Connect with us

News

തോക്കുവാങ്ങുമ്പോൾ പ്രായം 18,കൊല്ലന് 1 ലക്ഷം നൽകി ;ഫിലിപ്പിന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് പോലീസ്

Published

on

തൊടുപുഴ; സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26).

ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു സമയം രണ്ട് തിര നിറയ്ക്കാവുന്ന ഡബിൾ ബാരൽ നാടൻ തോക്കാണ് പോലീസ് ഫിലിപ്പിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.

തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷനിലെ കൊല്ലനിൽ നിന്നും ഒരു ലക്ഷം രൂപ നൽകിയാണ് താൻ തോക്ക് വാങ്ങിയതെന്ന്് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിതായിട്ടാണ് സൂചന.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തിരുന്നു.

ഈ പ്രായത്തിൽ ഫിലിപ്പ് തോക്കുവാങ്ങി സൂക്ഷിച്ചത് എന്തിനാണെന്നും ഈ തോക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യത്തിന് ഇയാൾ ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

താനും കുടുംബാംഗങ്ങളും ജിവിച്ചിരിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രമെന്ന് സൗമ്യ

“കാണിച്ചുതരാം എന്നും പറഞ്ഞാണ് അയാൾ സ്‌കൂട്ടറിൽ അതിവേഗം കടയിൽ നിന്നും പോയത്.മിനിട്ടുകൾക്കുള്ളിൽ ഒരു കാർ അതിവേഗമെത്തി കടയുടെ അടുത്ത് റോഡിൽ നിർത്തുന്നത് കണ്ടു.നോക്കുമ്പോൾ കാറിലിരിക്കുന്ന ആൾ തോക്ക് കടയ്ക്ക് നേരെ ഉന്നപിടിക്കുന്നു.പിന്നാലെ വെടിയൊച്ച,ഒന്നല്ല ,പലവട്ടം ആയാൾ വെടിവച്ചു.കടയിൽ ആസമയത്ത് അമ്മയും മക്കളും ഭർത്താവും ഭർത്താവിന്റെ സോഹോദരനും ജോലിക്കാരുമെല്ലാം ഉണ്ടായിരുന്നു.ഞങ്ങളെല്ലാം കടയിൽ നിന്നും ഇറങ്ങി ഓടിയതിനാലാണ്‌
ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്”സൗമ്യ പറഞ്ഞു.

സൗമ്യ

മൂലമറ്റത്ത് അശോക ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തറവാട് ഫുട്‌കോർട്ട് നടത്തിപ്പുകാരിൽ ഒരാളാണ് സൗമ്യ.

രാത്രി ഫിലിപ്പും മറ്റൊരാളും ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും പറഞ്ഞു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന് അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അയാൾ മടങ്ങിയത്.ഇതിന് ശേഷമുള്ള സംഭവപരമ്പരകളെക്കുറിച്ച് കേട്ടുള്ള അറിവ് മാത്രമാണുള്ളത് .സൗമ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

അറക്കുളം സ്വദേശിയായ ബിനീഷും സൗമ്യയും കുടുബാംഗങ്ങളും ചേർന്നാണ് ഫുട്‌കോർട്ട് നടത്തുന്നത്.മൂലമറ്റത്ത് ശനിയാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടാവുന്നതിനും ഇതെത്തുടർന്ന് സ്വകാര്യബസ്സ് ജീവനക്കാരൻ മരണപ്പെടുന്നതിനും കാരണമായത് ഈ ഫുട്‌കോർട്ടിൽ ഭക്ഷണത്തെചൊല്ലിയുണ്ടായ തർക്കമാണെന്നാണ് വ്യക്തമായിട്ടുള്ളത്.

ഭീതി വിട്ടൊഴിയാതെ മൂലമറ്റം

മൂലമറ്റം മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26)ശനിയാഴ്ച രാത്രി 10 മണിയോടടുത്ത് ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തത്.ഇതിന് പിന്നാലെ സമീപത്തെ ഏ കെ ജി ജംഗ്ഷനിലുണ്ടായ വെടിവയ്പ്പിലാണ് കീരിത്തോട് പാട്ടത്തിൽ സാബു-വൽസല ദമ്പതികളുടെ മകനും സ്വകാര്യബസ്സ് ജീവനക്കാരനുമായ സനൽ സാബു(34)മരണപ്പെട്ടത്.

സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികത്സയിലാണ്.സംഭവത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ ഇപ്പോഴും മുക്തരായിട്ടില്ല.

രാത്രി ഫിലിപ്പും ബന്ധുവും ചേർന്ന് ഫുട്‌കോർട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.പൊറോട്ടയും ബീഫുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്.ബീഫ് തീർന്നെന്നും പൊറോട്ടയും സാമ്പാറും നൽകാമെന്നും സൗമ്യ അറിയിച്ചു.ഇത് ഫിലിപ്പിന് അത്ര രസിച്ചില്ല.ഇയാൾ പുറത്ത്് ബൈക്കിലിരുന്ന അസഭ്യം പറയാൻ തുടങ്ങി.

ഈ സമയം സൗമ്യയുടെ മക്കളും ഭർത്തൃമാതാവും മറ്റും സ്ഥാപനത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിച്ചിരുന്നവർ ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ പാഴ്‌സൽ വാങ്ങാനെത്തിയ ഒരാളുമായി ഫിലിപ്പ് തർക്കത്തിലേർപ്പെട്ടു.ഇവർ തമ്മിൽ ഉന്തും തള്ളും അടിപിടിയും ഉണ്ടായി.

ഇതിന് പിന്നാലെയാണ് കാണിച്ചുതരാം എന്ന് പറഞ്ഞ് ഫിലിപ്പ് സ്‌കൂട്ടറിൽ മടങ്ങിയതും തിരിച്ച് കാറിലെത്തി ഫുട്‌കോർട്ടിന് നേരെ വെടിയുതിർത്തതും.കാർ ഇരപ്പിച്ച് ,റോഡിൽ വട്ടം കറക്കി ,ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവിടെ നിന്നും മടങ്ങിയ ഫിലിപ്പ് നേരെ മൂലമറ്റത്തെ വീട്ടിലേക്കാണ് മടങ്ങിയത്.ഇതറിഞ്ഞ് ഈ സമയം സ്ഥാപനത്തിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടിക്കൂടിയവരും ചേർന്ന ഫിലിപ്പിന്റെ വീട്ടിലെത്തി.

ഇതോടെ കാറുമായി ഇയാൾ പുറത്തേയ്ക്ക് പാഞ്ഞു.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു. ഇടയ്ക്ക് വഴിയിൽ പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ വെടിയുതിർത്തു.ഇതിന് ശേഷമാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സനലിനും പ്രതീപിനും നേരെ ഫിലിപ്പ് വെടിവച്ചത്.കഴുത്തിൽ വെടിയേറ്റ സനൽ തൽക്ഷണം മരണപ്പെട്ടു.വെടിവയ്പ്പിന് ശേഷം കാറിൽ രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് മുട്ടത്തുനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു.

കാഞ്ഞാൽ പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.ഇന്നലെ തെളിവെടുപ്പിന് ശേഷം ഫിലിപ്പിനെ കോടതയിൽ ഹാജരാക്കി ,റിമാന്റു ചെയ്തു.തോക്ക് 2014 -ൽ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പു പണിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി വാങ്ങിയതാണെന്ന് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിട്ടുണ്ട്.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തു.

ഇസ്രയേലിൽ കഴിഞ്ഞ മേയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണ് ഫിലിപ്പിന്റെ വെടിയേറ്റ് മരണപ്പെട്ട സനൽ. സ്വകാര്യ ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം.പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി.

 

Latest news

ഇടുക്കി പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ചു; ചായക്കട ജീവനക്കാരൻ അറസ്റ്റിൽ

Published

on

By

 

ഇടുക്കി :പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ.

അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് ‌സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു

ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.

 

Continue Reading

Latest news

അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം

Published

on

By

കണ്ണന്‍ എം

കൊച്ചി : 26-ാമത് അന്താരാഷ്ട്ര പുസ്തകോത്സവം വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധേയം.

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ മേള നടക്കുക.

ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികളും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതുപ്രായത്തില്‍പ്പെട്ടവര്‍ക്കും അഭിരുചിയ്ക്കനുസരിച്ചുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറയിച്ചു.

ഓലയെഴുത്ത്, എഴുത്താണി എന്നിവയും ഇവിടെ പ്രദേശത്തിന് വച്ചിട്ടുണ്ട്.എഴുത്താണിയും ഓലയും പുതിയ തലമുറയ്ക്കും ഉപയോഗപ്രദമാകും എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനും മേള നഗരിയല്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്ത്, ഉപയോഗിക്കുന്ന ഓലകളും ഇവിടെ കാണാം.പുസ്തകോത്സവത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല വസ്ത്രങ്ങള്‍, വിവിധതരം അച്ചാറുകള്‍, എന്നിവയും ലഭിക്കും.

പുസ്തക പ്രേമികള്‍ക്ക് ചായ കുടിക്കാന്‍ ടീസ്റ്റാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ മേളയിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

പുതുതലമുറയില്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് മേള നഗരിയില്‍ എത്തുന്നുള്ളു എന്നും ഇവരില്‍ ഭൂരി പക്ഷവും വായനയോട് വിമുഖത പ്രകടിപ്പിയ്ക്കുന്നവരായി മാറിക്കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നും സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു.

ഇന്നലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ധനികരില്‍ ധനികന്‍ എന്ന പുസ്തകം കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ പ്രകാശനം ചെയ്തു.സാമ്പത്തീക മേഖലയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി റിസര്‍വ്വ് ബാങ്കും മേളയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

വായന സ്‌നേഹിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഒരു വിഭവസദ്യ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Continue Reading

Latest news

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും

Published

on

By

ചെന്നൈ;മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.ആശങ്കയുടെ മുള്‍മുനില്‍ ആന്ധ്രയും തമിഴ്‌നാടും.

ഇന്ന് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിലെത്തിയേക്കുമെന്നും താമസിയാതെ കരതൊടുമെന്നുമാണ് വിലയിരുത്തല്‍.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതത്തിനും നേരിയ ശമനം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കിയിരുന്നു. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറിയിരുന്നു. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി.

വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ ഇതുവരെ വെള്ളപ്പൊക്കകെടുതികളില്‍ 5 പേര്‍ മരിച്ചു.

ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഉച്ചവരെ 34 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 33 സെന്റിമീറ്റര്‍ മഴപെയ്തപ്പോള്‍ 2015 ല്‍ നഗരത്തില്‍ പ്രളയത്തിന് സമാനമായ അവസ്ഥ രൂപപ്പെട്ടിരുന്നു.

 

Continue Reading

Latest news

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയില്‍, മരണകാരണം തലയിലെ പരിക്ക്;മാതാവും ആണ്‍സുഹൃത്തും പിടിയില്‍

Published

on

By

കൊച്ചി;ഒന്നരമാസം പ്രായമായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍.കൊലപാതകമെന്ന് സംശയം.മാതാവിനെയും ആണ്‍സുഹൃത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍
ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെയുമാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഈ മാസം 1 നാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയോടൊപ്പം എത്തി,ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ അനക്കമറ്റനിലയില്‍ കുഞ്ഞിനെ ഇവര്‍ എറണആകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇവിടുത്തെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറയിച്ചു..

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറോടും മറ്റും പറഞ്ഞത്.ഇത്തരത്തിലാണ് പാലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴും ഇവര്‍ പ്രതികരിച്ചത്.

പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.ഇതെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നും പോലീസ് പറഞ്ഞു.

 

Continue Reading

Latest news

ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ഡിസംബര്‍ എഴിന് ആരംഭിക്കും

Published

on

By

കോതമംഗലം;പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയിട്ടാണ് നടത്തുന്നതെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു.ഡിസംബര്‍ 7 വ്യാഴം മുതല്‍ 10 ഞായര്‍ വരെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യ കാരുണ്യ ദിനം ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം കത്തിഡ്രലില്‍ എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 മണി വരെയാണ് കണ്‍വെന്‍ഷന്‍. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന എന്നിവയാണ് മുഖ്യ ശുശ്രൂഷകള്‍.

കോതമംഗലം, ഊന്നുകല്‍, വെളിയേല്‍ച്ചാല്‍, കുറുപ്പംപടി എന്നീ ഫൊറോ നകളുടെയും പ്രാര്‍ത്ഥന കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് സമാപന സന്ദേശം നല്‍കും.

ദിവ്യ കാരുണ്യ മിഷനറി സഭ (MOBS) വൈദികരാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്റെ വിജയത്തിനായി 33 ദിവസത്തെ മാധ്യസ്ഥ പ്രാര്‍ത്ഥന നടന്നുവരുന്നു. കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി രൂപത വികാര് ജനറല്‍മാരായ മോണ്‍.

ഫ്രാന്‍സിസ് കീരമ്പാറ, മോണ്‍. പയസ് മലേകണ്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും 101 പേരടങ്ങുന്ന വോളന്റീര്‍സ് ടീമും സജ്ജമായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. തോമസ് ചെറുപറമ്പില്‍ കത്തീഡ്രല്‍ വികാരി, റവ. ഡോ. തോമസ് ജെ പറയിടം (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ), റവ. ഫാ. മാത്യു അത്തിക്കല്‍ (വികാരി ഊന്നുകല്‍ ഫൊറോന), റവ. ഫാ. ജേക്കബ് തലാപ്പിള്ളില്‍ (വികാരി കുറുപ്പംപടി ഫൊറോന ), ജിമ്മിച്ചന്‍ പുതിയാത്ത്, കെ കെ കര്യാക്കോസ്, ഷാജി ജോസ്, സനില്‍ ജോസഫ്, എം പി ജോസഫ്, ജോജി സ്മറിയ, രാജേഷ് പിട്ടാപ്പിള്ളില്‍ കത്തീഡ്രല്‍ കൈക്കാരന്മാരായ റോയ് സേവ്യര്‍ പുളിക്കല്‍, മേജോ മാത്യൂ വേങ്ങൂരാന്‍, ജോസഫ് ഉണിച്ചന്‍തറയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Continue Reading

Trending

error: