M4 Malayalam
Connect with us

News

ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ വധഭീഷിണി;മനംനൊന്ത് വിഷം കഴിച്ച സിപിഐ നേതാവ് അവശനിലയില്‍

Published

on

മൂന്നാര്‍ ; സി പി ഐ ലോക്കല്‍ കമ്മിറ്റി അംഗം വിഷം ഉളളില്‍ച്ചെന്ന് അവശനിലയില്‍.സംഭവം മൂടിവയ്ക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് പരക്കെ ആക്ഷേപം.

ആനവിരട്ടി വില്ലേജില്‍ ലക്ഷ്മി കോളനിയില്‍ താമസിക്കുന്ന എന്‍ രാജേന്ദ്രനാണ് 4 ദിവസമായി മൂന്നാര്‍ ടാറ്റ ടീ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്. ഭൂമാഫിയയുടെ ചതി പ്രയോഗത്തിന്റെ ഇരയായ വിഷമത്തിലായിരിക്കാം രാജേന്ദ്രന്‍ വിഷം കഴിച്ചതെന്നാണ് ബന്ധുക്കളും അടുപ്പമുള്ളവരും വിശ്വസിയ്ക്കുന്നത്.

സംഭവത്തില്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പ്രാഥമീക അന്വേഷണം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.രോഗിക്ക് വേണ്ട ചികത്സ ലഭ്യമാക്കുന്നതിന് ബന്ധുക്കളോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനോട്,കുറച്ച് കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് രാജേന്ദ്രന്റെ അടുത്ത ബന്ധു അറിയിച്ചെന്നും ഈ അവസരത്തില്‍ ഇപ്പോള്‍ ചികത്സ നടക്കട്ടെ ..ബാക്കി കാര്യങ്ങളെല്ലാം പിന്നീട് എന്ന തരത്തില്‍ ഇദ്ദേഹം പ്രതികരിച്ചെന്നും മറ്റുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ഇതിനിടെ രാജേന്ദ്രന്റെ ഭാര്യ കന്നിയമ്മ വെള്ളത്തൂവല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരില്‍ എഴുതിയ പരാതിയുടെ കോപ്പി മിക്ക മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇന്നലെ പോലീസ് സ്വീകരിച്ചത്.

ഭൂമാഫിയയുടെ ഇടപെടലിനെത്തുടര്‍ന്ന് പരാതി പോലീസ് മൂടവയ്ക്കുകയായിരുന്നോ എന്ന സംശയവും ഉയരുന്നിട്ടുണ്ട്.

രാജേന്ദ്രന്‍ സി .പി .ഐ .ലോക്കല്‍ കമ്മിറ്റി അംഗവും എ .ഐ .ടി യു .സി .മുന്‍ നേതാവും ആണ് കന്നിയമ്മയുടെ പരാതിയുടെ ഉള്ളടക്കം ചുവടെ..

മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെയും ആരോപണം

2020 ല്‍ മന്നാംകണ്ടം വില്ലേജില്‍ അടിമാലി കല്ലുവെട്ടുകുഴിയില്‍ അബ്ദുല്‍ സലാം,ദേവികുളം മുന്‍ എം .എല്‍ .എ .എസ്.രാജേന്ദ്രന്‍ ,സി .പി .ഐ .അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ എന്നിവരുടെ നിര്‍ദേശ പ്രകാരം ലക്ഷ്മി പുളിമൂട്ടില്‍ എസ്റ്റേറ്റ് ഭാഗത്ത് ഉദ്ദേശം 35 ഏക്കറോളം ഭൂമി കാട് വെട്ടുന്നതിന് കരാര്‍ എടുത്തിരുന്നു.

ഒരേക്കറിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ജോലി ഏറ്റെടുത്തത്.വീട്ടുകാരും പണിക്കാരെ കൂട്ടിയും കാട് പൂര്‍ണ്ണമായും വെട്ടി നല്‍കി .കരാര്‍ പ്രകാരം പറഞ്ഞിരുന്ന പത്തരലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അതിനു പകരമായി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി എഴുതി നല്‍കാമെന്ന വ്യവസ്ഥയില്‍ കരാര്‍ എഴുതിയിരുന്നു.

പിന്നീടാണ് ഈ മൂന്നേക്കറും ഉള്‍പ്പടെ 35 ഏക്കറും , മറ്റൊരാള്‍ക്ക് പാട്ടത്തിനായും അബ്ദുല്‍ സലാം എഴുതി നല്‍കിയ ഭൂമിയും സര്‍ക്കാര്‍ വകയാണെന്ന് അറിയുന്നത്.ഇതേ തുടര്‍ന്ന് സ്ഥലം വേണ്ടെന്നും കൂലിയായി പറഞ്ഞിരുന്ന പത്തരലക്ഷം രൂപ വേണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.പിന്നീട് ഇതിന്റെ പേരില്‍ അബ്ദുല്‍ സലാം രാജേന്ദ്രനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.

കടബാദ്ധ്യതയും ഭീഷിണിയും മൂലം മാനസികമായി തകര്‍ന്നതിനെത്തുടര്‍ന്ന്് വിഷം കഴിച്ചു.ഇപ്പോള്‍ ടാറ്റ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇക്കാര്യങ്ങളെല്ലാം സി പി ഐ പള്ളിവാസല്‍ ലോക്കല്‍ സെക്രട്ടറി വി എസ് പ്രകാശിന് അറിയാമെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

1 / 1

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Film News

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ: ചിത്രങ്ങൾ വൈറൽ, പിന്നാലെ വ്യാപക വിമർശനവും

Published

on

By

ഗോവ: ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ്റെ പോസ്റ്റിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു.

അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ജന്മദിന ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

പോസ്റ്റിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയത്.
ചിലർ വസ്ത്രധാരണം മോശമാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ അത്തരം വിമർശകർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ വസ്ത്രം എന്നും കമന്റിൽ കുറിച്ചു.

1 / 1

Continue Reading

Latest news

പാറമ്പുഴ കൂട്ടകൊലപാതകം: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, 20 വർഷം ഇളവില്ലാതെ തടവ് അനുഭവിക്കാനും വിധി

Published

on

By

കൊച്ചി: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈകോടതി ഉത്തരവ്. പ്രതി നരേന്ദ്ര കുമറിന് 20 വർഷം ഇളവില്ലാതെ തടവുശിക്ഷ വിധിച്ചു.

2015 മേയ് 16ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ കൊലപ്പെടുത്തിയതായാണ് കേസ്.

സംഭവവുമായി ബന്ധപെട്ട് വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26)നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു.വിചാരണാവേളയിൽ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നാലെ ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും വി.എം.ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതുമായ വിചാരണ ഹൈക്കോടതിയുടെ ഉത്തരവും ശരിവച്ചു. എന്നാൽ ഒരു മനുഷ്യനാണ് എന്നതും സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെ ഉള്ളത് എന്നതും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയത്.

1 / 1

Continue Reading

Trending

error: