Connect with us

News

തോക്കുവാങ്ങുമ്പോൾ പ്രായം 18,കൊല്ലന് 1 ലക്ഷം നൽകി ;ഫിലിപ്പിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് പോലീസ്

Published

on

തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26).

ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു സമയം രണ്ട് തിര നിറയ്ക്കാവുന്ന ഡബിൾ ബാരൽ നാടൻ തോക്കാണ് പോലീസ് ഫിലിപ്പിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.

തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷനിലെ കൊല്ലനിൽ നിന്നും ഒരു ലക്ഷം രൂപ നൽകിയാണ് താൻ തോക്ക് വാങ്ങിയതെന്ന്് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിതായിട്ടാണ് സൂചന.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തിരുന്നു.

ഈ പ്രായത്തിൽ ഫിലിപ്പ് തോക്കുവാങ്ങി സൂക്ഷിച്ചത് എന്തിനാണെന്നും ഈ തോക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യത്തിന് ഇയാൾ ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

താനും കുടുംബാംഗങ്ങളും ജിവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമെന്ന് സൗമ്യ

“കാണിച്ചുതരാം എന്നും പറഞ്ഞാണ് അയാൾ സ്‌കൂട്ടറിൽ അതിവേഗം കടയിൽ നിന്നും പോയത്.മിനിട്ടുകൾക്കുള്ളിൽ ഒരു കാർ അതിവേഗമെത്തി കടയുടെ അടുത്ത് റോഡിൽ നിർത്തുന്നത് കണ്ടു.നോക്കുമ്പോൾ കാറിലിരിക്കുന്ന ആൾ തോക്ക് കടയ്ക്ക് നേരെ ഉന്നപിടിക്കുന്നു.പിന്നാലെ വെടിയൊച്ച,ഒന്നല്ല ,പലവട്ടം ആയാൾ വെടിവച്ചു.കടയിൽ ആസമയത്ത് അമ്മയും മക്കളും ഭർത്താവും ഭർത്താവിന്റെ സോഹോദരനും ജോലിക്കാരുമെല്ലാം ഉണ്ടായിരുന്നു.ഞങ്ങളെല്ലാം കടയിൽ നിന്നും ഇറങ്ങി ഓടിയതിനാലാണ്‌
ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്”സൗമ്യ പറഞ്ഞു.

സൗമ്യ

മൂലമറ്റത്ത് അശോക ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തറവാട് ഫുട്‌കോർട്ട് നടത്തിപ്പുകാരിൽ ഒരാളാണ് സൗമ്യ.

രാത്രി ഫിലിപ്പും മറ്റൊരാളും ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും പറഞ്ഞു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന് അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അയാൾ മടങ്ങിയത്.ഇതിന് ശേഷമുള്ള സംഭവപരമ്പരകളെക്കുറിച്ച് കേട്ടുള്ള അറിവ് മാത്രമാണുള്ളത് .സൗമ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

അറക്കുളം സ്വദേശിയായ ബിനീഷും സൗമ്യയും കുടുബാംഗങ്ങളും ചേർന്നാണ് ഫുട്‌കോർട്ട് നടത്തുന്നത്.മൂലമറ്റത്ത് ശനിയാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടാവുന്നതിനും ഇതെത്തുടർന്ന് സ്വകാര്യബസ്സ് ജീവനക്കാരൻ മരണപ്പെടുന്നതിനും കാരണമായത് ഈ ഫുട്‌കോർട്ടിൽ ഭക്ഷണത്തെചൊല്ലിയുണ്ടായ തർക്കമാണെന്നാണ് വ്യക്തമായിട്ടുള്ളത്.

ഭീതി വിട്ടൊഴിയാതെ മൂലമറ്റം

മൂലമറ്റം മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26)ശനിയാഴ്ച രാത്രി 10 മണിയോടടുത്ത് ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തത്.ഇതിന് പിന്നാലെ സമീപത്തെ ഏ കെ ജി ജംഗ്ഷനിലുണ്ടായ വെടിവയ്പ്പിലാണ് കീരിത്തോട് പാട്ടത്തിൽ സാബു-വൽസല ദമ്പതികളുടെ മകനും സ്വകാര്യബസ്സ് ജീവനക്കാരനുമായ സനൽ സാബു(34)മരണപ്പെട്ടത്.

സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികത്സയിലാണ്.സംഭവത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇപ്പോഴും മുക്തരായിട്ടില്ല.

രാത്രി ഫിലിപ്പും ബന്ധുവും ചേർന്ന് ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും സൗമ്യ അറിയിച്ചു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം സൗമ്യയുടെ മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവിടെ നിന്നും മടങ്ങിയ ഫിലിപ്പ് നേരെ മൂലമറ്റത്തെ വീട്ടിലേക്കാണ് മടങ്ങിയത്.ഇതറിഞ്ഞ് ഈ സമയം സ്ഥാപനത്തിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടിക്കൂടിയവരും ചേർന്ന ഫിലിപ്പിന്റെ വീട്ടിലെത്തി.

ഇതോടെ കാറുമായി ഇയാൾ പുറത്തേയ്ക്ക് പാഞ്ഞു.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു. ഇടയ്ക്ക് വഴിയിൽ പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ വെടിയുതിർത്തു.ഇതിന് ശേഷമാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സനലിനും പ്രതീപിനും നേരെ ഫിലിപ്പ് വെടിവച്ചത്.കഴുത്തിൽ വെടിയേറ്റ സനൽ തൽക്ഷണം മരണപ്പെട്ടു.വെടിവയ്പ്പിന് ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് മുട്ടത്തുനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

കാഞ്ഞാൽ പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.ഇന്നലെ തെളിവെടുപ്പിന് ശേഷം ഫിലിപ്പിനെ കോടതയിൽ ഹാജരാക്കി ,റിമാന്റു ചെയ്തു.തോക്ക് 2014 -ൽ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി വാങ്ങിയതാണെന്ന് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിട്ടുണ്ട്.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു.

ഇസ്രയേലിൽ കഴിഞ്ഞ മേയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണ് ഫിലിപ്പിന്റെ വെടിയേറ്റ് മരണപ്പെട്ട സനൽ. സ്വകാര്യ ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം.പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി.

 

1 / 2
2 / 2

Advertisement

Latest news

കള്ളാട് കൊലപാതകം; ഊഹാപോഹങ്ങൾ പലവിധം, കഴമ്പില്ലന്നും അന്വേഷണം ഊർജ്ജിതമെന്നും പോലീസ്,തള്ളാനും കൊള്ളാനുമാവാതെ നാട്ടുകാർ

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ചേലാട് കള്ളാട് ചെങ്ങമാനാട്ട് ഏല്യാസിന്റെ ഭാര്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്നത് ഊഹാപോഹങ്ങൾ മാത്രമെന്ന് പോലീസ്.

വിവര ശേഖരണത്തിനായി നിരവധി പേരെ വിളിപ്പിയ്ക്കുന്നുണ്ടെന്നും മൊഴിയെടുക്കൽ തുടരുകയാണെന്നുമാണ് ഏറ്റവും ഒടുവിൽ പോലീസിൽ ലഭിയ്ക്കുന്ന വിവരം.

സാറാമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനുപിന്നാലെ മേഖലയിൽ ഇവർ തന്നെയായിരിക്കാം കൊല നടത്തിയതെന്ന തരത്തിൽ പ്രചാരണം ശക്തമായി.രണ്ട് ദിവസം തുടർച്ചയായി ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

പിന്നീട് നാട്ടുകാരായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായുള്ള വിവരവും പുറത്തുവന്നു.ഇവർ കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാവും എന്നും മറ്റുമുള്ള വിവരവും പിന്നാലെ പ്രചരിച്ചു.ഇത്തരത്തിൽ മാധ്യമ വാർത്തയും പുറത്തുവന്നിരുന്നു.

ഇന്നലെ രാവിലെ എം4മലയാളം പ്രതിനിധി പോലീസിൽ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളിൽ കഴമ്പില്ലന്നും അന്വേഷണം പുരോഗമിയ്ക്കുന്നു എന്നുമാത്രമാണ് ഈ അവസരത്തിൽ പറയാൻ കഴിയു എന്നുമായിരുന്നു കോതമംഗലം സി ഐ യുടെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യുന്നുണ്ട് എന്നുള്ളത് വാസ്തവമാണെന്നാണ് അറിയുന്നത്.ഇവർ കൊലപാതം നടത്തിയോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ പര്യപ്തമായ തെളിവ് ഇനിയും പോലീന് ലഭിച്ചിട്ടില്ല.

ഇവരിൽ ഒരാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മൊഴി മാറ്റുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.ഇയാൾ പറയുന്ന കാര്യങ്ങൾ പോലീസ് അപ്പപ്പോൾ അന്വേഷിച്ച് സ്ഥിരീകരിയ്ക്കുണ്ടെന്നും കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥരീകരിയ്ക്കാൻ കഴിയുന്നവിവരങ്ങൾ രാത്രി വൈകിയും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം.

സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ 12 സെന്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോരുകയായിരുന്നു.

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.ആഭരണം തട്ടിയെടുക്കുന്നതിനായിരിക്കാം സാറാമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

 

1 / 2
2 / 2

Continue Reading

Latest news

ചൂട് മേൽപ്പോട്ട്,വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ;വിതരണ ശൃംഘല കനത്ത പ്രതിസന്ധിയിൽ എന്നും സൂചന

Published

on

By

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; സംസ്ഥാനത്ത് ചൂട് അനുദിനം ഉയരുന്നു.വൈദ്യുതി ഉപയോഗം സർവ്വകാല റിക്കോർഡിൽ.നില തുടർന്നാൽ വോട്ടേജ് ക്ഷാമത്തിനും വൈദ്യിതി തടസത്തിനും സാധ്യതയെന്നും വിലയിരുത്തൽ.

സംസ്ഥാനത്ത് മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്.സംസ്ഥാനത്ത് ഇത്തരത്തിൽ വൈദ്യുത ഉപയോഗ നിരക്ക് ഉയരുന്നത് ഇത് ആദ്യാമയിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെയാണ് ഊർജ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചത്.ഇക്കുറി മാർച്ചിൽ തന്നെ ഉപയോഗം വൻ തോതിൽ കൂടിയെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

വേനൽച്ചൂടിനൊപ്പമുയരുന്ന വൈദ്യുതി ഉപയോഗം വിതരണ ശൃംഘലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.താങ്ങാവുന്നതിന്റെ പരമാവധിയും ചിലപ്പോൾ ഇതിൽ കൂടുതലും അളവിലുള്ള വൈദ്യുതിയാണ് ഫീഡറുകൾ വഴി കടന്നുപോകുന്നത്.

സബ്്‌സ്‌റ്റേഷനുകൾ മുഴുവൻ സമയവും ഫുൾലോഡിൽ ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ട്രാൻഫോർമറുകളിലും ലോഡ് വർദ്ധന പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും.ഇത് വോൾട്ടേജ് ക്ഷാമത്തിനും ചിലപ്പോൾ വൈദ്യുതി വിതരണം തടസപ്പെടുന്നതിനും കാരണമാവും.

ശ്രദ്ധിച്ചാൽ പ്രതിസന്ധി ഒഴിവാക്കാം

വൈകിട്ട് 6 നും 11 നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക.പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ ഈ സമയത്ത് പ്രവർത്തിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.

അത്യാവശ്യമല്ലാത്ത ലൈറ്റുകൾ, ഫാനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം ഓഫ് ചെയ്യുക. എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുക.
റഫ്രിജറേറ്ററുകൾ പീക്ക് സമയത്ത് ഒരു മണിക്കൂർ ഓഫ് ചെയ്തിടുക.

ത്രീ ഫേസ് ഉപഭോക്താക്കൾ കഴിവതും തുല്യമായ രീതിയിൽ ലോഡ് ബാലൻസ് ചെയ്യുക. വ്യവസായ സ്ഥാപനങ്ങൾ ഓഫ് പീക്ക് സമയങ്ങളിൽ ഉൽപാദനം കൂട്ടി പീക്ക് സമയത്തെ ഉൽപാദനം ക്രമീകരിക്കുക

 

1 / 2
2 / 2

Continue Reading

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Trending

error: