായിട്ടാണ് സൂചന.

 

Latest news

വന്യമൃഗങ്ങള്‍ക്ക് ശല്യം ; 2 വാഹനങ്ങളും നായയും കസ്റ്റഡിയില്‍,10 പേര്‍ക്കെതിരെ കേസെടുത്തു

Published

on

By

കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആവര്‍ക്കുട്ടി ഭാഗത്ത് അനധികൃതമായി വനത്തിനുള്ളില്‍ വാഹനം ഓടിയ്ക്കുകയും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാംവിധം പെരുമാറുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്തു.

ഈ മാസം 6 നാണ് OR 9/23 ആയി വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .

സംഭവവുമായി ബന്ധപ്പെട്ട് KL13A3141 ജീപ്പും , KL14E4419 സ്‌കോര്‍പിയോയും പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെയും കസ്റ്റഡിയില്‍ എടുത്തു.വാഹനങ്ങളില്‍ എത്തിയ 10 പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

Continue Reading

Latest news

ചര്‍ച്ച റദ്ദാക്കി; അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി

Published

on

By

കോഴിക്കോട്;സ്വവര്‍ഗ പ്രണയം പ്രമേയമായ ‘കാതല്‍’ സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയെ പങ്കെടുപ്പിച്ച്ഫാറൂഖ് കോളജില്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതിനെച്ചൊല്ലി വാദപ്രതിവാദം ശക്തം.

ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോളജിലെ ഫിലിം ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ച് ,താന്‍ കോഴിക്കോട്ടെത്തിയ ശേഷമാണ് പരിപാടി റദ്ദാക്കിയതായി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചതെന്നും, തന്നെ അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

അതേ സമയം, കോളജ് യൂണിയന്റെ എതിര്‍പ്പ് മൂലമാണ് പരിപാടി റദ്ദാക്കിയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.പരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുന്നതായി ഫിലിം ക്ലബ് കോഓര്‍ഡിനേറ്ററായ മലയാളം വിഭാഗം അധ്യാപകന്‍ വൈകിട്ട് വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്.

വര്‍ത്തമാന മലയാള സിനിമയിലെ സൂക്ഷ്മ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കാനാണ് തന്നെ ക്ഷണിച്ചതെന്ന് ജിയോ ബേബി പറയുന്നു.

രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയതായി കോ-ഓര്‍ഡിനേറ്റര്‍ വിളിച്ച് അറിയിച്ചത്.കാരണം ഒന്നും പറഞ്ഞില്ല. കാരണം തിരക്കി പ്രിന്‍സിപ്പലിന് മെയിലിലും വാട്‌സാപിലും സന്ദേശം അയച്ചെങ്കിലും മറുപടി കിട്ടിയില്ല.

ഇതിന് ശേഷമാണ് സ്റ്റുഡന്റ്‌സ് യൂണിയന്റെ കത്ത് ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയത്- ജിയോ ബേബി പറഞ്ഞു.

പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചതിനാലാണ് പരിപാടി റദ്ദാക്കിയതെന്നുമാണ് ഇക്കാര്യത്തില്‍ ഫാറൂഖ് കോളജ് അധികൃതരുടെ വിശീകരണം.

 

 

 

Continue Reading

Latest news

രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഈഗിള്‍ ; കൈയ്യടി നേടി “ആടു മച്ചാ”ഗാനം

Published

on

By

കൊച്ചി;ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ കാര്‍ത്തിക് ഗട്ടംനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഈഗിള്‍’ലെ ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി.

ഗ്രാമീണ ഉത്സവ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദവ്സന്ദ് ഒരുക്കിയ ഈ ഗാനത്തില്‍ കറുത്ത ഷര്‍ട്ടും ധോത്തിയും ധരിച്ച്, കഴുത്തില്‍ രുദ്രeക്ഷമാലയും അറിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രവി തേജ ,ഗാനത്തിനൊപ്പം നൃത്തം വയ്ക്കുന്നുമുണ്ട്.

കല്യാണ ചക്രവര്‍ത്തി വരികള്‍ ഒരുക്കിയ ഈ ആകര്‍ഷക ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ സിപ്ലിഗഞ്ചാണ്.നൃത്തസംവിധാനം ശേഖര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ഒന്നിലധികം ഷേഡുകളുള്ള ഒരു കഥാപാത്രത്തെയാണ് രവി തേജ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.അനുപമ പരമേശ്വരന്‍, കാവ്യ ഥാപ്പര്‍ എന്നിവരാണ് നായികമാര്‍.

നവദീപും മധുബാലയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിര്‍ച്ചി കിരണ്‍, നിതിന്‍ മേത്ത, ധ്രുവ, എഡ്വേര്‍ഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മണിബാബു കരണത്തോടൊപ്പം ചേര്‍ന്ന് കാര്‍ത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മണിബാബു കരണത്താണ്.

എഡിറ്റിംഗ് സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം സംവിധായകനും കാമില്‍ പ്ലോക്കി, കര്‍മ് ചൗള എന്നിവരും ചേര്‍ന്ന് നിര്‍വഹിക്കും. ടി ജി വിശ്വ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ??കുച്ചിഭോട്‌ലയാണ് സഹനിര്‍മ്മാതാവ്.

ദാവ്‌സന്ദ് സംഗീതസംവിധായകനും ശ്രീനാഗേന്ദ്ര തങ്കാല പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.

2024 ജനുവരി 13 സംക്രാന്തി ദിനത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്ന ‘ഈഗിള്‍’ 2024-ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, കോ-എഡിറ്റര്‍: ഉതുര, കോ-ഡയറക്ടര്‍: രാം രവിപതി, ?ഗാനരചന: ചൈതന്യ പ്രസാദ്, റഹ്‌മാന്‍ & കല്യാണ്‍ ചക്രവര്‍ത്തി, സൗണ്ട് ഡിസൈന്‍: പ്രദീപ്. ജി (അന്നപൂര്‍ണ സ്റ്റുഡിയോ), സൗണ്ട് ഡിസൈന്‍: കണ്ണന്‍ ഗണപത് (അന്നപൂര്‍ണ സ്റ്റുഡിയോസ്), കളറിസ്റ്റ്: എ.അരുണ്‍കുമാര്‍, സ്‌റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷന്‍: രാം ലക്ഷ്മണ്‍, റിയല്‍ സതീഷ് & ടോമെക്ക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: മുത്തു സുബ്ബയ്ഹ്, പിആര്‍ഒ: ശബരി.

 

Continue Reading

Latest news

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് ; പ്രതി അനുപമ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും വിദഗ്ധയെന്ന് സൂചന

Published

on

By

കൊട്ടാരക്കര;ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ സാധ്യത.

പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (52), ഭാര്യ എം.ആര്‍.അനിതാകുമാരി (45), മകള്‍ പി.അനുപമ (20) എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കും.ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പിനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബര്‍ കൂടിയായ അനുപമയ്ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൃത്രിമമായി ദൃശ്യങ്ങള്‍ ചമച്ച് പിടിക്കപ്പെട്ടതോടെയാണ് യുട്യൂബില്‍ നിന്നുള്ള വരുമാനം നിലച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.

 

 

Continue Reading

Latest news

മദ്യപാനത്തെത്തുടര്‍ന്ന് സംഘര്‍ഷം,2 പേര്‍ക്ക് വെട്ടേറ്റു,കേസ് ഒതുക്കാന്‍ ആവശ്യപ്പെത് 10000;ഉപ്പുതറ എസ് ഐക്ക് സസ്‌പെന്‍ഷന്‍

Published

on

By

ഉപ്പുതറ ;രണ്ട് പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍, പ്രതിക്ക് അനുകൂല നിലപാട് സ്വീകരിയ്ക്കുന്നതിനായി 10000 രൂപ കൈപ്പറ്റിയ ഉപ്പുതറ എസ് ഐ കെ.ഐ.നസീറിനെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.

നവംബര്‍ 13 ന് വൈകിട്ട് മേരികുളത്തുനടന്ന സംഭവവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇവിടെ വാഹനത്തിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകുകയും 2 പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

പ്രദേശവാസിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

.കട്ടപ്പന ഡിവൈഎസ്പി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.

16 ന് സ്റ്റേഷനിലെത്തിയ പ്രതിയുടെ ബന്ധുക്കള്‍ അനുകൂല നിലപാട് കൈക്കൊള്ളണമെന്ന് എസ്‌ഐയോട് അഭ്യര്‍ഥിച്ചു.താമസസ്ഥലത്തുവച്ച് എസ്‌ഐ പ്രതിയുടെ ബന്ധുക്കളില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

ഉപ്പുതറ എസ്എച്ച്ഒയ്ക്കു സ്ഥലംമാറ്റം ലഭിച്ചതോടെയാണ് കട്ടപ്പന എസ്ഐയായിരുന്ന നസീറിന് ഉപ്പുതറ സ്റ്റേഷന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്.

 

 

Continue Reading

Trending

error: