Latest news
തുമ്പിപ്പെണ്ണിന്റെയും കൂട്ടരുടെയും ഒറ്റ ദിവസത്തെ വരുമാനം ലക്ഷങ്ങള്‍;കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി; എംഡിഎംഎയുമായി കോട്ടയം സ്വദേശിനിയെയും കൂട്ടാളികളെയും അറസ്റ്റുചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സംഘാംഗങ്ങള്‍ക്ക് മുഖം കൊടുക്കാതെ ,എംഡിഎംഎ അടക്കം ചെയ്ത കവര്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇടുകയും പിന്നീട് വിവരം നല്‍കി,അത് സംഘാംഗങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു മുഖ്യവിതരണക്കാരന്‍ ചെയ്തിരുന്നതെന്നും പണം തങ്ങള്‍ ഇയാള്‍ പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിയ്ക്കുകയാരുന്നു പതിവെന്നും പിടിയിലായവര്‍ മൊഴി നല്‍കിയതായിട്ടാണ് സൂചന.
മയക്ക് മരുന്നിന്റെ മൊത്ത വിതരണക്കാരായ തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയുമാണ് കൊച്ചി ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തുനിന്നും ഇന്നലെ രാത്രി എ്‌സൈസ് സംഘം വളഞ്ഞിട്ട് പിടികൂടിയത്.
തുമ്പിപ്പെണ്ണ് എന്ന പേരില്‍ പ്രദേശത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച കോട്ടയം, നാട്ടകം, ചിങ്ങവനം സ്വദേശിനി, മുട്ടത്താട്ടുചിറ വീട്ടില്‍ സൂസിമോള്‍ എം സണ്ണി (24) ആലുവ ചെങ്ങമനാട് സ്വദേശി കല്ലൂക്കാടന്‍പ്പറമ്പില്‍ വീട്ടില്‍ നൗഷാദ് മകന്‍ അമീര്‍ സുഹൈല്‍ (23്) കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശിയും ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ താമസിക്കുന്നതുമായ കുറുമ്പനാട്ട് പറമ്പ് വീട്ടില്‍ അജ്മല്‍ കെ എ (അജിപ്പായി- 24 ) അങ്കമാലി, മങ്ങാട്ട് കര, പുളിയനം സ്വദേശി മാളിയേക്കല്‍ വീട്ടില്‍ എല്‍റോയ് വര്‍ഗ്ഗീസ് (21) എന്നിവരാണ് ന്‍ഫോഴ്‌സ്‌മെന്റ് അസ്സി. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി, എറണാകുളം റേഞ്ച് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ പിടിയിലായത്.
പിമ്പിരിയായി തുമ്പിപ്പെണ്ണും കൂട്ടരും,കാറില്‍ സ്പ്രിംഗ് ബാറ്റണും വിദേശ നിര്‍മ്മിത കത്തികളും
ഇവരുടെ പക്കല്‍ നിന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന അഡംബര കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നില്‍ക്കവെ നല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എക്‌സൈസ് സംഘം വളയുകയായിരുന്നു.
മാരക ലഹരിയിലായിരുന്ന 4 പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്.എറണാകുളം ടൗണിലെ ക്വട്ടേഷന്‍- ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള തുമ്പിപ്പെണ്ണ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സൂസി മോള്‍ എം സണ്ണിയാണ് മയക്ക് മരുന്നിന്റെ മൊത്ത വിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്.
സംഘാംഗങ്ങളായ മറ്റുമൂന്നുപേരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ അജിപ്പായ് എന്ന് അറിയപ്പെടുന്ന അജ്മല്‍ അടിപിടി ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്.
ഹൈവേ റോബറി നടത്തി വരുന്ന എല്‍റോയ് ആണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരി.അതിവേഗത്തില്‍ മാരകമായി പരിക്കേപ്പിക്കാന്‍ സാധിക്കുന്ന സ്പ്രിംഗ് ബാറ്റണ്‍ അടക്കം വ്യത്യസ്ത ഇനം വിദേശ നിര്‍മ്മിത കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു.
എല്ലാം നിയന്ത്രിച്ച് കമാന്റര്‍
കമാന്റര്‍ എന്ന പേരില്‍ തങ്ങളുമായി സംസാരിച്ചിരുന്ന ആള്‍ ആണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ള മയക്കുമരുന്ന് ഹിമാചല്‍ പ്രദേശില്‍ നിന്നും നെടുംമ്പാശ്ശേരി ഏയര്‍ പോര്‍ട്ട് പരിസരത്ത് എത്തിച്ച് തങ്ങള്‍ക്ക് നല്‍കിയതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.കമാന്റര്‍ കൊല്ലം സ്വദേശി സച്ചിന്‍ ആണെന്ന് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായിട്ടാണ് സൂചന.
എയര്‍പോര്‍ട്ട് പരിസരത്ത് എത്തി,മയക്കുമരുന്ന് ഒരു പോളിത്തീന്‍ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ ഇടുകയും ശേഷം, അതിന്റെ കവര്‍ ഇട്ട ലൊക്കേഷന്‍ സൂസിക്ക് അയച്ചു നല്‍കുന്നതാണ് കാന്ററുടെ മയക്കുമരുന്ന് കൈമാറ്റ രീതി.
തുടര്‍ന്ന് മയക്കുമരുന്ന് തുമ്പിപ്പെണ്ണും സംഘവും എറണാകുളം ടൗണ്‍ ഭാഗത്തും പരിസരപ്രദേശങ്ങളിലും വിറ്റഴിച്ച ശേഷം ഇയാള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ് വഴി പണം കൈമാറുകയായിരുന്നു ചെയ്തതിരുന്നത്.ഇതിന്റെ കമ്മീഷന്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നതായും ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഹിമാലയന്‍ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസ ലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.
ഇവരില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി മറിച്ച് വില്‍പ്പന നടത്തുന്ന എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ്.ഹിമാചല്‍ പ്രദേശ് കേന്ദ്രീകരിച്ച് വന്‍ സംഘം ഈ രാസലഹരിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരുന്നതായി ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമായി.
ഇത്തരത്തില്‍ വ്യാപാര അളവിലുള്ള രാസലഹരി കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അമ്പരപ്പ് വിട്ടുമാറിയിട്ടില്ലന്ന് നാട്ടുകാര്‍
സംഭവം അറിഞ്ഞ് രാത്രി 10 മണിയോട് കൂടി ആളുകള്‍ കലൂര്‍ സ്റ്റേഡിയം ഭാഗത്ത് തടിച്ച് കൂടി.തുമ്പിപ്പെണ്ണിന്റെയും കൂട്ടരുടെയും നീക്കം കാഴ്ചക്കാരില്‍ അമ്പരപ്പ് സൃ്ഷ്ടിച്ചിരുന്നു.സംഭവത്തിന്റെ ഗൗരവം തിരച്ചറിഞ്ഞ് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. ടെനിമോന്‍, എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷ്ണര്‍ ടി.എന്‍. സുധീര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി പ്രതികളെ ചോദ്യചെയ്യുകയും തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയുമായിരുന്നു.
സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ പി. പത്മഗിരീശന്‍ , ടി. അഭിലാഷ്, വനിത സി.ഇ.ഒ അനിമോള്‍ പി, എക്‌സൈസ് ഡ്രൈവര്‍ പ്രവീണ്‍ പി.സി, ബദര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഈ കേസ്സിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി,ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അന്വേഷണ സംഘത്തലവന്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷന്‍ ടി.എന്‍ . സുധീര്‍ അറിയിച്ചു.
Latest news
മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
Latest news
എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ
അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.
3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.
ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.
ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ
Latest news
ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്